കോട്ടയം: പുതുപ്പള്ളി കവലയില്‍ പരിക്കേറ്റുകിടന്ന വൃദ്ധന് മരിച്ചു. പുതുപ്പള്ളി സ്വദേശി ചന്ദ്രന് (71) ആണ് മരിച്ചത്. കൊലപാതകമെന്നു സംശയം. ഇന്നലെ വൈകിട്ട് പുതുപ്പള്ളി പെട്രോള്‍ പമ്പിനു മുമ്പില്‍ വൃദ്ധന് പരിക്കേറ്റുകിടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. കോട്ടയം ഈസ്റ്റ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ചിന് പുതുപ്പള്ളി പെട്രോള്‍ പമ്പിനു മുന്നിലെ റോഡരികിലാണ് പരിക്കേറ്റനിലയില്‍ ചന്ദ്രനെ കണ്ടെത്തിയത്. തലയ്ക്ക് നിരവധി പരിക്കുകളുണ്ട്. വഴിയാത്രക്കാരന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചന്ദ്രനെ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത
Read MoreCategory: Kottayam
യന്ത്രങ്ങൾ പാടത്ത് താഴുന്നു; കൊയ്ത്തിന് കർഷകത്തൊഴിലാളികളെത്തി
കുമരകം: കുട്ടനാട്ടിലെ നെൽ കർഷകരെ നിർത്താതെ പെയ്യുന്ന തുലാവർഷം പ്രതിസന്ധിയിലാക്കി. നെല്ലു കൊയ്തെടുക്കാനും വിൽക്കാനുമാകാതെ കഷ്ടപ്പെടുകയാണ് കർഷകർ. പാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ താഴ്ന്നുപോകുന്നതാണ് വിളവെടുപ്പിനെ ബാധിച്ചത്. 120 ദിവസം മൂപ്പുള്ള ഉമ വിത്താണ് വിതച്ചത്. 140 ദിവസമായിട്ടും വിളവെടുപ്പ് നടത്താനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ സീസണിൽ വിളവെടുപ്പുനടത്തിയ വയലുകളിൽ അപ്രതീക്ഷിത മഴ മൂലം യന്ത്രങ്ങൾ താഴുകയാണ്. യന്ത്രക്കൊയ്ത്ത് നടക്കില്ലെന്ന് ഉറപ്പായതോടെ തൊഴിലാളികളെ ഇറക്കിയിരിക്കുകയാണ്. ദിവസവേതനമായി 700 രൂപയും ഭക്ഷണവും യാത്രാച്ചെലവുമാണ് സ്ത്രീ തൊഴിലാളികൾക്കു നൽകുന്നത്. കൊയ്തെടുക്കുന്ന കറ്റകൾ പുരുഷ തൊഴിലാളികൾ ചുമന്ന് കളത്തിൽ എത്തിക്കും. പുരുഷന് 1,100 രൂപയാണ് ദിവസവേതനം. കൊയ്ത്ത് യന്ത്രത്തിന്റെ വരവോടെ മെതിയന്ത്രങ്ങൾ കിട്ടാത്ത സ്ഥിതിയാണു നിലവിലുള്ളത്. മെതിയന്ത്രം പ്രവർത്തിപ്പിക്കാനും തൊഴിലാളികൾ ആവശ്യമാണ്. ചെലവുകൾ എല്ലാം കൂട്ടിയാൽ നെല്ല് വിറ്റു കിട്ടുന്ന വിലക്കൊപ്പം ലഭിക്കില്ലെന്നാണു വസ്തുത. നഷ്ടം സഹിക്കേണ്ടിവരുമെന്നറിഞ്ഞു തന്നെയാണ് തൊഴിലാളികളെക്കൊണ്ട് കൊയ്ത്തും മെതിയും നടത്താൻ…
Read Moreഐഎന്‍ടിയുസി ജില്ലാസമ്മേളനം 13 മുതൽ വൈക്കത്ത്
കോട്ടയം: ഐഎന്‍ടിയുസി ജില്ലാ സമ്മേളനം 13, 14ന് വൈക്കത്തു നടക്കും. 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് വലിയകവലയില്നിന്ന് കാല് ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന റാലിയോടെ സമ്മേളനം ആരംഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് റാലി ഉദ്ഘാടനം ചെയ്യും. വടക്കേനട, പടിഞ്ഞാറെനട കച്ചേരികവല വഴി ജെട്ടി മൈതാനിയില്‍ റാലി എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലയിലെ അഫിലിയേറ്റഡ് യൂണിയനുകളുടെ ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ മുകളിലേക്കുള്ള ഭാരവാഹികളും ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 50 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 14നു രാവിലെ 10ന് സത്യഗ്രഹ മെമ്മോറിയല്‍ ഹാളിലെ ഉമ്മന്‍ ചാണ്ടി നഗറില്‍…
Read Moreശബരിമല തീര്‍ഥാടനം സൗകര്യപ്രദമാക്കാന്‍ അയ്യന് ആപ്പുമായി വനം വകുപ്പ്
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കു സഹായമാകുന്ന തരത്തില്‍ അയ്യന് മൊബൈല്‍ ആപ്പ് മന്ത്രി എ. കെ. ശശീന്ദ്രന് പ്രകാശനം ചെയ്തു. പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിര്‍മിച്ചത്. പമ്പ, സന്നിധാനം, സ്വാമി അയ്യപ്പന് റോഡ്, പമ്പ-നീലിമല -സന്നിധാനം എരുമേലി- അഴുതക്കടവ്- പമ്പ, സത്രം – ഉപ്പുപാറ -സന്നിധാനം എന്നീ പാതകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാണ്. പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്ക്വാഡ് ടീം, പൊതു ശൗചാലയങ്ങള്‍, ഓരോ താവളത്തില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയര്‍ഫോഴ്സ്, പോലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഒരു സ്ഥലത്തുനിന്ന് അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്മാര് പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിര്‍ദേശങ്ങളും ആപ്പിലൂടെ അറിയാം. പെരിയാര്‍…
Read Moreവസ്തു ഇടപാട്; കച്ചവടം മുടങ്ങിയപ്പോൾ ഇടനിലക്കാർ 13.5 ലക്ഷം തട്ടിയതായി പരാതി
കോട്ടയം: വസ്തു ഇടപാടില്‍ ഇടനില നിന്നവര്‍ 13.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തലയോലപറമ്പ് അരയത്തേല്‍ ആല്വിന് ജോര്‍ജിനെ കബളിപ്പിച്ചാണ് ഇടനിലക്കാര്‍ 13.5 ലക്ഷം രൂപ തട്ടിയെടുത്തത്. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപം 1.5 ഏക്കര്‍ സ്ഥലം സെന്റിന് ഏഴു ലക്ഷം രൂപ നിരക്കിൽ വാങ്ങി നല്‍കാമെന്നും ഇതിന്റെ ടോക്കണായി 13.5 ലക്ഷം രൂപ വേണമെന്ന് ഇടനിലക്കാരായ തലയോലപറമ്പ് സ്വദേശി ലിബിന് പോള്‍, ഏറ്റുമാനൂര്‍ സ്വദേശി രാജേഷ്, മുട്ടുചിറ സ്വദേശി ബേബിച്ചന് എന്നിവര്‍ ആവശ്യപ്പെട്ടു. ഈ തുക ഇവര്‍ക്ക് പലപ്പോഴായി ആല്വിന് നല്കി. കരാര്‍ പ്രകാരം സ്ഥല ഉടമയുടെ പേരില്‍ 87.5 ലക്ഷം രൂപയും ബാങ്ക് മുഖേന ആല്വിന് നല്കി. സ്ഥല ഉടമയ്ക്ക് സെന്റിന് 5.5 ലക്ഷം രൂപ നല്‍കാമെന്നാണ് ഇടനിലക്കാര്‍ പറഞ്ഞിരുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സെന്റിന് ഏഴുലക്ഷം വിലയായി…
Read Moreസൗന്ദര്യവത്കരണം ബോർഡിൽ മാത്രം; കോടിമത നാലുവരിപ്പാതാ മീഡിയൻ കാടുകയറിയ നിലയിൽ
കോട്ടയം: നാലുവരിപ്പാതയുടെ സൗന്ദര്യവത്കരണത്തിന് എത്തിയവർ ബോര്‍ഡ് വച്ചു മടങ്ങി. റോഡിലെ മീഡിയന് കാടായി യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. കോടിമത നാലുവരിപ്പാതയിലാണ് മീഡിയനിലെ സൗന്ദര്യവത്കരണം കാടായി മാറിയത്. നാലുവരിപ്പാതയിലെ മീഡിയനും ഡിവൈഡറും കാടുപിടിച്ച നിലയിലാണുള്ളത്. റോഡിന്റെ മധ്യഭാഗത്തായി നിര്‍മിച്ചിരിക്കുന്ന ഡിവൈഡറില്‍ ഒരാള്‍ പൊക്കത്തിലാണ് പുല്ല് വളർന്നത്.അലങ്കാരത്തിനായി വച്ചുപിടിപ്പിച്ച ചെടികള്‍ നശിച്ചു. പകരം പുല്ലാണ് തഴച്ചുവളരുന്നത്. ഡിവൈഡറില്‍ ഉടനീളം ഇത്തരത്തില്‍ കാടു പടര്‍ന്നുനില്‍ക്കുകയാണ്. അര കിലോമീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുള്ള മീഡിയനില്‍ പൂന്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്നദ്ധസംഘടന വിവിധ തരത്തിലുള്ള ചെടികള്‍ നട്ടുപ്പിടിപ്പിച്ചത്. റോട്ടറി മീഡിയന് എന്ന പേരിലായിരുന്നു പദ്ധതി. നടത്തിപ്പുകാര്‍ പരിസ്ഥിതി ദിനത്തില്‍ ബോര്‍ഡ് വച്ചുമടങ്ങിയതല്ലാതെ ചെടികളുടെ തുടര്‍പരിപാലനം നടത്തിയില്ല. നാല് ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ഒരു ലൈനില്‍നിന്ന് മറുവശത്തേയ്ക്കുകയറാന് ഡിവൈഡറിന്റെ മധ്യഭാഗത്തായി രണ്ട് ഇടനാഴികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇടനാഴിവഴി വാഹനങ്ങള്‍ കടക്കുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വരുന്ന…
Read Moreഅമ്മത്തൊട്ടിൽ പ്രവർത്തനരഹിതം; ഒന്നരവർഷമായിട്ടും അധികൃതർക്ക് അറിഞ്ഞമട്ടില്ല; ജില്ലയിൽ ഇതുവരെ ലഭിച്ചത് 25 കുഞ്ഞുങ്ങൾ
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് ഒരു വർഷം പിന്നിടുന്നു. അധികൃതർ അറിഞ്ഞമട്ടുകാണിക്കുന്നില്ല. പ്രവർത്തനരഹിതമെന്ന് നോട്ടീസ് ഒട്ടിക്കുക മാത്രമാണ് അധികൃതർ ചെയ്തിരിക്കുന്നത്. സെൻസർ പ്രവർത്തിക്കാത്തതുമൂലമാണ് അമ്മത്തൊട്ടിൽ നിലച്ചത്. അലാറവും തകരാറിലാണ്. കാഷ്വാലിറ്റിയോടുചേർന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുള്ളത്. കുഞ്ഞിനെ തൊട്ടിലിൽ കിടത്താൻ പടിക്കെട്ടിൽ കയറിനിൽക്കുമ്പോൾ സെൻസർ പ്രവർത്തിക്കുകയും അലാറം അടിക്കുകയുമാണ് ചെയ്യുക. അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായതിനാൽ കുഞ്ഞിനെ പടിക്കെട്ടിൽ ഉപേക്ഷിച്ചുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.ഇടക്കിടെ സെൻസർ പ്രവർത്തനരഹിതമാവാറുണ്ട്. അപ്പോഴെല്ലാം ഇതിന്റെ ചുമതല നിർവഹിക്കുന്ന ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയായിരുന്നു പതിവ്. 2009ൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇതുവരെ 25 കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിലാണ് അവസാനമായി കുഞ്ഞിനെ കിട്ടിയത്. എല്ലാ ജില്ലകളിലും പഴയ അമ്മത്തൊട്ടിൽ മാറ്റി ആധുനിക സാങ്കേതികവിദ്യകളോടെയുള്ളവ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇടക്കിടെയുള്ള തകരാറ് ഒഴിവാകുമെന്നാണു പ്രതീക്ഷ.
Read Moreസർക്കാരിനു പണമില്ല; മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ അവതാളത്തിൽ; നിർധന രോഗികളുടെ ശസ്ത്രക്രിയകൾ മുടങ്ങുന്നു
കോട്ടയം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾക്കു വിധേയമാകുന്ന രോഗികൾക്കു സൗജന്യചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. സൗജന്യ ചികിത്സാപദ്ധതികൾക്കായി സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ ശസ്ത്രക്രിയകൾ വരെ മുടങ്ങുന്ന സാഹചര്യം പതിവായിരിക്കുകയാണ്. ഉപകരണങ്ങളും മരുന്നുകളും രോഗികളുടെ ബന്ധുക്കളാണ് ഇപ്പോൾ ലഭ്യമാക്കുന്നത്. ന്യൂറോ സർജറി, ജനറൽ സർജറി, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന നിർധനരായ രോഗികൾ ഇതുമൂലം വലയുകയാണ്. ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ നൽകിയ ഇനത്തിൽ 113 കോടി രൂപയാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്. ഇതു നൽകാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങൾ ഉപകരണങ്ങൾ നൽകുന്നതു നിർത്തി. സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കുന്നതനുസരിച്ച് പണം നൽകാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കന്പനികൾ ഉപകരണങ്ങൾ നൽകാൻ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം മരത്തിൽനിന്നു വീണു പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിക്ക് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി വാങ്ങാൻ ബന്ധപ്പെട്ട വിഭാഗത്തെ ബന്ധുക്കൾ…
Read Moreകുടുംബ കലഹം ; ഭാര്യാ പിതാവിനെ യുവാവ് വെട്ടിക്കൊന്നു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ
നെടുങ്കണ്ടം: യുവാവിന്റെ വെട്ടേറ്റ് ഭാര്യാ പിതാവ് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യയെ ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം കൗന്തിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കൗന്തി പുതുപ്പറമ്പില്‍ തോമസ് (ടോമി-70)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ടോമിയുടെ മരുമകന് മാവടി സ്വദേശി ജോബിന് തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോബിന്റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവാണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. ഇന്നലെ അര്‍ധരാത്രിയ്ക്കു ശേഷമായിരുന്നു സംഭവം. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്. ഏറെ നാളായി ഭാര്യ ടിന്റുവുമായി ജോബിന് തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു.ബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേസും നടന്നു വരുന്നുണ്ട്. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണുള്ളത്. രാത്രി കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തിയ ജോബിന് ഇവരുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കത്തിയുമായി ആക്രമിക്കുകയുമായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ്…
Read Moreകടുത്തുരുത്തി ടൗണില്‍ രാത്രിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം
കടുത്തുരുത്തി: ലഹരിക്കടിമപ്പെട്ട് കടുത്തുരുത്തി ടൗണില്‍ രാത്രിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായാധുങ്ങളുമായി ഏറ്റുമുട്ടിയ സംഘാംഗങ്ങളില്പ്പെട്ടവരെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുവില്‍ നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന് ജാമ്യത്തില്‍ സംഘാംഗങ്ങളെ വിട്ടയച്ച പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിക്ഷേധം. ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. തിങ്കളാഴ്ച്ച രാത്രി 9.30ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രണ്ട് സംഘത്തില്‍പ്പെട്ട യുവാക്കളാണ് പരസ്പരം ഏറ്റുമുട്ടിയത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയതോടെ സംഘത്തില്‍പെട്ട ചിലര്‍ ഓടി രക്ഷപെട്ടു. ജീപ്പില്ലാത്തതിനാല്‍ നടന്നാണ് പോലീസ് എത്തിയത്. തുടര്‍ന്ന് കെയ്യില്‍ കിട്ടിയവരുമായി പോലീസ് മടങ്ങി. പെണ്‍കുട്ടിയെ കമന്റടിച്ചതുമായി ബന്ധപെട്ടുണ്ടായ തര്‍ക്കങ്ങളും ഇതിന്റെ തുടര്‍ച്ചയുമാണ് സംഘര്‍ഷത്തിലും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിലും കലാശിച്ചതെന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കള്‍ പറയുന്നത്.
Read More