മണ്ടൻ കളക്ടർ കൊല്ലത്ത് ..! ജില്ലയിലെ വികസനങ്ങൾക്ക് എതിരായി മണ്ടൻ പരിഷ്കാരങ്ങൾ നടത്തുന്നയാണ് കൊല്ലത്തെ കളക്ടറെന്ന് കെ ബി ഗണേഷ് കുമാർ

പത്തനാപുരം: ജില്ലാ കളക്ടറുടെ പ്രവർത്തനങ്ങൾ വികസനപ്രവർത്തനങ്ങൾക്ക് എതിരാണെന്നും കളക്ടർ മണ്ടൻ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയാണെന്നും കെ.ബി.ഗണേഷ് കുമാർ എംഎൽഎ ആരോപിച്ചു. പിറവന്തൂർ ഗവ.മോഡൽ യുപി സ്കൂളിന് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്‍റെ  ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളവിതരണത്തിന്‍റെ ഫയലുകളിൽ പോലും ഒപ്പ് വയ്ക്കാൻ കളക്ടർ തയ്യാറല്ല. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞിട്ടുപോലും കുടിവെള്ള വിതരണത്തിനാവശ്യമായ നിർദേശങ്ങൾ തഹസിൽദാർമാർക്ക് കളക്ടർ നൽകുന്നില്ല. കഴിഞ്ഞ പത്തിന് ഫയലുകളിൽ തീർപ്പ് കൽപ്പിക്കണമെന്ന് സർക്കാർ നിർദേശം ഉണ്ടായിട്ടും ഇതൊന്നും ചെയ്യാൻ കളക്ടർ തയ്യാറല്ല. ജില്ലയിൽ ഈ കളക്ടർ സർവീസിൽ ഉള്ളപ്പോൾ ഒരു വികസനവും എത്തില്ല. ഇതിനെ തുടർന്ന് താൻ സ്പീക്കർക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ പൊതു വിദ്യാഭ്യാസത്തിന്‍റെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.പിടിഎ പ്രസിഡന്‍റ് പി.അജികുമാർ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എഞ്ചനീയർ കെ.എ.ജയ റിപ്പോർട്ട് അവതരിപ്പിച്ചു.…

Read More

നേരാ തിരുമേനി..!ഡോ.വി.വി. വേലുക്കുട്ടി പേരിനൊപ്പം അരയൻ എന്ന പേരു കൂടി സ്വീകരിച്ചത് ഒരു ജനസമൂഹത്തിനു വേണ്ടിയെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ

കരുനാഗപ്പള്ളി: മനുഷ്യരിൽ വർഗീയ ചിന്ത വളർത്തി സമൂഹത്തെ പിന്നോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ.വി.വി.വേലുക്കുട്ടി അരയന്റെ 1 2 3–ാം ജന്മദിനാഘോഷം കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഹിന്ദു വർഗീയതയെ ആളിക്കത്തിച്ച് ദളിതരെയും പിന്നോക്കക്കാരെയും ഉൾപ്പെടെ തങ്ങളുടെ പിന്നിൽ അണിനിരത്താം എന്നതിന്റെ വിജയമാണ് യുപിയിലെ തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. ഇവിടെയാണ് വർഗ രാഷ്ര്ടീയത്തിന്റെ പ്രസക്തി. ഡോ.വി.വി. വേലുക്കുട്ടി അദ്ദേഹത്തിന്‍റെ പേരിനൊപ്പം അരയൻ എന്ന പേരു കൂടി സ്വീകരിച്ചത് ഒരു ജനസമൂഹത്തിനു വേണ്ടിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റ് സാമൂഹ്യ നവോഥാന നായകരോടൊപ്പം വളരെ സംഭാവനകൾ സമൂഹത്തിനു പകർന്നു നൽകിയ അദ്ദേഹത്തെ വേണ്ട വിധം പഠിക്കാനും ആദരിക്കാനും ഇന്നത്തെ സമൂഹത്തിനായിട്ടില്ലായെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചടങ്ങിൽ കെ എൻ ബാലഗോപാൽ എംപി അധ്യക്ഷത വഹിച്ചു. ഡോ.…

Read More

മകളാണ്, ഓർമിക്കുക..! പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കി: മൂന്നു കുട്ടികളുടെ പിതാവായ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു

പോത്തന്‍കോട്: മംഗലപുരം മുരുക്കുംപുഴയില്‍ പീഡനത്തിനു ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുവായ യുവാവ് അറസ്റ്റില്‍. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശാര്‍ക്കര മഞ്ചാടിമൂട് മണ്ണംകുടി വയല്‍തിട്ടയില്‍ വീട്ടില്‍ രാജേഷ് (30)നെ പോലീസ് അറസ്റ്റ് ചെയ്തത്. മംഗലപുരം പോലിസാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ രാജേഷ് പെൺകുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ്. കുട്ടി പീഡനത്തിനു ഇരയായി എന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23നാണ് മുരുക്കുംപുഴ സ്വദേശിനിയായ പതിനാറുകാരി വീട്ടിൽ ജീവനൊടുക്കിയത് . രാജേഷ് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായതിനാല്‍ നിരന്തരം വീട്ടില്‍ എത്തുമായിരുന്നു. ഇയാള്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചു വരുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നു തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് എസ്എറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച പെണ്‍കുട്ടി ഇവിടെ ചികിത്സയിലായിരുന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.…

Read More

കാടും പുഴയും ഇഷ്ടമാണോ, പോരൂ അഗസ് ത്യവനത്തിലേക്ക് ..! കാട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാനും മൃഗങ്ങളെ കാണാനും അസുലഭ അവസരം ഒരുക്കി വനം വകുപ്പും

കോട്ടൂർസുനിൽ കാട്ടാക്കട: :  കൊടും കാട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാനും കാട്ട് മൃഗങ്ങളെ കാണാനും അസുലഭ അവസരം ഒരുക്കി വനം വകുപ്പ് സഞ്ചാരികളെ വിളിക്കുന്നു.  ഇനി ജില്ലയിലെ രണ്ടു വന്യജീവി സങ്കേതങ്ങളിലും സാഹസിക വിനോദത്തിന്‍റെ കൊടി ഉയരുന്നു.   നെയ്യാറിലും  പേപ്പാറയിലുമാണ് പദ്ധതി വരുന്നത്.  വനമധ്യത്തിൽ മരത്തിനുമുകളിൽ നിർമിച്ച ഏറുമാടത്തിൽ രാത്രി താമസം.പകൽ നെയ്യാറിലും കരമനയാറിലും ചങ്ങാടത്തിൽ യാത്ര. കാടും പുഴയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും മറക്കാനാവാത്ത അനുഭവമാണ് വനംവകുപ്പ് ഒരുക്കുന്നത്. ഏറുമാടത്തിൽ നാലുപേർക്ക് താമസിക്കാംകാടിനുള്ളിലെ ഏറുമാടത്തിൽ താമസിച്ചു തൊട്ടടുത്ത വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യം പരമാവധി ആസ്വദിക്കാവുന്ന തരത്തിലാണ് ഏറുമാടത്തിന്‍റെ പൂർത്തീകരണം. ഇതു സന്ദർശകർക്കു വേറിട്ട അനുഭവം നൽകുമെന്ന്  അധികൃതർപറയുന്നു.  വന്യമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന കാഴ്ചയും കാടിനുള്ളിലെ ശബ്ദങ്ങളും അനുഭവിച്ചറിയാവുന്ന തരത്തിലുള്ള പാക്കേജ് കൂടിയാണിത്. ഇതിനു പുറമെ പേപ്പാറ വനം-വന്യജീവി സങ്കേതത്തിന്‍റെ നേതൃത്വത്തിൽ ഗുഹാവാസം, ട്രക്കിംഗ്,  വെള്ളച്ചാട്ട സന്ദർശനം  എന്നിവയും  സഞ്ചാരികൾക്കായി തയ്യാറാക്കിയിരിക്കുന്നു.സുരക്ഷിതമായ…

Read More

വെറും രാഷ്ട്രീയപരാമർശം..! മുഖ്യമന്ത്രിയുടെ “വാടക’ പരാമർശം സഭാരേഖകളിൽ നിന്നും നീക്കില്ല; മുഖ്യമന്ത്രിയുടേത് ഒരു രാഷ്ട്രീയ പരാമർശം മാത്രമെന്ന് സ്പീക്കർ

തിരുവനന്തപുരം: കൊച്ചിയിൽ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എതുത്തതാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. മുഖ്യമന്ത്രിയുടേത് ഒരു രാഷ്ട്രീയ പരാമർശം മാത്രമാണെന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ രാഷ്ട്രീയമായി മറുപടി പറയാൻ പ്രതിപക്ഷത്തിന് സമയം അനുവദിച്ചിരുന്നുവെന്നുമാണ് സ്പീക്കറുടെ റൂളിംഗ്. കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയതിന്‍റെ പിറ്റേന്നാണ് നിയമസഭയിൽ നാടകീയ രംഗങ്ങളുണ്ടായത്. കൊച്ചിയിലെ സദാചാര ഗുണ്ടായിസത്തിന് എത്തിയ ശിവസേനക്കാർ പ്രതിപക്ഷം വാടകയ്ക്ക് എടുത്തവരായിരുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ നിയമസഭയുടെ നടുത്തളത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ രൂക്ഷമായി പോർവിളിച്ചു. പരാമർശം നീക്കണമെന്ന് പ്രതിപക്ഷ അംഗം വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സ്പീക്കർ പരിശോധന നടത്തി പരാമർശം നീക്കില്ലെന്ന് റൂളിംഗ് നടത്തിയത്.

Read More

നേരിട്ടെത്തിയപ്പോൾ എല്ലാം ശരിയായി..! സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതിന് അക്രമത്തിനിരയായ വീട്ടമ്മ മുഖ്യമന്ത്രിയെ നേരിൽ കണ്ടു; ഉടൻ നടപടിയുമായി

പത്തനാപുരം: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതിന് അക്രമത്തിനിരയായ വീട്ടമ്മയ്ക്ക് ഇനി ആശ്വസിക്കാം. കറവൂർ 16 ഫില്ലിംഗിലെ താമസക്കാരിയായ സുമ സുബ്രഹ്മണ്യ(52)ന് മുന്നിൽ നീതിയുടെ വാതിലുകൾ തുറക്കപ്പെടുകയാണ്. പതിനഞ്ച് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തിയ സുമ കറവൂരിൽ താമസത്തിനായി സ്‌ഥലവും വീടും വാങ്ങി. ഇതിനിടെ പ്രദേശത്തെ കഞ്ചാവ് മാഫിയകൾക്കെതിരെ ശബ്ദമുയർത്താൻ തുടങ്ങി. ഇതോടെ സുമയ്ക്കെതിരെ മാഫിയ സംഘങ്ങൾ ആക്രമണങ്ങൾ ആരംഭിച്ചു. വനിതാ പോലീസുകാരില്ലാതെ രാത്രിയിൽ അഞ്ച് തവണ തെറ്റായ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നവത്രെ. സെപ്റ്റംബർ ഒന്നിന് രാവിലെ വീടിന് സമീപം ഇവർക്കെതിരെ കഞ്ചാവ് മാഫിയയുടെ ആസിഡ് പ്രയോഗം നടന്നു. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയ പത്തനാപുരം പോലീസ് ഇവരോട് മൊഴി മാറ്റി പറയണമെന്ന് നിർബന്ധിച്ചു. ഇത് പോലീസുകാരുടെ വൈരാഗ്യത്തിനിടെയാക്കി. ആസിഡ് വീണതോടെ ശരീരത്തിൽ അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റു. തുടർന്ന് ഇവരെ കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി…

Read More

ഓസിന് കിട്ടുന്നത് ലക്ഷങ്ങൾ..! രണ്ടുവർഷം മുൻപ് പിടിച്ച ഇറാനിയൻ പത്തേമാരി കണ്ടു കെട്ടി; ലേലത്തിൽ സർക്കാരിന് ലഭിക്കുന്നത് വൻ തുകയെന്ന് സൂചന

വിഴിഞ്ഞം: തീരദേശ പോലീസിന് തലവേദനയായി മാറിയ ഇറാനിയൻ പത്തേമാരിയിൽ നിന്നും സർക്കാരിന് ലഭിക്കുന്നത് വൻ തുകയെന്ന് സൂചന. കാഴ്ചയിൽ പഴഞ്ചനെങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന പത്തേമാരിയിൽ ലക്ഷങ്ങൾ വിലവരുന്ന ആധുനിക എൻജിനുകളും പത്ത് ലക്ഷത്തിൽപ്പരം രൂപക്കുള്ള ഇന്ധനവും സ്റ്റോക്കുണ്ട്. അപകടാവസ്ഥയിലായ പത്തേമാരിയിൽ നിന്ന് ഡീസൽ മാറ്റുന്നതിന്‍റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസർ പ്രദീപിന്‍റെ മേൽനോട്ടത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ വൈകുന്നേരം വരെ ഊറ്റിയെടുത്തത് മൂവായിരത്തി അഞ്ഞൂറ് ലിറ്റർ ഡീസൽ.പതിനാറോളം ബാരലുകളിൽ നിറച്ച ഇന്ധനം സൂക്ഷിക്കാനായി തീരദേശ പോലീസ് സ്റ്റേഷൻ വളപ്പിൽ എത്തിച്ചു. പത്തേമാരിക്കുള്ളിലുള്ളവൻ ഇന്ധന ശേഖരം പൂർണമായി മാറ്റണമെങ്കിൽ ഇനിയും രണ്ട് ദിവസമെങ്കിലും വേണ്ടിവരും. എകദേശം പതിനയായിരത്തോളം ലിറ്റർ ഡീസൽ ഉണ്ടാകുമെന്നാണ് പ്രഥമിക നിഗമനം. ഇതിന്സാധാരണ ഡീസലിനെക്കാൾ വിലകൂടുതലാണ് താനും. ജീവക്കാരായ പാക്, ഇറാനിയൻ പൗരന്മാരുമായി ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് കറങ്ങിയ പത്തേമാരിയെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന്…

Read More

ഇതുതാന്‍ടാ പോലീസ്! അർധരാത്രി പ്രതികളെ പിടിക്കാൻ പോലീസ് എത്തിയത് എതിർ ചേരിയിലെ ഗുണ്ടകൾക്കൊപ്പം;പിന്നെ സംഭവിച്ചത്

കൊട്ടാരക്കര: വീട് ആക്രമണ കേസിലെ പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചിലിന് ഇറങ്ങിയത് എതിർ ചേരിയിലെ ഗുണ്ടകൾക്കൊപ്പം. പുത്തൂർ പോലീസാണ് കഴിഞ്ഞ ദിവസം അർധ രാത്രിയിൽ എതിർ ചേരിയിൽ ഉള്ളവർക്കൊപ്പം പ്രതികളുടെ വീട്ടിൽ തിരച്ചിലിന് ഇറങ്ങിയത്. പോലീസിന്റെ ഈ നടപടി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമായിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പുത്തൂർ ചേരിയിൽ ക്ഷേത്രത്തിലെ ഉത്സവദിവസം കുഞ്ഞുങ്ങളുമായി പോയ ബൈക്ക് യാത്രികനെ പ്രദേശവാസിയായ ഒരാൾ മർദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ സംഭവത്തിനുശേഷം മർദിച്ച ആളിന്റെ വീട്ടിനു നേരെ ആക്രമണം നടന്നിരുന്നു. ഈ ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്നവരെ തിരക്കിയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ പുത്തൂർ എസ്ഐ യുടെ നേതൃത്വത്തിൽ നാലംഗ പോലീസ് സംഘം വെണ്ടാറിൽ എത്തിയത്. പോലീസിനൊപ്പം എതിർ ചേരിയിലുള്ള 25 ലധികം പേരും വിവിധ വാഹനങ്ങളിൽ സ്‌ഥലത്തെത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ വീട്…

Read More

ലൈസൻസ് ഉള്ള ഒരുത്തനം ഇല്ലേടാ..! ജീപ്പുകൾ ഓടിക്കാൻ പോലീസുകാരില്ല; പോലീസ് സ്റ്റേഷനുകളിൽ എസ്ഐമാർ വളയം പിടിക്കേണ്ട ഗതികേടിൽ

പേരൂർക്കട: ജീപ്പുകൾ ഓടിക്കാൻ പോലീസുകാരില്ലാത്തതിനാൽ വാഹനത്തിന്‍റെ വളയം പിടിക്കാൻ വിധിക്കപ്പെട്ട് എസ്ഐമാർ. പേരൂർക്കട, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരാണ് ജീപ്പുകൾ ഓടിക്കാൻ ഡ്രൈവർ സിപിഒമാരില്ലാതെ വിഷമിക്കുന്നത്. പോസ്റ്റിംഗും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ വിവിധ സ്ഥലങ്ങളിലേക്ക് പോയതോടെയാണ് സ്റ്റേഷനുകളിൽ വാഹനം കൈകാര്യം ചെയ്യാൻ ആളില്ലാതായത്. പേരൂർക്കട, വട്ടിയൂർക്കാവ് സ്റ്റേഷനുകളിൽ അഞ്ചിലേറെ ഡ്രൈവർ സിപിഒമാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾപോലും ഇപ്പോൾ ഇല്ല. ചില അവസരങ്ങളിൽ ജീപ്പ് ഓടിക്കാൻ ലൈസൻസ് അനുവദിക്കപ്പെട്ടിട്ടുള്ള പോലീസുകാർ വാഹനങ്ങൾ കൈകാര്യം ചെയ്യും. പേരൂർക്കട പോലീസ് സ്റ്റേഷനിലെ കാര്യമാണ് ഇതിലും കഷ്ടം. ഇവിടെ ജീപ്പ് ഓടിക്കുന്നത് എസ്ഐതന്നെയാണ്. ഒരൊറ്റ ഡ്രൈവർ സിപിഒയും ഇവിടെയില്ല. സിഐയുടെ വാഹനം ഓടിക്കാൻ പോലും ഡ്രൈവർമാർ ഇല്ലാത്ത അവസ്ഥയാണ്.

Read More

എന്നാലും എന്‍റെ നാത്തൂനേ..! ആരോഗ്യവകുപ്പ് ജീവനക്കാരിയെ സഹോദരന്‍റെ ഭാര്യ മർദിച്ചതായി പരാതി; കേസെടു ക്കാൻ തയാറാകാതെ പോലീസ്

കൊട്ടാരക്കര: വീട്ടുവളപ്പിലെ പ്ലാവിന്‍റെ ശിഖരം ഒടിഞ്ഞുവീണ് കുട്ടിക്ക് പരിക്ക് പറ്റിയെന്ന് ആരോപിച്ച് സഹോദരന്‍റഎ ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരിയെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. എഴുകോൺ പോച്ചംകോണം രണ്ടാലുംമൂട്ടിൽ നിവേദ്യത്തിൽ ബിന്ദുവിന്‍റെ വീട്ടിലെ പ്ലാവിന്റെ ശിഖരം ഒടിഞ്ഞ് വീണ് കുട്ടിക്ക് പരിക്കുപറ്റിയെന്ന് ആരോപിച്ചാണ് സഹോദരന്‍റെ ഭാര്യ മർദിച്ച് പരിക്കേൽപ്പിച്ചതത്രെ. സഹോദരന്‍റെ ഭാര്യ അനുവിനെതിരെ ബിന്ദു എഴുകോൺ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ബിന്ദു ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സഹോദരന്റെ ഭാര്യ അനു, പ്ലാവിന്‍റെ ശിഖരം വീണ് കുട്ടിക്ക് പരിക്കേറ്റെന്ന് ആരോപിച്ച് റോഡിൽ മർദിച്ചതായി ബിന്ദു പറയുന്നു. ഇത് സംബന്ധിച്ച എഴുകോൺ പോലീസിൽ പരാതി നൽകി. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും എതിർ കക്ഷിക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായിട്ടില്ലെന്നും ഇതിനെതിരെ ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും ബിന്ദു പറയുന്നു.

Read More