കൊല്ലം: അഷ്ടമുടി കായല്‍ മലിനമാകുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ച് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിയമസഭാ പരിസ്ഥിതി സമിതി നിര്‍ദേശിച്ചു. മുല്ലക്കര രത്നാകരന് എംഎല്‍എ അധ്യക്ഷനായ സമിതി ഇന്നലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തിയശേഷം കായലിന്റെ വിവിധ മേഖലകളില്‍ സന്ദര്‍ശനവും നടത്തി. എംഎല്‍എമാരായ പി.ടി.എ റഹിം, കെ. ബാബു, കെ.വി. വിജയദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സിറ്റിംഗില്‍ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍ കായലിന്റെ അവസ്ഥ സംബന്ധിച്ച തെളിവുകള്‍ സമിതിക്ക് നല്കി. വിവിധ മേഖലകളില്‍ കായലില്‍ മാലിന്യം തള്ളുന്നതിനെക്കുറിച്ചുള്ള പരാതികളാണ് പ്രധാനമായും ഉയര്‍ന്നത്. കായലില്‍ അറവ് മാലിന്യം കണ്ടെത്തിയതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു. പരാതികള്‍ പരിഗണിച്ച് കര്‍ശന പരിശോധനയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടിയും സ്വീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം സജീവമാക്കണം. കായലിലെ മണലെടുപ്പ്, മത്സ്യസമ്പത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കണം.…
Read MoreCategory: Kollam
സര്‍വംസഹയായി ഒതുങ്ങാതെ സ്ത്രീകള്‍ അതിജീവനത്തിന്റെ മാതൃകകളാകണമെന്ന് ജെ.മേഴ്സിക്കുട്ടിയമ്മ
കരുനാഗപ്പള്ളി: അതീജീവനത്തിന്റെ മാതൃകകളാകാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ ആരംഭിച്ച ത്രിദിന റീജിയണല്‍ വിമെന്‍ കോണ്‍ക്ലേവ് പെണ്ണകം ഉദ്ഘാടനം ചെയ്ത് ചെയ്യുകയായിരുന്നു മന്ത്രി. സര്‍വംസഹയായി ഒതുങ്ങാതെ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാനും അര്‍ഹമായത് നേടിയെടുക്കാനും സ്ത്രീകള്‍ പരിശ്രമിക്കണം. പൊതുവിഷയങ്ങള്‍ ഫലപ്രദമായി ഏറ്റെടുത്ത് സമൂഹത്തിന് വഴികാട്ടാന്‍ കഴിയുന്ന ഒരു വനിതാ നേതൃനിര കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിശബ്ദമായി സഹിക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് വീണ്ടും അതിക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതെന്നും അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സാധിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ പി. അയിഷ പോറ്റി എംഎല്‍എ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ് ആമുഖ പ്രഭാഷണം നടത്തി. വിമന്‍ കോണ്‍ക്ലേവ് സംഘാടക സമിതി ചെയര്‍പേഴ്സണ്‍…
Read Moreസര്‍ക്കാര്‍ നടപ്പാക്കുന്നത് നികുതി ഭാരം അടിച്ചേല്‍പ്പിക്കാത്ത വികസനമെന്ന് ജി സുധാകരൻ
കൊല്ലം: ജനങ്ങള്‍ക്ക് നികുതിഭാരം ഒഴിവാക്കിയുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. ഉമയനല്ലൂര്‍-കല്ലുവെട്ടാംകുഴി-താഹമുക്ക്-കരിക്കോട്-കേരളപുരം റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആവശ്യമറിഞ്ഞു പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ഇന്ധന വില വര്‍ധനയുടെ ഭാരം സര്‍ക്കാര്‍ ഏറ്റെടുത്തത്. ജില്ലയില്‍ 5000 കോടി രൂപയുടെ വികസനമാണ് പൊതുമരാമത്ത് മേഖലയില്‍ നടപ്പിലാക്കുന്നത്. കടല്‍ക്ഷോഭം തടയാന്‍ നിര്‍മിക്കുന്ന പുലിമുട്ടുകള്‍ക്ക് മാത്രമായി 200 കോടി രൂപയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ റോഡുകളും നിലവാരം ഉറപ്പാക്കിയാണ് നിര്‍മിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷയായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി റോഡുകളുടെ പൂര്‍ത്തീകരണം അതിവേഗം നടപ്പിലാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം. നൗഷാദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. സുലോചന, എസ്. നാസറുദീന്‍, സുജാത മോഹന്‍, വിനിത കുമാരി, മറ്റു ജനപ്രതിനിധികള്‍,…
Read Moreഗൃഹനാഥന്റെ മരണം: പോലീസ് മർദനം മൂലമെന്ന് പരാതി; സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റൂറൽ എസ്പി ബി.അശോകൻ
കൊട്ടാരക്കര: ഓയൂർ ആക്കൽ ലക്ഷ്മീഭവനിൽ സോമൻപിള്ള(55)യുടെ മരണം പോലീസ് മർദനത്തിൽ ഏറ്റ പരിക്കു മൂലമെന്ന് ആരോപണം. 2015ൽ വീടിനു സമീപം തീവയ്പുണ്ടായ കേസിൽ സാക്ഷിയാണ് സോമൻപിള്ളയും ഭാര്യ ലളിതയും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവരെ കഴിഞ്ഞ 28ന് കൊട്ടാരക്കരയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇവിടെ ചോദ്യം ചെയ്യുന്നതിനിടെ കേസിലെ പ്രതികളുടെ മുന്നിൽ സോമൻപിള്ളയെ മർദിച്ചെന്നു കാട്ടി ഇവർ റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്. നെഞ്ച് വേദനയെ തുടർന്ന് 28 ന് രാത്രിയിൽ സോമൻപിള്ള താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുമ്പ് ഹൃദയ ശസ്ത്രക്രീയ നടത്തിയിട്ടുള്ള ആളാണ് സോമൻപിള്ള. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതിന് പോലീസുകാർ ഭീഷണിപ്പെടുത്തിയെന്നും മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഫോൺകോളുകൾ ലഭിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. നെഞ്ചു വേദന കൂടി വരികയും കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ…
Read Moreഉദയകുമാർ ഉരുട്ടിക്കൊല കേസ് : സിബിഐ പ്രത്യേക കോടതി 19 ന് വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിന്റെ വിധി പറയുന്നത് കോടതി മാറ്റിവച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 19ന് കോടതി കേസ് വീണ്ടും പരിഗണിക്കും. 2017 ജൂൺ 19ന് ആരംഭിച്ച വിചാരണ കഴിഞ്ഞ ആഴ്ച്ച പൂർത്തിയാക്കിയിരുന്നു.ഡിവൈഎസ്പി ഇ കെ.സാബു, സർക്കിൾ ഇൻസ്പെക്ടർ ടി.അജിത്കുമാർ,ഹരിദാസ് കോൺസ്റ്റബിൾമാരായ ജിതകുമാർ,ശ്രീകുമാർ ,സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 1.30 നാണ് ശ്രീകണ്ശ്വേരം പാർക്കിൽ നിന്നും ഇ.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷമാണ് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയതെന്നാണ് സിബിഐ കേസ്
Read Moreഭർത്താവിന്റെ മർദനം സഹിക്കാൻവയ്യാതെ ഭാര്യ കിണറ്റിൽ ചാടി; പുറകേ ചാടിയ ഭർത്താവ് തലയിടിച്ചു മരിച്ചു; പരുക്കുകളോടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊട്ടാരക്കര: കുടുബ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ആശുപത്രിയിൽ. പുത്തൂർ മാറനാട് സുധീഷ് ഭവനിൽ മുരളീധരൻ പിള്ളയുടെ ഭാര്യ ഗീതാകുമാരിയാണ് കുടുബ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയത്.പുറകേ ചാടിയ ഭർത്താവ് മുരളീധരൻ പിള്ള (46) ആണ് മരിച്ചത്. ഭാര്യ ഗീതാകുമാരി (40) പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ മുരളീധരൻ പിളള ഭാര്യയുമായി വഴക്ക് കൂടിയിരുന്നു ഇതിനിടയിൽ മുരളീധരൻ പിള്ള ഭാര്യയെ ക്രൂരമായി മർദിച്ചതായി നാട്ടുകാർ പറയുന്നു. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ് ഗീതാകുമാരി ഇന്നലെ വൈകുന്നേരം അഞ്ചോടെ കിണറ്റിൽ ചാടിയത് എന്ന് പോലീസ് പറയുന്നു. കിണറ്റിന്റെ പടവുകളിൽ തലയിടിച്ചാണ് മുരളീധരൻ പിള്ള മരിച്ചതെന്ന് പ്രാഥമിക നിഗമനം. മൃതദേഹം ഇന്ന് പോസ്റ്റുമാർട്ടത്തിനുശേഷം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിക്കും. എഴുകോൺ പോലീസ് കേസെടുത്തു. മക്കൾ: സുധീഷ്, അനീഷ്.
Read Moreആര്‍എസ്എസും എസ്ഡിപി യും തമ്മിലുള്ള അക്രമം; സമാധാന ജീവിതം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടപടിയെടുക്കണമെന്ന് എംപി
കൊട്ടാരക്കര : കൊട്ടാരക്കര കേന്ദ്രീകരിച്ച് ആര്‍എസ്എസും എസ്ഡിപി യും നടത്തി കൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സമാധാന ജീവിതം ഉറപ്പ് വരുത്തുവാന്‍ ജില്ലാ ഭരണകുടം നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപെട്ടു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലെ ഇറച്ചി വ്യാപാരം നടത്തുന്ന ആളുകളെ ആക്രമിച്ച് പരിക്കെല്പ്പിച്ചതിനെ തുടര്‍ന്ന് എസ് ഡി പി യുടെ അക്രമി സംഘം ആര് എസ് എസ് കാരനായ ജവാന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴ്ച്ച കാലം കൊട്ടാരക്കര മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബി ജെപി , ആര്‍എസ്എസ് കൊട്ടാരക്കരയില്‍ പ്രകടനം നടത്തുകയുണ്ടായി. വര്‍ഗീയതയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തി ജനജീവിതം ദുസഹമാക്കി കൊണ്ടിരിക്കുന്ന സാഹചര്യമാണ് കൊട്ടാരക്കരയിലടക്കം ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്നതെന്നും വര്‍ഗീയ സംഘട്ടനങ്ങള്‍ മനപൂര്‍വം സൃഷ്ടിച്ച് മുതലെടുക്കുവാന്‍ രണ്ട് വിഭാഗങ്ങളും ശ്രമിക്കുകയാണ്.…
Read Moreറോഡ് കൈയേറ്റങ്ങള്ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് : മന്ത്രി ജി.സുധാകരന്
കൊട്ടാരക്കര : കൊട്ടാരറ്റിലെ ഇറച്ചി വ്യാപാരം നടത്തുന്ന ആളുകളെ ആക്രമിച്ച് പരിക്കെല്പ്പിച്ചതിനെ തുടര്‍ന്ന് എസ് ഡി പി യുടെ അക്രമി സംഘം ആര് എസ് എസ് കാരനായ ജവാന്റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴ്ച്ച കാലം കൊട്ടാരക്കര മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പിന്‍വqലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബി ജെപി , ആര്‍എസ്എസ് കൊട്ടാരക്കരയില്‍ പ്രകടനം നടത്തുകയുണ്ടായി. വര്‍ഗീയതയുടെ പേരില്‍ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തി ജനജീവിതം ദുസഹമാക്കി കൊണ്ടിരിക്കുന്ന സാഹചര്യമാണ് കൊട്ടാരക്കരയിലടക്കം ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്നതെന്നും വര്‍ഗീയ സംഘട്ടനങ്ങള്‍ മനപൂര്‍വം സൃഷ്ടിച്ച് മുതലെടുക്കുവാന്‍ രണ്ട് വിഭാഗങ്ങളും ശ്രമിക്കുകയാണ്. ഇത് മുളയിലെ നുള്ളി കളയുക തന്നെ വേണമെന്നും കൊട്ടാരക്കരയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ കളക്ടര്‍ മുന്‍കൈയെടുത്ത് സമാധാന യോഗം വിളിക്കണമെന്നും ആക്രമങ്ങള്‍ക്ക് നേതൃത്വം നല്കു ന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും…
Read Moreഅഴിമതി ആരോപണങ്ങൾ; കുടുംബശ്രീ ഇടപാടുകൾ വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണം
കൊല്ലം: കുടുംബശ്രീയുമായി ബന്ധപെട്ട എല്ലാ ഇടപാടുകളും വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപെടാൻ കോർപ്പറേഷൻ കൗണ്‍സിൽ യോഗത്തിൽ തീരുമാനം. കോർപറേഷൻ പരിധിയിൽ കുടുംബശ്രീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് കൗണ്‍സിൽ യോഗം ഈ തീരുമാനമെടുത്തത്. കോർപറേഷൻ നിലവിൽ വന്ന 2000മുതലുള്ള കുടുംബശ്രീ ഇടപാടുകളാണ് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാൻ ശുപാർശ ചെയ്യുകയെന്ന് മേയർ വി രാജേന്ദ്രബാബു അറിയിച്ചു.തെരുവുവിളക്ക് വിഷയവും യോഗത്തിൽ ചർച്ചയായി. ചിന്നക്കടയിൽ അടക്കം നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തെരുവിളക്കുകൾ കത്തുന്നില്ലെന്ന് ഭരണപക്ഷ അംഗങ്ങൾ തന്നെ യോഗത്തിൽ പരാതിപ്പെട്ടു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ചിന്ത എൽ സജിത് ഓരോ കൗണ്‍സിലർക്കും അനുവദിച്ച തെരുവുവിളക്കുകളുടെ എണ്ണം വായിച്ചത് തെറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. ഇത് അൽപ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിനും കാരണമായി. തെരുവുവിളക്ക് പ്രശ്നത്തിൽ പരിഹാരം ഉടൻ ഉണ്ടാകുമെന്നും കേരളത്തിലെ ആദ്യത്തെ പൂർണ എൽഇഡി…
Read Moreകുളത്തുപ്പുഴ അരിപ്പയില്‍ നടത്തിവരുന്ന ഭൂസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും അമാന്തം കാട്ടരുതെന്ന്ബിന്ദു കൃഷ്ണ
കുളത്തുപ്പുഴ: ആറുവര്‍ഷമായി കുളത്തുപ്പുഴ അരിപ്പയില്‍ നടത്തിവരുന്ന ഭൂസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും അമാന്തം കാട്ടരുതെന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിന്ദു കൃഷ്ണ. മാസങ്ങള്‍ക്ക് മുമ്പ് സ്ഥലം എംഎല്‍എയും വനം മന്ത്രിയുമായ കെ രാജുവിന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണം എന്നും ബിന്ദുകൃഷ്ണ ആവശ്യപെട്ടു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.എ ലത്തീഫിന്റെ നേതൃത്വത്തില്‍ അന്ന് തുടങ്ങിയ പ്രാദേശികസമരഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു ബിന്ദുകൃഷ്ണ. നിലവില്‍ പ്രതികൂല സാഹചര്യത്തില്‍ സമരം ചെയ്യുന്നവരുടെ സ്ഥി ദയനീയമാണ്. അതുകൊണ്ട് തന്നെ ഭൂമി കണ്ടെത്തി നല്കി സമരം അടിയിന്തരമായി തന്നെ അവസാനിപ്പിക്കണം. ഇനിയും സമരം അവസാനിപ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. ബ്ലോക്ക് പ്രസിഡന്റ് ഏരൂര്‍ സുഭാഷ്, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി ഉണ്ണികൃഷ്ണന്, നേതാക്കളായ ഷീല…
Read More