ചവറ: ചവറയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിൽ. കുണ്ടറ വെള്ളിമൺ സ്വദേശി അൽത്താഫ് (22), കൊല്ലം ഉമയനല്ലൂർ സ്വദേശി സെയ്ദലി (23), കൊല്ലം രാമൻകുളങ്ങര മരുത്തടി സ്വദേശി നജ്മൽ (23) എന്നിവരെയാണ് ചവറ പോലീസ് പിടികൂടിയത് ചവറ പാലത്തിന് സമീപം ഇന്ന് പുലർച്ചെ ഒന്നരയോട് കൂടി ചവറ സബ് ഇൻസ്പെക്ടർ നൗഫൽ, എ എസ് ഐ സജികുമാർ, സിവിൽ പോലീസ് ഓഫീസർ ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് മൂവരെയും പിടികൂടിയത്. കാറിൽ നിന്നും ഇവരുടെ കൈയ്യിൽ നിന്നുമായി ഏകദേശം 207 ഗ്രാം എം ഡി എം എ യും 34 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഏറ്റവും കൂടുതൽ എംഡിഎംഎ പിടികൂടിയ സംഭവമാണ് ഇത്. ഇവർ ബാംഗ്ലൂരിൽ നിന്നും കൊല്ലം ഭാഗത്ത് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന മയക്കുമരുന്നുകൾ ആണെന്ന നിഗമനത്തിലാണ് പോലീസ്.…
Read MoreCategory: Kollam
സഹകരിക്കാൻ തയാറായി എസ്ബിഐ; കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ പുതുക്കാൻ നീക്കം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: എസ്ബിഐയുടെ സഹകരണത്തോടെ കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താൻ മാനേജ്മെന്റ് . ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അംഗീകൃത സംഘടന പ്രതിനിധികളുടെയും മാനേജ്മെന്റിന്റെയും എസ്ബിഐ പ്രതിനിധികളുടെയും സംയുക്ത യോഗം ചേരുന്നു. 9 – ന് ഉച്ചകഴിഞ്ഞ് 3.30 ന് ട്രാൻസ്പോർട്ട് ഭവനിൽ വച്ചാണ് സംയുക്ത യോഗം.നിലവിൽ ഉള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷ്വറൻസ് പരിരക്ഷയുടെ കാലാവധി ഏപ്രിൽ നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത് പുതുക്കുന്നതിനുള്ള ശ്രമം. കഴിഞ്ഞ വർഷം ജീവനക്കാരിൽ നിന്നും ഇൻഷുറൻസിന്റെ പ്രീമിയം തുക കോർപ്പറേഷൻ ശമ്പളത്തിൽ നിന്നും പിടിക്കുകയും പ്രീമിയം മുടക്കുകയും ചെയ്തിരുന്നു. ഇടക്കാലത്ത് ഇതുമൂലം ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നഷ്ടമാകുന്ന സാഹചര്യമുണ്ടായി. പിന്നീട് പലിശ സഹിതം പ്രീമിയം കുടിശിക അടയ്ക്കേണ്ടി വന്ന സംഭവവുമുണ്ടായി. എസ്ബി ഐ ജനറൽ ഇൻഷ്വറൻസ്, കെഎസ്ആർടിസി ജീവനക്കാരുടെ ഇൻഷ്വറൻസ് പുതുക്കുന്നതിന് സന്നദ്ധത അറിയിച്ചു കൊണ്ട് മാനേജ്മെന്റിന് കത്ത്…
Read Moreസുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ കുത്തിപരിക്കേൽപ്പിച്ചു; പ്രതി പിടിയില്‍
കൊല്ലം: സുഹൃത്തിന്റെ പിതാവിനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതിലുള്ള വിരോധം നിമിത്തം യുവാവിനെ കഴുത്തിന് കുത്തി പരിക്കേല്പ്പിച്ചകേസിലെ പ്രതി പിടിയിൽ. ശക്തികുളങ്ങരസ്വദേശി തന്സീല്(24) ആണ് പോലീസ് പിടിയിലായത്. കന്നിമേല്‍ചേരി കോലാശ്ശേരില് ബിജുവിനെയാണ് പ്രതി ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ബിജുവിന്റെ സുഹൃത്തിന്റെ പിതാവിനെ പ്രതി മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൈയിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ആഴത്തില്‍ പരിക്കേറ്റ ബിജുവിനെ ആശുപത്രില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം ശക്തികുളങ്ങരയില്‍ വീടിന്റെ നിര്‍മ്മാണ സാമഗ്രികള്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതുകൂടാതെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തന്സീൽ. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ…
Read Moreആദ്യം ഒളിച്ചോടി, പിന്നീട് വിവാഹം ഉറപ്പിച്ചു; മുഹൂർത്തമായിട്ടും വരൻ എത്തിയില്ല; മനംനൊന്ത് യുവതി ജീവനൊടുക്കി
കൊല്ലം: വിവാഹദിനത്തിൽ വരൻ മുങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊല്ലം കടയ്ക്കൽ സ്വദേശി ധന്യ(23) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് ധന്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ധന്യയെ കാണാതായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചൽ സ്വദേശി അഖിലിനൊപ്പം യുവതിയെ കണ്ടെത്തിയിരുന്നു. പോലീസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ വിവാഹം കഴിക്കാമെന്ന് അഖിൽ ഉറപ്പ് നൽകിയതോടെ ധന്യ വീട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്നു. വ്യാഴാഴ്ച ധന്യയും വീട്ടുകാരും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും അഖിൽ എത്തിയിരുന്നില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തിലാണ് ധന്യ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read Moreശമ്പള പരിഷ്കരണം നടപ്പാക്കിയ കെഎസ്ആർടിസി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് കളമൊരുങ്ങുന്നു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: പത്ത് വർഷത്തിനുശേഷം ശമ്പള പരിഷ്കരണം നടപ്പാക്കിയ കെഎസ്ആർടിസിയിൽ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും കളമൊരുങ്ങുന്നു. 2018-ലാണ് അവസാനമായി ജീവനക്കാർക്ക് സ്ഥാനക്കയറ്റം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന കാരണത്താൽ അഞ്ചു വർഷമായി സ്ഥാനക്കയറ്റം നിർത്തി വച്ചിരിക്കയായിരുന്നു. 2022 ജനുവരി 13 -ന് അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളുമായുണ്ടാക്കിയ സേവന-വേതന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാനകയറ്റം നടപ്പാക്കുന്നത്. ഓപ്പറേറ്റിംഗ് വിഭാഗത്തിൽപ്പെട്ട ഡ്രൈവർ, സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ , വർക്ക് ഷോപ്പിലെ മെക്കാനിക്കുകൾ, ഓഫീസുകളിലെസ്പെഷ്യൽ അസിസ്റ്റന്റു മാർ തുടങ്ങിയ വിഭാഗം ജീവനക്കാരുടെ സ്ഥാനകയറ്റ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ഈ സീനിയോറിറ്റി പട്ടികയെക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും 24 – ന് മുമ്പ് ബോധിപ്പിക്കാനും ജീവനക്കാർക്ക് അവസരമുണ്ട്. 73 സെലക്ഷൻ ഗ്രേഡ് മെക്കാനിക്കുകൾക്ക് (ആട്ടോ ) ചാർജ് മാൻമാരായി പ്രമോഷൻ നല്‍കുകയും 42 ചാർജു മാൻമാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ടയർ വിഭാഗത്തിൽപ്പെട്ട രണ്ടു മെക്കാനിക്കു കൾക്ക്…
Read Moreതെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ആക്രമിച്ചത് മലയാളിതന്നെ; പ്രതി അറസ്റ്റിൽ
കൊല്ലം: തമിഴ്നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷ് (28) ആണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. അതിക്രൂരമായ മർദ്ദനമാണ് ഉണ്ടായത്. കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ കുടുംബം പറഞ്ഞു. കേസിൽ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. റെയിൽവേ തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Read Moreശമ്പളത്തിന്റെ പാതി നൽകി ലീവ് നൽകിയിട്ടും കരകയറാനായില്ല; ഫർലോ ലീവ് സമ്പ്രദായം അവസാനിപ്പിച്ചു കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി നടപ്പാക്കിയ ഫർലോ ലീവ് പദ്ധതി അവസാനിപ്പിച്ചു. ലീവ് എടുത്ത ജീവനക്കാർ മൂന്ന് മാസത്തിനകം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സി എം ഡി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. മാനേജ്മെന്റിനെ വിശ്വസിച്ച് ദീർഘകാല അവധി എടുത്തവർ വെട്ടിലായി. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെയും ചെലവ് ചുരുക്കലിന്റെയും ഭാഗമായാണ് ഫർലോ ലീവ് സമ്പ്രദായം നടപ്പാക്കിയത്. കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനം ഫർലോ ലീവ് നടപ്പാക്കിയത്. പകുതി ശമ്പളത്തിൽ പരമാവധി അഞ്ചു വർഷംവരെ ഡ്രൈവർ ഒഴികെയുള്ള ജീവനക്കാർക്കാണ് ഫർലോ ലീവ് അനുവദിച്ചത്. ഫർലോ ലീവ് അനുവദിച്ചത് കൊണ്ട് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടായില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. അഞ്ചു വർഷംവരെ അവധി എടുത്ത് മറ്റ് ജോലികൾക്ക് പോയവരാണ് വെട്ടിലായിരിക്കുന്നത്. അത് ഉപേക്ഷിച്ച്, തിരിച്ചെത്തേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ കുറവും ഫർലോ ലീവ് അവസാനിപ്പിക്കുന്നതിന് മുഖ്യ കാരണമായിട്ടുണ്ട്. ജീവനക്കാർ അധികമാണെന്ന് മാനേജ്മെന്റ് പുറമേ പറയുമ്പോഴും ആവശ്യത്തിന്…
Read More“കടബാധ്യതമൂലം ഞാൻ പോകുകയാണ്’; സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം കൊട്ടാക്കരയിൽ
കൊട്ടാരക്കര: സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യചെയ്തു. പുത്തൂർ മാറനാട് അരുൺ ഭവനിൽ വിജയകുമാർ(68) ആണ് മരിച്ചത്. മാറനാട് വൈദ്യുതി മുക്കിൽ തനിച്ച് താമസിച്ചുവന്ന സഹോദരിയുടെ വീട്ടുമുറ്റാണ് ചിതയൊരുക്കിയത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. സഹോദരി ശാന്തയെ സഹായിക്കുന്നതിനും ഭക്ഷണം കൊടുക്കുന്നതിനുമായി ഇയാൾഎന്നും സഹോദരിയുടെ വീട്ടിലെത്തുമായിരുന്നു. പുലർച്ചെ ഒരുമണിയോടെ മുറ്റത്ത് തീയാളിപടരുന്നത് കണ്ട ശാന്ത അയൽവാസികളെ വിളിച്ച് തീകെടുത്തിയിരുന്നു. വിജയകുമാർ ചിതയിലുണ്ടായിരുന്നതായി അവർ അറിഞ്ഞില്ല. രാവിലെയാണ് കത്തികരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ ശാന്ത കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പുത്തൂർ പോലീസിനേയും വിവരം അറിയിച്ചു. ചിതയുടെ സമീപം ഒരു റബർ മരത്തിൽ വിജയകുമാറിന്റെ ഷർട്ട് തൂക്കിയിട്ട നിലയിലായിരുന്നു. ഈ ഷർട്ടിനുള്ളിൽ ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. “കടബാധ്യതമൂലം ഞാൻ പോകുകയാണ്’ എന്നാണ് അതിൽ കുറിച്ചിരുന്നത്.വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന വിറകുകൾ കൂട്ടിയാണ് വിജയകുമാർ ചിതയൊരുക്കിയത്.
Read Moreകരുനാഗപ്പള്ളിയിലെ ഒരു കോടിയുടെ ലഹരിവേട്ട: രണ്ടു പേരെ കൂടി പ്രതി ചേർത്തു; സിപിഎം നേതാവ് ഷാനവാസ് പ്രതിയല്ല
കൊല്ലം: കരുനാഗപ്പള്ളി യിൽ ഒരുമാസം മുന്‍പ് നടന്ന ലഹരി വേട്ടയിൽ രണ്ടുപേരെ കൂടി പ്രതി ചേർത്തു. ലോറി വാടകയ്ക്ക് എടുത്ത ജയനും മറ്റൊരു ലോറിയുടെ ഉടമ അൻസാദിനെയുമാണ് പ്രതിചേർത്തത്. രണ്ടുപേരും ഒളിവിലാണെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു. നിലവിൽ ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ രണ്ട് ലോറികളിൽ ഒന്നിന്റെ ഉടമയും സിപിഎം നേതാവും ആലപ്പുഴ നഗരസഭാ കൗൺസിലറുമായ ഷാനവാസിനെതിരെ കേസില്ലെന്നും പോലീസ് അറിയിച്ചു. ഒരു കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൗസിം ഇജാസ്, സജാദ്, ഷമീർ എന്നിവരെ പിടികൂടിയിരുന്നു. പുകയില കടത്തുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇയാൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന വൻ സംഘമാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയായ ഒരാൾക്ക് തന്റെ ലോറി…
Read Moreകാഷ്വൽ, ദിവസവേതനക്കാർക്ക് വേതനവർധന ഇന്നു മുതൽ; ബസ് കഴുകുന്നവരുടെ വേതനം കൂട്ടാതെ കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി യിലെ കാഷ്വൽ , ദിവസവേതനക്കാർ എന്നിവരുടെ വേതനം വർധിപ്പിച്ചു. പക്ഷേ ബസ് കഴുകുന്നവരുടെ വേതനം കൂട്ടിയിട്ടില്ല. ഇപ്പോൾ വേതനം വർദ്ധിപ്പിച്ചവരുടെ കൂലി അവസാനമായി പുതുക്കി നിശ്ചയിച്ചത് 2018 ലാണ്. അന്ന് 430, 480 രൂപയായിട്ടാണ് കൂലി വർധിപ്പിച്ചത്. കഴിഞ്ഞ വർഷം നടന്ന ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും ഈ വിഭാഗക്കാരെ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ 16 – ന് നടന്ന അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി സി എം ഡി നടത്തിയ ചർച്ചയിലാണ് കൂലി വർധിപ്പിക്കാൻ ധാരണയായത്. കഴിഞ്ഞ ദിവസം ഫെബ്രുവരി ഒന്നു മുതൽ വർധി പ്പിച്ചു കൊണ്ട് ഉത്തരവിറക്കി. ഇരു വിഭാഗങ്ങൾക്കും 550 രൂപയായാണ് വർധിപ്പിച്ചത്. പരമാവധി 850 രൂപ. ഒരു വർഷം സജീവ ഡ്യൂട്ടി ചെയ്തവർക്ക് വർഷത്തിൽ 20 രൂപ വീതം അധികം അനുവദിക്കും. ഇതു കൂടി ചേർത്താലും 850 രൂപ…
Read More