നെടുങ്കണ്ടം: ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ ബസ് യാത്രക്കാരിക്ക് പുതുജീവൻ. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ സ്ത്രീയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. മൂന്നാർ-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൻസാ ബസിലെ ജീവനക്കാരായ അജോ ജോസഫ് (26), എസ്. വിഷ്ണു (26) എന്നിവരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്. മൂന്നാറിൽനിന്ന് ബസിൽ കയറിയ തൂക്കുപാലം സ്വദേശിനിയായ സ്ത്രീക്ക് കള്ളിപ്പാറയ്ക്ക് സമീപമെത്തിയപ്പോൾ ബോധക്ഷയം ഉണ്ടായി. ഉടൻതന്നെ ജീവനക്കാർ ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ല. പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശത്തെത്തുടർന്ന് വീട്ടമ്മയെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സഹയാത്രികയായ മറ്റൊരാളും സഹായത്തിനെത്തി. നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽനിന്ന് ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ബസിലെ സ്ഥിരം യാത്രക്കാരായ ആശുപത്രി ജീവനക്കാരെ മുൻകൂട്ടി വിവരമറിയിച്ചിരുന്നതിനാൽ ആശുപത്രിയിൽ സജ്ജീകരണങ്ങളും നടത്തിയിരുന്നു.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമായ നിലയിൽ താഴ്ന്നിരുന്ന വീട്ടമ്മ…
Read MoreCategory: Kottayam
യാത്രയ്ക്കിടെ നെഞ്ചുവേദന: യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ
വൈക്കം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് വൈക്കം കെ എസ് ആർടി സി ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും. കഴിഞ്ഞ ദിവസം ഉല്ലലയിൽ നിന്ന് ബസ് വൈക്കത്തേക്ക് വരുന്നതിനിടയിൽ യാത്രക്കാരനായഅജീഷ്കുമാറിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥ മനസിലാക്കിയ ബസ് ഡ്രൈവർ അനിൽകുമാറും കണ്ടക്ടർ ജയേഷും ബസ് നേരിട്ട് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അജീഷ് കുമാറിന് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾക്കകം ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്താൻ സാധിച്ചു. അനിൽകുമാറിൻ്റേയും ജയേഷിൻ്റേയും അവസരോചിതമായ ഇടപെടലാണ് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് വൈക്കം കൊതവറ സ്വദേശിയായ അജീഷ്കുമാറിന്റെ ഭാര്യ സ്മിത പറഞ്ഞു.
Read Moreമാനദണ്ഡങ്ങൾ ലംഘിച്ചുള്ള കായൽ ഡ്രഡ്ജിംഗ്: നിർത്തിവയ്ക്കാൻ നിർദേശം നൽകി മന്ത്രി മോൻസ് ജോസഫ്
കായംകുളം: ദേവികുളങ്ങര പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടന്നുവന്ന കായൽ ഡ്രഡ്ജിംഗ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തരമായി നിർത്തിവയ്ക്കാൻ ജലവിഭവമന്ത്രി മോൻസ് ജോസഫ് ഉത്തരവിട്ടു. സഹകരണ-എക്സൈസ് മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്നാണ് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് ജലവിഭവ മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് കായൽ ഡ്രഡ്ജ് ചെയ്ത് മണ്ണെടുക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ, ഡ്രഡ്ജിംഗ് കാരണം കായൽത്തീരം ഇടിയുന്നതായും സമീപപ്രദേശങ്ങളിലെ കിണറുകൾ ഇടിഞ്ഞുതാഴുന്നതായും വീടുകൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിക്കുന്നതായും നാട്ടുകാർ മന്ത്രി എം. ലിജുവിനോട് പരാതിപ്പെട്ടിരുന്നു. നാട്ടുകാരുടെ പരാതിയെത്തു ടർന്ന് ഇന്നലെ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. തീരത്തുനിന്നു അകലെ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ഒരു ഡ്രഡ്ജർ മാത്രം ഉപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തണമെന്നും വലിയ വാഹനങ്ങളിൽ മണൽ കൊണ്ടുപോകാൻ പാടില്ലെന്നും ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ…
Read Moreപാടത്തെ ചെളിയിൽ നിന്നും പറിച്ചെടുക്കുന്ന താമര ബക്കറ്റിലാക്കി കാത്ത് നിൽക്കും, വില പറയില്ല ആവശ്യമുള്ളത് തന്നാൽ മതി : കുമരകം റോഡരികില്‍ താമരതൈകളുമായി കാത്തുനില്ക്കാന് ഇനി ജയിംസ് ഇല്ല
കുമരകം: റോഡരികില്‍ താമരതൈകള് വില്‍ക്കാനായി കാത്തുനിന്നിരുന്ന മണ്ണാന്ത്ര ജയിംസ് ഓര്‍മയായി. കുമരകം കണ്ണാടിച്ചാല്‍ ജംഗ്ഷനു സമീപം വിരിഞ്ഞ താമരപ്പൂക്കളോടുകൂടിയ താമര തൈകളുമായി പകലന്തിയോളം മഴയും വെയിലും കൂസാതെ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്ന ജയിംസ് (72) യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകക്കാഴ്ചയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് നവജീവനില്‍ വച്ചായിരുന്നു അന്ത്യം. പാടത്തെ ചെളിയില്‍നിന്നു വേരോടെ പറിച്ചെടുക്കുന്ന താമര ബക്കറ്റിലാക്കിയാണ് വില്പന നടത്തിയിരുന്നത്. കുമരകത്ത് വിനോദയാത്രയ്ക്കെത്തുന്നവരാണ് ജയിംസിന്റെ താമര സ്വന്തമാക്കുന്നവരിലേറെയും. ആരോടും വില പറയില്ല. കിട്ടുന്നതു മാത്രം വാങ്ങും. താമര നട്ടുവളര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നൽകും. താമരയുടെ കച്ചവടം കഴിഞ്ഞാല്‍ വീശുവലയുമായി പാടത്തും തോടുകളിലുമെത്തും. വീശിക്കിട്ടുന്ന മീനും റോഡരികില്‍ത്തന്നെ വില്‍ക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കാറിടിച്ചു പരിക്കേറ്റതോടെയാണ് ജയിംസിന്റെ ആരോഗ്യസ്ഥിതി മോശമായത്. അതോടെയാണ് ഇത്തരം ചെറിയ ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്താന്‍ ആരംഭിച്ചത്. ഭാര്യ തങ്കമ്മ (എടത്വാ) മക്കള്‍: രശ്മി, ജെസ്മോന്. മൃതദേഹം ഇന്ന്…
Read Moreവിലക്കയറ്റവും തൊഴിലാളി ക്ഷാമവും രൂക്ഷം; നിർമാണ മേഖല പ്രതിസന്ധിയിൽ
ഉപ്പുതറ: നിർമാണ സാമഗ്രികളുടെ വിലവർധനവും കൂലി വർധനവും തൊഴിലാളി ക്ഷാമവും നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കി.നിർമാണ സാമഗ്രികളുടെ വില വർധിക്കുന്നതുകാരണം കരാറെടുക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ കരാറുകാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കെട്ടിട നിർമാണം കരാറെടുക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. അസംസ്കൃത വസ്തുക്കളിലുണ്ടായ ക്രമാതീതമായ വില വർധന നിർമാണ മേഖലയിലുള്ളവരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വ്യാപാര മേഖലയിൽ വിൽപ്പന പകുതിയായി കുറഞ്ഞു. നിർമാണ മേഖലയിൽ പണിയെടുക്കുന്നതിൽ കൂടുതൽ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം സ്ഥലങ്ങളിലേക്കു പോയ തൊഴിലാളികൾ തിരിച്ചെത്തിയിട്ടില്ല. അതിനാൽ പലയിടത്തും നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
Read Moreമറയൂരിൽ പോലീസിനെ ആക്രമിച്ച് യൂണിഫോം വലിച്ച് കീറിയ സംഭവം; മൂന്നുപേര്‍ പിടിയില്‍
മറയൂര്‍: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാബു നഗര്‍ സ്വദേശികളായ സന്തോഷ് കുമാര്‍ (35), ഹരികുമാര്‍ (30), മുത്തുകുമാര്‍ (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാറും ബാബുനഗര്‍ സ്വദേശിയായ സന്തോഷ് കുമാറിന്റെ പിക്കപ്പ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥലത്തെത്തിയ മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷ്കുമാറിനു നേരെയാണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. പോലീസിനെ മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത പ്രതികള്‍ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവശേഷം ഒളിവില്പ്പോയഒന്നാം പ്രതി സന്തോഷ് കുമാറിനെ ഇന്നലെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്. മറ്റു പ്രതികളായ ഹരികുമാര്‍, മുത്തുകുമാര്‍ എന്നിവരെ സംഭവദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എം. ഷാജഹാന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍…
Read Moreക്രിപ്റ്റോ കറന്‍സി ഇടപാടിന്റെ മറവില്‍ വൻ തട്ടിപ്പ് ; വിദേശ മലയാളിക്കെതിരേ അന്വേഷണം
കോട്ടയം: ക്രിപ്റ്റോ കറന്‍സി ഇടപാടിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന യുകെ മലയാളിക്കെതിരേ അന്വേഷണം. എറണാകുളം എളംകുളം സ്വദേശിയും യുകെ നോര്‍ത്താംപ്റ്റണില്‍ താമസക്കാരനുമായ സുഭാഷ് ജോര്‍ജ് മാനുവലിനെതിരേയാണ് പരാതി. മലയാളികൾക്ക് പുറമേ ശ്രീലങ്ക, പാക്കിസ്ഥാൻ, ഗൾഫ്, യൂറോപ്പ് രാജ്യങ്ങളിലെ പൗരന്മാരും ഇയാളുടെ തട്ടിപ്പിനിരയായെന്നാണ് വിവരം. തട്ടിപ്പിനിരയായവരുടെ പരാതിയിൽ സുഭാഷിനോട് പോലീസ് സ്റ്റേഷനില്‍ നേരിട്ടു ഹാജരാകാന്‍ മേയ് 12ന് കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. സുഭാഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിയെ നിലവില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് നിരീക്ഷിച്ച് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉൾപ്പെടെ കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ നാട്ടിലെത്തിയ ഇയാള്‍ 20ന് കറുകച്ചാല്‍ സ്റ്റേഷനില്‍ ഹാജരായി. തിങ്കളാഴ്ച വീണ്ടും സ്റ്റേഷനില്‍ ഹാജരാകുമെന്ന് പോലീസ് അറിയിച്ചു.പ്രതിയായ സുഭാഷ് ക്രിപ്റ്റോ ട്രേഡിംഗിലൂടെ 300 ഇരട്ടി വരെ ലാഭം കൊയ്യാമെന്നു…
Read Moreഏലച്ചെടികൾ വെട്ടി നശിപ്പിച്ച നിലയിൽ; പിന്നിൽ ബിഎംഎസ് നേതാക്കളാണെന്ന ആരോപണവുമായി കർഷകർ
ഉപ്പുതറ: ചീന്തലാറിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിചെയ്തിരുന്ന ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി. വലിയ പുരയ്ക്കൽ വി.ജി. ഗണശൻ, വസന്ത ഭവനിൽ പളനിവേൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. പീരുമേട് ടീ കന്പനിയുടെ ഭൂമിയാണിത്. കന്പനി പൂട്ടിയതോടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തേയിലത്തോട്ടവും തരിശു ഭൂമിയും ഏറ്റെടുത്ത് തൊഴിലാളികൾക്ക് വീതിച്ചുനൽകിയിരുന്നു. മിച്ചമുള്ള ഭൂമി ഓരോ ട്രേഡ് യൂണിയനും കൈവശംവച്ചിരുന്നു. ഇങ്ങനെ ബിഎംഎസ് യൂണിയൻ കൈവശംവച്ചിരുന്ന സ്ഥലം അതേ യൂണിയനിൽപ്പെട്ട ഗണേശനും പളനി വേലിനും കൃഷി ചെയ്യാൻ പാട്ടത്തിന് നൽകി. ഉടന്പടി വ്യവസ്ഥയിലെ തർക്കം പലതവണ പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാൽ, ഉടന്പടി കാലാവധി സംബന്ധിച്ച പ്രശ്നം ശാശ്വതമായി പരിഹരിച്ചിരുന്നില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഏലച്ചെടികൾ വെട്ടിനശിപ്പിക്കപ്പെട്ടത്. മോട്ടോറും ടാങ്കും പൈപ്പുകളും നശിപ്പിച്ചിട്ടുണ്ട്. ബിഎംഎസ് നേതാക്കളുടെ അറിവോടെയാണ് കൃഷി നശിപ്പിച്ചതെന്നാരോപിച്ച് ഗണേശനും പളനിവേലും ഉപ്പുതറ പോലീസിൽ പരാതി നൽകി. ആറ്…
Read Moreഅധ്യയനവര്‍ഷാരംഭം സ്കൂളുകള്‍ ഒരുങ്ങുന്നു; വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കു മുന്‍ഗണന
കോട്ടയം: ജൂണ്‍ ഒന്നിനു പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സ്കൂളുകള്‍ അവസാനവട്ട ഒരുക്കത്തില്‍.പ്രവേശനോത്സവത്തിന് മുന്നോടിയായി മുഖംമിനുക്കുകയാണ് ഒട്ടുമിക്ക സ്കൂളുകളും. സ്കൂള്‍ കെട്ടിടങ്ങളുടെയും ക്ലാസ്മുറികളുടെയും ശുചിമുറികളുടെയുമെല്ലാം അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. ക്ലാസ്മുറികളുടെ പെയിന്റിംഗ്, സ്കൂള്‍ മുറ്റം അലങ്കരിക്കല്‍, ഉപകരണങ്ങളുടെ കേടുപാട് തീര്‍ക്കല്‍ തുടങ്ങിയവയും പുരോഗമിക്കുന്നുണ്ട്. പല സ്കൂളുകളുടെയും മൈതാനങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും കാടുംപടലും വെട്ടിനീക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. സ്കൂള്‍ ഫിറ്റ്നസ് അനുവദിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങളുടെ മാത്രം പരിശോധന മതിയെന്നു വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയതോടെ സ്കൂള്‍ മാനേജ്മെന്റുകളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പരിശോധനകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. സ്കൂളും പരിസരവും പൂര്‍ണമായും ശുചീകരിക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിടിഎയുടെയും സഹകരണത്തോടെയാ ണ് അടിയന്തര നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് ഉറപ്പിക്കാനുള്ള…
Read Moreഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് കെഎസ്ആർടിസി ബസിൽ ഇടിച്ചു ;ഒഴിവായത് വൻ അപകടം
പെരുവന്താനം: റോഡിന്റെ വശത്തെ ചെങ്കുത്തായ കയറ്റത്തിൽനിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻവശത്തിടിച്ച് അപകടം. ഒഴിവായത് വൻ ദുരന്തം. ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം നാല്പതാം മൈലിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരനായ പള്ളിക്കത്തോട് സ്വദേശി രാജുവിനു പരിക്കേറ്റു.പാറക്കല്ല് ഇടിച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം തകർന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് വലിയ അപകടം ഒഴിവായത്. കുമളിയിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പുറകു ഭാഗത്താണ് പാറക്കല്ല് ഉരുണ്ടുവന്ന് ഇടിച്ചത്.ഇതു മധ്യഭാഗത്തായിരുന്നെങ്കിൽ ബസ് മറിയാനുള്ള സാധ്യത ഏറെയായിരുന്നു. റോഡിന്റെ താഴ്ഭാഗത്ത് വലിയ ഗർത്തമാണ്. വാഹനത്തിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗത തടസമുണ്ടായി. പെരുവന്താനം പോലീസും ഹൈവേ പോലീസും ചേർന്ന് വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.ഏതാനും മാസങ്ങൾക്കു മുമ്പ് പുല്ലുപാറയ്ക്ക് സമീപവും റോഡിലേക്ക് കൂറ്റൻ പാറക്കല്ല് അടർന്നുവീണിരുന്നു. അന്നും തലനാരിഴക്കാണ് വലിയ അപകടം…
Read More