നെടുമ്പാശേരി: വിദേശത്തേക്കുപോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ അഞ്ച് വെടിയുണ്ടകൾ കണ്ടെത്തി. ഇതിനെ തുടർന്ന് അമേരിക്കൻ മലയാളി പ്രഫസർ സിഐഎസ്എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു (52) ആണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ പരിശോധനക്കിടെ പിടിയിലായത്. ഇന്നലെ രാത്രി 11 ഒാടെ കൊച്ചിയിൽ നിന്നു സിംഗപ്പൂർ വഴി അമേരിക്കയിലേക്കുള്ള സിംഗപ്പൂർ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിലാണ് കുടുങ്ങിയത്. ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി. ഏറെ കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്നു. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് കണ്ടെത്തിയത്. പുനലൂരിലെ പഴയ വീട് പൊളിച്ചപ്പോൾ ബാഗിൽ ഉപേക്ഷിച്ചിരുന്ന ഉണ്ടകളാണെന്നും അറിയാതെയാണ് യാത്രാബാഗിൽ പെട്ടെതെന്നുമാണ് തോമസിന്റെ വിശദീകരണം. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. ഇന്ന് കോടതിയിൽ ഹാജരാക്കും.
Read MoreCategory: Kollam
നാലര വയസുള്ള മകളെ പീഡിപ്പിച്ചയാൾക്ക് 17 വർഷം കഠിനതടവും 75000 രൂപ പിഴയും; സംഭവം കൊല്ലത്ത്
കൊല്ലം: നാലരവയസുള്ള മകളെ ലൈംഗീക പീഡനത്തിനിരയാക്കിയ തഴുത്തല സ്വദേശിയായ 32കാരന് പോക്സോ നിയമപ്രകാരം 17 വർഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷവിധിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി(പോക്സോ) സ്പെഷ്യൽ ജഡ്ജി ഇ. ബൈജുവിന്േറതാണ് ഉത്തരവ്. പീഡനത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് കുട്ടിയുടെ മതാവാണ് കഴിഞ്ഞ വർഷം ജൂലൈ 11ന് കൊട്ടിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രോസിക്യൂട്ടർമാരായ കെ.പി. ജബ്ബാർ, ജി. സുഹോത്രൻ, അന്പിളി ജബാർ എന്നിവർ പ്രോസിക്യൂഷനുവേണ്ട ി കോടതിയിൽ ഹാജരായി.
Read Moreട്രോളിംഗ് നിരോധനം; ജില്ലയിൽ രാസവസ്തുക്കൾ ചേർത്ത മത്സ്യവിൽപന വ്യാപകമാകന്നു
കൊട്ടാരക്കര: ട്രോളിംഗ് നിരോധനം ആയതോടെ രാസവസ്തുക്കൾ ചേർത്ത മത്സ്യവിൽപന വ്യാപകമാകുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് ജില്ലയിൽ ഇത്തരത്തിലുള്ള മത്സ്യ വിൽപന തകൃതിയായി നടന്നു വരുന്നത്. ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള മത്സ്യ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കിഴക്കൻ മേഖലയിലെ ചന്തകളിൽ വൈകുന്നേരത്തുള്ള മത്സ്യ വിൽപന കൊല്ലം മേഖലയിൽ നിന്നുള്ള മത്സ്യ വരവിനെ ആശ്രയിച്ചാണ് പ്രധാനമായും നടന്നു വരുന്നത്. ട്രോളിംഗ് നിരോധനം ആയതോടെ ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളാണ് രാസപ്രയോഗത്തിനു ശേഷം കന്പോളങ്ങളിൽ എത്തുന്നത്. തമിഴ് നാട്ടിലെ തൂത്തുകുടിയിൽ നിന്നാണ് ചന്തകളിൽ ഇപ്പോൾ മീനുകൾ എത്തുന്നത്. ആഴ്ചകൾ കഴിഞ്ഞ മത്സ്യമാണ് ഇവിടെ എത്തുന്നത്. ചന്തകളിൽ എത്തുന്ന മത്സ്യം ചന്തയുടെ പരിസരങ്ങളിലും രഹസ്യ കേന്ദ്രങ്ങളിലും സംഭരിച്ച ശേഷമാണ് ദിവസങ്ങൾ നീളുന്ന കച്ചവടങ്ങൾ നടത്തുന്നത്. ഈ സമയങ്ങളിലെല്ലാം മത്സ്യം കേടാകാതെ സൂക്ഷിക്കുവാനും തിളക്കം കിട്ടുവാനുമായി ഫോർമാലിൻ പോലുള്ള മാരക…
Read Moreഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ച കേസ് ഒത്തുതീർപ്പിലേക്ക്; ബാലകൃഷ്ണപിള്ളയും എൻഎസ്എസും ചേർന്ന് യുവാവിന്റെ കുടുംബവുമായി ചർച്ച നടത്തി
കൊല്ലം: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെ.ബി. ഗണേഷ് കുമാർ എംഎൽഎ യുവാവിനെ മർദിച്ച സംഭവം ഒത്തുതീർപ്പിലേക്ക്. കെ. ബാലകൃഷ്ണപിള്ള മുൻകൈയെടുത്താണ് ശ്രമം. ബാലകൃഷ്ണപിള്ളയും എൻഎസ്എസും ചേർന്ന് യുവാവിന്റെ കുടുംബവുമായി ചർച്ച നടത്തി. ഇക്കാര്യം യുവാവിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി അനന്തകൃഷ്ണനെയാണ് ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് മർദിച്ചത്. അനന്തകൃഷ്ണന്റെ അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. കേസിൽ ഷീന മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകുകയും ചെയ്തു. ഷീന മൊഴി ഉറച്ചുനിന്നാൽ ജാമ്യമില്ല വകുപ്പ് പ്രകാരം ഗണേഷിനെതിരെ കേസെടുക്കും. ഇതോടെയാണ് കേസ് ഒത്തുതീർക്കാൻ ശ്രമിക്കുന്നത്. അതേസമയം ഇതു സംബന്ധിച്ച വാർത്തകളോട് ഗണേഷ് കുമാറോ ബാലകൃഷ്ണപിള്ളയോ എൻഎസ്എസ് നേതൃത്വമോ പ്രതികരിച്ചിട്ടില്ല.
Read Moreലോക്കൽ പോലീസ് ആത്മഹത്യയെന്ന് പറഞ്ഞ പതിനാറുകാരുടെ മരണം കൊലപാതകം; പ്രതി സുനിൽകുമാറിനെ അറസ്റ്റു ചെയ്തു ക്രൈംബ്രാഞ്ച്; വിദ്യാർഥിനിയുടെ മരണത്തിനു പിന്നിലെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കൊല്ലം: പിറവന്തൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവവുമായിബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പിറവന്തൂർ സ്വദേശിനിയായ 16കാരിയെ കൊലപ്പെടുത്തിയ കേസിൽ ആയിര വല്ലിക്കര ചീവോട് തടത്തിൽ വീട്ടിൽ സുനിൽകുമാർ(40)ആണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. കഴിഞ്ഞ ജൂലൈ 28ന് അർധരാത്രിയായിരുന്നു കൊലപാതകം. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് സിഐ ഡി എച്ച്എച്ച് ഡബ്ല്യു-1 എസ് പി വി എം മുഹമ്മദ് റഫീക്ക് എന്നിവരുടെമേൽനോട്ടത്തിൽ ഡിവൈഎസ് പി കെ വി കൊച്ചുമോൻ, ഡിറ്റക്ടീവ് ഇൻസ്പെകടർ ജോണ്സണ് എന്നിവരുടെനേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പെൺകുട്ടി പ്ലസ് വണ്‍ വിദ്യാർഥിനിയായിരുന്നു. പതിവുപോലേ രാത്രിയിൽ ബെഡ്റൂമിൽ ഇരുന്ന് പഠിച്ചശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയ സുനിൽകുമാർ ബെഡ്റൂമിൽ…
Read Moreഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ; സ്ത്രീധനത്തിന്റെ പേരിൽ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് ചന്ദ്രൻ
കാട്ടാക്കട: ഭാര്യയെ കഴുത്തിന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാറനല്ലൂർ, കൂവളശേരി ഗീതു നിവാസിൽ ശ്യാമാ ചന്ദ്രനെ (25) ആണ് ഭർത്താവിന്റെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ശ്യാമയുടെ ഭർത്താവ് വർക്കല നെടുംകണ്ട പുളിമൂട് വീട്ടിൽ പ്രജു എന്നുവിളിക്കുന്ന ശ്രീജു (37) വിനെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീജുവും ശ്യാമയും തമ്മിൽ ആറര വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് അഞ്ചുവയസുള്ള ഒരു മകനുണ്ട്. ഭാര്യാ ഗൃഹത്തിൽ താമസിക്കുന്ന ശ്രീജു രണ്ടു വർഷം മുൻപ് സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് ചന്ദ്രൻ പറഞ്ഞു. ഇതേ തുടർന്ന് സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുക്കുകയും ചെയ്തു. ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയശേഷം അടുത്തിടെയാണ് ഇരുവരും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ഇന്നലെ പുലർച്ചെ…
Read Moreപോലീസുകാരനെ യുവാക്കൾ കൂട്ടം ചേർന്ന് മർദിച്ച സംഭവം; രണ്ട് പേർക്കെതിരെ കേസെടുത്തു; എസ്എഫ്ഐ യുടെ സമ്മേളനത്തിന് പോകാൻ നിന്നവരാണ് മർദിച്ചതെന്ന് പോലീസുകാരൻ
ചവറ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ പോലീസുകാരനെ യുവാക്കൾ കൂട്ടം ചേർന്ന് മർദിച്ചു. രണ്ട് പേർക്കെതിരെ കേസടുത്തു.ചവറ ബ്രിഡ്ജ് തെക്കേത്തയ്യിൽ വീട്ടിൽ സുകേഷിനാണ് (29) മർദനത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച 12.10 ഓടെ ജോലി കഴിഞ്ഞ ശേഷം ശങ്കരമംഗലത്ത് ബസിറങ്ങി ചവറ ബ്ലോക്ക് ഓഫീസിൽ വച്ചിരുന്ന ബൈക്കെടുത്ത് വരുന്നതിനിടയിൽ ചവറ സർക്കാർ കോളേജിന് മുന്നിൽ യുവാക്കൾ സുകേഷിനെ മർദിക്കകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം അസഭ്യം പറഞ്ഞ് തന്നെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു എന്ന് സുകേഷ് ചവറ പോലിസിൽ നൽകിയ പരാതിയിൽപ്പറയുന്നു. കന്പി കൊണ്ട് പുറത്തടിച്ചതായും സുകേഷ് പറഞ്ഞു. കോളേജിന് മുന്നിൽ എസ്എഫ്ഐ യുടെ സമ്മേളനത്തിന് പോകാൻ നിന്നവരാണ് യാതൊരു കാരണവും കൂടാതെ തന്നെ മർദിച്ചതെന്ന് പറയുന്നു. കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണ മാല നഷ്ടപ്പെട്ടതായും സുകേഷ് പോലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ലോയിഡ്, ദീപു എന്നിവർക്കെതിരെയും കണ്ട…
Read Moreസൈനികന്റെ വീട്ടുനമ്പർ വിവാദം; വീണ്ടും നഗരസഭ വെട്ടിലായി; അര്‍ഹമായത് നല്‍കാതെ പിഴത്തുകയടച്ച് വിവാദം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനിതകുമാരി
പുനലൂര്‍: സൈനികന് വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ വീണ്ടും വെട്ടിലായി നഗരസഭ.പുനലൂര്‍ നഗരസഭയിലെ തുമ്പോട് വാര്‍ഡില്‍ സൈനികനായ ഹരികൃഷ്ണന് നിര്‍മിച്ച വീടിന് നമ്പര്‍ നല്‍കുന്നതിന് മാതാവ് അനിതകുമാരി നഗരസഭാ അധികൃതരെ സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവം വിവാദമായിരുന്നു. ഇതോടെ അടയ്ക്കാനുള്ള പിഴത്തുക നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം അടച്ചു. എന്നാല്‍ അര്‍ഹമായത് നല്‍കാതെ പിഴത്തുകയടച്ച് വിവാദം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അനിതകുമാരി പറഞ്ഞു. പിഴത്തുക നഗരസഭയില്‍ കെട്ടിവെച്ച അനിതകുമാരി ഇക്കാര്യത്തില്‍ ആരുടെയും ഔദാര്യമാവശ്യമില്ലെന്നും പറഞ്ഞു. ഇതോടെ വിവാദങ്ങളവസാനിപ്പിച്ച് തടിയൂരാമെന്ന നഗരസഭാ അധികൃതരുടെ ഉദ്ദേശ്യവും ലക്ഷ്യം കാണാതെ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകുകയാണ്.
Read Moreവിദ്യാർഥി സംഘടനാപ്രവർത്തനത്തിന് നിയമനിർമാണം കൊണ്ടുവരും: കോടിയേരി
കൊല്ലം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലടക്കം വിദ്യാർഥി സംഘടനാ പ്രവർത്തനം അനുവദിച്ച് നിയമനിർമാണം ഉടൻ കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഈ അധ്യായന വർഷം തന്നെ സ്വാശ്രയ കാമ്പസുകളിൽ വിദ്യാർഥികൾക്ക് സംഘടനാപ്രവർത്തനം നടത്താനാവുന്നവിധം നിയമപ്രാബല്യം നൽകാനാണ് എൽഡിഎഫ് തീരുമാനം. എസ്എഫ്ഐ 33 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ഉദ്ഘാടനം െ ചയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമസഭാ സമ്മേളന കാലയളവിൽ ബിൽ അവതരിപ്പിച്ച് നിയമനിർമാണത്തിന് കഴിയില്ല. നിയമസഭാ സമ്മേളനം കഴിയുന്ന ഉടൻ ഇക്കാര്യത്തിൽ നിയമപ്രാബല്യമുള്ള സംവിധാനമുണ്ടാക്കും. കാമ്പസുകളിൽ വിദ്യാർഥി സംഘടനാപ്രവർത്തനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാറിന്. വിദ്യാർഥി പ്രാതിനിധ്യമില്ലാതിരുന്ന സർവകലാശാലകളുെട സിൻഡിക്കേറ്റിൽ അത് ഉറപ്പാക്കാനുള്ള ഇടപെടലും സർക്കാർ നടത്തിയിട്ടുണ്ട്. പോലീസിലെ ദാസ്യപണിയടക്കം വിവിധ വിഷയങ്ങളുയർത്തി ഇടതുഭരണത്തിെൻറ പ്രതിഛായ നശിപ്പിക്കാണ് കുത്തക മാധ്യമങ്ങളെകൂടി ഉപയോഗിച്ച് ചിലർ ശ്രമിക്കുന്നത്. ദാസ്യപ്പണി വിവാദത്തിലും പോലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിലുമൊക്കെ…
Read Moreമന്ത്രിയുടെ അവകാശവാദങ്ങൾ പൊളിയുന്നു; റെയിൽവേ അടിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി ഇനിയും വൈകും
പുനലൂർ: മന്ത്രിയുടെ അവകാശവാദങ്ങൾ പൊളിയുന്നു. റെയിൽവേ അടിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി ഇനിയും വൈകും. റെയിൽവേ അടിപ്പാതയ്ക്ക് ഇടൻ സ്ഥലമേറ്റെടുക്കുമെന്ന് മന്ത്രി കെ. രാജു കഴിഞ്ഞദിവസം മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു. പുനലൂരിൽ സ്ഥലമേറ്റെടുക്കൽ നടപടി വൈകുന്നത് ട്രെയിൻ സർവീസുകളെയും പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. 14 സെന്റ് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. മുൻ റവന്യു മന്ത്രിയുടെ അടുത്ത ബന്ധുവിന്റെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലാണ് തർക്കം നിലനിൽക്കുന്നത്. റവന്യു വകുപ്പും ഭൂവുടമയും തമ്മിലുള്ള ഒത്തുകളിയാണ് തർക്കങ്ങൾക്ക് കാരണമായിട്ടുള്ളത്. 495-8 ബി, 18-495-8 സി എന്നീ സർവേ നന്പരുകളിൽപ്പെട്ട സ്ഥലമാണ് നിലവിൽ ഏറ്റെടുക്കേണ്ടത്. റവന്യു വകുപ്പും ഭൂവുടമയും തമ്മിലുള്ള ചർച്ചകളിൽ ഇതുവരെ സമവായമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളും പരാജയപ്പെട്ടിരുന്നു. അടിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഭാഗീകമായി നടന്നിട്ടുണ്ട്. റെയിൽവേയുടെ ഭാഗത്തുള്ള സ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അടിപ്പാതയിലേക്ക് പ്രവേശിക്കുന്നതിനും…
Read More