ഏറ്റുമാനൂര്‍: അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഷൈമോള്‍ നേരിട്ടത് ക്രൂര പീഡനം; തൂങ്ങി മരണമല്ലെന്നും സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃപിതാവും അറസ്റ്റിലായി. ഭര്‍ത്താവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവലയ്ക്കു സമീപം പാക്കത്തുകുന്നേല്‍ അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോളെയാണ് കഴിഞ്ഞ ഏഴിന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലിന്റെ പിതാവ് വര്‍ക്കി(56)യെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയതു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവം നടന്ന പിറ്റേന്നു തന്നെ അനിലിനെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷൈമോള്‍ ക്രൂരപീഡനത്തിന് ഇരയായതായാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വെളിവായത്. ഷൈമോളുടെ കുടലിന് ക്ഷതമേറ്റിട്ടുണ്ട്. വയറിനുള്ളില്‍ അര ലിറ്ററോളം രക്തം വാര്‍ന്ന് കെട്ടിക്കിടന്നിരുന്നു. രണ്ടു കാലുകളുടെയും തുടകളില്‍ മുന്‍ഭാഗത്ത് പഴയ മുറിവുകളുടെ പാടുകളും കാല്‍മുട്ടില്‍ പുതിയ മുറിവുമുണ്ടായിരുന്നു. ഷൈമോള്‍ തൂങ്ങി മരിച്ചതല്ലെന്ന സൂചനകളും…
Read MoreCategory: Kottayam
മിമിക്രിയെ അംഗീകൃത കലാരൂപമായിഅംഗീകരിച്ച് സര്‍ക്കാര്‍
കോട്ടയം: മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സര്‍ക്കാര്‍. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവര്‍ഷമായുള്ള ആവശ്യമാണ്. സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്. ഇതോടെ മിമിക്രി കലാകാരന്മാര്ക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറല്‍ കൗണ്‍സിലില്‍ പ്രാധാന്യം കിട്ടും. മറ്റു കലാരൂപങ്ങള്‍ക്ക് അക്കാദമി ഏര്‍പ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാര്ക്കും പരിഗണന കിട്ടും. സംഗീതം (വായ്പ്പാട്ട് ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങള്‍), വിവിധ നൃത്തങ്ങള്‍, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങള്‍ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടന്തുള്ളല് തുടങ്ങിയവ), നാടന്‍കലാരൂപങ്ങള്‍ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി…
Read Moreഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍
കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര ഭാഗത്ത് കണിയാംപറമ്പില്‍ സുജേഷ് സുരേന്ദ്രനെ (കുഞ്ഞാവ -27) യാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ 22നു വൈകുന്നേരം ആറിനു കോട്ടമുറി ഭാഗത്തുള്ള ഷാപ്പില് എത്തുകയും കള്ള് തരാന്‍ വൈകി എന്നു പറഞ്ഞു ജീവനക്കാരനെ ചീത്ത വിളിച്ച് കള്ളുകുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനുശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകര്‍ത്ത് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ഷാപ്പിനു മുന്‍വശം മീന്‍ കച്ചവടം നടത്താനിരുന്നതിനെ ഷാപ്പിലെ മാനേജര്‍ എതിര്‍ത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവര്‍ ഷാപ്പില് കയറി ജീവനക്കാരനെ ആക്രമിച്ച്, ഷാപ്പില് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരാതിയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും…
Read Moreഹോംസ്റ്റേ പ്രവര്‍ത്തനം സിപിഎം തടസപ്പെടുത്തുന്നു; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; സമരം ഇരുന്ന് കുടുംബം
കോട്ടയം: കോട്ടയം പാറമ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഹോം സ്റ്റേ പ്രവര്‍ത്തനം തടസപ്പെടുത്തിയതായി പരാതി. നടപടി ആവശ്യപ്പെട്ട് പരാതി നല്കി അഞ്ചു മാസം പിന്നിട്ടിട്ടും പോലീസ് കേസെടുക്കുന്നില്ല. കേസെടുക്കണമെന്നാവശ്യപ്പെട്ട് പാറമ്പുഴ കുരുവീസ് നെസ്റ്റ് ഉടമ ബിനു കുര്യനും ഭാര്യ സുജയും എസ്പി ഓഫിസിനുമുന്നില്‍ സമരം ആരംഭിച്ചു. പാറമ്പുഴയിലെ കുരുവി നെസ്റ്റിന്റെ പ്രവര്‍ത്തനമാണ് പ്രദേശിക സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി മൂലം നിലച്ചതെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. 2012 മുതല്‍ 2022 വരെ ലൈസന്‍സോടുകൂടി ഹോം സ്റ്റേ പ്രവര്‍ത്തിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പഞ്ചായത്ത് അധികൃതര്‍ ലൈസന്‍സ് നിഷേധിച്ചു. സമീപവാസികളുടെ പരാതിയെത്തുടര്‍ന്നാണ് ലൈസന്‍സ് നിഷേധിച്ചത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഹോം സ്റ്റേ ഉടമയുടെ തീരുമാനം.
Read Moreകോട്ടയം സ്വദേശിയായ ജ്വല്ലറി മാനേജർ ഗുരുവായൂരിൽ ലോഡ്ജിൽ ജീവനൊടുക്കി
ഗുരുവായൂർ: കോട്ടയം സ്വദേശിയായ മധ്യവയസ്കനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ വാഴൂരിൽ പ്രസാദത്തിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്. പൊൻകുന്നത്തെ ദൈവസഹായം ജ്വല്ലറിയിൽ മാനേജർ കം അക്കൗണ്ടന്റാണ്. ഇന്നർ റിംഗ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാത്രിയാണ് ഇയാൾ മുറിയെടുത്തത്. ഇന്ന് രാവിലെ ലോഡ്ജ് ജീവനക്കാരൻ മുറി കുറ്റിയിടാതെ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഗുരുവായൂർ ടെമ്പിൾ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read Moreബൈക്കിലെത്തിയ യുവാവ് മധ്യവയസ്കയുടെ മാല കവര്‍ന്നു
മണിമല: ബൈക്കിലെത്തിയ യുവാവ് മാടക്കട നടത്തുന്ന മധ്യവയസ്കയുടെ സ്വര്‍ണമാല കവര്‍ന്നു. പഴയിടം പാലത്തിനു സമീപം മാടക്കടയും ലോട്ടറിക്കച്ചവടവും നടത്തുന്ന തങ്കമണിയുടെ മാലയാണ് കവര്‍ന്നത്. ഇന്നു രാവിലെ ഏഴിനാണു സംഭവം. ബൈക്കിലെത്തിയ 35 വയസ് തോന്നിക്കുന്ന യുവാവ് തങ്കമണിയോടു മുറുക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഒരു ലോട്ടറിയെടുത്തു. സോഡ കുടിച്ചശേഷം വീണ്ടും ഒരു മുറുക്കാന്‍ കൂടി ആവശ്യപ്പെട്ടു. ഈസമയം രണ്ടു പവന്റെ താലിമാല പറിച്ചെടുത്ത് യുവാവ് പഴയിടം പാലം കടന്ന് മണിമല റോഡിലൂടെ കടന്നുകളയുകയായിരുന്നു. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreചേറിൽ അകപ്പെട്ട മധ്യവയസ്കന് രക്ഷകനായി യുവാവ്
കോട്ടയം: പാടത്ത് ചേറിൽ അകപ്പെട്ട മധ്യവയസ്കന് രക്ഷയുടെ കരംകൊടുത്തു കരയിലെത്തിച്ച് യുവാവ്. കോതനല്ലൂർ ഓലിക്കൽ ബാബുവിനാണ് (53) കുമാരനല്ലൂർ സ്വദേശി ജെസിൻ (38) രക്ഷകനായത്. ഇന്നലെ രാത്രി 7.30ന് ആയിരുന്നു സംഭവം. കുടമാളൂർ സെന്റ്. അൽഫോൺസ് പള്ളിക്കു സമീപം പാടശേഖരത്തിൽ ചേറിൽ കുടുങ്ങിയ ബാബുവിന് ജെസിന്റെ ഇടപെടലാണ് രക്ഷയായത്. പക്ഷാഘാതം സംഭവിച്ചു കാലിനു സ്വാധീനം നഷ്ടപ്പെട്ട ബാബു ബന്ധുവീട്ടിലേക്കു പോകുംവഴി പാടത്തു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിലവിളികേട്ട് എത്തിയ ജെസിൻ നാട്ടുകാരെ കൂട്ടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. ഇതോടെ ജെസിൻ ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും ചേർന്നു നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ പുറത്തെത്തിക്കാനായത്. വൈകിട്ട് ആറോടെ ഇയാൾ ചേറിൽ വീണതായി കരുതുന്നു. ഒന്നരമണിക്കൂറോളം ഇവിടെ കിടന്നു നിലവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ല. അനാരോഗ്യം മൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളായിരുന്നു ബാബു. മദ്യപിച്ച് പാടത്തുവീണതാണെന്നുപറഞ്ഞാണ് നാട്ടുകാർ പിന്മാറിയത്. ബന്ധുവീട്ടിലേക്കു എത്തുന്പോൾ…
Read Moreകാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
ഏറ്റുമാനൂർ: കാപ്പ നിയമം ലംഘിച്ച പ്രതിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി കൊച്ചുപുരക്കൽ വീട്ടിൽ ആൽബിൻ കെ. ബോബനെ(28)യാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽനിന്ന് ഇയാളെ നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍നിന്ന് പോലീസ് പിടികൂടിയത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസ്, സിപിഓമാരായ സജി പി,സി, ഡെന്നി പി. ജോയ്, അനീഷ് വി.കെ, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ്…
Read Moreവനിതാ പാർട്ണർക്ക് ഹോട്ടൽ ജീവനക്കാരനുമായി സൗഹൃദം; ഹോട്ടൽ ഉടമയെ കൊല്ലാൻ യുവതിയും ഭർത്താവും സുഹൃത്തിനെ പ്രേരിപ്പിച്ചു; കറുകച്ചാലിലെ കൊലയ്ക്ക് പിന്നിലെ കഥകൾ ഇങ്ങനെ…
കറുകച്ചാല്‍: ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡില്‍. കറുകച്ചാലില്‍ ചട്ടിയും തവിയും എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ എറവുങ്കര നയനത്തില്‍ രഞ്ജിത്ത് കുമാര്‍ (റെജി, 43), ഇയാളുടെ ഭാര്യ സോണിയ തോമസ് (38) എന്നിവരെയാണു തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 15ന് കറുകച്ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചട്ടിയും തവിയും ഹോട്ടലില്‍ രഞ്ജിത്തിനെ ജീവനക്കാരനായ ജോസ് കെ. തോമസ് കത്തികൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ രഞ്ജിത്ത് മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ. തോമസിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് രഞ്ജിത് കുമാറിനെയും ഭാര്യ സോണിയ തോമസിനെയും പ്രേരണാ കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തത്. സോണിയ മരണപ്പെട്ട രഞ്ജിത്തുമായി ചേര്‍ന്നു ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഇതിനിടയില്‍ സോണിയ ഹോട്ടല്‍ ജീവനക്കാരനായ ജോസ്…
Read Moreവിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
പള്ളിക്കത്തോട്: മകള്‍ക്കു വിദേശത്തു ജോലി നല്‍കാമെന്നു പറഞ്ഞ് വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആനയടി പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ വടക്കേതില്‍ സെബാസ്റ്റ്യന്‍ സിബിച്ചനെ (ചാക്കോച്ചി, 40)യാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. മകള്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പള്ളിക്കത്തോട് സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഇയാൾ മേയ്, ജൂണിൽ 5,90,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും കബളിപ്പിച്ചതിനത്തുടര്ന്ന് വീട്ടമ്മ പോലീസില്‍ നൽകിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്. എറണാകുളം രാമമംഗലം കുന്നക്കാട്ട് വാടകയ്ക്കു താമസിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
Read More