അയ്മനം: യാത്രാബോട്ടില്‍ ഇടിച്ച് വള്ളത്തില്‍നിന്നു പെണ്ണാര്‍തോട്ടില്‍ വീണ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. അയ്മനം പഞ്ചായത്തിലെ കരീമഠം കോലടിച്ചിറ ബോട്ട് ജെട്ടിക്കു സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം സ്കൂളിലേക്ക് പോകാനായി വള്ളത്തില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം. വെച്ചുര്‍ സെന്റ് മൈക്കിള്‍ സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും വാഴപ്പറമ്പില്‍ രതീഷ് -രേഷ്മ ദമ്പതികളുടെ മകളുമായ അനശ്വര (12) ആണ് വള്ളത്തില്‍ നിന്ന് തെറിച്ച് തോട്ടില്‍ വീണത്. വള്ളത്തില്‍ ഉണ്ടായിരുന്ന വല്യച്ചനും മാതാവും ഇളയ കുട്ടിയും രക്ഷപ്പെട്ടു. ഫയര്‍ ഫോഴ്സ് എത്തി നാട്ടുകാര്‍ക്കൊപ്പം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read MoreCategory: Kottayam
യുവതിയെ ഫോണിൽ നിരന്തരം ശല്യപ്പെടുത്തൽ; 21കാരന് അറസ്റ്റില്‍
പള്ളിക്കത്തോട്: യുവതിയെ നിരന്തരം പിന്തുടര്ന്ന് ശല്യപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് മുണ്ടന്‍കവല ഭാഗത്ത് വള്ളാംതോട്ടത്തില് വി.എസ്. സുധിമോന്‍ (21) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യുവതിയെ നിരന്തരം ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തുകയും യുവതിയുമായി പരിചയത്തില്‍ ഉണ്ടായിരുന്ന സമയത്ത് കൈക്കലാക്കിയ ഫോട്ടോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Read Moreപുലിപ്പേടിയില്‍ കൂരോപ്പട നിവാസികൾ; വനം വകുപ്പു സംഘം സ്ഥലത്തെത്തി; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
പാമ്പാടി: പുലിപ്പേടിയില്‍ കൂരോപ്പട നിവാസികളും. ളാക്കാട്ടൂര്‍ പ്രദേശത്തെ മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്നു ഭാഗങ്ങളില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം. വനം വകുപ്പു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മാങ്കുന്ന്, പുതുക്കുളം, താന്നിക്കുന്ന് പ്രദേശങ്ങളിലെ നാട്ടുകാരാണ് അജ്ഞാത ജീവിയെ കണ്ടതായി പറഞ്ഞത്. ഇന്നലെ പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ താന്നിക്കുന്ന് സ്വദേശി അജ്ഞാത ജീവിയെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. മാങ്കുന്നിലെ വളര്‍ത്തുനായയെ ഏതോ ജീവി ആക്രമിച്ചതായും പറയുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാന്, പ്രതിപക്ഷ നേതാവ് അനില്‍ കൂരോപ്പട, പഞ്ചായത്ത് അംഗങ്ങളായ സോജി ജോസഫ്, സന്ധ്യാ ജി. നായര്‍ എന്നിവര്‍ സ്ഥലത്ത് എത്തുകയും നാട്ടുകാരുടെ ആശങ്ക വനം വകുപ്പിന്റെ ഓഫീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി ജനപ്രതിനിധികള്‍ക്കൊപ്പം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പരിശോധനയില്‍ പുലിയല്ലെന്ന നിഗമനത്തിലാണ് എത്തിയത്. പുലിപൂച്ചയോ കുറുനരിയോ ആകാമെന്നാണ് വനം…
Read Moreചിന്നക്കനാലില്‍ വീണ്ടും ഒഴിപ്പിക്കല്‍ ; 2.20 ഏക്കര്‍ ഏറ്റെടുത്തു; കര്‍ഷകരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരേ പ്രദേശത്ത് പ്രതിഷേധം
തൊടുപുഴ: മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍ തുടങ്ങി. ചിന്നക്കനാല്‍ സിമന്റ്പാലത്തിനു സമീപം രണ്ട് ഏക്കര്‍ 20 സെന്റ് ഭൂമിയാണ് ദൗത്യ സംഘം ഏറ്റെടുത്തത്. അടിമാലി സ്വദേശി ജോസ് ജോസഫ് കൈവശം വച്ചിരുന്ന ഭൂമിയാണ് ദൗത്യ സംഘം ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഏലം കൃഷി ചെയ്തിരുന്ന ഭൂമിയാണ് ഇന്നു രാവിലെ ഒഴിപ്പിച്ചത്. ജോസും കുടുംബവും താമസിക്കുന്നത് ഇവിടെയായതിനാല്‍ ഇവിടെ നിന്ന് ഒഴിഞ്ഞു പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചു. സബ് കളക്ടര്‍ അരുണ്‍ എസ്.നായരുടെ നേതൃത്വത്തിലാണ് ദൗത്യസം ഘമെത്തിയത്. ഇതിനിടെ ചെറുകിട കര്‍ഷകരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരേ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ സ്ഥലം ദൗത്യ സംഘം ഏറ്റെടുത്തിരുന്നു. 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവുമാണ് ഏറ്റെടുത്തത്. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി…
Read Moreകെട്ടിടനിർമാണ കുഴിയിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവം; ആള തിരിച്ചറിഞ്ഞില്ല; പോലീസ് പറയുന്നതിങ്ങനെ…
ഇടുക്കി: തൂക്കുപാലം ബസ് സ്റ്റാന്‍ഡിനു സമീപം കെട്ടിടനിര്‍മാണത്തിനായുള്ള കുഴിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. തലയില്‍ കമ്പി കുത്തിക്കയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു എന്ന് നെടുങ്കണ്ടം പോലീസ് പറഞ്ഞു. മദ്യപിച്ചു നടന്നു പോകുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളില്‍ നിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 11.30 ഓടെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം വാങ്ങാനായി കുപ്പി അന്വേഷിച്ച് പോയവരാണ് കുഴിയില്‍ വീണു കിടക്കുന്ന നിലയില്‍ ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബസ് സ്റ്റാന്‍ഡിലെയും ബിവറേജസ് ഔട്ട്ലെറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഫോറന്‍സിക്ക് വിദഗ്ധര്‍, ഡോഗ്…
Read Moreകാട് കയറി റോഡുകൾ; കമ്പംമെട്ടില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ
നെടുങ്കണ്ടം: കമ്പംമെട്ട് കുഴിക്കണ്ടത്തിനു സമീപം ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി റോഡില്‍ മറിഞ്ഞതിനാല്‍ കുഴിത്തൊളു -കുഴിക്കണ്ടം പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം. കോതമംഗലത്ത് നിന്നു കരുണാപുരത്ത് വീടു നിര്മാണത്താനായി ടൈല്‍ കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കുത്തനെയുള്ള ഇറക്കത്തില്‍ ഓട്ടോയ്ക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ ലോറി തിട്ടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.റോഡിന്റെ വശങ്ങളില് വളര്ന്നുനില്ക്കുന്ന കാട് കാഴ്ച മറച്ചതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി. മേഖലയില്‍ മുമ്പും നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ളതായും റോഡുകളുടെ ഇരുവശത്തും അമിതമായി വളര്ന്നുനില്ക്കുന്ന കാട് വെട്ടി മാറ്റാന്‍ അധികൃതര്‍ തയറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read Moreകോട്ടയം മെഡിക്കൽ കോളജ് പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകൾ വാങ്ങുന്നത് ടെൻഡര്‍ ഇല്ലാതെ; ജീവനക്കാർ കൈപ്പറ്റുന്നത് ലക്ഷങ്ങളുടെ കമ്മീഷൻ
കോട്ടയം: മെഡിക്കല്‍ കോളജിലെ പേയിംഗ് കൗണ്ടറിലേക്ക് മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിക്കൂട്ടുന്നത് ടെണ്ടര്‍ ഇല്ലാതെ. ഒരാളില്‍നിന്നുതന്നെ മൂന്നുപേരുടെ വിലാസത്തില്‍ ക്വട്ടേഷന്‍ വാങ്ങുകയും അതില്‍ കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ സ്വീകരിക്കുകയുമാണ് പേയിംഗ് കൗണ്ടറില്‍ വര്‍ഷങ്ങളായി നടക്കുന്നതെന്നാണ് ആക്ഷേപം. ടെണ്ടര്‍ വിളിക്കാതെ ഒരാള്‍ക്കുതന്നെ ക്വട്ടേഷന്‍ നല്കുന്നതിൽ ലക്ഷങ്ങളാണ് കമ്മീഷന് ഇനത്തില്‍ ജീവനക്കാരില്‍ ചിലര്‍ കൈപ്പറ്റുന്നതെന്നും ആരോപണം ഉയരുന്നു. പേയിംഗ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക് ഇരുചക്ര വാഹനം വാങ്ങിനല്‍കിയത് ഒരു പ്രമുഖ മരുന്നു കമ്പനിയാണെന്നു പറയപ്പെടുന്നു. വളരെ കുറഞ്ഞ ശബളം കിട്ടുന്ന ഇവരില്‍ ചിലര്‍ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തുക്കളുടെ ഉടമകളായതിന്റെ പിന്നില്‍ സ്വകാര്യ മെഡിക്കല്‍ കമ്പനികളുടെ സഹായം കൊണ്ടാണെന്ന് ആരോപണമുണ്ട്. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ചയാളാണ് പേയിംഗ് കൗണ്ടറിന്റെ മേധാവിയായും തുടരുന്നത്.ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി പൊതിയാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ (ഇടിഒ) വാങ്ങിയതിലും വന്‍ അഴിമതിയാണു നടക്കുന്നത്. വര്‍ഷങ്ങളായി ഒരു കമ്പനിക്കുതന്നെ ക്വട്ടേഷന്‍ നല്കുന്ന…
Read Moreഡോക്ടർമാർ വാങ്ങുന്നത് ലക്ഷങ്ങൾ; മാസത്തിൽ നാലുതവണ മാത്രം ഡ്യൂട്ടി! കോട്ടയം മെഡിക്കൽ കോളജിനെതിരേ വ്യാപക ആക്ഷേപം
കോട്ടയം: മെഡിക്കല്‍ കോളജ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ മൂന്ന് അനസ്തേഷ്യ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ചെയ്യുന്നതു മാസത്തില്‍ നാലുതവണ മാത്രം. ശബളം കൈപ്പറ്റുന്നതോ ഒരു ലക്ഷം രൂപയ്ക്കു മുകളില്‍. ആശുപത്രി വികസന സൊസൈറ്റി മുഖേന ജോലിയില്‍ പ്രവേശിച്ച അതിരമ്പുഴ, ഏറ്റുമാനൂര്‍, ആലുവ സ്വദേശികളായ ഡോക്ടര്‍മാരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്. എച്ച്ഡിഎസില്‍ 700ലധികം വരുന്ന നഴ്സുമാര്‍ അടക്കമുള്ള മറ്റു ജീവനക്കാര്‍ക്കു കുറഞ്ഞ വേതനമാണ് ഇപ്പോഴും നല്‍കിവരുന്നത്. ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലെ ജീവനക്കാർക്കൊഴികെ മറ്റു വിഭാഗത്തിലെ ജീവനക്കാര്‍ക്കു നിശ്ചിതസമയത്തു ശന്പളം ലഭിക്കാറുമില്ല. വര്‍ഷങ്ങളായി കണ്ടിജന്‍സി വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് 500 രൂപയാണ് ഇപ്പോഴും ദിവസവേതനം നല്‍കുന്നത്. ദിവസവേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു നിരവധിത്തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. എച്ച്ഡിഎസ് മുഖേന വിവിധ ജോലികളില്‍ പ്രവേശിച്ചവര്‍ക്ക് 550, 600, 650 തുടങ്ങി വിവിധ തരത്തിലുള്ള ദിവസവേതനമാണു നല്കിക്കൊണ്ടിരിക്കുന്നത്. എച്ച്ഡിസിയിലും രണ്ടുതരത്തിലാണ് ശന്പളം നല്‍കുന്നത്. ഹൃദയശസ്ത്രക്രിയാവിഭാഗത്തിലെ എച്ച്ഡിഎസ് ജീവനക്കാര്‍ക്ക്…
Read Moreകളക്ടറുടെ നിർദേശം “പൊളിച്ചടക്കി’ കരാറുകാർ; തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ എങ്ങുമെത്തിയില്ല
കോട്ടയം: ജില്ലാ കളക്ടര്‍ നിശ്ചയിച്ച സമയപരിധി അവസാനിക്കാറായിട്ടും തിരുനക്കരയിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ എങ്ങുമെത്തിയില്ല. 45 ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുനീക്കണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. എന്നാല്‍ 42 ദിവസം പിന്നിട്ടിട്ടും പൊളിക്കല്‍ പാതിവഴിയില്പോലുമായിട്ടില്ല. ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലമാത്രമാണ് ഇതുവരെ ഇടിച്ചിട്ടത്. പോസ്റ്റ് ഓഫീസ് റോഡിനോടു ചേര്‍ന്നുള്ള കെട്ടിടം പൊളിക്കാന്‍ ആരംഭിച്ചിട്ടുമില്ല. പകലും രാത്രിയും പൊളിക്കല്‍ ജോലികള്‍ നടത്തണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.15 വരെ മാത്രമാണ് പൊളിക്കല്‍ നടക്കുന്നത്. നഗരസഭയുമായുള്ള കരാര്‍ പ്രകാരം രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെ കെട്ടിടം പൊളിക്കണമെന്നാണ് വ്യവസ്ഥ. കെട്ടിടത്തില്‍ വിള്ളല്‍ കാണപ്പെടുന്ന പോസ്റ്റ് ഓഫിസ് റോഡിലും ആര്യഭവന് ഹോട്ടലിനു സമീപത്തും അടിയന്തരമായി പൊളിക്കല്‍ ജോലി നടത്തണമെന്ന ആവശ്യവും കരാറുകാര്‍ തള്ളിയെന്ന് ഇവിടെയുള്ള വ്യാപാരികള്‍ പറയുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ടെമ്പിള്‍ റോഡ് അടച്ചതും യാത്രക്കാര്‍ക്കു…
Read Moreരക്ഷപെട്ടത് തലനാരിഴക്ക്; പ്രസവ വാർഡിലെ കോൺക്രീറ്റ് പാളി അടർന്നു വീണു; നാലാം വാർഡിലെ കെട്ടിടത്തിന് 60 വർഷത്തിലേറെ പഴക്കം
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ തിരക്കേറിയ നാലാം വാര്‍ഡിനോടു ചേര്‍ന്ന് കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് അടര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലാം വാര്‍ഡിലെ പടിക്കെട്ടില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. പ്രസവശേഷം സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വാര്‍ഡിലേക്കുള്ള പടിക്കെട്ടിന്റെ മുകളില്‍നിന്ന് വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീഴുകയായിരുന്നു. വാര്‍ഡില്‍ ക്ലീനിംഗ് നടക്കുകയായിരുന്നതിനാല്‍ കൂട്ടിരിപ്പുകാരും ജീവനക്കാരില്‍ ഏറെപ്പേരും വരാന്തയിലുള്ളപ്പോഴായിരുന്നു അപകടം. പടിക്കെട്ട് കയറി വന്ന സ്ത്രീയുടെ തൊട്ടു പിന്നിലേക്കാണു കോണ്‍ക്രീറ്റ് അടര്‍ന്നുവീണത്. കോണ്‍ക്രീറ്റ് വീഴുന്നതു കണ്ട് സ്ത്രീകള്‍ നിലവിളിച്ചു. ശബ്ദംകേട്ട് ആശുപത്രി ജീവനക്കാരും ഓടിയെത്തി. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്ററിംഗ് അടര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. നവജാത ശിശുക്കളെയുമായി അമ്മമ്മാരും നഴ്സുമാരും എപ്പോഴും നടന്നുപോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. അറുപതു വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. നിലവില്‍ രണ്ട്, മൂന്ന്, നാല്, ആറ് വാര്‍ഡുകളിലായാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി…
Read More