പത്തനാപുരം: മകളെ പിതാവ് പീഡിപ്പിച്ച സംഭവം; കേസ് നിയമപരമെന്ന് പോലീസ്. പതിനഞ്ച് വയസുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് പോലീസിന്റെ സാക്ഷ്യം.പരാതിക്കാരിയായ പെണ്‍കുട്ടിയും,മാതാവും കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി പോലീസുമെത്തിയത്. കഴിഞ്ഞ മാസം മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.രാത്രിയോടെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയും,മാതാവും സ്റ്റേഷനിലെത്തി മദ്യപിച്ചെത്തിയ പിതാവ് ആക്രമിച്ചതായി പരാതി നല്‍കുകയും കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നില്‍ ശാരീരിക പീഡനം നടന്നതായി പെണ്‍കുട്ടി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ കേസ് കൈവിട്ടൂപോകുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ചില ബാഹ്യശക്തികളുടെ ഇടപെടലാണ് പോലീസിനെതിരെ ആരോപണമുന്നയിക്കാന്‍ കാരണമെന്നും പത്തനാപുരം പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Read MoreCategory: Kollam
പാര്‍ട്ടി പത്രമെടുക്കണമെന്ന് സുശീല; വീട്ടില്‍ പാര്‍ട്ടി പത്രം വരുത്തുന്നുണ്ടെന്ന് സാവിത്രി; പിന്നെ നടന്നത് ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ലും തെറിവിളിയും
ചവറ: പാർട്ടി പത്രമെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ആശുപത്രി ജീവനക്കാരിയെ അതേ വകുപ്പിലുള്ള മറ്റൊരു ജീവനക്കാരി മർദ്ദിച്ചതായി പരാതി. തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ സാവിത്രിക്കാണ് ജീവനക്കാരിയുടെ മർദ്ദനമേറ്റത്. തെക്കുംഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടറായ സുശീലക്കെതിരെയാണ് തെക്കുംഭാഗം പോലീസിൽ ശാസ്താംകോട്ട ഭരണിക്കാവ് ശിവഗംഗയിൽ സാവിത്രി (52) പരാതി നൽകിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ സുശീല പത്രം എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടിൽ പാർട്ടി പത്രം വരുത്തുന്നുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞതിൽ പ്രകോപിതയായി തന്നെ മർദിക്കുകയായിരുന്നു എന്ന് ചികിത്സയിലുള്ള സാവിത്രി പറയുന്നു. നിരവധി അസഭ്യവാക്കുകൾ പറഞ്ഞ് കൊണ്ട് രണ്ട് തവണ തന്നെ പിടിച്ചു തെള്ളിയെന്നും സാവിത്രി പറഞ്ഞു . എൻജിഒ യൂണിയന്റെ സംസ്ഥാന ഭാരവാഹിയാണന്ന് പറഞ്ഞായിരുന്നു ആക്രോശവും അക്രമവുമെന്ന് തെക്കുംഭാഗം പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു. മർദന വിവരം ആശുപത്രി അധികൃതരെ…
Read Moreമൃതദേഹത്തില്‍ മുറിവുകളും ക്ഷതങ്ങളുമായി 13 ഓളം അടയാളങ്ങള്‍; മരണകാരണം ശ്വാസകോശത്തില്‍ നിറഞ്ഞ വെള്ളവും ചെളിയും; സിന്‍ജോമോന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
അത്തിക്കയം: മടന്തമണ്‍ മമ്മരപ്പള്ളിൽ സിൻജോമോന്റെ (21) ദുരൂഹമരണവുമായി ബന്ധപ്പെട്ട പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മൃതദേഹത്തിൽ മുറിവുകളും ക്ഷതങ്ങളുമായി 13 ഓളം അടയാളങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിൽ നിറഞ്ഞ വെള്ളവും ചെളിയുമാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നതെന്ന് വടശേരിക്കര സിഐ പറഞ്ഞു. ബൈക്കിൽ സഞ്ചരിക്കവേ അപകടമുണ്ടായതായും കുളത്തിലിറങ്ങി മുഖം കഴുകാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ് മരണം സംഭവിച്ചതാകാമെന്നുമാണ് പോലീസ് നിഗമനം. എന്നാൽ ബന്ധുക്കളും നാട്ടുകാരും ഇത് വിശ്വസിക്കുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്കോ ക്രൈെംബ്രാഞ്ചിനോ വിടണമെന്ന് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ കെ.എസ്. ഫിലിപ്പ് ആവശ്യപ്പെട്ടു
Read Moreകേസെടുക്കാന്‍ വ്യവസ്ഥയുണ്ട്! അഞ്ചുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരേ കേസ്; ഡോ. ഗംഗയും ഡോ. ലേഖയും കുടുംങ്ങും
പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധനയ്ക്കു വിസമ്മതിച്ച ഗൈനക്കോളജിസ്റ്റ് ഡോ.ഗംഗയ്ക്കെതിരെ കോഴഞ്ചേരി സിഐ കേസെടുത്തു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലും പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) പുറപ്പെടുവിച്ച ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് കേസ്. പോസ്കോ നിയമപ്രകാരമാണ് ഡോ.ഗംഗയ്ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയിലെ മറ്റൊരു ഗൈനക്കോളജിസ്റ്റ് ഡോ.ലേഖയുടെ ഡ്യൂട്ടി രജിസ്റ്റർ പരിശോധിച്ചശേഷം നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കുന്നത് ആദ്യമായിട്ടായതിനാൽ കേസിന്റെ നിയമവശങ്ങളെക്കുറിച്ച് പോലീസ് ഉപദേശം തേടിയിരുന്നു. പോസ്കോ നിയമപ്രകാരമുള്ള കേസിന്റെ നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ വ്യവസ്ഥയുണ്ട്. നിയമത്തിലെ 166 എ, ബി വകുപ്പുകൾ പ്രകാരം കേസ് നിലനിൽക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ മജിസ്ട്രേറ്റ് കോടതി ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ നേരത്തെതന്നെ നിർദേശിച്ചിരുന്നതാണ്. കോടതി നിർദേശം വന്നതിനേ തുടർന്ന് ഡോ.ലേഖലയും ഡോ.ഗംഗയും ഹൈക്കോടതിയിൽ മുൻകൂർ…
Read Moreഏഴുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നാടുവിട്ട വീട്ടുകാർ തിരികെ എത്തി; പരിസരവാസികളായ മൂന്നു പേർക്കെതിരേ പരാതി നൽകി
കുളത്തൂപ്പുഴ: ഏഴുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനുശേഷം നാട്ടുകാരുടെഎതിർപ്പിനെതുടർന്ന് വീടുവിട്ടുപോയ കുടുംബത്തെ പോലീസ് ഇടപെട്ട് തിരികെ വീട്ടിലെത്തിച്ചു. വീടുപേക്ഷിച്ചു പോകാനിടയായ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പരിസരവാസികളായ മൂന്നുപേർക്കെതിരെ പരാതിനൽകി. ഇന്നലെ വൈകുന്നേരമാണ് ഇവരെ വീട്ടിലെത്തിച്ചത്. കുടുംബത്തെ ഏരൂരിലെ വീട്ടിൽനിന്ന് ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു. തുടർന്ന് സർവ കക്ഷിയോഗം ചേർന്ന് ഇവരെ മടക്കിക്കൊണ്ടുവരാൻ തീരുമാനമെടുക്കുകയായിരുന്നു. ഇവർ വീട്ടിൽവരുന്നതിൽ തടസം നിൽക്കുകയും നേരത്തെ കുടുംബത്തിനെതിരെ ആക്ഷേപവുമായി രംഗത്തുവരികയും ചെയ്ത മൂന്നുപേർക്കെതിരെയാണ് പരാതി നൽകിയത്. കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടറാണ് അന്വേഷണം നടത്തുന്നത്.
Read Moreആഡംബര ജീവതത്തിന് പണം കണ്ടെ ത്തിയത് വിവാഹ തട്ടിപ്പിലൂടെ; മൂന്നാമത് വിവാഹിതനായ അജീഷ് പൂജാരിയെ കുടുക്കിയത് രണ്ടാം ഭാര്യയും മക്കളും
കടയ്ക്കാവൂർ: വിവാഹ തട്ടിപ്പുവീരനായ പൂജാരി കടയ്ക്കാവൂർ പേലീസിന്റെ പിടിയിൽ.ഒന്നിലധികം വിവാഹം കഴിച്ച് സ്ത്രീകളിൽ നിന്നും സ്വർണവും പണവും കൈക്കലാക്കി മുങ്ങുന്ന പ്രതിയെ കടയ്ക്കാവൂർ സിഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ആലുംപീടിക പത്തിയിൽ പടീറ്റതിൽ വീട്ടിൽ അജീഷിനെ (25)നെയാണ് അറസ്റ്റ് ചെയ്തത്.ഏഴു വർഷം മുൻപ് കൊല്ലം വ ള്ളിക്കാവിലുള്ള പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഇവരെ കബളിപ്പിച്ച് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരെത്തി. കടയ്ക്കാവൂർ മല്ലൻ നട ക്ഷേത്രത്തിലെ പൂജാരിയായി ജോലി നോക്കി ക്ഷേത്രത്തിനു സമീപമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയും അതിൽ രണ്ട് കുട്ടികൾ ഉണ്ടാവുകയും അതിനു ശേഷം അവരെ ഉപേക്ഷിക്കുകയും ചെയ്തു. രണ്ടുമാസം മുൻപ് ആലപ്പുഴയിലുള്ള യുവതിയേയും ഇയാൾ വിവാഹം ചെയ്തു. .ഈ വിവരം അറിഞ്ഞ കടയ്ക്കാവൂരിലെ പെൺകുട്ടി പോലീസിനെ സമീപിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു.…
Read Moreമകളാണ് ഓർമ്മവേണം..! അമ്മയുടെ രണ്ടാം ഭർത്താവിൽ നിന്ന് മൂന്നര വയസുകാരിക്ക് ക്രൂര മർദനം; കുട്ടിയെ തീകൊണ്ട് പൊള്ളിച്ചതായി നാട്ടുകാർ
കൊല്ലം: കൊല്ലത്ത് മൂന്നര വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. മുതുകിൽ മർദ്ദിച്ച ഇയാൾ കുട്ടിയെ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് രണ്ടാനച്ഛന്റെ മർദ്ദനം. വീടിനുള്ളിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബോധരഹിതയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇയാൾക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു. അമ്മയേയും കുഞ്ഞിനേയും പോലീസ് സർക്കാർ അഗതി മന്ദിരത്തിൽ എത്തിച്ചു.
Read Moreഎല്ലാത്തിനും കൂട്ട് സ്വന്തം പണിക്കാർ തന്നെ..! കെഎസ്ആർടിസി ചെയിൻ സർവീസ് അട്ടിമറിക്കാൻ ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നതായി പരാതി
പത്തനാപുരം: കെ എസ് ആര് ടി സി ചെയിന്‍ സര്‍വ്വീസുകള്‍ തകര്‍ക്കാന്‍ ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നതായി ആക്ഷേപം.പുന്നല പത്തനാപുരം കൊട്ടാരക്കര റൂട്ടിലെ ചെയിന്‍ സര്‍വീസ് അട്ടിമറിക്കുന്നതിനായാണ് ഒരു വിഭാഗം കെ എസ് ആര് ടി സി ജീവനക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇതേ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്നാണ് പ്രവർത്തനം.എട്ട് മാസം മുന്‍പാണ് റൂട്ടില്‍ കെ എസ് ആര് ടി സി ചെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.ഇതിന് മുന്‍പ് പത്തനാപുരം പറങ്കിമാം മുകള്‍ കൊട്ടാരക്കര റൂട്ടില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ബസുകള്‍ മാത്രമാണുണ്ടായിരുന്നത്.കളക്ഷന്‍ കുറഞ്ഞ റൂട്ടുകളെ ഒഴിവാക്കിയ ശേഷം ആ ബസുകളെയാണ് പത്തനാപുരം പറങ്കിമാംമുകള്‍ കൊട്ടാരക്കര റൂട്ടിലേക്ക് മാറ്റിയത്. കൊട്ടാരക്കര,പത്തനാപുരം ഡിപ്പോകളില്‍ നിന്നും ആകെ ആറ് ബസുകളാണ് നിലവില്‍ ഈ റൂട്ടിലോടുന്നത്.ഇതോടെ സ്വകാര്യ ബസ് ജീവനക്കാരും,കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും,കൈയാങ്കളിയും റൂട്ടില്‍ പതിവായിരുന്നു. മൂന്ന തവണ സ്വകാര്യ…
Read Moreഅമൃതാനന്ദമയി മഠത്തിന്റെ ജീവകാരുണ്യ സംരംഭങ്ങൾ എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും; ശുദ്ധജല ലഭ്യത, ഗ്രാമീണശുചിത്വം, സൗജന്യ ആരോഗ്യപരിപാലനം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്
അമൃതപുരി: അമൃതാനന്ദമയീ മഠത്തിന്റെ പുതിയ മൂന്ന് സംരംഭങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കും. ഗ്രാമീണ ശുദ്ധജല ലഭ്യത, ഗ്രാമീണശുചിത്വം, പാവപ്പെട്ടവർക്കുള്ള സൗജന്യ ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ പുതിയ ജീവകാരുണ്യ പ്രവർത്തനങ്ങളായ സംരംഭങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്താകമാനം അമ്മയുടെ ജീവകാ ണ്യപ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിçന്നതിൽ രാഷ്ട്രപതിയുടെ സന്ദർശനം മഠത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജമേകും. ഇന്ത്യയിലാകമാനം 47,000 വീടുകൾ ഭവനരഹിതർക്കായി മഠം നിർമിച്ച് കൊടുത്തിട്ടുണ്ട്, കൂടാതെ 41 ലക്ഷത്തിൽ കൂടുതൽ രോഗികൾക്ക് നൂറു ശതമാനം സൗജന്യ വൈദ്യസഹായം നൽകിയിട്ടുണ്ട്. വിധവകൾക്കും ശാരീരികാവശതകൾ അനുഭവിക്കുന്നവർക്കുമായി പെൻഷൻ, 50000 ദരിദ്ര വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ , 2001 മുതൽക്ക് 475 കോടിയിലധികം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എന്നിങ്ങനെ നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ മഠം ഏറ്റെടുത്ത് നടപ്പാക്കി. പാവപ്പെട്ടവരേയും പരസഹായം ആവശ്യമുള്ളവരെയും ഈശ്വരനെ പോലെ കണ്ട ിട്ട് അവർക്ക്…
Read Moreപ്രമുഖ വലിയ കടയ്ക്ക്..! അനധികൃത മായി കൊണ്ടുവന്ന 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ജില്ലയിലെ പ്രമുഖ ജൂവലറികൾക്കു നൽകാൻ കൊണ്ടുവന്നതാണെന്ന് അറസ്റ്റിലായ തിരുമലൈ
പാറശാല: തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന എൺപതു ലക്ഷത്തിന്റെ സ്വർണം പാറശാല റെയിൽവേ പോലീസ് പിടികൂടി.ഇന്നലെ ഉച്ചക്ക് ശേഷം നാഗർകോവിലിൽ നിന്നും വന്ന കോട്ടയം പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു കടലൂർ , തിരുവപ്പിലിയൂർ തിരുമലൈയെ (40 ) പോലീസ് കസ്റ്റഡിയിൽ എടുത്തു.തിരുവനന്തപുരത്തെ പ്രമുഖ ജൂവലറികൾക്കു നൽകുവാനാണ് സ്വർണം കൊണ്ട് വന്നതെന്ന് ഇയാൽ പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത സ്വർണവും ആളിനെയും സെയിൽസ് ടാക്സ് അധികൃതർക്ക് കൈമാറി.രണ്ടു ദിവസം മുൻപും ഇതേ ട്രെയിനിൽ നിന്നും നാല് കോടിയുടെ സ്വർണം പിടികൂടിയിരുന്നു. റെയിൽവേ പോലീസ് സിഐ കരുണാകരൻ,എസ്ഐ അനിൽകുമാർ , എഎസ്ഐ ഷിബു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
Read More