വീട്ടമ്മയ്ക്കുനേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയ്ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കര്‍ ഭാഗത്ത് കരിപ്പാത്തോട്ടത്തില്‍ അമല്‍ ബോസി (25)നെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 10നു വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഇവരോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരേ എസ് സി /എസ്ടി ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കി.

Read More

മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന് ജീവപര്യന്തം

പാലാ: മകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിനു ജീവപര്യന്തം തടവും പത്തു വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. അന്തിനാട് മൂപ്പന്‍മല ഭാഗത്തുള്ള കാഞ്ഞിരത്തുംകുന്നേല്‍ ഗോപാല കൃഷ്ണന്‍ ചെട്ടിയാര്‍ക്കാണ് കഠിനതടവ് വിധിച്ച് പാലാ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. മകന്‍ ഷിനുവിനെ 2021 സെപ്റ്റംബർ 23 രാത്രിയിൽ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. ഷിനുവിന്‍റെ രണ്ടാം മരണവാര്‍ഷികത്തിന്‍റെ തലേദിവസമാണ് വിധി പ്രസ്താവിച്ചിട്ടുള്ളത്. പ്രതിയായ ടി. ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം കഠിനതടവും 326 എ വകുപ്പു പ്രകാരം പത്തു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവിനും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.…

Read More

ശസ്ത്രക്രിയ കഴിഞ്ഞു, കാന്‍സറിനെ തോല്‍പ്പിക്കും: നിഷ ജോസ്

കോട്ടയം: തനിക്ക് അർബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ നിഷ ജോസ്. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച വീഡിയോയയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്‍സറിനെ തോല്‍പ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും കാന്‍സറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമുള്ളുവെന്നും നിഷ വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിച്ചുവരികയാണ് നിഷ. കാന്‍സര്‍ രോഗികള്‍ക്ക് ബോധവത്കരണം നടത്തുന്നതിലും മുടി മുറിച്ചു നല്‍കുന്നതിലുമൊക്കെ സജീവയായിരുന്നു. ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ കാമ്പയിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്നു. എല്ലാ വര്‍ഷവും പതിവായി ചെയ്യുന്ന മാമോഗ്രാം പരിശോധനയിലാണ് സ്തനാര്‍ബുദം കണ്ടെത്തിയതെന്നും കുടുംബത്തിന്‍റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്നും നിഷ പറയുന്നു.  

Read More

പുറത്ത് പെരുമഴ, അകത്ത് തീമഴ..! സഹകരിക്കാന്‍ ഒരു സംഘവുമില്ല; നെല്‍കര്‍ഷകര്‍ നെട്ടോട്ടത്തില്‍

കോട്ടയം: പുറത്ത് പെരുമഴ, അകത്ത് തീമഴ. ആരറിയുന്നു അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകരുടെ നെടുവീര്‍പ്പും നിലവിളിയും. തലയാഴം, വെച്ചൂര്‍, കുമരകം, കല്ലറ പാടങ്ങളില്‍ യന്ത്രം കൊയ്തുകൂട്ടിയ നെല്ല് പാടത്ത് കൂന കൂടിക്കിടക്കുകയാണ്. നെല്ല് ആര് എന്നു സംഭരിക്കുമെന്നോ വിലയെത്രയെന്നോ കര്‍ഷകര്‍ക്ക് അറിവില്ല. സപ്ലൈകോ സംഭരിക്കുമെന്ന് സഹകരണ വകുപ്പും അതല്ല ചുമതല സഹകരണ സ്ഥാപനങ്ങള്‍ക്കാണെന്ന് സപ്ലൈകോയും പറയുന്നു. നെല്ല് കുത്താന്‍ ആകെ ഒരു സ്വകാര്യ മില്ലുകാര്‍ മാത്രമേ എത്തിയിട്ടുള്ളൂ. വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിലും നെല്ല് സംഭരിക്കുന്നുണ്ട്. കൊയ്ത്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ അയ്യായിരത്തോളം കര്‍ഷകര്‍ക്ക് മുന്നിലുള്ളത് ആശങ്കയുടെ കാർമേഘമാണ്. ഒരാഴ്ചയായി പാടങ്ങളില്‍ പടുതകൊണ്ട് മൂടിയ നെല്ല് ഇന്നോ നാളെയോ കിളര്‍ത്തുതുടങ്ങും. പാടത്ത് വെള്ളക്കെട്ടുണ്ടായാല്‍ വിരിപ്പ് കൃഷിയില്‍നിന്ന് നയാ പൈസ കിട്ടില്ല. നെല്ല് സംഭരിച്ചാല്‍ സ്റ്റോക്ക് ചെയ്യാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഗോഡൗണുകളില്ല. മുന്‍പൊരിക്കല്‍ സംഭരിച്ചപ്പോള്‍ ഓഡിറ്റോറങ്ങള്‍ വാടയ്ക്ക് എടുത്താണ് സ്‌റ്റോക്ക് ചെയ്തത്.…

Read More

കോട്ടയത്ത് ബസ് യാത്രക്കാർ വലഞ്ഞു; അധിക സര്‍വീസ് നടത്താതെ കെഎസ്ആര്‍ടിസി

കോട്ടയം: സ്വകാര്യബസ് സമരത്തില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജോലിക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ് വലഞ്ഞത്. കെഎസ്ആര്‍ടിസി ബസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യവാഹനങ്ങളുടെ തിരക്ക് റോഡുകളില്‍ വർധിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, പൊന്‍കുന്നം, ഈരാറ്റുപേട്ട, എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ രാവിലെ വൻ‌ തിരക്ക് അനുഭവപ്പെട്ടു. നിലവിലുള്ള സ്വകാര്യബസ് പെര്‍മിറ്റകുള്‍ പുതുക്കിനല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കു വര്‍ധിപ്പിക്കുക, ബസുകളില്‍ കാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കു നടത്തുന്നത്. സ്വകാര്യബസ് വ്യവസായത്തോട് സര്‍ക്കാരും ഗതാഗതമന്ത്രിയും കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി എല്ലാ ഷെഡ്യൂളുകളും മുടക്കം വരാതെ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ഡിടിഒ അറിയിച്ചു. വിവിധ ഡിപ്പോകളിലായി ജില്ലയില്‍ 250 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ജീവനക്കാരുടെ…

Read More

അരിയില്ല, പയറില്ല, പരിപ്പില്ല, ഉഴുന്നില്ല;കോട്ടയത്ത് സപ്ലൈ ഇല്ലാതെ സപ്ലൈകോ

കോട്ടയം: പഞ്ചസാരയില്ല, പയറില്ല, പരിപ്പില്ല, ഉഴുന്നില്ല… ഇങ്ങനെ നീളുകയാണ് മാസങ്ങളായി സപ്ലൈകോയുടെ ഇല്ലായ്മയുടെ ലിസ്റ്റ്. സമൃദ്ധിയുടെ നല്ലകാലം ഇനിയെന്നുവരുമെന്ന് സപ്ലൈകോയ്ക്കുമറിയില്ല, ഭരിക്കുന്ന മന്ത്രിക്കുമറിയില്ല. എങ്കില്‍ പിന്നെ ഔട്ട്‌ലെറ്റ് പൂട്ടിക്കൂടേയെന്ന ജനത്തിന്‍റെ ചോദ്യം ന്യായമാണ്. അവശ്യസാധനങ്ങള്‍ അടുത്ത ദിവസം വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നേ സപ്ലൈകോ ഔട്ട്‌ലെറ്റ്് ജീവനക്കാര്‍ക്ക് പറയാനാകൂ. അരിയും പയറും മുളകും മല്ലിയും ഉഴുന്നും പഞ്ചസാരയുമുള്‍പ്പെടെ 13 അവശ്യസാധനങ്ങള്‍ സബ്സിഡിയില്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകളേറെയും മൂന്നു മാസമായി കാലിയാണ്. ഒന്നോ രണ്ടോ ഇനങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ പലതും പൂത്തതോ പുഴുത്തതോ ആയിരിക്കും. പലവ്യജ്ഞനങ്ങള്‍ എത്തിച്ചിരുന്ന ഏജന്‍സികള്‍ക്ക് കോടികള്‍ കുടിശികയുള്ളതിനാലാണ് ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങളുടെ സപ്ലൈ നിലച്ചത്. കടത്തില്‍ മുങ്ങി പാപ്പരായ സംസ്ഥാന സര്‍ക്കാരിന് കുടിശിക വീട്ടാന്‍ പണമില്ല. കരിഞ്ചന്തയില്‍ കൊള്ളവില കൊടുത്ത് സാധനങ്ങള്‍ വാങ്ങാനാണ് ജനങ്ങളുടെ വിധി. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സ്റ്റോക്കില്ലാത്തതിനാല്‍ ജീവനക്കാര്‍ക്കും കാര്യമായ ജോലിയില്ല. പ്രതിസന്ധി രൂക്ഷമായതിനാല്‍ സപ്ലൈകോ മൊബൈല്‍…

Read More

വനിതാ ടിടിഇക്കു നേരെ ലൈംഗിക അതിക്രമം; മധ്യവയസ്കൻ പിടിയിൽ

കോട്ടയം: ട്രെയിനിൽ വനിതാ ടിടിഇക്കു നേരെ മദ്യലഹരിയിൽ ലൈംഗിക അതിക്രമം കാട്ടിയ മധ്യവയസ്കൻ പിടിയിൽ. ഇന്ന് ഉച്ചക്ക് സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ ചിങ്ങവനം അടുക്കാറായപ്പോഴാണ് റിസർവേഷൻ കമ്പാർട്മെന്‍റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇക്കുനേരെ ഇയാൾ അതിക്രമം നടത്തിയത്. ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ഗോകുൽ തിലക് വിവരം അറിയിച്ചതിനെതുടർന്നു കോട്ടയം റെയിൽവേ പോലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ സ്വകാര്യ ബസ് സമരം

കോട്ടയം: സ്വകാര്യ ബസ് വ്യവസായത്തോട് സര്‍ക്കാരും ഗതാഗത മന്ത്രിയും കാട്ടുന്ന അവഗണയ്‌ക്കെതിരെയും ബസ് വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയും സ്വകാര്യ ബസുടമകൾ‍ നാളെ സൂചനാ പണിമുടക്ക് നടത്തും. സംസ്ഥാന വ്യാപകമായി നാളെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിലയ്ക്കും. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ കാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

Read More

മൂന്നാറിൽ ദൗത്യസംഘം നടപടി തുടരുന്നു; ടിസന്‍ തച്ചങ്കരിയുടെ കൈയേറ്റം ഒഴിപ്പിച്ചു

രാജകുമാരി(ഇടുക്കി): ദൗത്യസേനയുടെ നേതൃത്വത്തില്‍ ചിന്നക്കനാലില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി തുടരുന്നു. വന്‍കിട കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ സഹോദരന്‍ ടിസന്‍ തച്ചങ്കരി കൈവശപ്പെടുത്തിയിരുന്ന ഭൂമിയാണ് ഇന്നു രാവിലെ ഒഴിപ്പിച്ചു തുടങ്ങിയത്. 7.07 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ടിസന്‍ തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള മൂന്നാര്‍ കാറ്ററിംഗ് കോളജിന്‍റെ ഹോസ്റ്റല്‍ ഇരിക്കുന്ന കെട്ടിടവും ഇതോടൊപ്പം ഏറ്റെടുക്കും. ജില്ലയിലെ വന്‍കിട കൈയേറ്റങ്ങളില്‍ ഒന്നാണിത്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റം ഒഴിപ്പിക്കുന്നത്. റവന്യൂ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഭൂസംരക്ഷണസേനയുടെയും പോലീസിന്‍റെയും സഹായത്തോടെയാണ് പ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടി തുടരുന്നത്. ജനപ്രതിനിധികളെയും മാധ്യമങ്ങളെയും ഒഴിപ്പിക്കല്‍ നടക്കുന്ന മേഖലയിലേക്ക് കടത്തി വിടുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച ചിന്നക്കനാലില്‍ ടിജോ ആനിക്കത്തോട്ടം എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന അഞ്ചര ഏക്കര്‍ ഭൂമിയും ശനിയാഴ്ച ചിന്നക്കനാല്‍ സിമന്‍റ് പാലത്ത് ഒറ്റപ്ലാക്കല്‍ ജോസ് എന്നയാളുടെ കൈവശത്തിലിരുന്ന 2.20 ഏക്കര്‍…

Read More

സംക്രാന്തിയില്‍ ബസും ബൈക്കും കുട്ടിമുട്ടി; ഡ്രൈവര്‍മാർ തമ്മിൽ നടുറോഡില്‍ കൂട്ടയടി

കോട്ടയം: എംസി റോഡില്‍ സംക്രാന്തിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിമുട്ടിയതിനെ ചൊല്ലി നടുറോഡില്‍ കുട്ടയടി. കോട്ടയത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്നത്തിയ കെഎസ്ആര്‍ടിസി ബസ് സംക്രാന്തി‍ ജംഗ്ഷനില്‍ വച്ച് ഇടിക്കുകയായിരുന്നു. ഇതേച്ചൊല്ലി ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നു രണ്ടു പേരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ ബൈക്ക് യാത്രക്കാരന്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് ഇറങ്ങിയ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മില്‍ വീണ്ടും കൈയാങ്കളിയുണ്ടായി. ഇരുവരും തമ്മല്‍ കൈയാങ്കളി രൂക്ഷമായതോടെ എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും ഓടിക്കൂടി. സ്ഥലത്തെത്തിയ ഗാന്ധിനഗര്‍ പോലീസ് ഡ്രൈവറെയും ബൈക്ക് യാത്രികനെയും കസ്റ്റഡിയിലെടുത്തു.

Read More