ചണ്ഡിഗഡ്: പഞ്ചാബ് സർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചണ്ഡിഗഡ് പൊലീസ് അറിയിച്ചു.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ചട്ടനിയ സിംഗ് ആണ് മരിച്ചത്. യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽബി വിദ്യാർഥിയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇതിനിടെ, ഒരാഴ്ച മുമ്പ് ഡൽഹി ഐഐടി ക്യാംപസിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഐഐടി ഡൽഹിയിലെ എംഎസ്സി ഫിസിക്സ് വിഭാഗത്തിലെ 31-കാരനായ വിദ്യാർഥി ക്യാംപസിലെ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചതായി ഡൽഹി പോലീസ് അറിയിച്ചു.
