തിരുവാർപ്പ്: വലയിൽ കുടുങ്ങിയ മൂർഖനെ പിടികൂടി വനപാലകരെ ഏൽപ്പിച്ചു. പഞ്ചായത്തിലെ 14-ാം വാർഡിൽ എംഎം ബ്ലോക്കിൽ വലിയപാടം മുത്തൻനട ക്ഷേത്രത്തിനു സമീപം വലയിൽ കുടുങ്ങിയ മൂർഖൻ പാന്പിനെയാണ് പിടികൂടിയത്. പാന്പുപിടിത്തത്തിൽ പരിശീലനം ലഭിച്ച ആയുർവേദ ഡോക്ടർ വിശാൽ സോണിയാണ് അതിവിദഗ്ധമായ രീതിയിൽ പാന്പിനെ പിടിച്ചത്. പിവിസി പൈപ്പ് കൂടിനുള്ളിലൂടെ സഞ്ചിയിലാക്കിയ മൂർഖനെ പാറന്പുഴ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ എത്തിച്ചു നല്‍കുകയായിരുന്നു. ആരോഗ്യപ്രവർത്തകനായിരുന്ന പി.കെ. രഞ്ജീവിന്റെയും നാട്ടുകാരുടെയും സഹായവും മൂർഖനെ പിടിക്കുന്നതിൽ ലഭിച്ചു.
Read MoreCategory: Kottayam
കണ്ണും കണ്ണും…! രണ്ടാഴ്ചയോളം പ്രായമുള്ള മൂർഖൻ പാന്പിന്റെ കുഞ്ഞ് കാമറയ്ക്കു മുൻപിൽ പത്തി വിടർത്തിയപ്പോൾ…
തൊടുപുഴ ഗാന്ധി സ്ക്വയറിൽ ടാക്സി സ്റ്റാൻഡിനു സമീപം കണ്ടെത്തിയ രണ്ടാഴ്ചയോളം പ്രായമുള്ള മൂർഖൻ പാന്പിന്റെ കുഞ്ഞ് കാമറയ്ക്കു മുൻപിൽ പത്തി വിടർത്തിയപ്പോൾ. വനം വകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. -അഖിൽ പുരുഷോത്തമൻ.
Read Moreറോഡിൽ അഭിഭാഷകന്റെ മരണപ്പാച്ചിൽ! റോഡിലെ ഡിവൈഡറും ഇടിച്ചു തെറിപ്പിച്ചശേഷം പാഞ്ഞു; ആറു വാഹനങ്ങൾ ഇടിച്ചുതകർത്തു
തൊടുപുഴ: റോഡിൽ അഭിഭാഷകന്റെ മരണപ്പാച്ചിൽ; ആറ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. വാഹനമോടിച്ച വാഴക്കുളം സ്വദേശി സൂര്യലാല്‍ പിടിയില്‍. ഇന്നലെ രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസ് റോഡില്‍ പെട്രോള്‍ പമ്പിനു സമീപത്തുവച്ചാണ് കാര്‍ ആദ്യം ഇടിച്ചത്. പാലാ ഭാഗത്തേക്കു കാറില്‍ അമിതവേഗത്തിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്കു പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലിടിക്കുകയായിരുന്നു. വാഹനം നിര്‍ത്താൻ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡറും ഇടിച്ചു തെറിപ്പിച്ചശേഷം പാഞ്ഞു. തുടർന്നു മൂന്നു കാറുകളിലും പിക്ക് അപ്പ് വാനിലും ഇടിച്ചു. അവിടെനിന്നു പാഞ്ഞു ലോറിയിലും ഇടിച്ചശേഷവും നിര്‍ത്താതെ പോയ കാര്‍ കോലാനിക്കു സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ വിവരം അറിയിച്ചു. അപകടകരമായ രീതിയില്‍ ബൈപ്പാസ് റോഡില്‍ വാഹനമോടിച്ച് അരമണിക്കൂറോളം ഇയാള്‍ പരിഭ്രാന്തി പടര്‍ത്തിയെന്ന് നാട്ടുകാരും കടയുടമകളും പറഞ്ഞു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന നാട്ടുകാരുടെ ആരോപണത്തെ ത്തുടർന്ന് തൊടുപുഴ…
Read Moreശസ്ത്രക്രിയ നടക്കണോ? നാലുപാടും ഓടണം ! മരുന്നിനുപോലും മരുന്നില്ല; സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾക്കു കടുത്ത ക്ഷാമം
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ അപകടങ്ങളിൽപ്പെട്ട് എത്തുന്ന രോഗികൾക്കു ശസ്ത്രക്രിയ ആവശ്യമായി വരികയാണെങ്കിൽ കൂടെ നിൽക്കുന്നവർ ഒാടി മടുക്കും. സ്റ്റിച്ച് ചെയ്യാൻ ഉപയോഗിക്കുന്ന (സുച്ചറിംഗ് മെറ്റീരിയൽസ്) സാധനങ്ങൾ പോലും മെഡിക്കൽ കോളജിൽനിന്നു ലഭ്യമല്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടു ചികിത്സ തേടിയെത്തിയ കടുത്തുരുത്തി സ്വദേശിയായ 36കാരനു ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനായി സുച്ചറിംഗ് മെറ്റീരിയൽ വാങ്ങാൻ ഡോക്ടർ കുറിപ്പ് നൽകി. രോഗിയുടെ ബന്ധു മെഡിക്കൽ കോളജിന്റെ ന്യായവില മെഡിക്കൽ സ്റ്റോറിൽ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് സ്വകാര്യ സർജിക്കൽ മെഡിക്കൽ സ്റ്റോറിൽനിന്നു മുന്തിയ വിലയ്ക്കു വാങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നിസാരമായ അനുബന്ധ സാധനങ്ങൾ പോലും ആശുപത്രിയിൽ ഇല്ലാത്തതു നിർധനരായ രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. അപകടമുണ്ടാകുന്പോൾ ഉടൻ രോഗിയെ ആശുപത്രിയിൽ എത്തിക്കുന്പോൾ, പുറത്തുനിന്ന് ഇത്തരം സാധനങ്ങൾ വാങ്ങാൻ കൂടെയെത്തുന്ന പലരുടെയും കൈവശം ആവശ്യത്തിനു പണം ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രശ്നം. ശസ്ത്രക്രിയ അനുബന്ധ…
Read Moreകാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, പുലി…! കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; പെരുമൻകുത്ത് വലയുന്നു
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത് മേഖലയിൽ വന്യജീവി ശല്യം രൂക്ഷം. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ചൂരനോലിൽ ചാക്കോ പൗലോസിന്റെ വീടിനോടു ചേർന്ന കൂട്ടിൽ കെട്ടിയിരുന്ന രണ്ടാടുകളെ അജ്ഞാത ജീവി കൊന്നത്. പ്രദേശത്തു പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനയുടെയും കാട്ടുപന്നിയുടെയും സാന്നിധ്യത്തിനു പുറമെ കാട്ടുപോത്തിന്റെയും പുലിയുടെയും സാന്നിധ്യം കൂടിയായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയമാണെന്നു നാട്ടുകാർ പറയുന്നു. കാട്ടുപോത്തിന്റെ മുന്പിലകപ്പെട്ട രണ്ടു പേർ കഴിഞ്ഞ ദിവസം തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ള വന്യജീവികളെ തുരത്താൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി മൂന്നാർ: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 12നായിരുന്നു സംഭവം. ദേവികുളം റേഞ്ചിലെ അരുവിക്കാട് സെക്ടറിൽ നെറ്റിക്കുടി ഭാഗത്താണ് കാട്ടുപോത്തിന്റെ തലയും കാലും മറ്റു ശരീരഭാഗങ്ങളും നാട്ടുകാർ കണ്ടത്. ദേവികുളം റേഞ്ച് ഓഫീസർ…
Read Moreഗാന്ധിനഗറിൽ മോഷണം വ്യാപകം; കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകളെയും കടത്തി; രണ്ടുലക്ഷം രൂപയുടെ നഷ്ടമെന്ന് ഉമട
ഗാന്ധിനഗർ: ഗാന്ധിനഗറിൽ മോഷണം വ്യാപകമാകുന്നു. കശാപ്പിനു നിർത്തിയിരുന്ന അറവുമാടുകളെയും വിടില്ല. ഇറച്ചിവെട്ടുകാരനായ ഗാന്ധിനഗർ സ്വദേശി ബേബിയുടെ മൂന്നു മാടുകളാണു ചൊവാഴ്ച രാത്രിയിൽ മോഷണം പോയത്. ഗാന്ധിനഗർ കവലയ്ക്കു സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിലാണ് അറവുമാടുകളെ കെട്ടുന്നത്. ഈ സ്ഥലത്തിനു ചുറ്റുമതിലും വാതിലും ഉള്ളതാണ്. ജീവനക്കാർ ഗേറ്റ് പൂട്ടി പോയതിനുശേഷം മതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ അറവുമാടുകളുമായി കടന്നു കളയുകയായിരുന്നു. റെയിൽവെ ലൈനിലൂടെ അടിച്ചിറ ഭാഗത്തേക്ക് എത്തിച്ചശേഷം മാടുകളെ വാഹനത്തിൽ കടത്തിയതായാണു കരുതുന്നത്. സമീപത്തുള്ള പുരയിടത്തിൽ നിന്നിരുന്ന മാടുകളെ നിരീക്ഷിക്കാൻ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇവിടെനിന്നും മാടുകളെ മോഷ്ടിച്ചില്ല. രണ്ടു ലക്ഷം രൂപയിലധികം വിലയുള്ളതാണു മാടുകൾ. ഗാന്ധിനഗർ മേഖലയിൽ മോഷണം പതിവാകുന്നതിൽ ജനങ്ങൾ ആശങ്കാകുലരാണ്. ഏതാനും മാസങ്ങൾക്കു മുന്‍പ് എസ്എൻഡിപി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷ്ടാക്കൾ പണം അപഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം എംസി റോഡരികിലെ ഒന്‍പതു വ്യാപാര സ്ഥാപനങ്ങളിൽ…
Read More‘കാപ്പ’യേയും ഭയമില്ല; കോട്ടയത്ത് ഗുണ്ടാവിളയാട്ടം ശക്തം; കരുതൽ തടങ്ങലിൽ സൂക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
കോട്ടയം: ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടു കടത്തുന്നവരുടെയും കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നവരുടെയും എണ്ണം വർധിക്കുന്പോഴും ഗുണ്ടകളുടെ എണ്ണം പെരുകുന്നു. നിയമങ്ങൾക്കു പുല്ലുവിലയാണ് ഇവർ കല്പിച്ചിട്ടുള്ള ത്. ഇന്നലെ അതിരന്പുഴ കോട്ടമുറി ഭാഗത്ത് ചെറിയപള്ളിക്കുന്നേൽ ബിബി(24)നെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഏഴ് വർഷമായി ജില്ലയിലെ ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധികളിൽപ്പെട്ട കോട്ടമുറി, നീണ്ടൂർ, ചാമക്കാല, പട്ടിത്താനം, വില്ലൂന്നി തുടങ്ങിയ സ്ഥലങ്ങളിൽ സംഘം ചേർന്ന് അസഭ്യം വിളിക്കുക, ഭീഷണിപ്പെടുത്തുക, ആയുധമുപയോഗിച്ച് കഠിന ദേഹോപദ്രവമേൽപിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഒൗദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുക, നിയമാനുസൃത തടങ്കലിൽ നിന്നും രക്ഷപെടുക, സംഘം ചേർന്ന് നരഹത്യാശ്രമം നടത്തുക, കൊലപാതകശ്രമം, വിഷവാതകം സ്പ്രേ ചെയ്ത് ദേഹോപദ്രവമേൽപ്പിക്കുക, കവർച്ച തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ സ്ഥിരം പ്രതിയാണ് ഇയാൾ. ഏറ്റുമാനൂർ എസ്എച്ച്ഒയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ കാപ്പാ…
Read Moreപാലാംകടവിന്റെ കാവൽക്കാരി! ബ്ലാക്കി എത്തിയത് രണ്ടുവര്‍ഷം മുമ്പ്; ബ്ലാക്കിയുടെ വേദന നാട്ടുകാരുടെ ഉള്ളുലയ്ക്കുന്നു…
പാലാംകടവ്: മറവൻതുരുത്ത് പാലാംകടവ് നിവാസികളുടെ പ്രിയങ്കരിയായ കറുപ്പും വെളുപ്പും കലർന്ന ബ്ലാക്കിയെന്ന നായ അസുഖബാധിതയായി വേദനയിൽ പുളയുന്നത് നാട്ടുകാരുടെ ഉള്ളുലയ്ക്കുന്നു. പാലാംകടവിന്റെ കാവൽക്കാരിയായി നിലകൊള്ളുന്ന ബ്ലാക്കിയുടെ വയറിനു പുറത്തു വളർന്ന മുഴയാണ് നായയെ വേദനയിലാഴ്ത്തുന്നത്. മറവൻതുരുത്ത് പാലാംകടവിൽ രണ്ട് വർഷം മുന്‍പാണ് ബ്ലാക്കി എത്തിയത്. വളരെ പൊടുന്നനെ പാലാംകടവ് നിവാസികളുടെ ഓമനയായി മാറിയ ബ്ലാക്കി സദാസമയവും ജംഗ്ഷനിൽ ചുറ്റിപ്പറ്റി നാടിന്റെ കാവൽക്കാരിയുടെ റോളാണ് ഏറ്റെടുത്തിരുന്നത്. ആരെയും ഉപദ്രവിക്കാതെ പാലാംകടവുകാരുടെ ദേഹത്ത് തട്ടിമുട്ടിനിന്ന് വാൽ ഇളക്കി അനുസരണ കാട്ടുന്ന ബ്ലാക്കിക്ക് ഭക്ഷണം നൽകാൻ പാലാംകടവ് നിവാസികളും വ്യാപാരികളും ഏറെ താത്പര്യമാണ് കാട്ടുന്നത്. ശരീരത്തിൽ അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന മുഴ ഉണ്ടാക്കുന്ന വേദനയുടെ ദൈന്യം ബ്ലാക്കിയുടെ കണ്ണുകളിൽ നിഴലിക്കുന്നത് നാട്ടുകാരെയും നൊന്പരപ്പെടുത്തുകയാണ്. ഇപ്പോൾ നായയ്ക്ക് നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. കുറച്ചു ദിവസങ്ങൾകൂടി കഴിഞ്ഞാൽ മുഴയുടെ ഭാരം മൂലം ബ്ലാക്കി തീർത്തും നടക്കാനാവാതെ…
Read Moreആഹാരം തേടി അലയുന്നതിനിടയിൽ പ്ലാസ്റ്റിക് ജാറിൽ തല കുടുങ്ങി! പട്ടിണിയിലായ നായയെ സാഹസികമായി പിടികൂടി രക്ഷപ്പെടുത്തി അഞ്ചംഗ സംഘം
കുമരകം: ആഹാരം തേടി അലയുന്നതിനിടയിൽ പ്ലാസ്റ്റിക് ജാറിൽ അബദ്ധത്തിൽ തലയിൽ കുടുങ്ങി പട്ടിണിയിലായ നായയെ സാഹസികമായി പിടികൂടി രക്ഷപ്പെടുത്തിയത് അഞ്ചംഗ സംഘം. ദിവസങ്ങൾക്ക് മുന്‍പാണ് കുമരകം ബസാർ യുപി സ്കൂൾ പരിസരത്തു പ്ലാസ്റ്റിക് ജാർ തലയിൽ കുടുങ്ങി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത നിലയിൽ തെരുവുനായയെ കാണപ്പെട്ടത്. അന്നുതന്നെ നായയുടെ ദുരവസ്ഥ ചൂണ്ടികാട്ടി നവമാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പ്രദേശവാസികൾ പോലീസിലും ഫയർ ഫോഴ്സിലും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നാട്ടുകാരായ പലരും നായയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും നായ ഭയന്ന് ഒടിയിരുന്നതിനാൽ രക്ഷാപ്രവർത്തനം നിഷ്ഫലമാവുകയായിരുന്നു. ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ നായയുടെ അവസ്ഥ കൂടുതൽ മോശമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം രജിലേഷ്, മഹേഷ്, സുബിൻ, തന്പു, വാവ എന്നിവരുടെ ശ്രമഫലമായി നായയെ ചാക്കിട്ട് പിടികൂടി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ജാർ അറുത്തുമാറ്റി രക്ഷപെടുത്തിയത്.
Read Moreസ്നേഹവും ആശ്വാസവും പകർന്ന് ഭൈമി അമ്മ പാമ്പാടിക്കാരുടെ കുമരകംചേച്ചിയായി! ആ സംഭവം ഇങ്ങനെ…
കുമരകം: കുമരകംകാരുടെ സ്വന്തം ഭൈമിഅമ്മ പാന്പാടിക്കാർക്ക് കുമരകം ചേച്ചിയായി മാറിയത് ജനങ്ങൾക്ക് അവരോടുള്ള സ്നേഹവും ബഹുമാനവും മൂലം. പാന്പാടിയിൽ മഹിമ റെസിഡന്റ്സ് അസോസിയേഷൻ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന് കുമരകം ചേച്ചി സ്മാരക കാത്തിരിപ്പു കേന്ദ്രമെന്നു പേരു നൽകിയതിനും ഈ സ്നേഹമാണ് കാരണം. ആപ്പിത്ര കളത്തിൽ നാരായണന്റെ സഹധർമ്മിണിയാണ് ഭൈമി. 12-ാം വയസിൽ കളരിയാശാനും ആയുർവേദ ചികിത്സയിൽ വിദഗ്ധനും തിരുമ്മുകാരനുമായ അച്ഛൻ ഗോവിന്ദനോടൊപ്പം അഞ്ചേരിയിലേക്കാണ് ആദ്യം പോയത്. പിന്നീട് ഏഴാംമൈലിലും ഒന്‍പതാം മൈലിലും ആയുർവേദ കടയും ചികിത്സാലയവും നടത്തിയശേഷം കുടുംബം പാന്പാടി മാർക്കറ്റിനു സമീപത്തു സ്ഥിരതാമസം ആരംഭിച്ചു. ഗോവിന്ദൻ വൈദ്യൻ മരിച്ചതിനുശേഷം വൈദ്യാലയം നടത്തിയതും ചികിത്സ തുടർന്നതും ഗോവിന്ദന്റെ ഭാര്യ ചിന്നമ്മയാണ്. പിന്നീട് ഭൈമി നാരായണനാണ് ചികിത്സയും മറ്റു സേവനങ്ങളും നിറവേറ്റിപ്പോന്നത്. തളർന്നും ചലനശേഷി നഷ്ടപ്പെട്ടും എത്തിക്കുന്നവരെപ്പോലും ജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയ ഭൈമിഅമ്മ അങ്ങനെ പാന്പാടിക്കാരുടെ കുമരകം…
Read More