മഴ വരുന്നു; കന്നുകാലികള്‍ക്കും മുന്‍കരുതലുകള്‍ ആവശ്യമാണ്


കോട്ടയം: കന്നുകാലികള്‍ക്കും വര്‍ഷകാലത്ത് മുന്‍കരുതലുകള്‍ ആവശ്യമാണ്. വളര്‍ത്തുമൃഗങ്ങളെ പരിചരിച്ചെങ്കില്‍ മാത്രമേ മഴക്കാലപൂര്‍വ രോഗങ്ങളില്‍നിന്നു നിയന്ത്രിക്കാന്‍ സാധിക്കൂ. ഇതിനായി മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍

തൊഴുത്ത് റിപ്പയറിംഗ്, തൊഴുത്തിലെ ലീക്കേജ്, ചുമരിലെയും തറയിലെയും വിള്ളലുകള്‍ എന്നിവ പൂര്‍ണമായും അടച്ചു വൃത്തിയാക്കണം.

വെള്ളം കെട്ടിക്കിടക്കാത്ത രീതിയില്‍ തറനിരപ്പ് ശരിയാക്കണം

ശുദ്ധമായ വെള്ളം ഉറപ്പുവരുത്തണം. കുടിവെള്ളത്തിനുള്ള തൊട്ടി വൃത്തിയായി സൂക്ഷിക്കണം

കാലിത്തീറ്റ നനയാതെ വയ്ക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം

വെള്ളം നിറയ്ക്കുന്ന ടാങ്ക്, തൊട്ടി, എന്നിവ എല്ലാ ആഴ്ചയിലും കഴുകി പൂപ്പല്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

കൃത്യമായി വിരമരുന്ന് വാക്‌സിനേഷന്‍ എന്നിവ നല്‍കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.

കന്നുകാലി കിടക്കുന്ന സ്ഥലം നനവില്ലാത്ത രീതിയില്‍ വരണ്ട തറ വരുന്ന രീതിയില്‍ ക്രമീകരിക്കണം.


തൊഴുത്തിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം പല രോഗങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം ഡ്രെയിനേജ് സംവിധാനം കുറ്റമറ്റ രീതിയിലാക്കണം.


ഈച്ച, കൊതുക് എന്നിവയുടെ സാന്നിധ്യം മഴക്കാലത്ത് വര്‍ധിക്കുന്നതിനാല്‍ ഇവ ഒഴിവാക്കുന്നതിനു തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

തൊഴുത്തിലെ ഇലക്‌ട്രിക് വയറിംഗുകള്‍ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തണം.

മേല്‍ക്കൂരയോട് ചേര്‍ന്നു നില്‍ക്കുന്ന അപകടകരമായ വലിയ മരങ്ങള്‍ മഴക്കാലത്തിനു മുമ്പ് തന്നെ മുറിച്ചു മാറ്റണം.

ഇടിയും മിന്നലും ഉള്ളപ്പോള്‍ മൃഗങ്ങളെ മേയാന്‍ വിടരുത്.

Related posts

Leave a Comment