ആധാർ കാർഡ് കൊണ്ടുവന്നില്ല; സർക്കാർ ആശുപത്രിയിൽ രാത്രിയിൽ ഒൻപത് വയസുകാരന് ചികിത്സ നിഷേധിച്ചു; പരാതിയുമായി കുടുംബം

പിറവം: രാത്രിയിൽ കാലിന് പരിക്കേറ്റ് എത്തിയ ഒമ്പതു വയസുകാരന് ആധാർ കാർഡ് ഇല്ലാത്തതിനാൽ പിറവം സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. പിറവം കരക്കോട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഓണംതുരുത്തേൽ അനിൽ കുമാറിന്‍റെ മകൻ അഭിഷേകിനാണ് ചികിത്സ ലഭിക്കാതിരുന്നത്. ഇന്നലെ വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിടെയാണ് കുട്ടിയുടെ കാലിന്‍റെ വിരലിന് പരിക്കേറ്റത്. പെയിന്‍റിംഗ് തൊഴിലാളിയായ പിതാവ് അനിൽ ജോലി കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അസഹ്യമായ വേദനയെത്തുടർന്ന് രാത്രി ഒമ്പതോടെയാണ് പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ഡോക്ടർ കുട്ടിയെ പരിശോധിച്ച ശേഷം എക്സറേയക്ക് കുറിച്ചു കൊടുത്തിരുന്നു. ഇതുമായി എക്സറേ മുറിയിലെത്തിയപ്പോഴാണ്, ആധാർ കാർഡില്ലാതെ തുടർ ചികിത്സ പറ്റില്ലെന്ന് അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന മകളെ ഇവിടെ നിർത്തിയിട്ട്, വീട്ടിൽ പോയി കാർഡ് എടുത്തുകൊണ്ടു വരാമെന്ന് പറഞ്ഞെങ്കിലും, ജീവനക്കാർ സമ്മതിച്ചില്ലെന്ന് പറയുന്നു. ഒടുവിൽ പിറവത്തെ…

Read More

ഉപതെരഞ്ഞെടുപ്പ്; എട്ടാംനാള്‍ തിരുവോണം; പതിനാറാം നാള്‍ പുതുപ്പള്ളി ബൂത്തിലേക്ക്

പുതുപ്പള്ളി: നാടും നഗരവും ഓണനാളുകളുടെ തിരക്കിലാണ്. ആഘോഷദിനങ്ങൾക്കിടയിലും പുതുപ്പള്ളി തെരഞ്ഞെടുപ്പു ചൂടിലാണ്. പതിനാറാം നാള്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തങ്ങളുടെ പുതിയ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വിധിയെഴുതും. വോട്ടെടുപ്പിനായി ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മൂന്നു മുന്നണികളും പ്രചാരണം ഊര്‍ജിതമാക്കി. ഇന്നലെ സ്ഥാനാര്‍ഥികളുടെ പ്രസ്താവനയുമായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ വാഹനപര്യടനത്തിനു ഇന്നു രാവിലെ പാമ്പാടിയില്‍ തുടക്കമായി. ജെയ്ക് സി. തോമസിന്‍റെയും ലിജിന്‍ ലാലിന്‍റെയും വാഹനത്തിലുള്ള പര്യടനം അടുത്ത ദിവസം ആരംഭിക്കും. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ വികസനം മാത്രംചര്‍ച്ചയാക്കിയാണ് എല്‍ഡിഎഫ് പ്രചാരണം. ബിജെപിയാകട്ടെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരേ പോലെ കടന്നാക്രമിക്കുകയാണ്. നേതാക്കളും പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ പുതുപ്പള്ളിയില്‍ തമ്പടിക്കുന്നതോടെ പ്രചാരണം ടോപ് ഗിയറിലാകും. ജനങ്ങൾക്കിടയിൽ ചാണ്ടി പേടിക്കണ്ടാ സാറേ സാധു വെറും സാധുവാ… ധൈര്യമായി പോരെ സൂര്യസുബ്രഹ്മണ്യ നമ്പൂതിരി അത് പറഞ്ഞെങ്കിലും…

Read More

നാളെ അത്തം, പത്താം നാൾ പൊന്നോണം; നാടാകെ ആഘോഷത്തിമർപ്പിൽ

സ്വന്തം ലേഖകൻതൃശൂർ: നാളെ ചിങ്ങമാസത്തിലെ അത്തം. ഓണാഘോഷങ്ങൾക്ക് സമാരംഭം കുറിക്കുന്ന പൊൻ അത്തം. പത്താം നാൾ പൊന്നോണം..നാടാകെ ആഘോഷത്തിമർപ്പിലാണ്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ചെറുതും വലുതുമായ പൂക്കടകൾ തുറന്നുകഴിഞ്ഞു. എല്ലാ സാധനങ്ങൾക്കും എന്നപോലെ പൂവിനും ഇക്കുറി വിലക്കൂടുതലുണ്ട്. ഓണപ്പൂക്കളുടെ കിറ്റ് ഇത്തവണയും വിൽപനയ്ക്കുണ്ട്.  

Read More

നാട്ടുകാരുടെ ചൂണ്ടുവിരൽ നഗരസഭയ്ക്ക് നേർ; അടർന്നുവീണത് പൊളിക്കൽ നടപടി നേരിട്ട കെട്ടിടത്തിന്‍റെ ഭാഗം; നഗരസഭയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ

കോട്ടയം: കോട്ടയം നഗരത്തില്‍ കോൺക്രീറ്റ് പാളി തലയില്‍ വീണു യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ നഗരസഭാധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റാന്‍ നടപടി നേരിട്ട കെട്ടിടത്തിന്‍റെ ഭാഗമാണ് ഇടിഞ്ഞുവീണത്. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നഗരസഭ നീക്കം ആരംഭിച്ചിട്ട് നാളുകളായി. അപകടമുണ്ടായ കെട്ടിടത്തിന്‍റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലക്കി സെന്‍ററിലെ ജീവനക്കാരന്‍ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പില്‍ ജിനോ കെ. ഏബ്രഹാമാ(42)ണു മരിച്ചത്. നഗരമധ്യത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ഹോട്ടല്‍ രാജധാനിയാണ്. ഷോപ്പിംഗ് കോംപ്ലക്‌സിന്‍റെ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍നിന്നും ഇടിഞ്ഞുവീണ ഈ കെട്ടിടം മാത്രം നഗരസഭ ഒഴിവാക്കിയിരുന്നു. അപകടമുണ്ടാക്കിയ ഷോപ്പിംഗ് കോംപ്ലക്‌സ് ഭാഗം ഹോട്ടലുടമതന്നെ ബലപ്പെടുത്തിയെന്നു കാണിച്ചാണ് പൊളിക്കലില്‍നിന്ന് ഒഴിവാക്കിയത്. കാലപ്പഴക്കം മൂലം പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട ഷോപ്പിംഗ് കോംപ്ലക്‌സിനൊപ്പം പണിത കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനു…

Read More

ഉപതെരഞ്ഞെടുപ്പ്; ഓണാഘോഷം പുതുപ്പള്ളിക്ക് വോട്ടാഘോഷം

ജോമി കുര്യാക്കോസ് പുതുപ്പള്ളി: പുതുപ്പള്ളിക്കാര്‍ക്ക് ഇക്കുറി ഓണം സ്‌പെഷലാണ്. ഓണാഘോഷം വോട്ടാഘോഷമായി മാറും. പട്ടണത്തിന്‍റെ പ്രൗഢിയില്ല; വ്യവസായ ശാലകളുമില്ല, എങ്ങും കൃഷിയുടെ പച്ചപ്പ് മാത്രം! നെല്ലു മുതല്‍ ജാതിയും റബറും കുരുമുളകും പച്ചക്കറിയുമൊക്കെ ഒരുപോലെ വിളയുന്ന പുതുപ്പള്ളിപോലെ മറ്റൊരു മണ്ഡലമില്ല. നന്മയും സത്യവുള്ളവരാണു പുതുപ്പള്ളിക്കാർ. പറഞ്ഞു പാട്ടിലാക്കാമെങ്കിലും അങ്ങനെയൊന്നും പറ്റിക്കാനാവില്ലെന്നു സ്ഥാനാര്‍ഥികള്‍ക്കും നന്നായി അറിയാം. അതിനാല്‍ ഓരോരുത്തരെയും കണ്ടു വോട്ട് ചോദിക്കുകയാണു മുന്നണി സ്ഥാനാര്‍ഥികളായ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും ലിജിന്‍ ലാലും. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ മുമ്പേ നടന്ന ചാണ്ടി ഉമ്മന്‍ ഇന്നലെയാണു പത്രിക സമര്‍പ്പിച്ചത്. രാവിലെ അമ്മ മറിയാമ്മ ഉമ്മനും സഹോദരി അച്ചു ഉമ്മനുമൊപ്പം വീട്ടില്‍നിന്ന് പുതുപ്പള്ളി പള്ളിയിലെത്തി. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചശേഷം പത്രിക സമര്‍പ്പിക്കാൻ പാമ്പാടി ബിഡിഒ ഓഫീസിലേക്കു തിരിച്ചു. പള്ളിക്കത്തോട് ജംഗ്ഷനില്‍നിന്നു പ്രകടനമായി ബിഡിഒ ഓഫീസിലേക്ക്. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ…

Read More

നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവം;കൊലപാതകമെന്നു പോലീസ് ; സംഭവത്തിനു പിന്നില്‍ നായാട്ടുസംഘമെന്നു സൂചന

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. മാവടി ഇന്ദിരാ നഗര്‍ പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വെടിയേറ്റ് മരിച്ചത്. വീടിനുള്ളില്‍ ഉറങ്ങാന്‍ പോയ സണ്ണിയെ ഭാര്യയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിനു പിന്നില്‍ നായാട്ടു സംഘമെന്നാണ് സൂചന. രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി രാത്രി വീടിന് കാവല്‍ ഏര്‍പ്പെടുത്തി. ഇന്നലെ രാവിലെ ഫോറന്‍സിക് സംഘത്തെയും വിരലടയാള…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വികസന സംവാദമാവാം; വീണ്ടും വെല്ലുവിളിച്ച് ജെയ്ക് സി. തോമസ്

പുതുപ്പള്ളി: പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ മണ്ഡലത്തില്‍ എവിടെയും സംവാദത്തിനു വരാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. ഇന്നലെ മണര്‍കാടു നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ജെയ്ക് സി. തോമസ്.സിപിഐ ജില്ലാ സെക്രട്ടറി വി. ബി. ബിനു ചെയര്‍മാനും കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറി ജോസഫ് ചാമക്കാല ജനറല്‍ കണ്‍വീനറും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണന്‍ സെക്രട്ടറിയും ടി.ആര്‍. രഘുനാഥന്‍ ട്രഷററുമായ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ യോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ബിനോയി വിശ്വം , ജോസ് കെ. മാണി , പി.സി. ചാക്കോ, കോവൂര്‍ കുഞ്ഞുമോന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്, ഡോ. കെ.സി. ജോസഫ്, ഡോ. വര്‍ഗീസ് ജോര്‍ജ്, കാസിം ഇരിക്കൂര്‍, ബിനോയി…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; റോഡ് ഷോയുടെ അകമ്പടിയിൽ ചാണ്ടി ഉമ്മനും ലിജിനും പത്രിക സമര്‍പ്പിച്ചു

പുതുപ്പളളി: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നു രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ഥനകള്‍ക്കു ശേഷം പാമ്പാടിയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍നിന്ന് റോഡ് ഷോയായാണ് പള്ളിക്കത്തോട്ടിലേക്കു പത്രികാസമര്‍പ്പണത്തിനു പോയത്. പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനിലുള്ള പാമ്പാടി ബിഡിഒ ഓഫീസില്‍ ബിഡിഒയ്ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പാമ്പാടിയില്‍നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ തുറന്ന വാഹനത്തില്‍ കയറിയ ചാണ്ടി ഉമ്മനെ പിന്നാലെ നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരും അണിനിരന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെ.സി.ജോസഫ്, മോന്‍സ് ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പത്രികാസമര്‍പ്പണത്തിനു ശേഷം അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാൽ പത്രിക നല്‍കിപുതുപ്പള്ളി: ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ലാലും പത്രിക സമര്‍പ്പിച്ചു. പാമ്പാടിയില്‍നിന്നു വാഹനജാഥയായി പള്ളിക്കത്തോട്ടിലെത്തി ബിഡിഒ ഓഫീസില്‍ ബിഡിഒയ്ക്കു…

Read More

തെരഞ്ഞെടുപ്പു ചൂടിലും “പുതുപ്പള്ളിലീഗ്’;  ആവേശക്കാഴ്ചയാകുന്ന നാടൻ പന്തുകളി

ജിബിന്‍ പാലാ പുതുപ്പള്ളി: നാടന്‍ പന്തുകളിയുടെ ആവേശത്തില്‍ വെട്ടും തടയും നടത്തുന്ന പുതുപ്പള്ളിയുടെ രാഷ്ട്രീയപ്പോരാട്ടത്തില്‍ ഇത്തവണ ആരു വെട്ടും ആരും തടയും, ആരു ചക്കരക്കൊട്ടും ആനത്തലയും എത്തിക്കും. പുതുപ്പള്ളിക്കൊപ്പം കേരളക്കര ആകാംഷയോടെ കാത്തിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയുടെ സ്വന്തം കായിക ഇനമാണ് നാടന്‍ പന്തുകളി. ഇന്ത്യന്‍ സൂപ്പര്‍ ലീഗും പ്രീമിയര്‍ ലീഗും കളം നിറയും മുമ്പ് പുതുപ്പള്ളിക്കാര്‍ നെഞ്ചേറ്റിയതാണ് നാടന്‍ പന്തുകളി. മണ്ഡലത്തിലെ ഓരോ മൈതാനത്തിനും നാടന്‍ പന്തുകളിയുടെ കഥ പറയാനുണ്ട്. മറ്റുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ ക്രിക്കറ്റിനും ഫുട്‌ബോളിനും പിന്നാലെപോകുമ്പോള്‍ പുതുപ്പള്ളിയിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നാടന്‍ പന്തുകളിയുടെ പിന്നാലെയാണ്. പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, മണര്‍കാട്, വെള്ളൂര്‍, തോട്ടയ്ക്കാട്, അമയന്നൂര്‍, കൂരോപ്പട എന്നിവടങ്ങളിലായി 32 നാടന്‍ പന്തുകളി ടീമാണ് പുതുപ്പള്ളിയിലുള്ളത്. കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും പുതുപ്പള്ളിയില്‍ നടക്കുന്ന നാടന്‍ പന്തുകളി…

Read More

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ നിലപാട് മാറ്റമില്ലെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. പെരുന്നയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഹൈക്കോടതിയിലുളള കേസുമായി മുന്നോട്ടു പോകുമെന്നും സുകുമാരന്‍നയാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മിത്ത്-ഗണപതി വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും പുതുപ്പള്ളിയില്‍ ഇതു തെരഞ്ഞെടുപ്പ് പ്രചാരണമാക്കില്ലെന്നും പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരം നിലപാടാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരന്‍ നായരെ കാണുകയും പിന്തുണ തേടുകയും എന്‍എസ്എസ് കേരളത്തിന്‍റെ മതനിരപേക്ഷതയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Read More