തൊടുപുഴ: വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരിപ്പാതയിൽ മാലിന്യം തള്ളിയ എറണാകുളം തൃക്കാക്കര സ്വദേശിയ്ക്ക് നഗരസഭ 2000 രൂപ പിഴ ചുമത്തി. പൊതുവഴിയിൽ മാലിന്യം തള്ളിയെന്ന പരാതിയെ തുടർന്ന് ഹരിതകർമ സേനാംഗങ്ങളും മാലിന്യ നിർമാർജന തൊഴിലാളികളും നടത്തിയ പരിശോധനയിൽ ലഭിച്ച രേഖയിലെ ആധാർ കാർഡ് നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ മാലിന്യം തള്ളിയയാൾക്ക് പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. മുന്നു ദിവസം മുന്‍പാണ് കാഡ്സിന് സമീപം നാലുവരി പാതയിൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവിടെ നിന്നും ലഭിച്ച ആധാർ നന്പർ തൃക്കാക്കര സ്വദേശിയുടെയാണെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് ആരോഗ്യ വിഭാഗം മുനിസിപ്പൽ നിയമമനുസരിച്ച് പിഴയൊടുക്കുന്നതിന് ഇയാൾക്ക് നോട്ടീസയച്ചത്. നഗരസഭ ആരോഗ്യവിഭാഗം ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ മാലിന്യം തള്ളിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വാഹനത്തിലോ മറ്റോ പോയപ്പോൾ വലിച്ചെറിഞ്ഞതാകാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.…
Read MoreCategory: Kottayam
രക്ഷിക്കണേ..! ഓമനിച്ചു വളർത്തിയ ആട് കിണറ്റിൽ വീണു; സഹായം തേടി കുട്ടികൾ പോലീസ് സ്റ്റേഷനിൽ
തൊടുപുഴ: ഓമനിച്ചു വളർത്തിയ ആട് കിണറ്റിൽ വീണു. രക്ഷിക്കണമെന്ന അഭ്യർഥനയുമായി കുട്ടികൾ പോലീസ് സ്റ്റേഷനിൽ. ഇന്നലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലാണ് പത്തും ഏഴും വയസുള്ള കുട്ടികൾ കരഞ്ഞു കൊണ്ട് ഓടിയെത്തിയത്. കരിമണ്ണൂർ പയ്യന്പിള്ളിൽ അനൂപിന്റെ വീട്ടിലെ കിണറ്റിലാണ് ആട്ടിൻകുട്ടി വീണത്. അനൂപിന്റെ മക്കളായ അഭിനവും ശരണുമാണ് ഇന്നലെ രാവിലെ സഹായഭ്യർഥനയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. തങ്ങൾ ഓമനിച്ച് വളർത്തുന്ന ആട് കിണറ്റിൽ ചാടിയെന്നും രക്ഷിക്കണമെന്നും പറഞ്ഞായിരുന്നു കുട്ടികളെത്തിയത്. ഉടൻ തന്നെ എസ്എച്ച്ഒയുടെ നിർദ്ദേശപ്രകാരം സീനിയർ സിപിഒ ജോബിൻ, ജനമൈത്രി ബീറ്റ് ഓഫീസർ ഷെരീഫ്, പോലീസ് ഡ്രൈവർ ജിബിൻ എന്നിവർ വീട്ടിലെത്തി. ഇതിനിടെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആടിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. കിണറ്റിൽ വീണ ആട് വെള്ളം കുടിച്ച് അവശനിലയിൽ നീന്തി നിക്കുകയായിരുന്നു. ആഴമേറിയ കിണറായതിനാൽ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയ വടം ഉപയോഗിച്ച് വലിയ ചെരുവം കെട്ടിയിറക്കി ആടിനെ പുറത്തെത്തിക്കാൻ…
Read Moreറോഡിൽ പൊലിഞ്ഞത് കുടുംബങ്ങൾക്ക് അത്താണിയാകേണ്ട യുവാക്കൾ! ഷാനവാസിനും ജെബിക്കും നഷ്ടമായത് ഏകമകൻ അജ്മൽ; അലക്സിന്റെ ജ്യേഷ്ഠൻ മരിച്ചതും ബൈക്ക് അപകടത്തിൽ
ചങ്ങനാശേരി: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ പൊലിഞ്ഞത് കുടുംബങ്ങൾക്ക് അത്താണിയാകേണ്ട യുവാക്കളാണ്. മരണപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾ സാന്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതാണ്. ചങ്ങനാശേരി മത്സ്യമാർക്കറ്റ് ഉള്ളാഹയിൽ രാജു വിൽസണ്‍-ബിന്ദു ദന്പതികളുടെ മകനാണ് അലക്സ് ജെ. വിൽസണ്‍(26). ലോറി ഡ്രൈവറാണ് രാജു. ബിന്ദു മത്സ്യ മാർക്കറ്റിൽ മീൻ വെട്ടുന്ന ജോലികൾ ചെയ്യാറുണ്ട്. ഡ്രൈവിംഗ് ജോലി ഇല്ലാത്ത സമയങ്ങളിൽ ബിന്ദുവിനൊപ്പം രാജുവും മത്സ്യമാർക്കറ്റിൽ ജോലിചെയ്യുന്നതിനൊപ്പം പെയിന്റിംഗ് ജോലിയിലും ഏർപ്പെടാറുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അലക്സ്. പറാൽ പാലത്തിനടുത്തുള്ള ചെറുവീട്ടിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. അലക്സിന്റെ ജ്യേഷ്ഠ സഹോദരൻ ഫിലിപ്പ് ജെ. വിൽസണ്‍ അഞ്ചുവർഷംമുന്പ് പറാലിനടുത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു. ഫിലിപ്പിനു പിന്നാലെ അലക്സിന്റെ മരണവും കുടുംബത്തിനു തീരാ ദുഃഖമായി. ഷാനവാസിനും ജെബിക്കും നഷ്ടമായത് ഏകമകൻ അജ്മൽ ചങ്ങനാശേരി: സദ്യവട്ടങ്ങളിലെ പാചകക്കാരനായ പള്ളവീട്ടിൽ…
Read Moreമാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥന് മരിച്ച നിലയിൽ! മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലായിരുന്നു; സംഭവം വൈക്കത്ത് (വീഡിയോ)
വൈക്കം: മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ടി വി പുരം പഞ്ചായത്ത് ആറാം വാർഡിലെ പയറുകാട് കോളനി നിവാസി വിശ്വനാഥനെ (60 )യാണ് ഇന്ന് രാവിലെ ഒൻപതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ തോടിനോടു ചേർന്നുള്ള വഴിയിലൂടെ പോകുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പോലിസിൽ പരാതി നൽകിയിരുന്നു. ഭാര്യ: നിർമ്മല . മക്കൾ: വിനോദ്, ദിവ്യ. വൈക്കം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.
Read Moreബസ് ചങ്ങനാശേരിക്കു പോകില്ല, ബേക്കര്‍ ജംഗ്ഷനില്‍ ഇറങ്ങിക്കോ..! മൂക്കിനിടി കിട്ടി, കണ്ടക്ടർ ആശുപത്രിയിൽ
കോട്ടയം: യാത്രക്കാരന്റെ മർദനത്തിൽ പരിക്കേറ്റ കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ്- കോട്ടയം ബസിലെ കണ്ടക്ടർ ബിജു തോമസിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഉച്ചകഴിഞ്ഞ് 3.45ന് കോട്ടയത്തുനിന്ന് ബസ് എടുത്തപ്പോൾ കയറിയ യാത്രക്കാരൻ ചങ്ങനാശേരിയിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. ബസ് ചങ്ങനാശേരിക്കു പോകില്ലെന്നും ബേക്കർ ജംഗ്ഷനിൽ ഇറങ്ങാനും കണ്ടക്ടർ പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് യാത്രക്കാരൻ കണ്ടക്ടറുടെ മൂക്കിനിടിച്ചത്. ഇദ്ദേഹത്തെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreരാത്രി സിറ്റൗട്ടിൽ കിടന്നിരുന്ന പട്ടി കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് വാതിൽ തുറന്നു നോക്കിയപ്പോള്‍..! വീണ്ടും പുലി ഇറങ്ങി; ചെന്നാപ്പാറ പ്രദേശവാസികൾ ഭീതിയിൽ
മുണ്ടക്കയം ഈസ്റ്റ്: ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മുകളിൽ വീണ്ടും പുലി ഇറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചെന്നാപ്പാറ ബി ഡിവിഷനിലെ ഫീൽഡ് ഓഫീസർ എം.എസ്. റെജിയുടെ വീടിന്റെ വരാന്തയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് സിറ്റൗട്ടിൽ കിടന്നിരുന്ന പട്ടി കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് വാതിൽ തുറന്നു നോക്കിയപ്പോഴാണ് തൊട്ടു മുന്നിൽ നിന്നു പുലി ഓടിപ്പോകുന്ന കാഴ്ച കണ്ടത്. പുലിയുടെ ആക്രമണത്തിൽ വളർത്തുനായ്ക്കൾക്കു പരിക്കേറ്റിരുന്നു. ഏതാനും നാളുകൾക്കു മുമ്പ് എസ്റ്റേറ്റിലെ ജീവനക്കാരൻ പുലിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മേഖലയിലെ പശു, നായ അടക്കമുള്ള നിരവധി വളർത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്. പരാതി വ്യാപകമായതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുലിയുടെ സാന്നിധ്യം തിരിച്ചറിയുവാനായി വനംവകുപ്പ് മേഖലയിൽ കാമറകൾ സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. കുട്ടികളും പ്രായമായവരുമടക്കം നിരവധി…
Read Moreവിറ്റാല്‍ 50,000 രൂപ കിട്ടും! കള്ളുഷാപ്പില്‍ നടന്ന സംസാരം കെണിയായി; ഒരുവര്‍ഷം മുമ്പ് പഞ്ചലോഹ വിഗ്രഹം മോഷണംപോയ കേസില്‍ രണ്ടുപേര്‍ കുടുങ്ങി
നെടുങ്കണ്ടം: ഒരുവർഷം മുന്‍പ് പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽനിന്നും പഞ്ചലോഹ വിഗ്രഹം മോഷണംപോയ കേസിൽ രണ്ട് പ്രതികളെ കന്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. അന്യാർതൊളു ആനിവേലിൽ ശശി (പ്രസാദ് – 48), കൽത്തൊട്ടി കാനാട്ട് റെജി ജോസഫ്(48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കള്ളുഷാപ്പിൽ നടന്ന സംസാരമാണ് കേസിന് വഴിത്തിരിവായത്. മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം പറയുകയായിരുന്നു. വിറ്റാൽ 50,000 രൂപ കിട്ടുമെന്നും വിഗ്രഹം സുഹൃത്തിന്റെ പക്കലുണ്ടെന്നുമാണ് പറഞ്ഞത്. 2021 ജനുവരി 11ന് രാത്രിയിലാണ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയത്. വിഗ്രഹം മോഷണം പോയശേഷം ക്ഷേത്രം ഭരണസമിതി പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും തുന്പൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ കേസ് അന്വേഷണം തടസപ്പെട്ടു. ഇതിനിടെയാണ് ഷാപ്പിലിരുന്ന് ശശി വെളിപ്പെടുത്തൽ നടത്തിയത്. ഈ വിവരം ക്ഷേത്രം ഭാരവാഹികൾ അറിയുകയും ശശിയെ കന്പംമെട്ട് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പോലീസ്…
Read Moreദുരൂഹത ഉയർത്തി രക്തക്കറ! വട്ടംകറങ്ങി പോലീസും നാട്ടുകാരും; മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ ഒടുവില്‍ അയാളെ കണ്ടെത്തി…
മൂലമറ്റം: ടൗണിൽ സ്വകാര്യ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ കടത്തിണ്ണകളിലും വിശ്രമകേന്ദ്രത്തിലും രക്തപ്പാടുകൾ കണ്ട സംഭവം പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ മദ്യപിച്ച് വീണ അറക്കുളം മൈലാടിക്കു സമീപം ആലിൻചുവട് സ്വദേശി സോമിയുടെ തല പൊട്ടിയൊഴുകിയ രക്തമാണെന്ന് വ്യക്തമായി. എന്നാൽ സംഭവം രാവിലെ മുതൽ നാട്ടുകാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ഇന്നലെ രാവിലെ ആറോടെ ടൗണിലെത്തിയ ആളുകളാണ് രക്തം തളംകെട്ടിക്കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. ഏതോ അക്രമം നടന്നുവെന്ന നിലയിലാണ് നാട്ടുകാർ പോലീസിനു വിവരം നൽകിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞാർ എസ്ഐ ഇസ്മായിലും സംഘവും സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പഞ്ചായത്തിന്റെ സിസിടിവിയും പരിശോധിച്ചു. ഇതിൽനിന്നും ഒരാൾ ഇവിടെ കിടന്നിരുന്നതായി കണ്ടെത്തി. മുറിവുകളോടെ ഒരാൾ സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പോലീസിനു വിവരം…
Read Moreഭര്‍ത്താവിനെ ഒതുക്കണം, തളര്‍ത്തിയിടണം..! ആശയുടെ മൊഴി കേട്ട് ഞെട്ടി പോലീസ്; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ എങ്ങനെ മരുന്ന് ലഭിച്ചു; അന്വേഷിക്കാന്‍ പോലീസ്
പാലാ: മനോരോഗികൾക്കുള്ള മരുന്ന് ഭർത്താവിന് ഭക്ഷണത്തിൽ കലർത്തിനൽകി തളർത്തിക്കിടത്താൻ ശ്രമിച്ച കേസിലെ പ്രതി ആശാ സുരേഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്നു വിശദമായ തെളിവെടുപ്പും മറ്റന്വേഷണങ്ങളും നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവിനെ ഒതുക്കാനും തളർത്തിയിടാനുമാണു മരുന്നുകൾ നൽകിയിരുന്നതെന്നാണ് ആശയുടെ മൊഴിയെങ്കിലും ഇതിനപ്പുറത്തേക്ക് ഭർത്താവിനെ അപായപ്പെടുത്തി മറ്റെന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കാൻ ഇവർ ശ്രമിച്ചിരുന്നോയെന്ന കാര്യമാണു പോലീസ് അന്വേഷിക്കുന്നത്. മൂന്നു വർഷം മുന്‍പ് ഭർത്താവ് തന്നെ ഉപദ്രവിക്കുന്നതായി കാട്ടി ആശ പാലാ പോലീസിൽ ഒരു പരാതി നൽകിയിരുന്നു. പിന്നീട് ചില ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഈ കേസ് ഒത്തുതീർപ്പിലാക്കുകയാണ് ഉണ്ടായത്. പാലായിലെ രണ്ടു കടകളിൽനിന്നാണു ഓരോ മാസവും മരുന്നുകൾ വാങ്ങിയിരുന്നത്. ഇതിന്റെ ബില്ലുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ലഭ്യമായോ എന്നും മരുന്നിനെ സംബന്ധിച്ച വിവരങ്ങൾ ആശയ്ക്ക് ലഭിച്ചത് എങ്ങനെയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.…
Read Moreഒരുബൈക്ക് അതേ ദിശയിൽ പോയ ലോറിയെ മറി കടക്കുമ്പോള്‍..! ചങ്ങനാശേരിയിൽ മൂന്നു യുവാക്കൾ മരിച്ച സംഭവം; ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ…
ചങ്ങനാശേരി: എംസി റോഡിൽ എസ്ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കളുടെ ജീവൻ പൊലിഞ്ഞു. ചങ്ങനാശേരി ഹിദായത്തുനഗറിൽ വാടകയ്ക്ക് താമസിക്കു ന്ന പള്ളിവീട്ടിൽ ഷാനവാസിന്റെ മകൻ അജിമൽ റോഷൻ (27), ചങ്ങനാശേരി മൽസ്യമാർക്കറ്റ് ഉള്ളാഹയിൽ രാജുവിന്റെ മകൻ അലക്സ് വിൽസണ്‍(26), വാഴപ്പള്ളി കണിയാംപറന്പിൽ രമേശിന്റെ മകൻ രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തിനാണ് മൂന്നു യുവാക്കളുടെ ദാരുണ അന്ത്യത്തിനു കാരണമായ അപകടമുണ്ടായത്.ചങ്ങനാശേരി കാരാപ്പുഴശേരി ഷിന്റോ(23)യ്ക്ക് അപകടത്തിൽ പരിക്കേറ്റു. ഒരുബൈക്ക് അതേ ദിശയിൽ പോയ ലോറിയെ മറി കടക്കുന്പോൾ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിമൽ ആശുപത്രിയിൽ എത്തുംമുന്‍പ് മരിച്ചു. പിന്നീട് അലക്സിനേയും രുദ്രാഷിനേയും ഷിന്റോയേയും ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടോടെ അലക്സും…
Read More