ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയായ അമ്മയ്ക്കു കൂട്ടിരിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആറന്മുള സ്വദേശി പ്രവീണി(24)നെയാണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുന്‍പു കോട്ടയം മെഡിക്കൽ കോളജിൽവച്ചാണ് സംഭവം നടന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ അമ്മ രോഗം ബാധിച്ചു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മയെ സഹായിക്കാൻ എത്തിയതായിരുന്നു പെണ്‍കുട്ടി. ഇതേസമയം പ്രതിയായ പ്രവീണിന്റെ അമ്മയും രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ പ്രവീണും പെണ്‍കുട്ടിയും തമ്മിൽ പരിചയപ്പെടുകയും പ്രവീണ്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടർന്നു പീഡന വിവരം പെണ്‍കുട്ടി ബന്ധുക്കളോടു പറയുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതി ആന്ധ്രയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്കു രഹസ്യവിവരം ലഭിച്ചു.…
Read MoreCategory: Kottayam
ഇത് ഭാസ്കരന്റെ സ്ഥിരം പരിപാടിയാ..! 19 കാരിയായ പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി അപമര്യാദയോടെ പെരുമാറി; ഭാസ്കരനെ പൊക്കി പോലീസ്
കോട്ടയം: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയ്സകൻ പോലീസ് പിടിയിൽ. പുതുപ്പള്ളി ഇരവിനെല്ലൂർ തടത്തിൽ ഭാസ്കരനാ (59)ണു പിടിയിലായത്. ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കട നടത്തുന്ന പിതാവിന് ഉച്ചഭക്ഷണം നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങവേ റോഡരികിൽ പച്ചക്കറി വിൽപ്പന നടത്തുന്ന ഭാസ്കരൻ 19 കാരിയായ പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റിയ ശേഷം അപമര്യാദയോടെ പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയും പിതാവും ഈസ്റ്റ് പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് ഈസ്റ്റ് എസ്ഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ സമാന കേസിൽ മുന്‍പും പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreകോട്ടയംകാരോടാ പറയുന്നേ… കടക്കൂ പുറത്ത്..! ഫുട്പാത്തിൽകൂടി പോലും യാത്രക്കാരെ കയറ്റിവിട്ടില്ല; പോലീസ് വലയത്തിൽ നഗരം, ജനം ബന്ദികളായി
കോട്ടയം: ഇന്നലെ രാവിലെമുതൽ കോട്ടയം ശ്വാസമടക്കിയിരിക്കുകയായിരുന്നു. സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ ഇന്നലെ കോട്ടയത്ത് കെജിഒഎ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷ ഒരുക്കിയതോടെ കോട്ടയം നിവാസികൾ ശരിക്കും ബന്ദികളായി. ഫുട്പാത്തിൽകൂടി പോലും യാത്രക്കാരെ കയറ്റിവിട്ടില്ല. ബസേലിയോസ് ജംഗ്ഷനിലും ചന്തക്കവലയിലും റോഡുകളെല്ലാം ബാരിക്കേഡ് വച്ച് അടച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കാരെവരെ കയറുകെട്ടി തടഞ്ഞു. ഓരോ നൂറു മീറ്ററിലും ഓരോ പോലീസുകാരൻ എന്ന നിലയിൽ നഗരം പോലീസിനാൽ നിറഞ്ഞു. കനത്ത സുരക്ഷയിൽ ഇന്നലെ രാവിലെ 10.15നാണു മുഖ്യമന്ത്രി എത്തിയത്. കെഎപി ബറ്റാലിയൻ മാമ്മൻ മാപ്പിള ഹാളിലും പരിസര പ്രദേശങ്ങളിലും ക്യാന്പ് ചെയ്തു. ഡിഐസി നിശാന്തിനിയുടെ നേതൃത്വത്തിൽ 350 പോലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല. കോട്ടയം എസ്പി ഡി. ശിൽപ, എട്ട് ഡിവൈഎസ്പിമാർ, 22 സിഐമാർ, 60 എസ്ഐമാർ ഉൾപ്പെടെ 340 പേർ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്നു. മുഖ്യമന്ത്രി…
Read Moreഒട്ടും കംഫർട്ട് അല്ല!.. കാഞ്ഞിരപ്പള്ളിയിലെത്തുമ്പോൾ ശങ്ക തോന്നിയാൽ പെട്ടു! ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് പൂട്ടിയ നിലയിൽ
കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് വീണ്ടും പൂട്ടി. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് സ്റ്റാന്‍ഡിലൂടെ മലിനജലം ഒഴുകാന്‍ തുടങ്ങിയതാണ് പൂട്ടിയിടാന്‍ കാരണമെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 2010ല്‍ 25 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് മതിയായ സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്തത്. മലിന ജലം ഒഴുകുന്നുതുടര്ച്ചയായി വേനല്‍ മഴ പെയ്തതോടെ സ്റ്റാന്‍ഡിലെ ബസ് സ്റ്റാന്‍ഡിലൂടെ മലിന ജലം ഒഴുകി ദുര്‍ഗന്ധവും വമിച്ചു തുടങ്ങിയപ്പോഴാണ് താത്കാലികമായി അടച്ചു പൂട്ടിയത്. ദിവസേന മുന്നൂറിലധികം ബസുകള്‍ കടന്നു പോകുന്ന സ്റ്റാന്‍ഡില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലാത്ത അവസ്ഥയാണ്. കംഫര്‍ട്ട് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിര്‍മിക്കുന്നതിനു തടസമായി നില്ക്കുന്നതെന്നു പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുംപര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് പ്രധാന കാരണം. കൂടാതെ മഴക്കാലത്ത്…
Read Moreയൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണിച്ചെമ്പ് പ്രതിഷേധം; 40 പേർക്കെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണിച്ചെന്പ് പ്രതിഷേധത്തിൽ 40 പേർക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധത്തിന്റെ ഭാഗമായി കളക്ടറേറ്റ് വളപ്പിൽ കടന്ന പ്രവർത്തകർ ബിരിയാണിച്ചെന്പ് വച്ചാണു പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 40 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസറ്റർ ചെയ്തിരിക്കുന്നത്. കളക്്ട്രേറ്റ് വളപ്പിൽ പ്രവേശിച്ച 15 പേരെ അറസ്റ്റു ചെയതശേഷം ജാമ്യത്തിൽ വിടുകയും പരിക്കേറ്റ ആറു പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോട്ടയം ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ഇവിടെനിന്നും ജില്ലാ പഞ്ചായത്ത് ഭാഗത്തേക്കു പ്രവർത്തകർ പ്രകടനമായി നീങ്ങി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ ഒരു…
Read Moreചേട്ടാ.. ചിക്കന്‍ പപ്സ് ഉണ്ടോ ? പട്ടാപ്പകൽ ബേക്കറിയിൽ കയറിയ കുറുക്കന് കുടുങ്ങി; സംഭവം പാമ്പാടിയില്‍
പാന്പാടി: പട്ടാപ്പകൽ നടുറോഡിലിറങ്ങി ബേക്കറിയിൽ കയറിയ കുറുക്കനെ ഓട്ടോതൊഴിലാളികൾ പിടിച്ചുകെട്ടി വനംവകുപ്പിനു കൈമാറി. ഇന്നലെ രാവിലെ പാന്പാടി ബസ് സ്റ്റാൻഡിനു സമീപമുള്ള ന്യൂ സ്വീറ്റ് ബേക്കറിയിലേക്കാണു കുറുക്കൻ കയറിയത്. തുടർന്നാണ് കുറുക്കനെ പിടികൂടിയത്. വനംവകുപ്പിൽ അറിയിച്ചതിനെത്തുടർന്ന് അവർ കൂടുമായി വന്ന് കുറുക്കനെ ഫോറസ്റ്റ് ഓഫീസിലേക്കു കൊണ്ടുപോയി. പാന്പാടിയിലും സമീപ സ്ഥലങ്ങളിലും കുറുക്കന്റെയും കാട്ടുപന്നിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നു. കുറുക്കന്റെ അക്രമണത്തിൽ സൗത്ത് പാന്പാടിയിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളൂർ കാട്ടാംകുന്ന്, പൊടിമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നി പകൽ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു. പാന്പാടി, മീനടം, പൊൻകുന്നം പ്രദേശങ്ങളിൽ കുറുക്കന്റെ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപമുണ്ട്.
Read Moreആറു മാസത്തിനകം രണ്ടാമത്തെ വില്ലേജ് ഓഫീസർ! പോക്കുവരവിനു കൈക്കൂലി; വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ
പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്യാനായി നിശ്ചിത തുക കൈക്കൂലിയായി ആവശ്യപ്പെട്ടു വാങ്ങിയ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് സംഘത്തിന്റെ പിടിയിൽ. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചെറുകോൽ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനുവിനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ ഷാജി ജോൺ കഴിഞ്ഞ മേയ് പകുതിയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷ നൽകിയിരുന്നു. നാലു തവണ നേരിട്ടെത്തിയും നിരവധി തവണ ഫോൺ മുഖേനയും പോക്കുവരവിനെക്കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോൾ ഇതു ബുദ്ധിമുട്ടുള്ള കേസാണെന്നും കൈയിൽ കുറച്ചു പൈസ കരുതിക്കോളാൻ പറയുകയും ചെയ്തു. പോക്കുവരവിന് 5,000 തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസിൽ എത്തിയ ഷാജി ജോണിനോട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ജിനു കൈക്കൂലിക്കു വേണ്ടി കൈനീട്ടുകയും 500 രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ അതുപോരാ…
Read Moreപരാശ്രയം കൂടാതെ ജീവിക്കണമെന്ന ആഗ്രഹം; മുച്ചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്റ്റേഷനറിക്കടയുമായി കാസിം; വരുമാനത്തിൽ താൻ സന്തുഷ്ടനെന്ന് കാസിം
കാഞ്ഞിരപ്പള്ളി: ഒരു സ്റ്റേഷനറിക്കട നമുക്കു നേരേ ഓടി വരികയാണോ? സംശയിക്കേണ്ട സ്റ്റേഷനറി കട തന്നെ. പക്ഷേ, ഓട്ടം വാഹനത്തിലാണെന്നു മാത്രം. തന്റെ മുച്ചക്ര വാഹനത്തെ അണിയിച്ചൊരുക്കി ശരിക്കും ഒരു സ്റ്റേഷനറി കടയാക്കി മാറ്റിയിരിക്കുകയാണ് കാസിം എന്ന വയോധികൻ. ഒരു അപകടത്തിൽ ഇടതു കാലിനു ഗുരുതര പരിക്കേറ്റതാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി പി.എം. കാസിമിനെ മുച്ചക്ര വാഹനത്തിൽ എത്തിച്ചത്. എന്നാൽ, ഇപ്പോൾ അതിലൊരു ജീവിതം കരുപ്പിടിപ്പിച്ചു മാതൃകയായിരിക്കുകയാണ് കാസിം. സീറ്റിൽഒരാൾക്ക് ഇരിക്കാനുള്ള ഭാഗമൊഴിച്ച് ബാക്കിയുള്ളിടത്തെല്ലാം സാധനങ്ങൾ വിന്യസിച്ചാണ് സർവ്വത്രാദി എന്ന സഞ്ചരിക്കുന്ന കട ഒരുക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമെല്ലാം കാസിമിന്റെ സഞ്ചരിക്കുന്ന സ്റ്റേഷനറി കട ഓടിയെത്തും. തലച്ചുമടായി തുടക്കം20-ാം വയസിൽ തലച്ചുമടായാണ് ആദ്യം കച്ചവടം തുടങ്ങിയത്. പാത്രക്കച്ചവടമായിരുന്നു പ്രധാനം. 1994ൽ ഉണ്ടായ ഓട്ടോറിക്ഷ അപകടം എല്ലാം തകിടംമറിച്ചു. ഇടതുകാലിന്റെ തുടയിൽ ഗുരുതര പരിക്കേറ്റതോടെ തലച്ചുമടായുള്ള കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു.…
Read Moreഏഴര പതിറ്റാണ്ടു മുമ്പ് വിടർന്ന പുഞ്ചിരി! സ്നേഹത്തിനും ഇന്നും തെല്ലും മാറ്റു കുറഞ്ഞിട്ടില്ല;നിറമുള്ള 75 വർഷങ്ങൾ പിന്നിട്ട് ജോസഫും മറിയാമ്മയും
കട്ടപ്പന: വിവാഹ ജീവിതത്തിന്റെ നിറമുള്ള 75 വർഷങ്ങൾ പിന്നിടുന്പോഴും ജോസഫിന്റെയും മറിയാമ്മയുടെയും ചുണ്ടിൽ ആ പുഞ്ചിരിയുണ്ട്. ഏഴര പതിറ്റാണ്ടു മുന്‍പ് വിടർന്ന ആ പുഞ്ചിരിക്കും സ്നേഹത്തിനും ഇന്നും തെല്ലും മാറ്റു കുറഞ്ഞിട്ടില്ല. ലബ്ബക്കട തച്ചുകുന്നേൽ ജോസഫും (കുഞ്ഞ്-93) മറിയാമ്മയും (മാമി-89)യുമാണ് വിവാഹജീവിതത്തിന്റെ ഏഴരപതിറ്റാണ്ട് നിറവിലെത്തിയിരിക്കുന്നത്. 1947 മേയ് 21ന് പാലാ കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിലായിരുന്നു ഇവരുടെ വിവാഹം. അന്നു ജോസഫിനു പ്രായം 18ഉം മാമിക്കു പ്രായം 14ഉം ആയിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു വർഷത്തോളം കഴിഞ്ഞാണ് തങ്ങൾ കാര്യമായി വർത്തമാനം പറഞ്ഞതെന്നു മാമിച്ചേടത്തി പറയുന്നു. ഇരുവർക്കും ഇന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. സ്ഥിരമായി യോഗ ചെയ്യുന്നതാണ് ജോസഫ് ചേട്ടന്റെ ആരോഗ്യ രഹസ്യം. 75 വർഷം പൂർത്തിയായെങ്കിലും ഇതുവരെ ഒരു കാര്യത്തിലും കാര്യമായ അഭിപ്രായ വ്യത്യാസങ്ങളോ വലിയ പിണക്കങ്ങളോ ഉണ്ടായിട്ടില്ലെന്നും ഇരുവരും പറയുന്നു. ഇടമുറിയാത്ത പ്രാർഥനയാണ്…
Read Moreപഴയ ബോര്‍ഡ് മാറ്റി പുതിയത് വച്ചപ്പോള്‍ പൊട്ടതെറ്റ്! യാത്രക്കാരെ “വട്ടം’ ചുറ്റിക്കും ഈ ബോർഡ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വളവുകയത്ത് വെയിറ്റിംഗ് ഷെഡിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ബോർഡ് യാത്രക്കാരെയടക്കം വട്ടംചുറ്റിക്കുന്നു. വളവുകയത്തിന് പകരം വെയിറ്റിംഗ് ഷെഡിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ വട്ടക്കയം എന്നാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ഈ പേര് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റോഡ് ഇൻഫ്രാസ്ട്രക്ച്ചറൽ കേരള ലിമിറ്റഡ് സ്ഥാപിച്ച ബോർഡിലാണ് സ്ഥലനാമം തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തേ സ്ഥാപിച്ചിരുന്ന ബോർഡിൽ സ്ഥലനാമം കൃത്യമായിരുന്നു. കഴിഞ്ഞയിടെ ബോർഡ് മാറ്റി സ്ഥാപിച്ചപ്പോളാണ് തെറ്റ് കടന്നുകൂടിയത്. സ്ഥലമറിയാതെ എത്തുന്ന യാത്രക്കാരെ വട്ടംചുറ്റിക്കാതെ ബോർഡിൽ കൃത്യമായ സ്ഥലനാമം രേഖപ്പെടുത്താൻ നടപടിയുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Read More