ചവറ : വയോധികയായ മാതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം മുട്ടം പരുത്തിയ്ക്കൽ കിഴക്കതിൽ ഓമന (85)നെ മർദിച്ച മകൻ ഓമനക്കുട്ടൻ (55) നെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ പണം കണ്ടില്ലെന്നു പറഞ്ഞു അമ്മയെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപവാസികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. മദ്യപിച്ചെത്തുന്ന ദിവസങ്ങളിൽ ഓമനക്കുട്ടൻ അമ്മയെ മർദിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഓമനക്കുട്ടനും സഹോദരനും അമ്മയ്ക്ക് ഒപ്പമായിരുന്നു താമസം. മർദനത്തിൽ പരിക്കേറ്റ ഓമന നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read MoreCategory: Kollam
കഴുത്തിൽ വെട്ടി വീഴ്ത്തി, കൈവിരലുകൾ വെട്ടിമാറ്റി; കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു; കോൺഗ്രസെന്ന് ആരോപണം
കൊല്ലം: കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കോക്കാട്ട് മനുവിലാസത്തിൽ മനോജ്(39)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ വെട്ടേറ്റ നിലയിൽ മനോജിനെ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല കഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. കൈവിരലുകൾ വെട്ടിമാറ്റിയ നിലയിലാണ്. കോക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായ സംഘർഷത്തിലാണ് മനോജിന് നേരെ ആക്രമണമുണ്ടായത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോൺഗ്രസ്(ബി) ആരോപിച്ചു. മനോജിനെ കൊലപ്പെടുത്തിയത് കോൺഗ്രസുകാരണെന്ന് കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
Read Moreപത്തു വർഷത്തെ പ്രണയം! ഒരു പാട് ആശിച്ച ദാമ്പത്യ ജീവിതം തുടങ്ങും മുമ്പെ തന്നെ വരനെ തട്ടിയെടുത്ത് വിധിയുടെ ക്രൂരത; നവവരന്റെ മരണത്തിൽ വിറങ്ങലിച്ച് രണ്ടു ഗ്രാമങ്ങൾ
പേരാമ്പ്ര : രണ്ടു ഗ്രാമത്തെ മുഴുവൻ കണ്ണീർ കയത്തിലാഴ്ത്തിയാണു കടിയങ്ങാട് കുളക്കണ്ടത്തിൽ പഴുപ്പട്ട രജിലാൽ യാത്രയായത്. പത്തു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 14-നാണ് പാലേരിയിലെ വി.പി.സുരേഷിന്റെ മകളും നൃത്താധ്യാപികയുമായ കനിഹയെ രജിലാൽ ജീവിത സഖിയാക്കിയത്. സ്കൂൾ കാലത്ത് തുടങ്ങിയ പരിചയം വേർപിരിയാൻ കഴിയാത്ത പ്രണയമായി വളർന്നപ്പോൾ ഇരു വീട്ടുകാരും അവരുടെ ആഗ്രഹത്തിന് എതിരു നിന്നില്ല. ഇരുവരുടേയും വീടിനു സമീപമുള്ള ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് യാത്ര പോയപ്പോഴാണ് മരണം വില്ലനായെത്തി രജിലാലിനെ തട്ടിയെടുത്തത്. ജാനകി കാടിനു സമീപം കുറ്റ്യാടി പുഴയിൽ ചവറം മൂഴിയിൽ ഇറങ്ങിയപ്പോളാണ് കാൽ വഴുതി പുഴയിൽ പതിച്ചത്. കനിഹയും പുഴയിൽ വീണെങ്കിലും അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. പുഴയുടെ അപകട മേഖലയാണ് ഈ പ്രദേശമെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മുമ്പും ഈ മേഖലയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയിൽ നിന്ന് ഒഴുകിയെത്തുന്ന മൂത്താട്ട്…
Read More“കെ റെയിൽ പ്രതിഷേധം കത്തുന്നു : ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായി നാട്ടുകാർ
കൊല്ലം: കെ റെയിൽ കല്ലിടലിനെതിരേ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നു. ബുധനാഴ്ച രാവിലെ കൊല്ലത്ത് സര്‍വേ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ത ഴുത്തലയില് ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണിയുമായാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കെ റെയിൽ നാടിന് ആപത്താണെന്നും സർക്കാർ ആദ്യം കിടപ്പാടം ഒരുക്കിയ ശേഷം കുറ്റിയിടാന്‍ വരട്ടെയെന്നുമാണ് നാട്ടുകാർ പറയുന്നത്.
Read Moreബീഡി വാങ്ങാൻ പണം നൽകിയില്ല! യുവാവിന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു; സംഭവം കൊല്ലത്ത്
കൊല്ലം: ബീഡി വാങ്ങാൻ പണം നൽകാത്തതിന് യുവാവിന്റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽ ഐശ്വര്യ നഗർ പെരിക്കുഴി ഹൗസിൽ ശ്യാം സുനിൽ (22) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 23 ന് സന്ധ്യക്ക് സൈക്കിളിൽ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ തടഞ്ഞ് നിർത്തി പ്രതിയടങ്ങിയ സംഘം പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മിതച്ച യുവാവിനെ ഇവർ ചവിട്ടി താഴെയിട്ട് അടിക്കുകയും സമീപം കിടന്ന കരിങ്കല്ല് എടുത്ത് മുഖത്തിടിക്കുകയും ചെയ്തു. ഇടിയിൽ മുഖത്ത് പരിക്കും മൂക്കസ്ഥിക്ക് പൊട്ടലും സംഭവിച്ചു. തുടർന്ന് പ്രതിയടങ്ങിയ സംഘം യുവാവിനെ ഉപോക്ഷിച്ച് പോകുകയായിരുന്നു. തുടർന്ന് യുവാവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം കടയ്ക്കാവൂരിലെ ബന്ധുവീട്ടിലേക്ക് കടന്ന ശ്യാമിനെ അവിടെ നിന്നുമാണ് പോലീസ് പിടികൂടിയത്. ശക്തികുളങ്ങര…
Read Moreഅതീവ രഹസ്യമായ നീക്കം! ബോട്ടു വാങ്ങിയതിലും മനുഷ്യക്കടത്തിലും ഈശ്വരിക്ക് അറിവുണ്ടായിരുന്നു; ബോട്ടുടമയായ കുളത്തൂപ്പുഴ സ്വദേശിനി അറസ്റ്റില്‍
അഞ്ചല്‍ : മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴ സ്വദേശിനി അറസ്റ്റില്‍. കുളത്തുപ്പുഴ ആര് പി എല്‍ രമണിക്വാര്ട്ടേഴ്സ് സ്വദേശിനി ഈശ്വരിയാണ് അറസ്റ്റിലായത്. മനുഷ്യക്കടത്തിനായി ഉപയോഗിച്ച ബോട്ട് ഈശ്വരിയുടെ പേരിലാണ് വാങ്ങിയതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി പലതവണ ഈശ്വരിയെ നേരിട്ടും അല്ലാതെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്റെ ബന്ധുവാണ് തന്റെ പേരില്‍ ബോട്ട് വാങ്ങിയതെന്നും തനിക്ക് മനുഷ്യക്കടത്തുമായി യാതൊരുവിധ ബന്ധവുമില്ലന്നും ഈശ്വരി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബോട്ട് വാങ്ങിയതിലും മനുഷ്യക്കടത്തിലും ഈശ്വരിക്ക് അറിവുണ്ടായിരുന്നു എന്നാണ് ക്യൂ ബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റകരമായ ക്രിമിനല്‍ ഗൂഡാലോചന, മനുഷ്യക്കടത്ത്, ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് ആക്റ്റ് തുടങ്ങിയവ വകുപ്പുകള്‍ ചുമത്തി ഈശ്വരിയെ കഴിഞ്ഞ ദിവസം തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ക്യൂ ബ്രാഞ്ച് നീക്കം. അറസ്റ്റ് ചെയ്ത ഈശ്വരിയെ ഉടന്‍ തന്നെ…
Read Moreഫോണിലൂടെയും നേരിട്ടും പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു.! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ; രണ്ടുപേർ പിടിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പേരെ കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് അറുന്നൂറ്റിമംഗലം റോസ് നഗർ -25 എ-യിൽ നിന്നും ടികെഎംസിയിൽ ചപ്പേത്തടം ഭാഗത്ത് എംഇഎസ് സ്കൂളിന് സമീപം ലത്തീഫയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഫൈസി സൽമാൻ ഫൈസി സുപ്പാ (21) , കരിക്കോട് ടികെഎസിയിൽ പുത്തൻവിള കിഴക്കതിൽ വീട്ടിൽ ഫ്രാൻസിസ് ഫ്രാങ്കോ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കഴിഞ്ഞ കുറെ നാളുകളായി ഫോണിലൂടെയും നേരിട്ടും പെണ്‍കുട്ടിയെ പിൻതുടർന്ന് ശല്യം ചെയ്ത് വരികയായിരുന്നു. വിവാഹ വാഗ്ദാനം നൽകി ഇവർ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യുകയും വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടി മാതാവിനോട് വിവരം പറയുകയും മാതാവിന്റെ പരാതിയിൽ കിളികൊല്ലൂർ പോലീസ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പെണ്‍കുട്ടി കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി…
Read Moreയുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് പിടിയിൽ! ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ; സംഭവം കൊല്ലത്ത്
കൊല്ലം: യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ്ചെയ്തു. മയ്യനാട് ആക്കോലിൽ കരുവാംകുഴി നിഷദ് മൻസിലിൽ സിയാദ്(30) ആണ് പോലീസ് പിടിയിലായത്. സിയാദ് ആക്കോലിലുള്ള വീട്ടിൽ വച്ച് ഭാര്യയെ മർദിച്ചത് സിയാദിന്റെ മാതാവിനോടും മറ്റും പറഞ്ഞത് ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മർദിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ സിയാദിന്റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കുറ്റിയിട്ട ശേഷം കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട ് ഭാര്യയുടെ മുതുകിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരവിപുരം പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് പതി അറസ്റ്റിലായത്. കൊല്ലം എസിപി ജി ഡി വിജയകുമാറിന്റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്പക്ടർ വി വി അനിൽകുമാറിന്റെ നേതൃത്വത്തിൽ, എസ്ഐമാരായ ജയേഷ്, ജയകുമാർ, ഷാജി, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ…
Read Moreകഴിഞ്ഞ ഏഴ് വർഷമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസം; ഉപദ്രവം അതിരുകടന്നപ്പോള്‍..! പെണ്‍സുഹൃത്തിനെ ആക്രമിച്ച മധ്യവയസ്ക്കൻ പിടിയിൽ
കൊല്ലം: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച് വന്ന പെണ്‍സുഹൃത്തിനെ ആക്രമിച്ച് വീടിന് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിച്ച മധ്യവയ്സ്ക്കനെ പോലീസ് പിടികൂടി. പരവൂർ കൂനയിൽ ചരുവിള തൊടിയിൽ വീട്ടിൽ ബിജൂ (51) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഏഴ് വർഷമായി ഇയാൾക്കൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വന്ന നാൽപത്തൊന്പതുകാരിയെയാണ് ഇയാൾ ആക്രമിച്ചത്. ഇയാളുടെ ഉപദ്രവം അതിരുകടന്നതിനെ തുടർന്ന് ഇവർ പരവൂർ കോടതിയെ സമീപിച്ച് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുളള സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ ഇവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ച് ഭീഷണിപ്പെടുത്തുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് വീട് തീവച്ച് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥലത്തെത്തിയെ പരവൂർ പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreഭാര്യയോട് മോശം പെരുമാറ്റം! ചോദ്യം ചെയ്ത അയല്‍വാസിയായ 41 കാരനെ 63 കാരന് കുത്തിക്കൊന്നു; പ്രതിയെ എടുത്തുകൊണ്ടുപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കി
അഞ്ചല്‍ : ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു. കടയ്ക്കല്‍ കാറ്റാടിമുക്ക് പേരയത്തു കോളനിയിൽ ജോണി എന്ന് വിളിക്കുന്ന ജോണ്സണ് (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ട ജോണിന്റെ അയല്‍വാസി ചരുവിള വീട്ടില്‍ ബാബു (63) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജോണിന്റെ ഭാര്യയോട് പ്രതി ബാബു മോശമായി പെരുമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു വനിതാ സെല്ലില്‍ അടക്കം ജോണിയും കുടുംബവും പരാതിയും നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി പത്തോടെ ജോണിയുടെ വീടിന് മുന്നിലെത്തിയ ബാബു ജോണിയുമായി വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ജോണിനെ ബാബു കുത്തുകയായിരുന്നു. നെഞ്ചില്‍ ഏറ്റ ആഴത്തിലുള്ള മുറിവിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് ജോണ്സണ് മരിക്കുകയായിരുന്നു. വിവരമറിഞ്ഞു കടയ്ക്കല്‍ പോലീസ് എത്തിയാണ് ജോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒളിവില്‍ പോയ ബാബുവിനെ സമീപത്തെ റബര്‍ പുരയിടത്തില്‍ നിന്നും…
Read More