കെഎസ്ആർടിസി: സിംഗിൾഡ്യൂട്ടി  സമ്പ്രദായം തിരിച്ചു വരുന്നു

ചാത്തന്നൂർ: കെഎസ് ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുകയും അധിക സമയ (സ്പ്രെഡ് ഓവർ ) ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുകയും ചെയ്തിരുന്നു. അധിക സമയ ഡ്യൂട്ടി 12 മണിക്കൂർ വരെ നീണ്ടുപോയാലും ഒരു ഡ്യൂട്ടിയായി കണക്കാക്കി , ഒരു ഡ്യൂട്ടിയുടെ വേതനം മാത്രമാണ് നല്കിയിരുന്നത്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ഓപ്പറേറ്റിംഗ് ജീവനക്കാർ ഇതിൽ അസംതൃപ്തരായിരുന്നു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഉടൻ ഓരോ ഡിപ്പോയിലെയും 50 ശതമാനം ഓർഡിനറി സർവീസുകളിൽ നടപ്പാക്കണമെന്നാണ് ചീഫ് ട്രാഫിക് ഓഫീസറുടെ നിർദേശം. പുതിയ നിർദ്ദേശമനുസരിച്ച് ഒരു ഡ്യൂട്ടിയിൽ ഏഴ് മണിക്കൂർ സ്റ്റിയറിംഗ് (ഫിസിക്കൽ ) ഡ്യൂട്ടി ചെയ്താൽ മതി. അധിക സമയം എടുത്താൽ (സ്പ്രെഡ് ഓവർ ) ആ അധിക സമയത്തിനും അലവൻസ് ലഭിക്കും. 12 മണിക്കൂർ വരെ നീണ്ടു…

Read More

യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമം; 16 കാരൻ കസ്റ്റഡിയിൽ

ഇടുക്കി: വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 16 കാരനെ കസ്റ്റഡിയിലെടുത്തു.കട്ടപ്പന കൊച്ചുതോവാള നിരപ്പേക്കട സ്വദേശിനിയായ 30 കാരിക്കുനേരേയാണ് ഇന്നലെ വൈകുന്നേരം 5.30 ഓടെ ആക്രമണം ഉണ്ടായത്. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം. ഭർത്താവ് കട്ടപ്പനയിൽ ജോലിസ്ഥലത്തായിരുന്നതിനാൽ സംഭവസമയം യുവതി തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു പുറത്തുവന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി വാതിൽ തുറന്ന യുവതിയെമുഖത്തു മുളകുപൊടി എറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞിടിച്ചു. തുടർന്നു പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്കു കൊണ്ടുപോകാനുള്ള ശ്രമവും നടത്തി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനൊപ്പമെത്തി കട്ടപ്പന പോലീസിൽ പരാതി നൽകി. കസ്റ്റഡിയിലായ കൗമാരക്കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രായപൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി രക്ഷിതാക്കൾക്കൊപ്പം പ്രതിയെ വിട്ടയച്ചു. ജ്യുവനൈൽ ആക്ട് പ്രകാരം തുടർ നടപടികൾ…

Read More

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്‍റെ സംസ്‌കാരം ബുധനാഴ്ച

എരുമേലി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്‍റെ സംസ്‌കാരം നാളെ. രാവിലെ ഏഴു മുതല്‍ എട്ടുവരെ പിആര്‍സി മലയിലുള്ള വീട്ടിലും തുടര്‍ന്ന് തുലാപ്പള്ളി സെന്‍റ് തോമസ് മാര്‍ത്തോമാ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ സംസ്‌കാര ശ്രൂഷകള്‍ നടക്കും. പമ്പാവാലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അനുശോചന സമ്മേളനം മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടക്കും. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു കാട്ടാന ആക്രമണത്തില്‍ ബിജു കൊല്ലപ്പെട്ടത്. രാത്രി ആന കൃഷി നശിപ്പിക്കുന്നതറിഞ്ഞു ഭാര്യ ഡെയ്സിയോടൊപ്പം ടോര്‍ച്ച് വെളിച്ചത്തില്‍ ഇറങ്ങിച്ചെന്ന ബിജുവിനെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ ഡെയ്സി അയല്‍വാസികളുമായി എത്തിയപ്പോഴാണു ബിജുവിനെ മരിച്ച നിലയില്‍ പുരയിടത്തോടു ചേര്‍ന്ന റോഡില്‍ കണ്ടെത്തിയത്. ആന തുമ്പിക്കൈ ഉയര്‍ത്തി അടിച്ചതിന്‍റെയും ചവിട്ടിയതിന്‍റെയും ക്ഷതം മൃതദേഹത്തിലുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പത്തനംതിട്ട ജില്ലാ…

Read More

തോമസ് ചാഴികാടനും തുഷാര്‍ വെള്ളാപ്പള്ളിയും ബുധനാഴ്ച പത്രിക നല്‍കും; വ്യാഴാഴ്ച ഫ്രാൻസിസ് ജോർജും

കോട്ടയം: കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും നാളെ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാലിനും പത്രിക നല്‍കും. ആയിരങ്ങള്‍ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമര്‍പ്പണത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ എത്തുക. കേരള കോണ്‍ഗ്രസ് എം ഓഫീസില്‍ നിന്ന് ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം റോഡ് ഷോയായി കളക്ടറേറ്റിലെത്തി വരാണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെ രാവിലെ 10.30ന് പത്രിക സമര്‍പ്പിക്കും. കെകെ റോഡ് വഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് നാലിനു രാവിലെ പത്രിക സമര്‍പ്പിക്കും. പത്രികാ സമര്‍പ്പണത്തിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെ കോട്ടയം നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥി റോഡ് ഷോ നടത്തും. നാളെ രാവിലെ വൈക്കത്തും…

Read More

രാമപുരത്ത് വീട്ടില്‍ സൂക്ഷിച്ച 1,830 ലിറ്റര്‍ വീര്യംകൂടിയ അനധികൃത വൈന്‍ പിടികൂടി

കോട്ടയം: പാലായ്ക്കു സമീപം രാമപുരം കൂടപ്പുലത്തു നടത്തിയ റെയ്ഡില്‍ വീട്ടില്‍ അധികൃതമായി വില്‍പനയ്ക്ക് സൂക്ഷിച്ച 1,830 ലിറ്റര്‍ വീര്യം കൂടിയ വൈന്‍ പിടികൂടി. പാലയ്ക്കുകുന്നേല്‍ വീട്ടില്‍ ഷാജിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ 225 ലിറ്റര്‍ കോള്‍ കൊള്ളുന്ന ബാരലുകളിലും 35 ലിറ്റര്‍ വീതം കോള്‍ കൊള്ളുന്ന കന്നാസുകളിലും ഒരു ലിറ്റര്‍ വീതം കോള്‍ കൊള്ളുന്ന കുപ്പികളിലുമായാണു വൈന്‍ അനധികൃതമായി നിര്‍മിച്ചു സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റര്‍ വൈന്‍ 500 രൂപ നിരക്കില്‍ ആയിരുന്നു വില്‍പ്പന. പാലാ എക്‌സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണു അനധികൃത വൈന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയായ ഷാജിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍. രാജേഷ്, പാലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹാരിഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ക്കു നേതൃത്വം നല്‍കി.…

Read More

മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപത്തെ തീപിടിത്തം; വിദഗ്ധ അന്വേഷണം വേണമെന്ന് വ്യാപാരികൾ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള കടകൾക്കു തീപിടിച്ച സംഭവത്തിൽ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി. ഗാന്ധിനഗർ യൂണിറ്റ് പ്രസിഡന്‍റ് ഇമ്മാനുവൽ പുന്നവേലിൽ, ജനറൽ സെക്രട്ടറി തോമസ് തെക്കേടം എന്നിവരാണ് അന്വേഷണം ആവ‍ശ്യപ്പെട്ടത്. ഇന്നലെ രാവിലെയാണു ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള യുണെറ്റഡ് കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ലോറിലെ നാലു കടകൾക്കു തീപിടിച്ചത്. സോണി എന്ന വ്യക്തിയുടെ തോട്ടത്തിൽ സ്റ്റോഴ്സ് എന്ന കട പൂർണമായും കത്തി നശിച്ചു. മെത്ത, പായ്, ചെരുപ്പ്, പ്ലാസ്റ്റിക് ഉപകരണങ്ങൾ തുടങ്ങിയ ആവശ്യ സാധനങ്ങൾ വലിയ തോതിൽ സ്റ്റോക്ക് ചെയ്തിരുന്ന വ്യാപാര സ്ഥാപനത്തിനാണ് ആദ്യം തീപടർന്നത്. ഉടൻ ഗാന്ധിനഗർ പോലീസിനെയും കോട്ടയത്തെ അഗ്നിശമന സേനയെയും വിവരം അറിയിച്ചു. അഗ്നിശമനയുടെ വിവിധ യൂണിറ്റുകൾ എത്തിയാണു തീയണക്കാനായത്. കോട്ടയം, കടുത്തുരുത്തി, വൈക്കം, പാല എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന്‍റെ ഒമ്പത് യൂണിറ്റുകളുടെ പരിശ്രമത്തിലാണു…

Read More

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റില്‍

കുറവിലങ്ങാട്: ഓണ്‍ലൈൻ പാര്‍ട്ട്ടൈം ജോലി വഴി പണം സമ്പാദിക്കാമെന്നു പറഞ്ഞു യുവാവില്‍ നിന്നു പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂര്‍ മാടായി വാടിക്കല്‍ കളത്തിലേപുരയില്‍ സൈനുല്‍ ആബിദി(23) നെയാണു കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിയായ യുവാവ് തന്‍റെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന പരസ്യം കാണുകയും തുടര്‍ന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുകയുമായിരുന്നു. പിന്നീട് പലതവണയായി യുവാവില്‍ നിന്ന് രണ്ടരലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് പോലീസില്‍ പരാതി നല്‍കി. പ്രത്യേക സൈബര്‍ സംഘം രൂപീകരിച്ചു നടത്തിയ പരിശോധനയില്‍ സൈനുല്‍ ആബിദിന്‍റെ അക്കൗണ്ടിലേക്കു പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കി.

Read More

കാണാതായ പാമ്പാടുംപാറ സ്വദേശിനിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തില്‍; അഞ്ജലിയുടെ വിവാഹം ബന്ധുവുമായി ഉറപ്പിച്ചിരുന്നെന്ന് പോലീസ്

ഇടുക്കി: ജലാശയത്തിന്‍റെ ഭാഗമായ അഞ്ചുരുളി ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് സൂചന. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്‍റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ടണലിനു താഴെ ജലാശയത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി പാമ്പാടുംപാറയില്‍ നിന്നു ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു. ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേക്കു പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം പോലീസിൽ അറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നു മൊബൈല്‍ ഫോണും ബാഗും കണ്ടെത്തി.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി…

Read More

പെണ്‍കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

മുണ്ടക്കയം: ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി ചെല്ലക്കാട് പ്ലാച്ചേരിമലയില്‍ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം മുരിപ്പേല്‍ സജിത്ത് എം. സന്തോഷ് (23) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇഞ്ചിയാനി കുരിശുംതൊട്ടി ഭാഗത്തു വീട്ടിലേക്കുനടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഇന്നോവ കാറിലെത്തിയ പ്രതികൾ ബലമായി കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് ഇവർ രക്ഷപ്പെട്ടു. പരാതിയെത്തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Read More

റോഡിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷം മാല കവർന്നു; യുവാവിന്‍റെ പരാതിയിൽ കള്ളനെ പൊക്കി പോലീസ്

മുട്ടം: റോഡിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. മുട്ടം പുളിക്കാട്ട് റെജി(40)നെയാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പാലാ സ്വദേശി ബെന്നി ജോണിന്‍റെ മാല കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ മുട്ടത്ത് എത്തിയ ബെന്നി അസ്വസ്ഥതകളെ തുടർന്നു റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന റെജിൻ ഉടൻ തന്നെ ബെന്നിയെ മുട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ബെന്നിയുടെ കഴുത്തിൽ കിടന്ന മാല റെജി കൈവശപ്പെടുത്തുകയായിരുന്നു. മാല നഷ്ടപ്പെട്ടതിനെ തുടർന്നു ബെന്നി മുട്ടം സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More