കോട്ടയം: ’പിറന്നുവീണ മണ്ണിൽ ഒരു തുണ്ടു ഭൂമി സ്വന്തമായി കിട്ടണമെന്നു വലിയ ആഗ്രഹമായിരുന്നു. സർക്കാർ പട്ടയം തരുന്നതോടെ അതു സാധിക്കും’. സംസ്ഥാന സർക്കാരിന്റ നൂറുദിന കർമപരിപാടിയോടനുബന്ധിച്ച് നടക്കുന്ന പട്ടയമേളയിൽ തന്റെ നാലു സെന്റ് ഭൂമിയ്ക്കു പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് വെച്ചൂർ അംബേദ്കർ കോളനി നിവാസി പുത്തൻതറയിൽ കനകമ്മ. നാളെ രാവിലെ 11.30ന് വൈക്കം താലൂക്ക് ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കനകമ്മ പട്ടയം ഏറ്റുവാങ്ങുന്പോൾ 14 വർഷത്തെ ആഗ്രഹമാണ് സഫലമാകുക. കനകമ്മയും രണ്ടു പെണ്മക്കളും നാലു കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കോളനിയിലെ ഒറ്റമുറി വീട്ടിലാണ് താമസം. ഭർത്താവ് ദേവരാജൻ മരിച്ചുപോയി. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഭവനപദ്ധതികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. വിവാഹമോചിതരായ പെണ്മക്കളിൽ മൂത്തയാൾ സിന്ധു ഹൃദ്രോഗിയാണ്. ഇളയ മകളായ സന്ധ്യ ദേവരാജൻ തയ്യൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. പക്ഷാഘാതം വന്നു ശാരീരിക അവശതയിലായ കനകമ്മയുടെ ഏറെ…
Read MoreCategory: Kottayam
വൈക്കം കായലോരത്ത് ഒരുങ്ങുന്നു … കെഎസ്ആർടിസി ബസിൽ എസി റസ്റ്റോറന്റ്! വിശേഷങ്ങള്‍ ഇങ്ങനെ…
വൈക്കം: വൈക്കം കായലോര ബീച്ചിനു സമീപം കെടിഡിസി മോട്ടൽ വളപ്പിൽ ഉപയോഗ ശൂന്യമായ കെഎസ്ആർടിസി ബസിൽ ഒരുക്കുന്ന എസി റസ്റ്റോറന്റിന്റെ നിർമാണം അവസാന ഘട്ടത്തിൽ. 90 ശതമാനം നിർമാണം പൂർത്തിയായ റസ്റ്റോറന്റിന്റെ അവസാന മിനുക്കുപണികളാണ് ഇപ്പോൾ നടന്നുവരുന്നത്. ഇരുനിലകളിലായി ഒരുങ്ങുന്ന റസ്റ്റോറന്റിനുള്ളിൽ 45 ഇരിപ്പിടങ്ങളാണ് തയാറാക്കിയിട്ടുള്ളത്. താഴത്തെ എസി കംന്പാട്ടുമെന്റിൽ 20 ഇരിപ്പിടങ്ങളും മുകളിലത്തെ നോണ്‍ എസിയിൽ 25 ഇരിപ്പിടങ്ങളുമാണുള്ളത്. റസ്റ്റോറന്റിന്റെ പുറത്തെ പൂന്തോട്ടത്തിനോടു ചേർന്ന് 20 പേർക്കുകൂടി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ മൂന്നാറിലും തേക്കടിയിലും വിനോദ സഞ്ചാരികൾക്കും മറ്റും വിശ്രമിക്കുന്നതിനും അന്തിയുറങ്ങുന്നതിനും ഫലപ്രദമാക്കുന്നുണ്ട്. എന്നാൽ, ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസ് റസ്റ്റോറന്റാക്കുന്ന പദ്ധതി കേരളത്തിൽ ആദ്യം യാഥാർഥ്യമാകുന്നത് വൈക്കത്താണ്. വൈക്കം കായലോര ബീച്ചിൽ വൈകുന്നേരങ്ങളിൽ നൂറുകണക്കിനാളുകളാണെത്തുന്നത്. കുട്ടികളുമായി കുടുംബങ്ങൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ലഘു ഭക്ഷണശാല ബീച്ചിനു സമീപമുണ്ടാകണമെന്ന ആവശ്യവുമുയർന്നു. ജനകീയ…
Read Moreതെക്കേപ്പുറത്ത് കാട്ടുപന്നിയെ വെടിവച്ചു കൊന്നു ! ഭീകരമാണ് ഈ നാടിന്റെ അവസ്ഥ
റാന്നി പഞ്ചായത്ത് 12 വാർഡ് തെക്കേപ്പുറത്ത് കഴിഞ്ഞ രാത്രിയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വനംവകുപ്പ് രൂപീകരിച്ചിട്ടുള്ള കർഷക ജാഗ്രതാസമിതിയംഗമായ ഷാലോൺ പനവേലിയൊണ് കാട്ടുപന്നിയെ വെടിവച്ചത്. ഒരാഴ്ച മുന്‍പ് പട്ടാ പകൽ അങ്ങാടി ഈട്ടിച്ചുവട്ടിൽ ഭീതി പരത്തിയ കാട്ടുപന്നിയെ ഷാലോൺ വെടിവച്ചിരുന്നു. രണ്ടു വർഷം മുന്‍പ് തെക്കേപ്പുറത്ത് ടാപ്പിംഗ് തൊഴിലാളിയായ മാത്തുക്കുട്ടിയെ പന്നി കുത്തി കൊലപ്പെടുത്തിയത്. ആ സംഭവത്തിനു ശേഷം ഇപ്പോൾ മാത്രമാണ് ഈ പ്രദേശത്ത് ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കഴിഞ്ഞത്. ഈ പ്രദേശത്ത് വൈകുന്നേരമായാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. അത്രക്കും ഭീകരമാണ് ഈ നാടിന്റെ അവസ്ഥ. ഇപ്പോൾ കണ്ട പന്നിയെ കൊന്നത് ജനങ്ങൾക്ക് ചെറിയ ആശ്വാസമാണ്. അങ്ങാടി പഞ്ചായത്തിലെ ആറാം വാർഡിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ രണ്ടു ദിവസമായി കർഷകരുടെ തെങ്ങിൻ തൈകൾ നശിപ്പിക്കുകയാണ്. പന്നി ശല്യത്തനെതിരെ ശ്വാശ്വത പരിഹാരമാണ്…
Read Moreലോഡിംഗ് തൊഴിലാളി ഷിജുവിന്റെ തങ്കമനസ്; ജോസഫിന് തിരികെ കിട്ടിയത് കളഞ്ഞുപോയ ഏഴര പവന്റെ മാല
കടുത്തുരുത്തി: വഴിയില്‍ നിന്നു കിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരികെ നല്കിയ ലോഡിംഗ് തൊഴിലാളിയുടെ സത്യസന്ധതയ്ക്കു പത്തരമാറ്റ് തിളക്കം. കാരിക്കോട് ചാണാക്കുഴി ഷിജുവിനാണ് ഇന്നലെ ഉച്ചയോടെ മാല ലഭിച്ചത്. കുന്നപ്പള്ളി വരിക്കല്‍ പി.യു. ജോസഫിന്റെ 60 ഗ്രാം തൂക്കം വരുന്ന മാലയാണ് നഷ്ടപെട്ടത്. പെരുവയിലെ സെന്‍ട്രല്‍ ബാങ്കില്‍ പണയം വച്ചിരുന്ന മല തിരിച്ചെടുത്തു കൊണ്ട് പോകുമ്പോളാണ് പെരുവ ജംഗ്ഷനില്‍ വച്ച് നഷ്ടപെട്ടത്. പെരുവ ജംഗ്ഷന് സമീപം കടുത്തുരുത്തി റോഡില്‍ നിന്നാണ് ഷിജുവിന് മാല കിട്ടിയത്. ഷിജു ഉടന്‍ തന്നെ വെള്ളൂര്‍ എസ്ഐ വിജയപ്രസാദിനെ വിവരം അറിയിച്ച ശേഷം സ്റ്റേഷനില്‍ മാല ഏല്പിക്കുകയായിരുന്നു. ഇതേസമയം മാല നഷ്ടപെട്ട ജോസഫ് വെള്ളൂര്‍ സ്റ്റേഷനില്പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്നു എസ്എച്ച്ഒ സി.എസ്. ദീപുവിന്റെയും എസ്ഐ വിജയ പ്രസാദിന്റെയും സാന്നിധ്യത്തില്‍ മാല ഉടമയ്ക്കു കൈമാറി.
Read Moreഎക്സറേ എടുക്കാനെത്തിയ യുവതിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമം; 57കാരൻ ക്ലിനിക് ഉടമ അറസ്റ്റിൽ
കടുത്തുരുത്തി: പരിശോധനയ്ക്കെത്തിയ യുവതിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച എക്സറേ ക്ലിനിക് ഉടമ അറസ്റ്റില്‍. കല്ലറ ജംഗ്ഷനില്‍ സ്വകാര്യ എക്സറേ ക്ലിനിക് നടത്തുന്ന കളമ്പുകാട് വരിക്കമാന്‍ തൊട്ടിയില്‍ സ്റ്റീഫന്‍ (57) ആണ് പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് 30 കാരിയായ യുവതി സ്കാനിംഗിനായി സെന്ററിലെത്തിയത്. പരിശോധനകള്‍ നടത്തുന്നതിനിടെ സ്റ്റീഫന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറി പിടിച്ചതിനെ തുടര്‍ന്ന് ഇവര്‍ ബഹളം വച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കടുത്തുരുത്തി സിഐ കെ.ജെ. തോമസ് പറഞ്ഞു.
Read Moreകുടിയൻമാർക്കും “സ്പോർട്സ് ക്വാട്ട”..! മദ്യപാനികളുടെ മാമാങ്ക കേന്ദ്രമായി കോട്ടയം നെഹ്റു സ്റ്റേഡിയം; സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ നോക്കുകുത്തിയായി പോലീസ്
നാഗന്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പവലിയനിൽനിന്ന് പരസ്യമായി മദ്യപാനം നടത്തുന്നയാൾ. -രാഷ്ട്ര ദീപിക. കോട്ടയം: സാക്ഷരത ജില്ലയ്ക്ക് നാണക്കേടായി സാമൂഹ്യ വിരുദ്ധരുടെ പരസ്യ മദ്യപാനവും അഴിഞ്ഞാട്ടവും. ജില്ലയുടെ പല ഭാഗങ്ങളിലും ഇന്ന് ഇത് നിത്യകാഴ്ചയാവുകയാണ്. ജില്ലയിലെ കായിക പ്രേമികളും പ്രഭാത-സായാഹ്ന സവാരിക്കാരും എത്തുന്ന നാഗമ്പടം മൈതാനത്താണ് സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം ഏറെയും. കൂട്ടംകൂടിയും ഒറ്റയ്ക്കും എത്തി മദ്യപിക്കുന്ന ഇവർ ലക്കുകെട്ട് ഇവിടെയെത്തുന്നവരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ചീത്തവിളിക്കുന്നത് പതിവ് സംഭവമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇടനാഴികകളിലും ഇത്തരം കാഴ്ച പതിവാണെന്ന് വ്യാപാരികളും സ്ത്രീകളും പറയുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ പേക്കുത്തുകൾ അരങ്ങുവാണിട്ടും ഒന്നും അറിയാതെ ഇരിക്കുകയാണ് പോലീസ്. ജില്ല സ്ത്രീ സുരക്ഷയുള്ളതാകണമെങ്കിൽ ഇത്തരം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഇല്ലാതാവണം. ഇതിന് ഇവിടുത്തെ പോലീസ് അധികാരികൾ മുൻ കൈ എടുക്കണമെന്ന് സ്ത്രീ സന്നദ്ധസംഘടനകളും വ്യാപാരികളും പറയുന്നു.
Read Moreഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി പേടിക്കാതെ നിരത്തിലിറങ്ങാം; ജില്ലയിലെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ചങ്ങനാശേരിയിൽ
ചങ്ങനാശേരി: കേരള സർക്കാർ നേരിട്ട് നടത്തുന്ന ഹൈ സ്പീഡ് പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ ജില്ലയിൽ ആരംഭിക്കുന്നു. മൂന്നു സ്റ്റേഷൻ നിർമിക്കുന്നതിൽ ആദ്യത്തേത് ചങ്ങനാശേരിയിൽ ആരംഭിക്കും. ഇതു സംബന്ധിച്ചു അനുമതി ലഭ്യമായതായി ജോബ് മൈക്കിൾ എംഎൽഎ അറിയിച്ചു. വൈദുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി നടത്തി ചർച്ചയിലാണ് അനെർട്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വഴിയൊരുങ്ങിയത്. ആവശ്യമായ അഞ്ച് സെന്റ് സ്ഥലം ചങ്ങനാശേരി ബൈപ്പാസ് തുടങ്ങുന്ന ളായിക്കാട് ഭാഗത്തു തരപ്പെടുത്താമെന്നു നഗരസഭ ചെയർപേഴ്സണ്‍ സന്ധ്യ മനോജ് എംഎൽഎയെ അറിയിച്ചിട്ടുണ്ട്. അടുത്തുതന്നെ കൂടുന്ന മുനിസിപ്പൽ കൗണ്‍സിൽ യോഗത്തിൽ ഒൗദ്യോഗികമായി തീരുമാനമെടുക്കുമെന്ന് ചേയർപേഴ്സണ്‍ അറിയിച്ചിട്ടുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന സ്ഥലത്തിന്റെ അടുത്താണ് നിർദിഷ്ട സ്ഥലം. ചാർജ് ചെയുവാൻ വരുന്ന ആൾക്കാർക്ക് ഇത് വളരെ ഏറെ പ്രയോജനം ചെയും. പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനവുമായി…
Read Moreകുമാരനല്ലൂരിലെ ക്വട്ടേഷൻ ആക്രമണം; പരിശോധിച്ചത് ഒരു ലക്ഷം ഫോൺ കോളുകൾ; പോലീസിന്റെ കുറ്റമറ്റ അന്വേഷണത്തിൽ കുടുങ്ങിയത് ആക്രമണത്തിനിരയായ ആളുടെ ബന്ധുവും സംഘവും
ഗാന്ധിനഗർ: ക്വട്ടേഷൻ നൽകി സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനായതിനു പിന്നിൽ പോലീസിന്റെ കുറ്റമറ്റ അന്വേഷണം.ഒരു ലക്ഷത്തിൽപ്പരം ഫോണ്‍ നന്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കുമാരനല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിൽ കയറി ആക്രമണം നടത്തിയ മൂന്നുപേരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരന്പുഴ 101 കവല, ആർഷ് മൻസിലിൽ മുഹമ്മദ് ഷക്കീർ (51), ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘാംഗങ്ങളായ പേരൂർ സ്വദേശികളായ തനപ്പുരയ്ക്കൽ നന്ദു, അന്പാട്ട് കമൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഒരു മാസം മുന്‍പ് കുമാരനല്ലൂർ കവലയിൽ സ്കിൽ കാപ്റ്റ് എന്ന സ്ഥാപനത്തിൽ ആക്രമണം നടത്തിയ സംഭവത്തിലാണ് നടപടി. ആക്രമണത്തിനിരയായ സഫീറിന്റെ ബന്ധുവാണ് മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷക്കീർ. സഫീറും മുഹമ്മദ് ഷക്കീറുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ആക്രമണം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ നൽകുകയായിരുന്നു.ബൈക്കിലെത്തിയ നന്ദുവും കമലും സ്ഥാപനത്തിലെത്തി സഫീറിനെ…
Read More‘ചന്ദ്രൻപിള്ള വലിയ വിഷമത്തിലാണ്..! 33 വർഷം കൂടെയുണ്ടായിരുന്ന സന്തത സഹചാരിയെ കള്ളൻ കൊണ്ടുപോയി; തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു
എരുമേലി: മുപ്പത്തിമൂന്ന് വർഷമായി സന്തത സഹചാരി ആയിരുന്ന പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയതിന്റെ വിഷമത്തിലാണ് ചന്ദ്രൻപിള്ള. എരുമേലിക്കടുത്ത് വിഴിക്കത്തോട് ശ്രീ വിലാസം ഹോട്ടൽ നടത്തുന്ന വയോധികനായ ചന്ദ്രൻപിള്ളയുടെ പ്രിയപ്പെട്ടതായിരുന്നു തന്റെ പകുതി പ്രായമുള്ള പഴയ സൈക്കിൾ. 66കാരനായ ചന്ദ്രൻപിള്ള കഴിഞ്ഞ 33 വർഷമായി ആ സൈക്കിളിലാണ് എന്നും യാത്ര ചെയ്തിരുന്നത്. ഹോട്ടലിലേക്ക് വെള്ളം, വിറക്, പലവ്യഞ്ജന സാധനങ്ങൾ തുടങ്ങിയവയെല്ലാം സൈക്കിളിലാണ് ചന്ദ്രൻപിള്ള കൊണ്ടുവരിക.വലിയ വിറക് തടി സൈക്കിളിൽ കെട്ടി വെച്ചിട്ട് മറ്റൊരു വിറക് കഷണം കൈയിൽ പിടിച്ച് സൈക്കിൾ ചവിട്ടി വരുന്ന ചന്ദ്രൻപിള്ള സായാഹ്നങ്ങളിലെ പതിവ് കാഴ്ചയാണ്. ചൊവ്വാഴ്ച സൈക്കിളുമായി വിറക് ശേഖരിക്കാൻ പോയപ്പോഴാണ് മോഷണം നടന്നതെന്ന് ചന്ദ്രൻപിള്ള പറഞ്ഞു. സൈക്കിൾ റോഡരികിൽ വെച്ച ശേഷം പറമ്പിൽ നിന്ന് വിറകുകൾ എടുത്തു കൊണ്ടുവന്നപ്പോൾ സൈക്കിൾ കാണാനില്ല. പലയിടത്തും തെരഞ്ഞു നിരാശയിലും സങ്കടത്തിലുമായ ചന്ദ്രൻപിള്ളയെ ആശ്വസിപ്പിച്ച് നാട്ടുകാരും തെരച്ചിൽ…
Read Moreപ്രഭാതസവാരിക്കെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച! വള്ളത്തിൽ എത്തി അണലിപ്പാന്പിനെ രക്ഷപ്പെടുത്തി
കുമരകം: കുമരകം ബോട്ട് ജെട്ടിക്കുസമീപം ഇടത്തോട്ടിലേക്കു പോളകയറാതിരിക്കാൻ സജ്ജീകരിച്ചിരുന്ന കന്പി വലയിൽ അണലി കുടുങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാന്പിനെ രക്ഷിച്ചു. പ്രഭാതസവാരിക്കെത്തിയ കണ്ടത്തിപറന്പിൽ സാജനാണു വലയിൽ കുരുങ്ങിക്കിടക്കുന്ന അണലിയെക്കുറിപ്പുള്ള വിവരം ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചത്. തുടർന്നു കോട്ടയം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ടീം സ്ഥലത്ത് എത്തി. ടീമിലെ അംഗമായ അബീഷാണു കുരുക്കഴിച്ച് അണലിയെ രക്ഷിച്ചത്. കുമരകം പണ്ടാരച്ചിറ ബൈജുവിന്റെ സഹായത്തോടെ വള്ളത്തിൽ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്പെഷൽ ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദ്, ബിഎഫ്ഒ എസ്. സനീഷ്, കുമരകം ഫോറസ്റ്റ് ഓഫീസർ ആർ. അഞ്ജലി തുടങ്ങിയവരുടെ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. പരിക്കുകൾ ഏൽക്കാതെ പിടികൂടിയ അണലിയെ സുരക്ഷിതമായി വനത്തിലേക്ക് അയയ്ക്കുമെന്ന് എസ്എഫ്ഒ അറിയിച്ചു.
Read More