തിടനാട്: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി തോപ്പില്‍ പറമ്പില്‍ പി.വി. ഷിജുമോനെ(40) യാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൗണ്‍സലിംഗില്‍ പെണ്‍കുട്ടി വിവരം പറയുകയും ചൈല്ഡ്ലൈന് മുഖാന്തിരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിടങ്ങൂര്‍ എസ്എച്ച്ഒ ടി.ആര്. റെനീഷ്, തിടനാട് സ്റ്റേഷന് എസ്ഐ ആര്. രാജേഷ്, സജീവ്, സിപിഓ മാരായ കെ.സി. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിടനാട്: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി തോപ്പില്‍ പറമ്പില്‍ പി.വി. ഷിജുമോനെ(40) യാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൗണ്‍സലിംഗില്‍ പെണ്‍കുട്ടി വിവരം പറയുകയും ചൈല്ഡ്ലൈന് മുഖാന്തിരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിടങ്ങൂര്‍…
Read MoreCategory: Kottayam
വൈക്കത്തെ തന്തൈ പെരിയോർ സ്മാരകം; മാർച്ചിൽ തുറക്കും
വൈക്കം: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വൈക്കം തന്തൈ പെരിയോർ സ്മാരകം മാർച്ചിൽ തുറക്കും. തമിഴ്നാട് ഇൻഫർമേഷൻ വകുപ്പ് മന്ത്രി എം.പി. സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. വൈക്കം സത്യഗ്രഹസമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എട്ടുകോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന പെരിയോർ സ്മാരകം, മ്യൂസിയം, ലൈബ്രറി എന്നിവയുടെ നിർമാണ പുരോഗതി വിലയിരുത്തിയശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ30ന് കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ ചർച്ച നടത്തിയ ശേഷം സ്മാരകത്തിന്റെ ഉദ്ഘാടന തീയതി തീരുമാനിക്കും. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരടക്കം ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി എം.പി. സ്വാമിനാഥൻ കൂട്ടിച്ചേർത്തു. വൈക്കം സത്യഗ്രഹ സമരത്തിന് നേതൃത്വപരമായ പങ്കുവഹിച്ചവരിലൊരാളും തമിഴ്നാട്ടിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ പ്രമുഖനുമായിരുന്നു ഇ.വി. രാമസ്വാമിനായ്ക്കർ. തന്തെപെരിയോർ എന്ന് വിളിക്കപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മരണാർഥം വൈക്കം വലിയ കവലയിൽ 70 സെന്റ് സ്ഥലത്ത് പെരിയോർക്ക് സമുചിതമായ സ്മാരകം തമിഴ്നാട് തീർത്തിരുന്നു. ഈ സ്മാരകത്തിലെ…
Read Moreപേരൂർ, കൂടല്ലൂർ കവലകളിൽ വെള്ളക്കെട്ട് രൂക്ഷം; വെട്ടിലായി ജനങ്ങൾ
ഏറ്റുമാനൂർ: ഏറ്റുമാനൂർ പേരൂർ കവലയിൽ ഇന്നലെ വൈകിട്ടു രൂപപ്പെട്ട വൻ വെള്ളക്കെട്ട് ജനത്തെ വലച്ചു. മണിക്കൂറുകളോളം നഗരം നിശ്ചലമായി. മഴക്കാലത്തിനു മുന്നോടിയായി ഓടകൾ വൃത്തിയാക്കാൻ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ നടപടി സ്വീകരിക്കാതിരുന്നതാണ് വെള്ളക്കെട്ടിനു കാരണമായതെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിച്ചു. അതിരമ്പുഴ റോഡിൽ കച്ചേരിക്കുന്നു മുതൽ ഒഴുകിയെത്തുന്ന വെള്ളമാണ് പേരൂർ കവലയിൽ നിറയുന്നത്. മത്സ്യ മാർക്കറ്റിലെ മലിനജലവും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. കാല്പാദം മൂടുന്ന മലിനജലത്തിൽ ചവിട്ടാതെ നടക്കാൻ വയ്യാത്ത ഗതികേടിലായി കാൽനട യാത്രക്കാർ.വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടിയതോടെ ഗതാഗതസ്തംഭനമുണ്ടായി. വാഹനങ്ങൾ പോകുമ്പോൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം അടിച്ചുകയറിയത് വ്യാപാരികളെയും ബുദ്ധിമുട്ടിച്ചു.ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയിൽ പാലാ-ഏറ്റുമാനൂർ റോഡിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കട്ടച്ചിറ മേരിമൗണ്ട് സ്കൂളിനു മുൻവശം മുതൽ മൂന്നിടങ്ങളിലാണു കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടിയതോടെയാണ് ഗതാഗതക്കുരുക്കുണ്ടായത്.
Read Moreഅവസാനിക്കാതെ ജീമോന്റെ ദുരിതങ്ങൾ; ഓടയിലെ മലിനജലം കയറി വീട് വെള്ളത്തിൽ
കോട്ടയം: ഓടയിലെ വെള്ളം ഇരച്ചുകയറി അതിരന്പുഴ സ്വദേശി ജീമോൻ ജോർജിന്റെ വീട് വെള്ളത്തിലായി. ഇന്നലെ അർധരാത്രിയിൽ പെയ്ത ശക്തമായ മഴയെത്തുടർന്നാണ് വെള്ളപ്പാച്ചിലുണ്ടായത്. ജീമോന്റെ വീട്ടിൽ അരയടിയോളം വെള്ളം നിറഞ്ഞു. വീട്ടുകാർ ഉറങ്ങിക്കിടക്കുന്പോഴാണ് വീട്ടിൽ വെള്ളം ഇരച്ചുകയറിയത്. ഫയർഫോഴ്സ് എത്തിയാണ് ജീമോന്റെ കിടപ്പുരോഗിയായ അമ്മ അന്നമ്മയെ (68) പുറത്തെത്തിച്ചത്. ഓടയുടെ അശാസ്ത്രിയമായ നിർമാണമാണ് വെള്ളം വീട്ടിലേക്കു കയറാൻ ഇടയാക്കുന്നത്. അതിരമ്പുഴ-യൂണിവേഴ്സിറ്റി റോഡിന്റെ അരികിലാണ് ജീമോന്റെ വീട്. റോഡ് ഉയർത്തിയപ്പോൾ ഓട ഉയർത്തിക്കെട്ടിയില്ല. ഇതോടെ റോഡിലെ വെള്ളം വീട്ടിലേക്കു കയറാൻ തുടങ്ങി. മലിനജലത്തിൽ തെന്നിവീണാണ് അന്നമ്മ കിടപ്പിലായത്. രണ്ട് കാലും ഒടിഞ്ഞ് പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്ഥിരമായി മലിനജലം കയറുന്നതോടെ ഇവരുടെ കിണറ്റിലും മാലിന്യം കലർന്നിരുന്നു. നേരത്തെ റോഡിന് ഓടയില്ലാതിരുന്നപ്പോഴും സമാന അവസ്ഥയായിരുന്നു. ദുരിതമേറിയതോടെ പഞ്ചായത്തിലും പിഡബ്ല്യുഡി, കളക്ടർ, ആർഡിഒ തുടങ്ങിയവർക്കു പരാതി നൽകിയിരുന്നു. തുടർന്ന് സബ്കളക്ടറുടെ ഉത്തരവിന്റെ…
Read Moreവിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: പാലായിൽ 2 പോലീസുകാർക്കെതിരേ കേസെടുത്തു
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരേ കേസെടുത്തു. പാലാ പോലീസ് സ്റ്റേഷനിലെ പ്രേംസൺ, ബിജു എന്നിവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെയുള്ള ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പാലാ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അങ്കമാലി സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത ശേഷം മർദിച്ചെന്നാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി പാര്ഥിപന് (17) ആണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച തന്നെ തടഞ്ഞ് നിര്‍ത്തിയശേഷം സ്റ്റേഷനില്‍ എത്തിച്ച് രണ്ട് പോലീസുകാര്‍ കുനിച്ചുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പാര്ഥിപന് പറഞ്ഞു. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽവച്ചായിരുന്നു മർദനം. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. നിലവില്‍ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreപാസ് കൗണ്ടറിൽ ഡ്യൂട്ടിക്ക് ആളെ നിശ്ചയിക്കാൻ മറന്നു; കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷാ ഉദ്യോഗസ്ഥരും സന്ദർശകരും തമ്മിൽ വാക്കുതർക്കം
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പാസ് നല്‍കേണ്ട കൗണ്ടറില്‍ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാര്‍ഡിലേക്കു പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതേത്തുടർന്ന് സന്ദര്‍ശനത്തിന് എത്തിയവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. ഇന്നലെ രാത്രി ഏഴിനു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാര്‍ഡുകളിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു ബഹളം. രാത്രി ഏഴു മുതല്‍ എട്ടു വരെ 50 രൂപയാണ് സന്ദര്‍ശന ഫീസ്. ഏഴിന് എത്തിയ സന്ദര്‍ശകര്‍ പാസ് എടുക്കുന്നതിന് കൗണ്ടറിന് മുന്നില്‍ ക്യൂ നിന്നു. അധികനേരം നിന്നിട്ടും കൗണ്ടര്‍ തുറന്നില്ല.സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് പാസ് നല്‍കേണ്ട കൗണ്ടര്‍ തുറന്നിട്ടില്ലെന്നു മനസിലാക്കുന്നത്. ഇതിനിടയില്‍ സന്ദര്‍ശനത്തിന് വന്നവര്‍ പാസില്ലാതെ അകത്തേയ്ക്ക് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തയാറായില്ല. ഇതുരൂക്ഷമായ തര്‍ക്കത്തിനും ബഹളത്തിനും കാരണമായി. ജീവനക്കാര്‍ക്കുള്ള ഡ്യൂട്ടി നിശ്ചയിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് സംഭവത്തിനു കാരണം.
Read Moreഫോട്ടോ കൈവശമുണ്ടെന്നു ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു കൊന്നകേസിൽ പ്രതിക്ക് ജീവപര്യന്തം
കോട്ടയം: അരീപ്പറമ്പില്‍ പതിനഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. മണര്‍കാട് അരീപ്പറമ്പ് ചേലക്കുന്നേല്‍ സി.ടി. അജേഷിനെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്. ഐപിസി 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിനു ജീവപര്യന്തവും ഐപിസി 376 ഉും പോക്സോ നാലാംവകുപ്പ് പ്രകാരം 20 വര്‍ഷം കഠിനതടവും ഐപിസി 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിനു മൂന്നു വര്‍ഷവും ഐപിസി 342 പ്രകാരം അന്യായമായി തടങ്കലില്‍ വച്ചതിന് ആറു മാസവും തടവ് അനുഭവിക്കണം. 2019 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ അജേഷ് വീട്ടിലെത്തിയാണു കുട്ടിയുമായി പരിചയത്തിലായത്. തുടര്‍ന്നു കുട്ടിയുമായി അടുപ്പമുണ്ടാക്കി പതിവായി ഫോണിലൂടെ ബന്ധപ്പെട്ടു. സംഭവദിവസം ഫോണില്‍ വിളിച്ച പ്രതി പെണ്‍കുട്ടിയുടെ…
Read Moreതീയണയ്ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ചങ്ങനാശേരി: മിത്രക്കരിയില് ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിൽ പടർന്നുപിടിച്ച തീയണയ്ക്കാൻ അഗ്നിശമനസേനയോടൊത്ത് സജീവമായി പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു. മിത്രക്കരി തെക്കേമഠം അരുണ്‍ (34) ആണു മരിച്ചത്. മിത്രക്കരി ക്ഷേത്രത്തിനു സമീപം കാരക്കാട് സുഭാഷിന്റെ വീടിനോട് ചേര്‍ന്ന് ഫര്‍ണിച്ചർ നിര്‍മിക്കുന്ന യൂണിറ്റിനാണ് ഇന്നു പുലര്‍ച്ചെ തീപിടിച്ചത്. തീയണയ്ക്കാൻ സജീവമായി രംഗത്തുണ്ടായിരുന്ന അരുൺ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഒപി ആരംഭിക്കാൻ വൈകി; ഡോക്ടറെ ചീത്തവിളിച്ച് മധ്യവയസ്കൻ
കോട്ടയം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം തെക്കേടത്ത് ബിജു ഏബ്രഹാമിനെ (ബിജു തെക്കേടം, 52) യാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാവിലെ ഒമ്പതിന് അയര്‍ക്കുന്നം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തി ഒപി ആരംഭിച്ചിട്ടില്ലെന്നുപറഞ്ഞ് ബഹളം വയ്ക്കുകയും ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ഇവരുടെ വീഡിയോ മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു. ഇയാള്‍ ബഹളം വയ്ക്കുന്നതായി അറിഞ്ഞ് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreവനം വകുപ്പിന്റേത് കൊടുംക്രൂരത; ജനവാസ മേഖലയിലേക്ക് കാട്ടുപന്നികളെ ഇറക്കിവിട്ടു, പ്രതിഷേധിച്ച് നാട്ടുകാർ
കോട്ടയം: വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനില്‍ കാട്ടുപന്നികളെ ലോറിയിലെത്തിച്ച് തുറന്നുവിട്ട സംഭവത്തിൽ നാട്ടുകാരുടെ വ്യാപകപ്രതിഷേധം. വനം വകുപ്പ് കാട്ടിയത് കൊടും ക്രൂരതയെന്നു കർഷകർ. പ്രദേശ വാസികളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് വാഹനത്തില്‍ എത്തിച്ച പന്നികളെ ഇറക്കിവിട്ട് വനം വകുപ്പ് അധികൃതര്‍ മടങ്ങിയത്. ശബരിമല സീസണ് തുടങ്ങുന്നതിന്റെ ഭാഗമായി പമ്പയില്‍ നിന്നുള്ള കാട്ടുപന്നികളെ ലോറിയില്‍ കൊണ്ടുവന്ന് ജനവാസ മേഖലകളില്‍ ഇറക്കിവിട്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ഇതിനിടയിലാണ് കാട്ടുപന്നികളെ ഇറക്കിവിട്ടിരിക്കുന്നത്. കാട്ടാനയുടെ ശല്യം മൂലം എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം പണി നഷ്ടമാകുന്ന സാഹചര്യമുണ്ട്. നിലവില്‍ 33ഓളം ആനകള്‍ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. കൂടാതെ കാട്ടുപന്നി, കടുവ, പുലി അടക്കമുള്ള വന്യമൃഗശല്യവും രൂക്ഷമാണ്. ആനയുടെ ആക്രമണത്തില്‍നിന്ന് എസ്റ്റേറ്റിലെ തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് പലപ്പോഴും…
Read More