വെറും ചിരട്ടയല്ല; കിലോയ്ക്ക് 33 രൂപയാണു വില


കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചിരട്ട ആവശ്യപ്പെട്ട് എത്തുന്ന വ്യാപാരികളുടെ എണ്ണം വര്‍ധിച്ചു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ചിരട്ട വില 33 രൂപയായി വര്‍ധിച്ചതോടെയാണ് കച്ചവടക്കാര്‍ എത്തിത്തുടങ്ങിയത്. ആക്രി സാധനങ്ങള്‍ തേടി എത്തുന്നവരാണ് ചിരട്ടയും ആവശ്യപ്പെടുന്നത്. നാളുകള്‍ക്കു മുമ്പുവരെ ആര്‍ക്കും വേണ്ടാതെ പറമ്പിലേക്ക് വലിച്ചെറിയപ്പെട്ടിരുന്ന ചിരട്ടയ്ക്ക് അപ്രതീക്ഷിതമായിട്ടാണു വില വര്‍ധിച്ചത്.

സിലിണ്ടര്‍ പ്രതിസന്ധിയെതുടര്‍ന്നു വീടുകളിലും ഹോട്ടലുകളിലും പാചകം വിറകടുപ്പിലേക്കു മാറിയതോടെ പലരും ഉപേക്ഷിച്ചിട്ടിരുന്ന ചിരട്ടകള്‍ വിറകിനൊപ്പം അടുപ്പുകളില്‍ തീ കത്തിക്കാനും ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ് വില വര്‍ധിച്ചതോടെ ചിരട്ട ആവശ്യപ്പെട്ടു കച്ചവടക്കാരും പരക്കം പായുന്നത്.

മുമ്പു പല വീടുകളിലും ഹോട്ടലുകളിലും ബോര്‍മകളിലും ഉണങ്ങിയ ചിരട്ടകള്‍ തീപിടിപ്പിക്കുന്നതിനും കത്തിക്കുന്നതിനുമായി വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്കാലത്ത് പലരും തേങ്ങ ചുരണ്ടിയശേഷം ചിരട്ട ഭദ്രമായി സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുമായിരുന്നു.

ചിരട്ട ഉപയോഗിച്ച് നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍, ലാംപ് ഷേഡുകള്‍, കപ്പുകള്‍, സ്പൂണുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

Related posts

Leave a Comment