കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചിരട്ട ആവശ്യപ്പെട്ട് എത്തുന്ന വ്യാപാരികളുടെ എണ്ണം വര്‍ധിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ചിരട്ട വില 33 രൂപയായി വര്‍ധിച്ചതോടെയാണ് കച്ചവടക്കാര്‍ എത്തിത്തുടങ്ങിയത്. ആക്രി സാധനങ്ങള്‍ തേടി എത്തുന്നവരാണ് ചിരട്ടയും ആവശ്യപ്പെടുന്നത്. നാളുകള്‍ക്കു മുമ്പുവരെ ആര്‍ക്കും വേണ്ടാതെ പറമ്പിലേക്ക് വലിച്ചെറിയപ്പെട്ടിരുന്ന ചിരട്ടയ്ക്ക് അപ്രതീക്ഷിതമായിട്ടാണു വില വര്‍ധിച്ചത്. സിലിണ്ടര്‍ പ്രതിസന്ധിയെതുടര്ന്നു വീടുകളിലും ഹോട്ടലുകളിലും പാചകം വിറകടുപ്പിലേക്കു മാറിയതോടെ പലരും ഉപേക്ഷിച്ചിട്ടിരുന്ന ചിരട്ടകള്‍ വിറകിനൊപ്പം അടുപ്പുകളില്‍ തീ കത്തിക്കാനും ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ് വില വര്‍ധിച്ചതോടെ ചിരട്ട ആവശ്യപ്പെട്ടു കച്ചവടക്കാരും പരക്കം പായുന്നത്. മുമ്പു പല വീടുകളിലും ഹോട്ടലുകളിലും ബോര്‍മകളിലും ഉണങ്ങിയ ചിരട്ടകള്‍ തീപിടിപ്പിക്കുന്നതിനും കത്തിക്കുന്നതിനുമായി വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് പലരും തേങ്ങ ചുരണ്ടിയശേഷം ചിരട്ട ഭദ്രമായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുമായിരുന്നു. ചിരട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍, ലാംപ് ഷേഡുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കും…
Read MoreCategory: Kottayam
കർഷകരുടെ സംരക്ഷണം ഉറപ്പാക്കും: മന്ത്രി മോൻസ് ജോസഫ്
കോട്ടയം: പുതിയ സർക്കാരിന്റെ ആദ്യ പരിഗണന നെൽകർഷകരുടെ പ്രശ്നങ്ങളിലായിരിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്. ഇതിനായുള്ള മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രിതന്നെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇതോടൊപ്പം പൊതുവായ പ്രശ്നങ്ങളിലും കർഷകർക്ക് കരുത്തും കരുതലുമാകുമെന്നും ഇന്നലെ കോട്ടയത്തെ ദീപിക കേന്ദ്ര ഓഫീസിലെത്തിയ മന്ത്രി പറഞ്ഞു. നെൽകർഷകർക്കു സംഭരണവേളയിൽ പണം നല്കുന്ന കാര്യത്തിലും തൃപ്തികരമായ പരിഹാരമുണ്ടാകും. പിആർഎസ് വഴി വില നൽകുന്ന സംവിധാനം പൂർണ പരാജയമാണ്. രണ്ടു ബാങ്കുകൾക്ക് ഇതിൽ ചുമതയുണ്ടെങ്കിലും അവർ പിന്നോട്ടു മാറുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മന്ത്രിമാരുടെ അഭിപ്രായങ്ങൾ തേടിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷിവകുപ്പും യോഗങ്ങൾ ചേർന്ന് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി കാര്യങ്ങൾ ഏകോപിക്കാനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. കാർഷിക മേഖലയിലെ രണ്ടാമത്തെ പ്രശ്നം റബറാണ്. ഇപ്പോൾ വില മെച്ചമാണെങ്കിലും സീസണ് മാറുന്പോൾ വില കുറയുകയാണ് പതിവ്. അതിനാൽ വില സ്ഥിരതയുണ്ടാവണം. 250 രൂപയിൽ കൂടുതൽ…
Read Moreഡോക്ടറില്ല; പറത്താനം പിഎച്ച്സിയുടെ പ്രവർത്തനം അവതാളത്തിൽ; സമരത്തിനൊരുങ്ങി പ്രദേശവാസികൾ
മുണ്ടക്കയം: കൂട്ടിക്കൽ, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന പറത്താനം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ആകെയുണ്ടായിരുന്ന ഒരു ഡോക്ടറുടെ സേവനവും നാളുകൾക്ക് മുമ്പ് നിന്നതോടെ ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ഒരു ഡോക്ടറും 11 ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമുള്ളപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കാത്തതുമൂലം ആശുപത്രി ഇപ്പോൾ പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. എരുമേലി ഹെൽത്ത് ബ്ലോക്കിൽ നിന്നു ആഴ്ചയിൽ ഒരു ദിവസം എത്തുന്ന ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഇതാകട്ടെ കുട്ടികളുടെ വാക്സിനേഷൻ അടക്കമുള്ള ജോലികൾ നിർവഹിക്കുന്നതിനും. വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിച്ചിരുന്നത്. സ്ഥിരമായി ഉണ്ടായിരുന്ന ഡോക്ടറുടെ സേവനം നിലച്ചതോടെ പിന്നീട് താത്കാലിക നിയമനം നടത്തിയെങ്കിലും മാസങ്ങൾക്ക് മുമ്പ് ഇതും നിലച്ചു. ചോലത്തടം, പറത്താനം, ആനക്കുഴി, വെട്ടുകല്ലാംകുഴി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രധാനമായും ഈ…
Read Moreഡോക്ടറില്ല; പറത്താനം പിഎച്ച്സിയുടെ പ്രവർത്തനം അവതാളത്തിൽ
മുണ്ടക്കയം: കൂട്ടിക്കൽ, പാറത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന പറത്താനം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. ആകെയുണ്ടായിരുന്ന ഒരു ഡോക്ടറുടെ സേവനവും നാളുകൾക്ക് മുമ്പ് നിന്നതോടെ ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ഒരു ഡോക്ടറും 11 ജീവനക്കാരുമാണ് ഇവിടെയുണ്ടായിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരുമുള്ളപ്പോഴും ഡോക്ടറുടെ സേവനം ലഭിക്കാത്തതുമൂലം ആശുപത്രി ഇപ്പോൾ പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. എരുമേലി ഹെൽത്ത് ബ്ലോക്കിൽ നിന്നു ആഴ്ചയിൽ ഒരു ദിവസം എത്തുന്ന ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഇതാകട്ടെ കുട്ടികളുടെ വാക്സിനേഷൻ അടക്കമുള്ള ജോലികൾ നിർവഹിക്കുന്നതിനും. വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനമാണ് ലഭിച്ചിരുന്നത്. സ്ഥിരമായി ഉണ്ടായിരുന്ന ഡോക്ടറുടെ സേവനം നിലച്ചതോടെ പിന്നീട് താത്കാലിക നിയമനം നടത്തിയെങ്കിലും മാസങ്ങൾക്ക് മുമ്പ് ഇതും നിലച്ചു. ചോലത്തടം, പറത്താനം, ആനക്കുഴി, വെട്ടുകല്ലാംകുഴി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു പ്രധാനമായും ഈ…
Read Moreകടുത്തുരുത്തി-പെരുവ റോഡിൽ വാഹന യാത്രക്കാർക്ക് ഭീഷണിയായി കലുങ്ക്; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
കടുത്തുരുത്തി: കടുത്തുരുത്തി-പെരുവ റോഡില്‍ കാവുങ്കല്‍ ജംഗ്ഷനും മങ്ങാട് കുരിശുപള്ളിക്കുമിടയില് റോഡിലേക്ക് തള്ളി നില്ക്കുന്ന കലുങ്കിന്റെ കല്‍ക്കെട്ട് അപകടകാരണമാകുന്നു. ഇതില്‍ വാഹനങ്ങള്‍ ഇടിച്ച് അപകടം പതിവായെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ നിരവധി വാഹനങ്ങളാണ് ഈ കലുങ്കില്‍ തട്ടിയിട്ടുള്ളതെന്ന് യാത്രക്കാര്‍ പറഞ്ഞു. മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകട സാധ്യത കൂടുതലുള്ളത്. വെളിച്ചമില്ലാത്ത ഭാഗത്ത് രാത്രികാലങ്ങളില്‍ വഴിയിലേക്ക് ഇറങ്ങി നില്ക്കുന്ന കലുങ്കിനന്റെ സൈഡ് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ പറ്റാത്ത സ്ഥിതിയാണ്. അപകട ഭീഷിണിയായ കലുങ്കിന്റെ സൈഡിലെ കെട്ട് പൊളിച്ചു വീതി കൂട്ടി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreകോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി; മുൻമന്ത്രി റോഷിക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം
തൊടുപുഴ: മുന്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ കോളപ്ര-കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ വീഴ്ചയും അഴിമതിയുമുണ്ടായെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി നല്കിയ പരാതിയിലാണ് അന്വേഷണം. സര്‍ക്കാരിന് നഷ്ടവും സ്വകാര്യ ഏജന്‍സിക്ക് ലാഭവും ലഭിക്കുന്ന രീതിയിലാണ് ടെന്‍ഡര്‍ നടപടിയെന്നാണ് ആക്ഷേപം. 30 വര്‍ഷത്തെ പാട്ടത്തിന് ടൂറിസം പ്രോജക്ട് ഏജന്‍സിക്ക് കൈമാറാനായിരുന്നുകരാര്. ഈഘട്ടത്തില്‍ ലാഭത്തിന്റെ 3.5 ശതമാനം മാത്രമാണ് സര്‍ക്കാരുകളുടെ വിഹിതമായി നിശ്ചയിച്ചിരുന്നത്. ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. പാലക്കാട് കാഞ്ഞിരപ്പുഴ, ഭൂതത്താന്‍കെട്ട് എന്നീ ജലാശയങ്ങളിലെ വിനോദഗ്രാമം പദ്ധതി, ചെറുതോണി ഡാമില്‍ വാട്ടര്‍ തീം പാര്‍ക്ക് എന്നിവ നടപ്പാക്കുന്നതിനും ഈ കമ്പനിക്കായിരുന്നു കരാര്‍ നല്‍കിയിരുന്നത്. അന്വേഷണം സ്വാഗതാര്‍ഹം: റോഷിസര്ക്കാരിന് ഒരു നയാപൈസപോലും ചെലവില്ലാത്ത പദ്ധതിയാണിതെന്നും അന്വേഷണം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉപകാരപ്പെടുമെന്നും റോഷി അഗസ്റ്റിന്…
Read Moreഇന്‍സ്റ്റഗ്രാം വഴി പുസ്തകങ്ങളുടെ വ്യാജ പിഡിഎഫ് വില്‍പ്പന; പ്രതി അറസ്റ്റില്‍
കോട്ടയം: പുസ്തകങ്ങളുടെ വ്യാജ പിഡിഎഫ് പതിപ്പുണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം പള്ളറപ്പറമ്പ് സ്വദേശിയായ പള്ളറ തെക്കേക്കണ്ടി വീട്ടില്‍ പി.സി. ഹിബാത്തുല് റഹ്മാനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഡിസി ബുക്സിനുമാത്രം പകര്‍പ്പവകാശമുള്ള പുസ്തകങ്ങള്‍ പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റി വ്യാജകോപ്പികള്‍ നിര്‍മിക്കുകയും വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി വില്‍ക്കുകയുമായിരുന്നു പ്രതി. ഒ.വി. വിജയന്, ടി.ഡി. രാമകൃഷ്ണന്, ബഷീര്‍, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളാണ് പ്രതി വിറ്റത്. പകര്‍പ്പവകാശ ലംഘനം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും പുസ്തക പ്രസാധനമേഖലയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും ഓള് കേരള ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Read Moreഅടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധന നഷ്ടമുണ്ടാക്കുന്നതായി പമ്പുടമകള്‍
കോട്ടയം: ഓരോ ദിവസവുമുണ്ടാകുന്ന ഇന്ധന വിലവര്‍ധനയില്‍ പമ്പുടമകള്‍ക്കും വലിയ നഷ്ടം. ഓരോ തവണ വില വര്‍ധിക്കുമ്പോഴും 10 – 15 ശതമാനത്തിന്റെ വില്പന കുറവുണ്ടാകുന്നതായി പമ്പുടമകള്‍ പറയുന്നു. ശരാശരി 2000 ലിറ്റര്‍ വില്‍പ്പന നടത്തിയിരുന്ന പമ്പില്‍ 200 – 300 ലിറ്ററിന്റെ വില്പന കുറവാണുണ്ടാകുന്നത്. തലേന്നുവരെ 100 രൂപയ്ക്കും 500 രൂപയ്ക്കും പെട്രോളും ഡീസലും വാങ്ങിയിരുന്നവര്‍ വില കൂടിയാലും അതേ തുകയ്ക്കു മാത്രമാകും വാങ്ങുക. പണത്തിന്റെ അളവില്‍ കുറവുണ്ടാകില്ലെങ്കിലും വാങ്ങുന്ന ഇന്ധനത്തിന്റെ അളവില്‍ കുറവുണ്ടാകുന്നതു വഴിയാണ് വില്പനയും കുറയുന്നത്. ലിറ്റര്‍ അടിസ്ഥാനത്തില്‍ ലഭിച്ചിരുന്ന കമ്മീഷനിലും പമ്പുടമകള്‍ക്ക് കുറവുണ്ടായത് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സമീപകാല വില വര്‍ധനവിലൂടെ 20,000 ലിറ്ററിന്റെ ഒരു ലോഡ് ഇന്ധനം ഇറക്കാന്‍ അധികമായി 1.40 ലക്ഷം രൂപ നീക്കിവയ്ക്കേണ്ടി വരുന്നതായും ഉടമകള്‍ പറയുന്നു. പല ചെറുകിട പമ്പുടമകള്‍ക്കും വന്‍ ബാധ്യതയാണു വില വര്ധനയുണ്ടാക്കിയിരിക്കുന്നത്.വില കൂടിയാലും കമ്മീഷനില്‍…
Read Moreമൂന്നാറിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു; അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തം
മൂന്നാര്‍: മൂന്നാറില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുമ്പോള്‍ അലക്ഷ്യമായി അലഞ്ഞുതിരിയുന്ന കന്നുകാലികള്മൂലം ഉണ്ടാകുന്ന ഗതാഗത തടസവും പതിവാകുന്നു.കഴിഞ്ഞ ദിവസം മൂന്നാര്‍ ടൗണില്‍ എത്തിയ പശുക്കളാണ് റോഡിനു നടുവില്‍ നിലയുറപ്പിച്ച് ഗതാഗത തടസം ഉണ്ടാക്കിയത്. മൂന്നാര്‍ ജനറല്‍ ഹോസ്പിറ്റല്‍ റോഡിലാണ് കുരുക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാംതന്നെ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട മൂന്നാറില്‍ പ്രശ്നപരിഹാരത്തിന് വഴികള്‍തേടി വരുന്നതിനിടയിലാണ് പശുക്കള്‍ അലക്ഷ്യമായി റോഡിലൂടെ അലഞ്ഞുതിരിയുന്നത്.ഗതാഗതക്കുരുക്കിനു പുറമേ പശുക്കള്‍ എത്തുന്നത് യാത്രാക്കാരായ കുട്ടികള്‍ക്ക് ഭയം സൃഷ്ടിക്കുന്നുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ ഉടമകള്‍ അലക്ഷ്യമായി അഴിച്ചുവിടുന്നതാണ് പ്രശ്നത്തിനു കാരണമെന്നുള്ള ആക്ഷേപമാണ് ഉയരുന്നത്. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ മഴക്കാലം എത്തുമെന്നിരിക്കേ സഞ്ചാരികളുടെ നല്ല തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, എക്കോപോയിന്റ്, കൊരണ്ടക്കാട് ഫോട്ടോ പോയിന്റ്, റോസ് ഗാര്ഡന്, ഇക്കാനഗര്‍, മൂന്നാര്‍ ടൗണ്‍, രാജമല എന്നിവിടങ്ങളാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ഇവിടങ്ങളിലാണ് ഗതാഗതക്കുരുക്കും രൂക്ഷമായി അനുഭവപ്പെട്ടത്. തമിഴ്നാടില്‍നിന്നുള്ള…
Read Moreജൈവകൃഷിയിൽ ഈന്തപ്പഴവും വിളഞ്ഞു സജിമോന്റെ ഏദന്തോട്ടത്തില്; പഴവര്‍ഗത്തോട്ടം കാണാൻ നാട്ടുകാരുടെ തിരക്ക്
തൊടുപുഴ: വിവിധയിനം വിദേശ പഴവര്‍ഗങ്ങളുടെ വിളനിലമാണ് മണക്കാട് കുന്നുംപുറത്ത് കെ.ജി. സജിമോന്റെ ചിറ്റൂരിലെ കൃഷിയിടം. ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്ന ഈന്തപ്പഴംപോലും സജിമോന്റെ കൃഷിയിടത്തില്‍ വിളഞ്ഞു പഴുത്തു പാകമായി കിടക്കുന്ന കാഴ്ച ആരുടെയും മനസു കുളിര്‍പ്പിക്കും. തൊടുപുഴയാറിന്റെ തീരത്ത് ഫാം ടൂറിസം പദ്ധതി ആരംഭിക്കാനായി വാങ്ങിയ സ്ഥലത്താണ് സജിമോന്‍ ഈ ഏദന്തോട്ടമൊരുക്കിയിരിക്കുന്നത്. സ്വദേശിയും വിദേശിയുമായ ഒട്ടുമിക്ക ഫലവര്‍ഗങ്ങളും ഈ അറുപത് സെന്റ് പുരയിടത്തിലുണ്ട്.നാലു വര്‍ഷം മുമ്പാണ് സജിമോന്‍ ഇവിടെ സ്ഥലം വാങ്ങിയത്. പ്രകൃതിയെയും കൃഷിയെയും സ്നേഹിക്കുന്ന ഇദ്ദേഹം ഫാം ടൂറിസത്തിന് ഇണങ്ങിയതെന്നു കണ്ടെത്തിയ പുഴയോരത്തെ സ്ഥലം വിലകൊടുത്തു വാങ്ങുകയായിരുന്നു. നേരത്തേ തൊടുപുഴയില്‍ തൈകളുടെ നഴ്സറി നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് നഴ്സറി നിര്‍ത്തി. ഇവിടെ ഉത്പാദിപ്പിച്ച തൈകളാണ് ആദ്യമായി കൃഷിയിടത്തില്‍ നട്ടത്. പിന്നീടാണ് വിവിധയിടങ്ങളില്‍നിന്ന് വിദേശ ഇനം തൈകളും മറ്റും വാങ്ങി പഴവര്‍ഗങ്ങള്‍ കൃഷി ചെയ്തു തുടങ്ങിയത്. വിദേശ…
Read More