കോട്ടയം: എംസി റോഡില്‍ നാട്ടകം സിമന്റ് കവലയില്‍ തടി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചാന്നാനിക്കാട് സ്വദേശിക്കു പരിക്ക്. ചൊവ്വാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ലോറിയിൽനിന്നു തടി മാറ്റുന്നതിനാല്‍ എംസി റോഡില്‍ രാവിലെ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പെരുമഴയിൽ നിരവധിയാളുകള്‍ റോഡില്‍ മണിക്കൂറുകളോളം കുടുങ്ങി. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളും കുടുങ്ങിയതോടെ കോട്ടയത്തുനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബസ് ലഭിക്കാത്ത സാഹചര്യവുമുണ്ടായി. പള്ളം മുതല്‍ കോടിമത വരെ വാഹനങ്ങള്‍ ചലിക്കാത്തെ അവസ്ഥയിലായിരുന്നു. പോലീസ് എത്തി ഗതാഗതം തിരിച്ചുവിടാന്‍ നോക്കിയെങ്കിലും ശ്രമം വിഫലമായി. നിയന്ത്രണം നഷ്ടമായ കാര്‍ തടിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന് ചാന്നാനിക്കാട് പാരിഡേല് മാത്യു ( 45 ) വിനെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിങ്ങവനം ഭാഗത്തേക്കു പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍നിന്നെത്തിയ ലോറിയും തമ്മിലാണു കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി…
Read MoreCategory: Kottayam
കൊടികുത്തി സമരം ഒത്തു തീര്‍ന്നു; വെട്ടിക്കുളങ്ങര ബസ് സർവീസ് പുനഃരാരംഭിച്ചു; പരാതിയുണ്ടെങ്കില്‍ വീണ്ടും ചര്‍ച്ച
കോട്ടയം: കൊടികുത്തി സമരം ഒത്തു തീര്‍ന്നതോടെ വെട്ടിക്കുളങ്ങര ബസ് സർവീസ് പുനഃരാരംഭിച്ചു. തിരുവാര്‍പ്പിലെ സ്വകാര്യ ബസുടമ രാജ് മോഹന്‍ കൈമളും സിഐടിയു നേതാക്കളും ഇന്നലെ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് കൊടികുത്തി സമരം ഒത്തുതീര്‍ന്നത്. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസർ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. എല്ലാ ജീവനക്കാര്‍ക്കും നാലു ബസിലും തുല്യ തൊഴില്‍ദിനങ്ങള്‍ നാലു മാസത്തേക്ക് അനുവദിക്കണമെന്ന നിര്‍ദേശത്തിലാണു ചര്‍ച്ച ഒത്തു തീര്‍ന്നത്. എട്ട് ഡ്രൈവര്‍, ഏഴ് കണ്ടക്ടര്‍ എന്നിവരടക്കം നാലു ബസിലെ 15 ജീവനക്കാരില്‍ ഡ്രൈവര്‍ക്ക് കുറഞ്ഞത് 15 ദിവസവും കണ്ടക്ടര്‍ക്ക് 17 ദിവസവും തൊഴില്‍ദിനങ്ങളായി നല്‍കണമെന്നാണു വ്യവസ്ഥ . ഈ രീതിയില്‍ നാലു മാസത്തെ പ്രവര്‍ത്തനത്തനത്തിനു ശേഷം ബസുടമയ്ക്കും തൊഴിലാളിക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നിബന്ധനയുണ്ട്. ജൂലൈ മൂന്നു മുതല്‍…
Read Moreകോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിന് മുന്നിൽ യുവാവിന് മർദനം; രണ്ടുപേര്‍ പിടിയില്‍
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത് (28) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നിനു കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാര്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ മുന്‍വശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിര്‍ത്തി ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 15,000 രൂപയും എടിഎം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം, കീഴ്വായ്പൂര്, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.
Read Moreവാട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ചു; അഡ്മിന്മാരെ പോലീസ് വിളിച്ചുവരുത്തി; പരാതിക്കാരായ സിപിഎമ്മുകാർ എത്തിയില്ല; പോലീസ് ചെയ്തത്…
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരോട് സ്റ്റേഷനിൽ ഹാജരാകാൻ മേലുകാവ് പോലീസ്. മൂന്നിലവ് പഞ്ചായത്തിലാണു സംഭവം. “നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം ലോക്കല്‍ സെക്രട്ടറി എം.ആർ. സതീഷാണ് പോലീസില്‍ പരാതി നല്‍കിയത്. എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ്, കെ. വിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഗ്രൂപ്പ് അഡ്മിന്മാരായ റിജില്‍, ജോബി എന്നിവരോടും പോസ്റ്റ് ഷെയര്‍ ചെയ്ത ജോണ്സണ് ഡൊമിനിക്കിനോടുമാണ് ഇന്നലെ വൈകിട്ട് അഞ്ചിന് പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചത്. മൂവരും സ്റ്റേഷനിലെത്തിയെങ്കിലും പരാതിക്കാര്‍ സ്റ്റേഷനില്‍ എത്തിയില്ല. പരാതിക്കാര്‍ സ്റ്റേഷനില്‍ എത്താത്തിനെത്തുടര്‍ന്ന് വൈകിട്ടോടെ പരാതി ജില്ലാ പോലീസ് ചീഫിനു കൈമാറി. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുളള സിപിഎമ്മിന്റെ കടന്നുകയറ്റത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം പ്രാദേശിക…
Read Moreഎംജി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റ് കാണാതായ സംഭവം: ജുഡീഷൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരിക്കുന്ന ലോക്കർ റൂം സേഫ് കസ്റ്റഡിയിൽവയ്ക്കാൻ വൈസ് ചാൻസലർ കൂടിയായ ഗവർണർ അടിയന്തര നടപടി സ്വീകരിക്കണം. വിഷയത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലെ പ്രതികളായ കെ.വിദ്യ, നിഖിൽ തോമസ് എന്നിവരെ കണ്ടെത്താൻ പത്രങ്ങളിൽ പരസ്യം നൽകണം. വാണ്ടഡ് കുറ്റവാളികളായി ഇവരെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ സർവകലാശാലകളിൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന സംവിധാനങ്ങൾ ഉണ്ട്, എന്നാൽ ഇത്തരം സംവിധാനങ്ങൾ കേരളത്തിലെ സർവകലാശാലകളില്ല. വ്യാജ സർട്ടിഫിക്കറ്റുകൾ പറക്കുന്ന സ്ഥലമായി കേരളം മാറിയെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ പരിഹാസപാത്രമായി മാറിയെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
Read Moreബസിനു മുമ്പില്‍ സിഐടിയു കൊടികുത്തി; ലോട്ടറി വിറ്റ് ഉടമയുടെ പ്രതിഷേധസമരം തുടരുന്നു
തിരുവാര്‍പ്പ്: കോട്ടയം-തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിനു മുന്പിൽ സിഐടിയു തൊഴിലാളികള്‍ കൊടികുത്തി നടത്തുന്ന സമരം അവസാനിപ്പിക്കും വരെ ബസിനു മുമ്പില്‍ ലോട്ടറി വിറ്റുള്ള പ്രതിഷേധ സമരം തുടരുമെന്ന് വെട്ടികുളങ്ങര ബസുടമ രാജ് മോഹന്‍. കഴിഞ്ഞ ദിവസമാണ് സിഐടിയു നേതൃത്വത്തില്‍ ബസ് കൊടികുത്തി തടഞ്ഞത്. തിരുവാര്‍പ്പ് ബസ് സ്റ്റാൻഡിലാണ് പ്രതിഷേധസമരം രണ്ടു ദിവസമായി നടത്തുന്നത്. നാലു ബസുകളുടെ ഉടമയാണ് രാജ്മോഹന്‍. കൊടികുത്തി സമരം നടത്തിയവരില്‍ വെട്ടിക്കുളങ്ങര ബസിലെ തൊഴിലാളികള്‍ ഇല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണ് സമരത്തിനു പിന്നിലെ കാരണമെന്നും തന്റെ സംരംഭത്തെ തകര്‍ക്കുകയാണ് സമരവുമായി ഇറങ്ങിയവരുടെ ലക്ഷ്യമെന്നും രാജ് മോഹന്‍ ആരോപിക്കുന്നു. ഇന്നലെ സിഐടിയു തൊഴിലാളി യൂണിയനും രാജ്മോഹനും ലേബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിശ്ചിത കളക്ഷന്‍ ലഭിച്ചാല്‍ നല്‍കേണ്ട ബാറ്റ് സംബന്ധിച്ച തര്‍ക്കമാണ് ബസ് ഉടമയും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവും…
Read Moreമാലിന്യം വലിച്ചെറിയൽ അറിയിപ്പ്; ജില്ലയിലെ ആദ്യ പ്രതിഫലം ജനപ്രതിനിധി സുബിൻ നെടുമ്പുറത്തിന്
വാഴൂർ: പൊതുസ്ഥലത്തും വഴിയരികിലും മാലിന്യം വലിച്ചെറിയുന്നവരെ സംബന്ധിച്ച അറിയിപ്പ് നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തദ്ദേശഭരണ വകുപ്പിന്റെ തീരുമാനപ്രകാരം കോട്ടയം ജില്ലയിലെ ആദ്യ പാരിതോഷികത്തിന് വാഴൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ സുബിൻ നെടുമ്പുറം അർഹനായി. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മാലിന്യം തള്ളുന്നവരെക്കുറിച്ച് കൃത്യമായി വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തീരുമാനമെടുത്തത്. ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവർക്ക് പിഴ ചുമത്താനും പിഴയായി അടയ്ക്കുന്ന പണത്തിന്റെ 25 ശതമാനം വിവരം നൽകുന്ന വ്യക്തിക്ക് നൽകാനുമാണ് ഉത്തരവ്. വാഴൂർ പഞ്ചായത്തിലെ പുളിക്കൽ കവലയ്ക്ക് സമീപം ചെല്ലിമറ്റം വളവിൽ ദേശീയ പാതയോരത്ത് മാലിന്യം തള്ളിയ പുളിക്കൽ കവലയിലെ ഹോട്ടൽ ഉടമയ്ക്കാണ് പിഴ ചുമത്തിയത്. മാലിന്യം തള്ളിയ വ്യക്തിയെ സംബന്ധിച്ച് തെളിവ് സഹിതമാണ് വാർഡ് മെംബർ സുബിൻ നെടുന്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് വിവരം നൽകിയത്. ഈ വിവരത്തിന്റെ…
Read Moreമൂന്നാറിൽ ഇക്കോ പോയിന്റിലെ ഗണപതിയുടെ കട പടയപ്പ വീണ്ടും തകര്‍ത്തു; നാട്ടുകാര്‍ ആശങ്കയിൽ
ഇടുക്കി: മൂന്നാറില്‍ പടയപ്പ വീണ്ടും കട തകര്‍ത്തു. മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ ഇക്കോ പോയിന്റിലുള്ള ഗണപതിയുടെ കടയാണ് ഇന്നലെ രാത്രി പടയപ്പ തകര്‍ത്തത്. വിനോദസഞ്ചാരികള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടയാണിത്. പടയപ്പ എത്തിയതോടെ ഒന്നര മണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി. കഴിഞ്ഞയാഴ്ച ചൊക്കനാട് എസ്റ്റേറ്റിലെ കട തകര്‍ത്ത പടയപ്പ ഇവിടെനിന്നു ഭക്ഷ്യവസ്തുക്കള്‍ തിന്നിരുന്നു. പിന്നീട് മാട്ടുപ്പെട്ടി ഭാഗത്തും എത്തിയിരുന്നു. ഏതാനും ദിവസങ്ങളായി മൂന്നാറിലെ വിവിധയിടങ്ങളിൽ പടയപ്പ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മാസം മുമ്പു വരെ നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപമായിരുന്നു ഒറ്റയാന്റെ സ്ഥിരം താവളം. ആന പതിവായി എത്തിയതോടെ സംസ്കരണ പ്ലാന്റ് ജീവനക്കാര്‍ പച്ചക്കറിയുടെ അവശിഷ്ടങ്ങളും മറ്റും തീറ്റയായി ഇട്ടുകൊടുത്തിരുന്നു. എന്നാല്‍ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഉപകരണങ്ങള്‍ക്ക് ആന നാശനഷ്ടം വരുത്തിയതോടെ ജീവനക്കാര്‍ പച്ചക്കറി വേസ്റ്റ് ഇട്ടു കൊടുക്കുന്നത് നിര്‍ത്തുകയും ഇവിടെ ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു.…
Read Moreയാത്രക്കാർക്കു പ്രിയങ്കരമായി കുമരകം-മുഹമ്മ യാത്രാബോട്ടിലെ പുസ്തകശാല; പുത്തൻ അനുഭവമെന്ന് യാത്രക്കാർ
കോട്ടയം: കുമരകത്തുനിന്ന് മുഹമ്മയിലേക്കു യാത്രക്കാര്‍ക്ക് വേമ്പനാട്ടുകായലിലേ കാറ്റേറ്റ് പുസ്തകങ്ങളും വായിക്കാം. ഒഴുകുന്ന പുസ്തകശാല എന്ന പേരില്‍ മുഹമ്മ എ.ബി. വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ കുട്ടികളാണ് വേറിട്ട വായനാനുഭവം ഒരുക്കിയിരിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ എസ് -52 എന്ന കുമരകം-മുഹമ്മ യാത്രാ ബോട്ടിലാണ് പ്രത്യേക അലമാരയില്‍ ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നൂറോളം പുസ്തകങ്ങളാണു ലൈബ്രറിയിലുള്ളത്. ദൈര്‍ഘ്യമേറിയ ഫെറി സര്‍വീസാണ് കുമരകം-മുഹമ്മ റൂട്ട്. 40 മിനിറ്റാണ് യാത്രാ സമയം. ഈ സമയം കുറച്ചു നേരമെങ്കിലും മൊബൈല്‍ മാറ്റിവച്ച് പുസ്തക വായനയിലൂടെ യാത്രയ്ക്ക് പുതിയ അനുഭവം സമ്മാനിക്കുകയാണ് ഒഴുകുന്ന പുസ്തകശാല. വായനയുടെ അനുഭവവും അഭിപ്രായവും രേഖപ്പെടുത്താന്‍ ബുക്കുമുണ്ട്. കുമരകം-മുഹമ്മ റൂട്ടിലെ മറ്റൊരു ബോട്ടിലും പുസ്തകശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂള്‍ എന്‍എസ്എസ് വിഭാഗം. പ്രിന്‍സിപ്പല്‍ വിജോ കെ. കുഞ്ചെറിയ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസർ ഇ.വി. വിനോദ്, ലീഡര്‍ ദേവലാല്‍, അജ്ഞന എം. നായര്‍,…
Read More“കരളാണ് കൂട്ടുകാരൻ”; സുഹൃത്തിന് കരള്‍ പകുത്തുനല്കി സോമിച്ചൻ മാതൃകയായി
നെടുങ്കണ്ടം: സുഹൃത്തിന് കരള്‍ പകുത്തുനല്‍കിയ പാമ്പാടുംപാറ വട്ടപ്പാറ സ്വദേശി സോമിച്ചന്‍ കരിയിലക്കുളത്തിനെ നെടുങ്കണ്ടം ഡോണേഴ്സ് ആദരിച്ചു. ഇടുക്കി ജില്ലയില്‍ രക്തദാന മേഖലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നെടുങ്കണ്ടം ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിലെ അംഗമായ സോമിച്ചന്‍ തന്റെ സുഹൃത്തിന് കരള്‍ പകുത്തു നല്‍കിയിരുന്നു. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിക്കാണ് കരള്‍ നല്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. കരളിന് കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ജീവന് നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ പ്രതിവിധി ഉണ്ടായിരുന്നുള്ളു. ഇതേത്തുടര്‍ന്നാണ് സോമിച്ചന്‍ കരള്‍ പകുത്തുനല്‍കാന്‍ തയാറായത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും വിശ്രമത്തിലാണ്. ഡോണേഴ്സ് അംഗങ്ങള്‍ സോമിച്ചന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്.പട്ടംകോളനി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത് സോമിച്ചനെ പൊന്നാട അണിയിച്ചു. നെടുങ്കണ്ടം ഡോണഴ്സ് അഡ്മിന്മാരായ സജി വടക്കേല്‍, ആസിഫ്, ഗില്‍ ഗോപി, അനന്തു എന്നിവര്‍ മൊമന്റോ നല്കി. ചടങ്ങില്‍ സോമിച്ചന്റെ മാതാപിതാക്കളും സഹോദരങ്ങളും നാട്ടുകാരും…
Read More