ചാത്തന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു; അപകടത്തിൽപ്പെട്ട ബസിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് 18പേർക്ക് പരിക്ക്

ചാത്തന്നൂർ : കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വരിഞ്ഞം ഊഴായിക്കോട് ലൈലാഭവനത്തിൽ സുരേന്ദ്രൻ -ലളിത ദന്പതികളുടെ മകൻ സുരേഷ്കുമാർ (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ചാത്തന്നൂർ കുരിശടി മുക്കിലായിരുന്നു അപകടം. പരിക്കേറ്റ സുരേഷ്കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി ലൈല. അതേസമയം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് 18പേർക്ക് പരിക്കേറ്റു. ഇവരെ പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചാത്തന്നൂർ പോലീസ് കേസെടുത്തു.

Read More

ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പ്രതിക്ക് കഠിനതടവും പിഴയും

കൊല്ലം: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. മണ്ണൂർ തടത്തരികത്ത് പുത്തൻവീട്ടിൽ കരിപ്പറ്റിച്ചിറ വിജയനെയാണ് (38) മൂന്നുവർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും കൊല്ലം അഡീഷണൽ സെഷൻസ് (പോക്സോ സ്പെഷൽ) കോടതി ജഡ്ജി ഇ.ബൈജു വിധിച്ചത്. 2014 ഏപ്രിൽ 26നായിരുന്നു സംഭവം. പതിമൂന്നുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ശാസ്താംകോട്ട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് എട്ട് രേഖകളും ഏഴ് സാക്ഷികളെയും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി കെ.പി.ജബ്ബാർ, ജി.സുഹോത്രൻ, അന്പിളി ജബ്ബാർ എന്നിവർ ഹാജരായി.

Read More

സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാലയങ്ങളിലേക്ക് ഇനിയും കൂടുതല്‍ കുട്ടികളെത്തും: മന്ത്രി

കൊല്ലം: പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ കുട്ടികള്‍ ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിലേക്കെത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ടൗണ്‍ യുപിഎസിൽ നിർവ ഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കൈത്തറി യൂണിഫോമുകള്‍ നല്‍കുക വഴി പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണം കൂടി സര്‍ക്കാര്‍ നിര്‍വഹിക്കുകയാണ്. ഓരോ സ്‌കൂളും ആവശ്യപ്പെടുന്ന നിറത്തിലാണ് കൈത്തറി സംഘങ്ങള്‍ ഉദ്പാദിപ്പിക്കുന്ന തുണി വ്യവസായ വകുപ്പിന്‍റെ സാങ്കേതിക സഹായത്തോടെ നല്‍കുന്നത്. ജില്ലയില്‍ ആവശ്യമുള്ളതിലധികം തുണി ഉദ്പാദിപ്പിച്ചത് കൈത്തറി സംഘങ്ങളുടെ പ്രവര്‍ത്തന മികവിന് തെളിവാണ്. കൂടുതലായി ഉദ്പാദിപ്പിച്ച തുണി മറ്റു ജില്ലകളിലെ യൂണിഫോം ആവശ്യത്തിനായി നല്‍കും. അവധിക്കാലത്തുതന്നെ യൂണിഫോമും പാഠപുസ്തകവും നല്‍കാനായത് വലിയ നേട്ടമാണ്. വിദ്യാലയങ്ങളുടെ ആധുനീകരണത്തിനായി 5000 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. ഇതോടൊപ്പം വരുംതലമുറയെ കാര്‍ഷിക സംസ്‌കാരത്തിലേക്ക്…

Read More

കുടിവെള്ളത്തില്‍ അമിതമായി ക്ലോറിന്‍ ; പരിശോധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി

പത്തനാപുരം:പൂക്കുന്നിമല കുടിവെളള പദ്ധതിയുടെ ടാങ്കില്‍ നിന്നും വിതരണം ചെയ്ത വെളളത്തില്‍ ക്ലോറിന്‍റെ അംശം കൂടിയതായി പരാതി.പട്ടാഴി പന്ത്രണ്ടുമുറി ഒതയന്തൂര്‍ ജംഗ്ഷന് സമീപം പൈപ്പ് പൊട്ടിയ ഭാഗത്ത് നിന്നും പുറത്തേക്കൊഴുകിയ വെളളം പതഞ്ഞുപൊങ്ങിയതാണ് സംശയത്തിന് കാരണം. പൈപ്പിന്‍റെ അറ്റകുറ്റപണിക്കായി കുഴിയെടുത്തിട്ടിരുന്ന ഇവിടെ കുഴി നിറഞ്ഞ് പൊങ്ങിയ വെളളം റോഡ് വശത്ത് കൂടി ഒഴുകാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. വെളള നിറത്തില്‍ പതഞ്ഞു പൊങ്ങുന്ന രീതിയിലായിരുന്നു ജലം. വീടുകളിലേക്ക് വിതരണം ചെയ്ത ജലവും ഇത്തരത്തില്‍ ആയിരുന്നു വെന്നും പരാതിയുണ്ട്. ക്ലോറിന്‍റെ അംശം കൂടുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് ജലഅതോറിറ്റി അസിസ്റ്റന്‍റ് എൻജിനീയര്‍ പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും അധിക്യതര്‍ പറഞ്ഞു.

Read More

കോടിയേരിയെ തള്ളി കാനം; ആർഎസ്എസിന്‍റെ വോട്ട് സ്വീകരിക്കും, മാണിയെ വേണ്ടേ വേണ്ട…

കൊല്ലം: ചെങ്ങന്നൂരില്‍ ആർഎസ്എസിന്‍റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി സിപിഐ. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാൽ, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവർ‌ത്തിച്ച കാനം, ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് ഇതുവരെ പറയാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും പരിഹസിച്ചു. ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിന്‍റെ തൊപ്പിയിലെ പൊന്‍തൂവലാകുമെന്നും കാനം പറഞ്ഞു. വ്യാഴാഴ്ചയാണ്, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസിന്‍റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോടിയേരി പറഞ്ഞത്. ബിഡിജെഎസിനും കേരള കോണ്‍ഗ്രസ്-എമ്മിനും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടുകളെയെല്ലാം കാനം പാടെ തള്ളുകയായിരുന്നു.

Read More

വിസ തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റിൽ; നിരവധി പേരിൽ നിന്നും അറുപത് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്

ചവറ: വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും അറുപത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രധാന കണ്ണി അറസ്റ്റിൽ ആയി . ചിറയിൻകീഴ് ആഴൂർ വില്ലേജിൽ പെരുമാതുറ, മാടൻവിള, കാട്ടുവിളാകം വീട്ടിൽ സുൽഫിക്കർ അഷ്റഫ് (42) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. ചവറ എസ് ഐ മാരായ സുഖേഷ് എസ്, ജോസഫ് രാജു, സിപിഒ ഹരിജിത് എന്നിവർ ചേർന്നാണ് സുൽഫിക്കറിനെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ ചവറ , ശക്തികുളങ്ങര , കിഴക്കെ കല്ലട, കടവൂർ, കിളികൊല്ലൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നായി 60 ഓളം പേരുടെ കൈയിൽ നിന്നുമാണ് സംഘം പണം വാങ്ങി വിസ നൽകാതിരുന്നത്. ബ്രൂണോ എന്ന രാജ്യത്ത് തൊഴിൽ നൽകാമെന്ന ഉറപ്പിലാണ് സംഘം പണം കൈക്കൽ ആക്കിയത്. തെക്കുംഭാഗം പോലീസ് സ്റ്റേഷനിലും സമാനമായ കേസിലെ പ്രതിയാണ് ഇയാളെന്ന് ചവറ പോലീസ്…

Read More

സ്ത്രീകള്‍ക്ക് 1515 ലേക്ക് വിളിക്കാം; പിങ്ക് കണ്‍ട്രോള്‍ റൂം സജീവം; സ്ത്രീകളുടെ കോളുകളില്‍ അതിവേഗ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് കമ്മീഷണര്‍

  കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പിങ്ക് പോലീസ് പട്രോള്‍ സംവിധാനം സജീവമാക്കി കൊല്ലം സിറ്റി പോലീസ്. അടിയന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും സജ്ജമാക്കിയ 1515 നമ്പരിന്‍റെ സേവനം ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തിലൂടെ കൊല്ലത്ത് കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്. പിങ്ക് കണ്‍ട്രോള്‍ റൂമിലെത്തുന്ന ഫോണ്‍ വിളികള്‍ കേസ് റെക്കോര്‍ഡ് മാനേജ്‌മെന്‍റ് എന്ന സോഫ്റ്റ്‌വെയറിലൂടെയാകും ഇനി ക്രോഡീകരിക്കുക. വിളിക്കുന്ന വ്യക്തിയുടെ സ്ഥലം ജിഐഎസ് മാപ്പിംഗിലൂടെ തത്സമയം ലഭിക്കും. പരാതിക്കാര്‍ അറിയിക്കുന്ന വിവരങ്ങള്‍ സോഫ്റ്റ്‌വെയറിന്‍റെ കാള്‍ ടേക്കര്‍ വിഭാഗത്തില്‍ രേഖപ്പെടുത്തും. പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യുന്ന സംഭാഷണം തുടര്‍ ആവശ്യങ്ങള്‍ക്കായി സേര്‍ച്ച് കീവേര്‍ഡുകള്‍ മുഖേന ഉപയോഗിക്കാനും കഴിയും. കണ്‍ട്രോള്‍ റൂമിലെ കമ്പ്യൂട്ടര്‍ നിയന്ത്രിത ഡിസ്പാച്ചറില്‍ നിന്ന് ആവശ്യമായ സന്ദേശങ്ങള്‍ സംഭവ സ്ഥലത്തിന് ഏറ്റവുമടുത്തുള്ള പിങ്ക് പട്രോള്‍ വാഹനങ്ങളിലെ മൊബൈല്‍ ഡാറ്റ ടെര്‍മിനലുകള്‍ക്ക് ലഭിക്കും. പരാതിക്കാര്‍ക്ക്…

Read More

നൂറുമേനിയിൽ തിളങ്ങി കലയപുരം ആശ്രയ; കുട്ടികളുടെ അഭിരുചിക്കും ആഗ്രഹത്തിനും അനുസരിച്ചുള്ള ഉപരിപഠനത്തിന് പാതയൊരുക്കുമെന്ന് ആശ്രയ

കൊട്ടാരക്കര : ആശ്രയയുടെ കീഴിലുള്ള ശിശുഭവനുകളിൽ നിന്നും പത്താം ക്ലാസിൽ പരീക്ഷ എഴുതിയ മുഴുവൻ പേരും വിജയിച്ചു. കലയപുരം ആശ്രയ ശിശുഭവൻ, കോന്നി തെങ്ങുംകാവ് ആശ്രയ ഭവൻ എന്നീ സ്ഥാപനങ്ങളിലെ കുട്ടികളാണ് ജീവിത സ്വപ്നങ്ങളുടെ ആദ്യ കടമ്പ കടന്നത്. ജിബി വർഗീസ് , സൂര്യ , ചിന്നു , ജെൻസി , സഞ്ജന.എസ്, സംഗീത .എസ്, ശ്രീലക്ഷ്മി .ബി, നാഫിയ.കെ.എൽ, ബിന്ദു. കെ , അനുപമ ബിനു എന്നിവരാണ് പത്താം ക്ലാസിൽ വിജയിച്ചത് . മാതാപിതാക്കൾ നഷ്ടപ്പെട്ട ജിബി, സൂര്യ, ചിന്നു എന്നിവർ വർഷങ്ങൾക്ക് മുൻപ് ആശ്രയയുടെ തണലിൽ എത്തപ്പെട്ടവരാണ് . രോഗങ്ങൾ മൂലമുള്ള ശാരീരിക അവശതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിമിത്തം മതിയായ സംരക്ഷണവും വിദ്യാഭ്യാസവും നൽകാൻ കഴിയാതെ വന്നതോടെയാണ് ജെൻസി , സഞ്ജന.എസ്, സംഗീത .എസ്, ശ്രീലക്ഷ്മി .ബി, നാഫിയ.കെ.എൽ, ബിന്ദു. കെ, അനുപമ ബിനു…

Read More

യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസ്;  പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും

കൊല്ലം: യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നും മൂന്നും പ്രതികൾക്കു ജീവപര്യന്തം കഠിനതടവും 50,000 രൂപാവീതം പിഴയും. രണ്ടാം പ്രതിക്കു ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും കൊല്ലം സെക്കൻഡ് അഡീഷണൽ സെഷൻസ് ജഡ്ജ് ആഷ് കെ. ബാൽ ശിക്ഷ വിധിച്ചു. അലയമണ്‍ മൂങ്ങോട് പുല്ലാഞ്ഞിയോട് ലക്ഷംവീട് നന്പർ-എട്ടിൽ താമസിച്ചിരുന്ന ഉണ്ണിയെ ചവിട്ടി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്നാംപ്രതി അലയമണ്‍ കരുകോണ്‍ കല്ലുകുന്നുംപുറത്തു വീട്ടിൽ കീരി നസീർ എന്നുവിളിക്കുന്ന നസീർ, മൂന്നാം പ്രതിയായ മൂങ്ങോട് കരുകോണ്‍ പുല്ലാഞ്ഞിയോട് ചരുവിള പുത്തൻവീട്ടിൽ ചോള ബൈജു എന്നുവിളിക്കുന്ന ബൈജു എന്നിവരെയാണു ജീവപര്യന്തം കഠിനതടവിനും 50,000 രൂപാവീതം പിഴയും ശിക്ഷിച്ചത്. രണ്ടാംപ്രതി അലയമണ്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് തോട്ടുംകര പുത്തൻവീട്ടിൽ അദ്വാനിയെന്നു വിളിക്കുന്ന അൻസറിനെയാണ് ഏഴുവർഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2014 ഒക്ടോബർ ഒൻപതിനായിരുന്നു. അഞ്ചൽ…

Read More

വീട്ട്പറമ്പിലെ കടന്നൽ കൂട് ഭീഷണിയാകുന്നു; കടന്നലിന്‍റെ ആക്രമണത്തിൽ സമീപവാസികളായ മൂന്ന് സ്ത്രീകൾക്ക് പരിക്ക്

ചവറ: പറമ്പിലെ പുളിമരത്തിലെ കൂട് കൂട്ടിയ കടന്നലുകൾ വീട്ടുകാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. കടന്നലിന്‍റെ ആക്രമണത്തിൽ സമീപവാസികളായ മൂന്ന് സ്ത്രീകൾക്ക് കുത്തേറ്റു. പന്മന ആക്കൽ പുളിമൂട്ടിൽ വീട്ടിൽ മൈതീൻകുഞ്ഞിന്‍റെ വീടിനോട് ചേർന്നാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. ഏകദേശം നാലു മാസമായി ഭയത്തോടെ താമസിക്കുന്ന സമീപവാസികളായ സ്ത്രീകൾക്ക് ഇതിനകം തന്നെ കടന്നലിന്‍റെ ആക്രമണമുണ്ടായി. പന്മന ആക്കൽ കിഴക്കേകണ്ണൻകോട്ട് കുമാരി, ഹൻഷാ മൻസിലിൽ ലൈലാബീവി, നടുവില മുറിയിൽ സുധാ ദേവി എന്നിവർക്കാണ് കുത്തേറ്റത്. ദിവസങ്ങൾ കഴിയുന്തോറും കൂട് വലുതായി മാറുകയാണ്. ഇതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത സ്ഥിതിയാണുള്ളത്. രാത്രി സമയങ്ങളിലാണ് കടന്നലിന്‍റെശല്യം വർധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വലിയ കടന്നൽ കൂട്ടിൽ നിന്നും വീടുകളിലെ ലൈറ്റുകൾക്ക് സമീപത്തായി കൂട്ടമായി പറന്നെത്തുന്ന കടന്നലുകൾ കിണറുകളിലും ആഹാര സാധനങ്ങളിലുമായി വന്ന് വീഴുകയാണ്. പുളിമരത്തിന് മുകളിലായി കൂട് കൂട്ടിയ…

Read More