പുനലൂർ: ജില്ലയിലെ ഗവ. പ്രൈമറി പ്രഥമാധ്യാപകരുടെ പ്രമോഷൻ നടപടികൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്. അക്കൗണ്ട് ടെസ്റ്റും കെ.ഇ.ആർ ടെസ്റ്റും പാസ്സായവർക്കു മാത്രമേ പ്രഥമാധ്യാപക പ്രമോഷന് അർഹതയുള്ളു എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളേയും വിവിധ കോടതി ഉത്തരവുകളുടെ അന്തസ്സത്തയേയും മറികടന്ന് കഴിഞ്ഞ മാർച്ച് ആറിന് സർക്കാർ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്. കേരളത്തിൽ വർഷങ്ങളായി കെഎസ് ആന്റ് എസ്എസ്ആര്‍ വ്യവസ്ഥകൾക്ക് വിധേയമായി ഗവൺമെന്റ് അമ്പതുവയസ് കഴിഞ്ഞവർക്ക് ടെസ്റ്റ് ഇളവു നൽകി പ്രമോഷൻ നൽകി വരികയായിരുന്നു. ഇന്ത്യൻ പാർലമെന്റ് പാസാക്കുകയും കേരളാ നിയമസഭ 2011-ൽ അംഗീകരിച്ചതുമായ വിദ്യാഭ്യാസ അവകാശ നിയമത്തിൽ 50 വയസ് കഴിഞ്ഞവർക്കു ടെസ്റ്റ് ഇളവ് പറയുന്നില്ല. ഹൈസ്കൂൾ പ്രഥമാധ്യാപക പ്രമോഷന് ടെസ്റ്റ് യോഗ്യതകൾ നിർബന്ധമാക്കി 2015ൽ കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ പ്രൈമറി വിഭാഗത്തിന് ഗവൺമെന്റ് വീണ്ടും ഇളവ് അനുവദിച്ച് പ്രമോഷൻ നൽകി…
Read MoreCategory: Kollam
കൊട്ടാരക്കര ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ പെയ്മെന്റ് നഗരസഭയാകുന്നു
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റൽ പെയ്മെന്റ് നഗരസഭയായി മാറുമെന്ന് പി അയിഷാ പോറ്റി എംഎൽ എ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷന്റെ നേത്യത്വത്തിലാണ് നഗരസഭയെ സംപൂർണ പെയ്മെന്റ് നഗരസഭയാക്കി മാറ്റുന്നത്. പദ്ധതിയുടെ നടത്തിപ്പിനായുള്ള പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തിൽ 27 ന് രാവിലെ 10.30 മുതൽ തുടങ്ങും. അയിഷാ പോറ്റി എംഎൽഎ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ബി ശ്യാമളയമ്മ അധ്യക്ഷയാകും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൽ ബാലഗോപാൽ പദ്ധതി വിശദീകരിക്കും. ഒന്നാം ഘട്ടത്തിൽ നഗരത്തിലെ രണ്ടായിരത്തിലധികം ചെറുകിട വ്യാപാരികൾ, മോട്ടോർ വാഹന തൊഴിലാളികൾ, മറ്റ് ഉപജീവന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും എംഎൽ എ അറിയിച്ചു.
Read Moreഫാസിസം രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് എം.എം.ഹസന്
കൊട്ടാരക്കര: ഫാസിസം രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭയാനകമായ കാഴ്ചയാണ് നാം രാജ്യത്തെവിടെയും കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്. ജനമോചന യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. നമ്മുടെ രാജ്യത്ത് ഫാസിസം അഴിഞ്ഞാടുകയാണ്. അക്രമോത്സവമായ വര്‍ഗീയതയുടെ രൂപത്തില്‍, മുതലാളിത്വത്തിന്റെ രുദ്ര ഭാവത്തില്‍, എകാധിപത്വത്തിന്റെ ഏറ്റവും ദുഷിച്ച രൂപത്തില്‍ ഫാസിസം നമ്മുടെ രാജ്യത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു. പശുവിന്റെ പേരില്‍, പള്ളിയുടെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങള്‍ നടക്കുന്നു, സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തത് കൊലപെടുത്തുന്നു. കുട്ടികള്‍ക്ക് പോലും സുരക്ഷിതത്വമില്ല. ജമ്മു കാശ്മീരില്‍ എട്ട് വയസുകാരി പെണ്‍കുട്ടിയെ മത വര്‍ഗീയ വാദികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു .രാജ്യത്തെ ജനങ്ങളെ ജാതിയുടെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്ന തരത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ട്ടിക്കാനുള്ള ഗൂഡാലോചനകള്‍ രാജ്യത്ത് നടക്കുന്നു. രാജ്യത്തിന്റെ പ്രധാന…
Read Moreവേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യം; കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കാനം രാജേന്ദ്രൻ
കൊല്ലം: ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പിൽ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഉദാര സമീപനമാണ് സിപിഐ നിലപാട്. ഇടത് ഐക്യം മുൻനിർത്തി വിശാല പൊതുവേദി വേണമെന്നും കാനം പറഞ്ഞു.
Read Moreപെൺകുട്ടി ഇത്തിക്കരയാറ്റിൽ മരിച്ച സംഭവം; മുൻ കാമുകനും സ്റ്റുഡിയോ ഉടമയായ യുവാവ് അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
ചാത്തന്നൂർ: സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്റ്റുഡിയോ ഉടമയായ യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. വെളിനല്ലൂർ മീയന മൈലോട് സിത്താരാ ഹൗസിൽ ജെനിത്ത് (29) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, പുറകേ നടന്ന് ശല്യപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 19 ന് ഉച്ചക്കാണ് ചിറക്കര ഇടവട്ടം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താഴവിള പുത്തൻവീട്ടിൽ വിജി (21)യെ ഇത്തിക്കര ആറ്റിൽ പാലത്തിന് സമീപം മരിച്ച നിലയിൽ കാണപ്പെട്ടത്. കൊട്ടിയത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്ന വിജിയെ 18ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് അടുത്ത ദിവസം മൃതദേഹം ആറ്റിൽ കാണപെട്ടത്. കൊട്ടിയത്തെ ഒരു പെട്രോൾ പമ്പിൽ നിന്നും ലഭിച്ച…
Read Moreആർഎസ്എസും സംഘപരിവാറും തന്നെയാണ് മുഖ്യശത്രു; വഴിതെറ്റിപ്പോയ സഹോദരങ്ങൾ എന്ന മനോഭാവമേ പാര്ട്ടിയ്ക്കുള്ളൂവെന്ന കാനം
കൊല്ലം: ആര്‍എസ്എസും സംഘപരിവാറും തന്നെയാണ് മുഖ്യശത്രു വെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഈ ഭീഷണിയെ എതിര്‍ക്കാന്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരെയെല്ലാം മതേതരത്വത്തിന്റെ വിശാലമായ ഫ്ളാറ്റ്ഫോമില്‍ അണിനിരത്തും. ഈ സഖ്യത്തെ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ തളച്ചിടാന്‍ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യകക്ഷികളെയാകെ കൂടെകൂട്ടും. അവരുടെയൊന്നും ജാതകം നോക്കില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്കാന് സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വഴിയൊരുക്കുമെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഫാസിസത്തെ എതിര്‍ക്കുന്നതിന് വിശാലമായ അടിത്തറയുള്ള പ്രതിരോധം തീര്‍ക്കാന്‍ കരട് പ്രമേയം ആഹ്വാനം ചെയ്യുന്നു. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ പൊതുവേദിയായിരിക്കും ഇത്. പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് വിശദീകരിക്കാന്‍ ആശ്രാമത്തെ സ്വാഗതസംഘം ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ കാനം രാജേന്ദ്രന്. കരടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. മാര്‍ച്ചില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കരട്…
Read Moreസിപിഐ പാർട്ടി കോൺഗ്രസിനു നാളെ കൊല്ലത്തു കൊടി ഉയരും; 900 പ്രതിനിധികൾ പങ്കെടുക്കും
കൊല്ലം: സിപിഐയുടെ 23-ാം പാർട്ടി കോൺഗ്രസ് നാളെ മുതൽ 29 വരെ കൊല്ലത്ത് നടക്കും. ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും കൺട്രോൾ കമ്മീഷൻ അംഗങ്ങളും അടക്കം 900 പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് മാത്രം 110 പ്രതിനിധികൾ ഉണ്ടാകും. 26ന് രാവിലെ പത്തിന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം സി.എ.കുര്യൻ പതാക ഉയർത്തും. 11ന് പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേബബ്രത വിശ്വാസ്, ആർഎസ്പി സെക്രട്ടറി ക്വിറ്റി ഗോസ്വാമി, എസ് യുസിഐ നേതാവ് പ്രൊവാഷ് ഘോഷ്, സിപിഐ-എംഎൽ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, കാനം…
Read Moreകുളത്തൂപ്പുഴയിൽ ഐഎന്‍ടിയുസി ഓഫീസ് കെട്ടിടം പാര്‍ട്ടി അറിയാതെ നേതാവ് വാടകയ്ക്ക് നല്‍കിയതായി ആക്ഷേപം
കുളത്തുപ്പുഴ: കുളത്തുപ്പുഴ കൂവക്കാടിൽ പ്രവര്‍ത്തിക്കുന്ന ഐ എന്‍ ടി യു സി ഓഫീസ് കെട്ടിടം പാര്‍ട്ടി അറിയാതെ കോണ്‍ഗ്രസ് നേതാവ് വാടകയ്ക്ക് നല്‍കിയതായി ആക്ഷേപം. സംഭവമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ നിര്‍മാണം തടയുകയും കെട്ടിടത്തിന് മുന്നില്‍ കൊടി നാട്ടുകയും ചെയ്തു. മൂന്നുവര്‍ഷത്തോളം ഈ കെട്ടിടം എം എ ലത്തീഫ് എന്ന ആൾ സ്വകാര്യ വ്യക്തിക്ക് വാടകക്ക് നല്‍കിയിരുന്നു. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ അഡ്വാന്‍സായി കൈപ്പറ്റുകയും മാസം അയ്യായിരം രൂപ വാടക ഇനത്തില്‍ വാങ്ങുകയും ചെയ്തിരുന്നതായി പറയുന്നു. എന്നാല്‍ ഇതില്‍ ഒരുരൂപ പോലും പാര്‍ട്ടിക്കോ തൊഴിലാളി സംഘടനക്കോ ലഭിച്ചിരുന്നില്ലത്രെ. ഇതോടെ പ്രവര്‍ത്തകര്‍ കെപിസിസി അടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് ഒരുമാസം മുമ്പ് ഇവിടെ ഉണ്ടായിരുന്ന വാടകക്കാരെ ഒഴിപ്പിക്കുകയും കെട്ടിടം പാര്‍ട്ടി, ബഹുജന സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് രഹസ്യമായി കെട്ടിടം വീണ്ടും വാടകയ്ക്ക് നല്‍കിയത്. ഇക്കുറി ഒരു ലക്ഷം…
Read Moreസി പി ഐ യുടെ ബോർഡുകൾ നീക്കം ചെയ്തെന്നാരോപിച്ച് കെഎസ്ഇബി ഓഫീസിനു നേരെ ആക്രമണം; ജീവനക്കാർ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി : കെഎസ്ഇ ബി കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസിൽ കടന്നു കയറി അതിക്രമം കാട്ടുകയും ജീവനക്കാർക്കെതിരെ അസഭ്യവർഷവും ആക്രോശവും നടത്തുകയും ചെയ്ത സംഭവത്തിൽ ജീവനക്കാരുടെ സംയുക്ത സമിതി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന അനധികൃത ബോർഡുകളും മറ്റ് കൈയേറ്റങ്ങളും ഒഴിപ്പിച്ചതിന്റെ ഭാഗമായി സി പി ഐ യുടെ ബോർഡുകൾ നീക്കം ചെയ്തു എന്നാരോപിച്ചായിരുന്നു അതിക്രമം. ഒരു സംഘം ആളുകൾ ഓഫീസിനുള്ളിൽ കയറി അതിക്രമം കാട്ടുകയായിരുന്നു എന്ന് അധികൃതർ കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് കെ എസ് ഇ ബി ഓഫീസിനു മുന്നിൽ ചേർന്ന പ്രതിഷേധയോഗം കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഹരിലാൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ വഹാബ്…
Read Moreവേനൽ മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
കൊല്ലം: വേനല്‍മഴയെത്തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ആര്. ജയശങ്കര്‍ അറിയിച്ചു. കോര്പ്പറേഷന് പരിധിയിലെ മുണ്ടയ്ക്കല്‍, കൈക്കുളങ്ങര, കന്റോണ്‍മെന്റ് പ്രദേശങ്ങളിലും, അഞ്ചല്‍, പേരൂര്‍, പുനലൂര്‍, മൈനാഗപ്പള്ളി, പിറവന്തൂര്‍ എന്നീ സ്ഥലങ്ങളിലും കൊതുകിന്റെ സാന്ദ്രത കൂടുതലായി കാണപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ദ്രം മിഷനിലൂടെ നടപ്പിലാക്കുന്ന ആരോഗ്യജാഗ്രത 2018 ന്റെ ഭാഗമായി ഏപ്രില്‍ ആദ്യ ആഴ്ച്ച ജില്ലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ഒരാഴ്ച്ചയിലേറെ കെട്ടി നില്ക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് പൊതുജനങ്ങള്‍ വീടിന്റെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലും ഓഫീസുകളിലും പരിസര ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ചു വയ്ക്കുന്ന…
Read More