ഇനി നാട്ടിലേക്ക് വരണ്ട..! വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ മുരുകന്‍റെ മുന്നിൽ പത്തി താഴ്ത്തി; ആറടി നീളമുളള മൂർഖനെ വനപാലകരുടെ അനുമതിയോടെ കാട്ടിലേക്ക് അയച്ചു

ചവറ: വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ ഒടുവിൽ മുരുകന്‍റെ കൈയിൽ. ചവറ നല്ലേഴ്ത്ത് മുക്കിൽ ആരാധ് ഭവനത്തിൽ മുരളിയുടെ വീട്ടിലെ വിറക് പുരയിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവാഴ്ച രാത്രി 10 ഓടെയായിരുന്നു വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ വിറക് പുരയിൽ കയറിയത് കണ്ടത് സമീപവാസിയാണ്. ഉടൻ തന്നെ ഇദ്ദേഹം വീട്ടുകാരെ വിവരം ധരിപ്പിച്ചു.വീട്ടുകാർ ആവുന്ന പണി പലതും നോക്കിയിട്ടും അകത്ത് കയറിയ മൂർഖനെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പാമ്പ് സ്നേഹിയായ മുരുകനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് പരിസരവാസികളും കൂടി. അരമണിക്കൂറിനുളളിൽ മുരുകനെത്തി വിറകെല്ലാം എടുത്ത് മാറ്റിയതിന് ശേഷമാണ് ആറടി നീളമുളള മൂർഖനെ പിടികൂടി വീട്ടുകാരുടെ ഭയം ഇല്ലാതാക്കിയത്. കൊല്ലത്തെത്തിച്ച മൂർഖനെ വനപാലകരെ അനുമതിയോടെ കാട്ടിലേക്ക് കടത്തി വിട്ടു.

Read More

ഇവരേ സൂക്ഷിക്കുക..! വീടുകൾ തോറും കച്ചവടത്തിനെത്തുന്നവരെ സൂക്ഷിക്കണം; ഇങ്ങനെയെത്തുന്നവരിൽ പലർക്കും നാട്ടിലെ മോഷണങ്ങളിൽ പങ്കുളളതായി ഡിവൈഎസ്പി

കുണ്ടറ: വില്പന സാധനങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങുന്നവരെ സൂക്ഷിക്കണമെന്ന് ഡിവൈഎസ്പി ബി.കൃഷ്ണകുമാർ. കച്ചവടത്തിനെന്ന മട്ടിൽ ഇവർ വീടുകളിലെത്തുന്നത് തട്ടിപ്പിനാണ്. നമ്മുടെ നാട്ടിൻപ്രദേശങ്ങളിൽ നടക്കുന്ന പീഡനങ്ങളിലും മോഷണങ്ങളിലും ഇവർക്കുള്ള പങ്ക് വ്യക്‌തമായിട്ടുള്ളതായും ഡിവൈഎസ്പി പറഞ്ഞു. വീട്ടിലെത്തുന്ന ഇത്തരക്കാർ പരിസരം നിരീക്ഷിക്കും. പിന്നീട് കോളിംഗ് ബെല്ലടിക്കും. ആളനക്കമില്ലെങ്കിൽ വീടിന്റെ പിൻഭാഗത്തേക്ക് പോകും. തക്കം കിട്ടിയാൽ വീടിനുള്ളിൽ കടക്കും. മോഷണശ്രമം കണ്ടെത്തിയാൽ സാധനങ്ങൾ വിൽക്കാനാണെന്ന് പറഞ്ഞ് രക്ഷപെടും. ഇങ്ങനെയെത്തുന്നവർ പിന്നീടൊരിക്കൽ ഇവിടെത്തന്നെ മോഷണമോ, പീഡനമോ നടത്തും. പല വീടുകളിലും അനുകൂല സാഹചര്യങ്ങളാണുള്ളത്. അയൽക്കാർ തമ്മിൽ സഹകരണമില്ലാത്ത വീടുകളിലാണ് അധികവും മോഷണവും പീഡനവും നടക്കുന്നത്. അയൽവീട്ടിൽ നിന്ന് നിലവിളി കേട്ടാൽപ്പോലും തിരിഞ്ഞുനോക്കാത്ത പ്രദേശങ്ങളുണ്ട്. അവിടങ്ങളിൽ മോഷണമോ മറ്റ് അനാശാസ്യ പ്രവർത്തനങ്ങളോ നടത്താൻ വളരെ എളുപ്പമാണ്. അയൽക്കാർ തമ്മിലുള്ള കൂട്ടായ്മ അപകടങ്ങളൊഴിവാക്കും. സംശയകരമായ സാഹചര്യത്തിൽ ഇത്തരക്കാരെ കണ്ടാൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും ആവശ്യമെങ്കിൽ പോലീസിനെ…

Read More

എല്ലാവർക്കും ജയയേ മതി..! എല്ലാവർക്കും ജയയേ വേണ്ടതിനാൽ വില കുറയ്ക്കാൻ കളക്ടർ വിളിച്ച യോഗത്തിൽ തീരുമാനം; ഓണത്തിന് വിലകുറയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് മൊത്ത വ്യാപാരികൾ

കൊല്ലം: അരിവില വർധന സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ ഡോ. മിത്ര റ്റി വിളിച്ചുചേർത്ത യോഗത്തിൽ ജയ അരി കിലോയ്ക്ക് ഒരു രൂപ കുറയ്ക്കാൻ ധാരണയായി. നിലവിലെ വിലയിൽ നിന്ന് ഒരു രൂപ ഉടൻ കുറയ്ക്കുമെന്ന് മൊത്തവ്യാപാരികൾ യോഗത്തിൽ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഒരു രൂപ കൂടി കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. ചില്ലറ വ്യാപാരികൾ പല വിലകളിൽ അരി വില്ക്കുന്നതാണ് പരാതികൾക്ക് കാരണമെന്ന് യോഗം വിലയിരുത്തി. വില കുറയ്ക്കുന്നതിനും ഏകീകരിക്കുന്നതിനും വ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ ഇടപെടണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. ആന്ധ്രയിൽ ജയ അരി ഉത്പാദനം നാൽപ്പത് ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ വിപണിയിൽ വില കുറയുന്ന സ്‌ഥിതിയാണുള്ളത്. അമിത ലാഭത്തിനായി ഭക്ഷ്യ സാധനങ്ങളുടെ വില കൂട്ടി വില്പന നടത്തുന്നവർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. കുറ്റക്കാർക്കെതിരെ അവശ്യ സാധന നിയമപ്രകാരവും പാക്ക്ഡ് കമ്മോഡിറ്റീസ് ആക്ട്…

Read More

പണിതരത്തുമില്ല, വിളിച്ചാൽ എടുക്കത്തുമില്ല..! പിഎസ്സി ഓഫീസിൽ ഫോൺ വിളിച്ചാൽ കിട്ടാറില്ല; ഫോൺ എടുത്താൽ ജീവനക്കാർ മോശമായി സംസാരിക്കുന്നതായും പരാതി

കൊല്ലം: ജില്ലാ പിഎസ്സി ഓഫീസിലെ ഫോണിൽ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ലെന്ന് പരാതി. ഫോൺ എടുത്താൽ കൃത്യമായ മറുപടിയില്ല. മിക്കപ്പോഴും ഫോൺ കിട്ടാറുമില്ല. ഈ ടെലിഫോൺ നമ്പറിലെ സേവനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് കേൾക്കാൻ കഴിയുക. ചിലപ്പോൾ ഫോൺ മാറ്റിവയ്ക്കുന്നതായും ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്. മറുപടി പറയുന്നയാൾ ഒന്നും വ്യക്‌ത മായി പറയാറില്ല. ഉദ്യോഗാർഥികളോട് ചിലപ്പോൾ ധിക്കാരപരമായി മറുപടി പറയുന്നതായും ആക്ഷേപമുണ്ട്. പകുതി മറുപടി പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്യുന്നതും പതിവാണ്. ജില്ലാ ഓഫീസിൽ ഫോൺ കോളുകൾ സ്വീകരിച്ച് വ്യക്‌തമായ മറുപടി നൽകാൻ പ്രാപ്തരായവരെ നിയമിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.

Read More

ട്രെയിനിലും ആടിമാസക്കിഴിവ്..! കാലവർ ഷത്തിൽ പാസഞ്ചർ ട്രെയിനുള്ളിലിരുന്ന് മഴ നനഞ്ഞ് യാത്രചെയ്യാം; ഈ ദുരവസ്ഥ അടിയന്തിരമായി മാറ്റണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ

കൊല്ലം: കേരളത്തിലാകമാനം ഓടുന്ന വിവിധ ട്രെയിനുകളിലെ ചോരുന്ന കോച്ചുകൾ ഉടൻ പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു. വിവിധ പാസഞ്ചർ ട്രെയിനുകളിലെ ഒട്ടനവധി കോച്ചുകളും ചോർന്ന് ഒലിക്കുകയാണ്. ട്രെയിനനകത്തും കുട പിടിക്കേണ്ട സാഹചര്യമാണ് നിലവിലുളളത്. പാസഞ്ചർ ട്രെയിനുകളിൽ മാത്രമല്ല സംസ്‌ഥാനത്താകമാനം ഓടുന്ന ഹ്രസ്വദൂര – ദീർഘദൂര എക്സപ്രസ് ട്രെയിനുകളിലും സ്‌ഥിതി വ്യത്യസ്തമല്ല. ചോരുന്ന കോച്ചുകൾ ഉടൻ പിൻവലിക്കുകയോ അറ്റകുറ്റപണി നടത്താൻ പറ്റുന്നവ അടിയന്തിരമായി പണികൾ നടത്തണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റി തിരുവനന്തപുരം, പാലക്കാട് ഡിവിഷണൽ മാനേജർമാർക്ക് നിവേദനം നൽകി.

Read More

അന്ന് ഇങ്ങനെയൊന്നുമില്ലായിരുന്നു..! നടിയെ ആക്രമിച്ച സംഭവം “അമ്മ’യുടെ ആഭ്യന്തര കാര്യമല്ല; മുൻകാലങ്ങളിൽ സിനിമ രംഗത്തുള്ളവർ തമ്മിൽ നല്ല ബന്ധമുണ്ടായി രുന്നെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവം “അമ്മ’യുടെ ആഭ്യന്തരകാര്യമല്ലെന്ന് മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഇക്കാര്യത്തിൽ സിനിമ രംഗത്തുള്ളവരുടെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സിനിമ രംഗത്തുള്ളവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. ആളുകളെ ഒതുക്കാനുള്ളശ്രമങ്ങൾ അന്നുണ്ടായിരുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു

Read More

കെഎസ്‌യു പ്രവർത്തകർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം; ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലത്ത് കെഎസ്‌യു പ്രവർത്തകർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഒരു പോലീസുകാരനും രണ്ടു പ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകരെ പോലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുക്കുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

അല്പം കൂടിയൊക്കെ ശ്രദ്ധിക്കാമായിരുന്നു..! അമ്മയുടെ ജനറൽ ബോഡി മിറ്റിംഗിലെ മുകേഷിന്‍റെ സംഭാഷണം ജനപ്രതിനിധികൾക്ക് ചേർന്നതല്ലെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം

 കൊല്ലം: നടനും എംഎൽഎയുമായി മുകേഷിനെതിരെ എൽഡിഎഫ് കൊല്ലം ജില്ലാ നേതൃത്വം. “അമ്മ’യുടെ ജനറൽ ബോഡി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ മുകേഷ് നടത്തിയ പ്രസ്താവന ഒഴിവാക്കാമായിരുന്നു. ജനപ്രതിനിധികൾക്ക് ചേർന്ന രീതിയിലുള്ളതല്ല മുകേഷിന്‍റെ സംഭാഷണമെന്നും എൽഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനർ അനിരുദ്ധൻ പറഞ്ഞു. ക്രിമിനൽ കേസുകളിൽ ജനപ്രതിനിധികൾ അഭിപ്രായം പറയുന്പോൾ ശ്രദ്ധിക്കണമെന്നും അനിരുദ്ധൻ കൂട്ടിച്ചേർത്തു.

Read More

പൂർവവൈരാഗ്യം തീർത്തതിങ്ങനെ..! കടയിൽക്കയറി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസ് :നാലുപേർ കസ്റ്റഡിയിൽ ; പരിക്കേറ്റ റഫീക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കരുനാഗപ്പള്ളി: ഓച്ചിറയിൽ യുവാവിനെ  കടയിൽക്കയറി വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ 4  പേരെ പോലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം തോട്ടുകര സ്വദേശികളായ താഹ, അൻഷാദ്, ഹാഫിസ്, ആസിഫ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. ഹക്കീം, ഷെമീർ എന്നിവരെ ഇന്നലെ രാവിലെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മറ്റ് പ്രതികളെ വൈകുന്നേരം പിടികൂടുകയായിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്യും. സി.ഐ.അനിൽകുമാറും സംഘം അടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.മേമന കുറ്റിയിൽ കിഴക്കതിൽ റഫീക്കി (25)നെയാണ് ഒരു സംഘം കടയിൽ കയറി  കഴിഞ്ഞദിവസം വെട്ടിപരിക്കേൽപ്പിച്ചത്.  പൂർവ്വ വൈരാഗ്യമാണ് അക്രമത്തിന് കാരണം.പരിക്കേറ്റ റഫീക്ക്  വൈക്കത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

വാണിജ്യനികുതി ചെക്പോസ്റ്റുകൾ ശരിക്കും നോക്കുകുത്തി; പതിവ് പരിശോധന നിർത്തി ; ഇനി വിവരശേഖരണം മാത്രം ; എന്നാൽ എക്സൈസിന്‍റെ സാധാരണ പരിശോധന തുടരും

അമരവിള ; രാജ്യം ഒറ്റനികുതി ഘടനയിലേക്ക് മാറിയതോടെ ചെക്പോസ്റ്റുകളെല്ലാം വിവര ശേഖരണ കേന്ദ്രളായി മാറി . തിരുവനന്തപുരം ജില്ലയുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന 15 ചെക്പോസ്റ്റുകളിലും ഇന്നലെ 12 മണി മുതൽ വാണിജ്യ നികുതി വിഭാഗത്തിന്‍റെ പരിശോധന നിറുത്തി. വാഹനങ്ങൾ ഇന്നു മുതൽ പരിശോധിക്കേണ്ടതില്ല എന്ന ഉത്തരവ് എല്ലാ ചെക്പോസ്റ്റുകളിലും ബുധനാഴ്ച എത്തി. എന്നാൽ എക്സൈസിന്‍റെ സാധാരണ പരിശോധന തുടരും . ഇന്നലെ അർധരാത്രി 12നു ശേഷം എത്തിയ വാഹനങ്ങളുടെ പരിശോധനയെക്കുറിച്ച് ടാക്സ് ടവറിൽ നിന്ന് പ്രത്രേക നിർദേശമില്ലാത്തതിനാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ ആശങ്ക തുടരുകയാണ്. ജിഎസ്ടി നടപ്പിലായ 12നു ശേഷം ബില്ലുമായി എത്തുന്ന വാഹനങ്ങളെ ബില്ല് വാങ്ങിയ ശേഷം കടത്തി വിടാനാണ് നിർദേശമെങ്കിലും ബില്ലില്ലാതെ എത്തുന്ന വാഹനത്തെ എന്ത് ചെയ്യണമെന്ന നിർദേശം ഇന്നലെ രാത്രി 10 ആയിട്ടും എത്താത്തത് ഉദ്യോഗസ്ഥരെയും ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട് . ഇന്നലെ 12 മണിയോടെ ജിഎസ്ടി…

Read More