ചവറ: കുട്ടികളുടെ കഴിവിനനുസരിച്ച് വേണം അവരെ ഉന്നത വിദ്യാഭ്യാസത്തിന് വിടണ്ടേതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ചവറ കോവിൽത്തോട്ടം ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂളിലെ ലൂർദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക എങ്ങനെയെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി കുട്ടികളെ രക്ഷിതാക്കൾ തള്ളിവിടുന്നു. എന്നാൽ പലപ്പോഴും കോഴ്സുകൾ പൂർത്തീകരിക്കാൻ പോലും കുട്ടികൾക്ക് കഴിയുന്നില്ല. ഇത് അവരെ മാനസികമായി തകർക്കുന്നു. വാണിജ്യവൽക്കരണ വിദ്യാഭ്യാസ രംഗത്ത് ആർത്തിയോട് കൂടി സമ്പത്ത് ആർജിക്കാനുള്ള തിടുക്കത്തിൽ കുട്ടികളുടെ ഭാവി തുലയ്ക്കുന്നു. നമ്മുടെ വരും തലമുറകൾ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മാനസികമായ കരുത്ത് ആർജിക്കുന്നവരായി മാറ്റണം. വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടായാൽ മാത്രമേ മെച്ചപ്പെട്ട വിദ്യാഭ്യാസം ഉണ്ടാകുകയുള്ളു. ഹയർ എഡ്യുക്കേഷൻ മേഖലയിൽ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വളരെയധികമാണ്. കേരളത്തിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികൾ എങ്ങനെ നേരിടണം എന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ…
Read MoreCategory: Kollam
സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! നെയ്യാർഡാമിൽ പതിയിരിക്കുന്നത് അപകടത്തിന്റെ കാണാക്കയങ്ങൾ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കാട്ടാക്കട: നീല ജലാശയത്തിൽ കുളിയ്ക്കാൻ ഇറങ്ങുന്നവരെ സൂക്ഷിക്കുക. ഇവിടെ ഒളിച്ചിരിക്കുന്നത് കാണാക്കയങ്ങളും മരണകുഴികളും. നെയ്യാർഡാം കാണാൻ എത്തുന്നവരും കണ്ടതിന് ശേഷം കുളിയ്ക്കുന്നതും പതിവായ ഇവിടെ മരണങ്ങളും പിന്നാലെയുണ്ട്. നെയ്യാർഡാമിലെ ഇത്തരത്തിലെ മരണങ്ങൾ അടുത്തിടെ നിരവധി നടന്നു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ഒരു വർഷത്തിന് മുൻപ് രണ്ടുപേർ മരിച്ചിരുന്നു. മാത്രമല്ല നിരവധി അപകടങ്ങളും പതിവായി നടക്കുന്നുണ്ട്. അത് ആരും അറിയുന്നില്ലെന്ന് മാത്രം.മനോഹരമായ ഈ നീല ജലാശയത്തിന് പിറകിൽ കാണാക്കയങ്ങളും മരണകുഴികളും ഒളിഞ്ഞിരിപ്പുണ്ട്. അത് ആരും അറിയുന്നില്ലെന്ന് മാത്രം. ഡാമിലെ ഇത്തരം ഭാഗങ്ങളിലാണ് അധികം പേരും കുളിയ്ക്കാൻ ഇറങ്ങുന്നത്. ഇവിടെ ഒഴിഞ്ഞ ഭാഗങ്ങൾ നിരവധിയുണ്ട്. അതിനാൽ നിരവധി പേർ കുളിയ്ക്കാനും ഇവിടെ എത്തും. ഇവിടെയാണെങ്കിൽ കാണാക്കയങ്ങളും ചെളിയും നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കുളിയ്ക്കാൻ എത്തുന്നവരെ നാട്ടുകാർ തന്നെ വിലക്കി വിടും. എന്നാൽ അൽപ്പം ലഹരിയോടെ എത്തുന്നവർ അത് വക വയ്ക്കാറില്ല.…
Read Moreകൊല്ലം 25 കൊല്ലത്തിന് ശേഷം: പുതിയ കൊല്ലത്തിന് എന്തൊക്കെ വേണമെന്ന് നിങ്ങള്‍ക്കും പറയാം
കൊല്ലം: രണ്ടര പതിറ്റാണ്ടിന് ശേഷമുള്ള കൊല്ലം നഗരത്തെ ലക്ഷ്യമാക്കി നഗരത്തിന്റെയും നഗരവാസികളുടെയും വികസന സ്വപ്നങങള്‍ സാക്ഷാത്കരിക്കുന്നതിന് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ മിഷന് കൊല്ലം എന്ന പേരില്‍ പദ്ധതി തയാറാക്കുന്നു. ജനങ്ങളുടെ കൂട്ടായ്മയ്ക്കും അഭിപ്രായങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിയായിരിക്കും പദ്ധതികള്‍ തയാറാക്കുക. കാല് നൂറ്റാണ്ടിലേക്കുള്ള മിഷന് തയാറാക്കുകയും അതില്‍ അടുത്ത നാല് വര്‍ഷത്തേക്ക് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേയര്‍ വി.രാജേന്ദ്രബാബുവും ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. കോര്പ്പറേഷന് മിഷന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനും മേയര്‍ ചെയര്‍മാനും ഡോ.ശ്രീകുമാര്‍ വൈസ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി ആസൂത്രണ സമിതി രൂപീകരിച്ച് നേതൃത്വം നല്‍കും. ഈ ആസൂത്രണ സമിതിയില്‍ കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരെയും വിവിധ തലങ്ങളില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും…
Read Moreമരണദൂതനായി വീണ്ടും..! അഗസ്ത്യമലയിൽ കടുവാ ചിലന്തിയെ വീണ്ടും കണ്ടെത്തി; ചിലന്തിയുടെ ശ്രവം പറ്റിയാ ൽ മരണം ഉറപ്പ്
കാട്ടാക്കട: വംശമറ്റുവെന്ന് കരുതിയ അപൂർവ്വ ചിലന്തിയെ അഗസ്ത്യമലയിൽ നിന്നും കണ്ടെത്തി. കടുവാ ചിലന്തി എന്നറിയപ്പെടുന്ന അത്യന്തം വിഷം ചുരത്തുന്ന ചിലന്തിയാണ് വീണ്ടും പ്രത്യക്ഷമായിരിക്കുന്നത്. കടുവാചിലന്തിയുടെ ശരീരസ്രവങ്ങൾ ശരീരത്തിൽപ്പെട്ടാൽ മരണം വരെ സംഭവിക്കാം. റൂഫി ലാറ്റാ സ്പൈഡർ എന്നറിയപ്പെടുന്ന കടുവാചിലന്തി അഗസ്ത്യമലയുടെ അടിവാരത്തു മാത്രം കാണപ്പെടുന്ന ഇനമാണ്. 1899 ൽ ബ്രിട്ടീഷുകാരമായ കാർട്ടർ എന്ന ചിലന്തി ഗവേഷകനാണ് കടുവാ ചിലന്തിയെ ഈ കാടുകളിൽ നിന്നും കണ്ടെത്തിയത്.
Read Moreഈ നാട്ടിൽ പോലീസില്ലേ..! പുലയനാർകോട്ടയിൽ വ്യാജ മദ്യവും കഞ്ചാവും സുലഭം; പരാതി പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം : പുലയനാർ കോട്ടയിൽ ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സന്ധ്യ കഴിഞ്ഞാൽ മദ്യത്തിന്റെയും കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണു പുലയനാർകോട്ട ജംഗ്ഷൻ. നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം പരാതി പറഞ്ഞിട്ടും കണ്ട ില്ലെന്നു നടിക്കുകയാണു ശ്രീകാര്യം പോലീസ്. സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഉറ്റ ചങ്ങാതിമാരാണു സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽപ്പെട്ട ചിലരെന്ന് ആക്ഷേപമുണ്ട്. നാട്ടുകാർ മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിക്കാൻ അവരും തയാറായിട്ടില്ല. ഇവിടെ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ചില കടകളിൽ ഇരുട്ടിന്റെ മറവിൽ മദ്യകച്ചവടം നടത്തിവരുന്നതായും പരാതിയുണ്ട ്. അടുത്തിടെ ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി മദ്യപസംഘം പണം ചോദിച്ചതു ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ സിറ്റി പോലീസ് കമീഷണർ തന്നെ മെഡിക്കൽ കോളജ് സിഐയോടു വിശദീകരണം…
Read Moreനാടിന്റെ ശാപം..! ബാർ ജീവനക്കാരനെ വെട്ടി യ കേസിലെ പ്രതികൾ അറസ്റ്റിൽ;പ്രധാനപ്രതി 80കാരിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടയാൾ
കഴക്കൂട്ടം: ബാറിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജീവനക്കാരനേ വെട്ടി പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്ന് പേർ കഠിനംകുളം പോലീസിന്റെ പിടിയിലായി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് പുറകിൽ മുണ്ട് വിളാകം വീട്ടിൽ സച്ചിൻ (26), കഠിനംകുളം ബാർ ഹോട്ടലിന് സമീപം ലാവണ്യവീട്ടിൽ സുലു എന്ന് വിളിക്കുന്ന സഹിൽ (26), കഠിനംകുളം മുണ്ടൻചിറ മണക്കാട്ട് വീട്ടിൽ ബിലാൽ (38) എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷം മുൻപ് കഠിനംകുളത്ത് പ്രവർത്തിക്കുന്ന സ്റ്റാർ ഹോട്ടലിലെ ബാറിനുള്ളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബാർ ജീവനക്കാരനേ മാരകായുധം കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച സംഘത്തിലെ പ്രതികളാണിവർ. സംഭവത്തിന് ശേഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. സംഭവത്തിലെ പ്രധാന പ്രതിയും 80കാരിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം താമസക്കാരനുമായ സുഗുണൻ (24)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.…
Read Moreഇതാ കുഴപ്പം..! വിളിച്ചതുകൊണ്ടാണ് സിപിഐ ആസ്ഥാനത്തു പോയതെന്ന് ലക്ഷ്മി നായർ
പേരൂർക്കട: കാണണമെന്നാവശ്യപ്പെട്ട് സിപിഐ ആസ്ഥാനത്തു നിന്ന് വിളിച്ചതുകൊണ്ടാണ് അങ്ങോട്ടു പോയതെന്ന് ലോ
Read Moreപഠിച്ച് ഞങ്ങൾക്ക് വക്കിലാകണം..! ലോ അക്കാഡമിയിൽ തിങ്കളാഴ്ച ക്ലാസുകൾ ആരംഭിച്ചാൽ ഹാജരാകുമെന്ന് എസ്എഫ്ഐ
പേരൂർക്കട: ലോ അക്കാഡമിയിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചാൽ ഉറപ്പായും ഹാജരാകുമെന്ന് എസ്എഫ്ഐ നേതാവ് ഹരിചന്ദ്. മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ലക്ഷ്മി നായർ തൽസ്ഥാനത്തു നിന്ന് മാറിനിൽക്കുകയാണ്. അതു സമരത്തിന്റെ വിജയമാണെന്നും എസ്എഫ്ഐ വാദിക്കുന്നു. ആഴ്ചകളായി ലോ അക്കാഡമിയിലെ പഠനം തടസപ്പെട്ടിരിക്കുകയാണ്. സെമസ്റ്റർ പരീക്ഷകൾ ഉടൻതന്നെ ആരംഭിക്കാനിരിക്കുകയാണ്. തിങ്കളാഴ്ച ക്ലാസ് ആരംഭിക്കുമെന്ന അറിയിപ്പ് മാനേജ്മെന്റ് നൽകുകയാണെങ്കിൽ വിദ്യാർഥികൾ ഹാജരാകുമെന്നും ഇക്കാര്യത്തിൽ എസ്എഫ്ഐ അവർക്കൊപ്പം നിൽക്കുമെന്നും ഹരിചന്ദ് അറിയിച്ചു.
Read Moreഞാൻ പറഞ്ഞത് ശരിയല്ലേ അച്ഛാ..! വിദ്യാഭ്യാസ രംഗത്ത് ചടുലമായ മാറ്റങ്ങൾ വേണമെന്ന് കെ.മുരളീധരൻ എംഎൽഎ
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കരങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം പിറകോട്ടു പോകുമെന്ന് കെ. മുരളീധരൻ എംഎൽഎ. പേരൂർക്കട കോണ്‍കോഡിയ യുപി സ്കൂളിൽ ആരംഭിച്ച സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സിവിൽ സർവീസ് പോലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് പ്രൈമറി തലം മുതൽ തന്നെ പരിശീലനം ആവശ്യമാണ്. ഇത്തരത്തിൽ പരിശീലിപ്പിച്ചെങ്കിൽ മാത്രമേ കേരളത്തിൽ നിന്നും കൂടുതൽ പേരെ കേന്ദ്ര സർവീസിലേക്ക് അയക്കുവാൻ കഴിയുകയുള്ളൂ എന്നും അദേഹം പറഞ്ഞു. ലൂഥറൻ സഭ ട്രസ്റ്റിയും സ്കൂൾ മാനേജരുമായ റവ. എം. മോഹനൻ അധ്യക്ഷത വഹിച്ചു. മൗലാന അബ്ദുൾ കലാം ആസാദ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ തൈക്കൂട്ടത്തിൽ സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. ബ്രെയിൻ ഒാൾ ഇന്ത്യ സിവിൽ സർവീസ് അക്കാദമി ഡയറക്ടർ എൻ. വി. മാധവൻ, അക്കാദമിക് പ്രമോഷൻസ് മാനേജർ ബൈജു…
Read Moreഒന്നെടുത്താൽ ഒന്ന് ഫ്രീ ..! റേഷൻ കടയിൽ നിന്നും വാങ്ങിയ സൗജന്യ ഗോതമ്പില്‍ ചത്ത എലി; പരാതി നൽകി കാർഡ് ഉടമ
പേരൂർക്കട: റേഷൻകടയിൽ നിന്ന് ബിപിഎല്ലുകാർക്കു നൽകുന്ന നൽകുന്ന സൗജന്യഗോതന്പിൽ ചത്ത എലികളെ കണ്ടെത്തി. മുക്കോലയ്ക്കലിനു സമീപം മഠത്തുനടയിലെ ഒരു റേഷൻകടയിൽനിന്ന് വാങ്ങിയ സൗജന്യഗോതന്പിലാണ് ചത്ത എലികളെ കണ്ടെത്തിയത്. ഇളയംപള്ളിക്കോണം സ്വദേശി സജയ്കുമാറിനാണ് ചത്ത എലികളെ കിട്ടിയത്. ഗോതന്പ് വാങ്ങി വീട്ടിൽ കൊണ്ടു ചെന്ന് നോക്കുന്നതിനിടെ ഒരു എലിയുടെ ശരീരാവശിഷ്ടം കിട്ടി.തുടർന്നുള്ള പരിശോധനയിൽ രണ്ട് ചത്ത എലികളേയും കൂടി കിട്ടിയതായി സജ്കുമാർ പറഞ്ഞു. എലികളുടെ ജീർണിച്ച ശരീരമായിരുന്നു ഗോതന്പിലുണ്ടായിരുന്നത്. വിവരം ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇന്നു പരാതിയുമായി എത്താൻ അധികൃതർ പറഞ്ഞതായി സജയ്കുമാർ പറഞ്ഞു. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് കിലോ ഗോതന്പാണ് സൗജന്യമായി കിട്ടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം സജയകുമാറിന്റെ മകളാണ് ഗോതന്പ് വാങ്ങിക്കൊണ്ട ുവന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽനിന്ന് ഗോതന്പു വിതരണം ചെയ്യുന്നതെന്ന് പരാതിയുണ്ട്.
Read More