കടുത്തുരുത്തി: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ആയാംകുടി നാലുസെന്റ് കോളനിയിൽ ഇല്ലിപ്പടിക്കൽ രത്നമ്മ (57) ആണ് ഭർത്താവ് ചന്ദ്രന്റെ (65) കുത്തേറ്റ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പതിവായി ഇരുവരും വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. ഇന്നലെയും വഴക്കുണ്ടായി. തുടർന്ന് ചന്ദ്രൻ വീട്ടിലുണ്ടായിരുന്ന ഇളയ മകൾ അരുണിമയെ വീടിന് പുറത്തിറക്കി വാതിലടച്ചതിനുശേഷം രത്നമ്മയെ കുത്തുകയായിരുന്നു. അരുണിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു പ്രവേശിച്ചപ്പോഴാണ് കുത്തേറ്റു കിടക്കുന്ന രത്നമ്മയെയും വിഷം കഴിച്ച് അവശനിലയിലായ ചന്ദ്രനെയും കാണുന്നത്. രത്നമ്മയുടെ ശരീരത്തിൽനിന്നു വാർന്ന രക്തം മുറി മുഴുവൻ വ്യാപിച്ച നിലയിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ ത്തുടർന്ന് കടുത്തുരുത്തി പോലീസെത്തി രത്നമ്മയെയും അവശനിലയിലായിരുന്ന ചന്ദ്രനെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലേക്കു മാറ്റി. പിന്നീട് ചന്ദ്രനെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. മക്കൾ: അന്പിളി, അനീഷ്,…
Read MoreCategory: Kottayam
ക്ഷേത്രത്തിൽ കയറും മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ച ഐജിയുടെ ചെരുപ്പ് “മോഷ്ടിച്ചു’: കസ്റ്റഡിയിലായ ‘പ്രതിയെ’ വെറുതെ വിട്ടു!
എരുമേലി: ക്ഷേത്രത്തിൽ കയറും മുമ്പ് ചെരുപ്പുകൾ അഴിച്ചുവച്ച പോലീസ് ഐജി ദർശനം കഴിഞ്ഞ് നോക്കുമ്പോൾ തന്റെ മാത്രം ചെരുപ്പുകളില്ല. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പരിസരമാകെ തെരഞ്ഞതിനൊടുവിൽ പ്രതിയെ കണ്ടതും ഞെട്ടി. ഒരു തെരുവ് നായ ആണ് ചെരുപ്പുകൾ അപഹരിച്ചത്. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം എരുമേലി സ്റ്റേഷനിലെ കൺട്രോൾ റൂമിൽ കണ്ടതാണ് “പ്രതിയെ’ പിടികൂടാനുള്ള തുമ്പ് ആയത്. വ്യാഴാഴ്ച വൈകുന്നേരം എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ഐജി പി. വിജയൻ ശബരിമല ദർശനത്തിനായി പോകുന്നതിനിടെ എരുമേലി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ്പാദരക്ഷകൾ ഊരി മുറ്റത്ത് വച്ചത്. ഒപ്പമുണ്ടായിരുന്നവരും ചെരുപ്പുകൾ അഴിച്ചു മാറ്റി വെച്ചിട്ടാണ് ദർശനത്തിന് പ്രവേശിച്ചത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങാൻ എത്തുമ്പോഴാണ് ചെരുപ്പുകൾ നഷ്ടപ്പെട്ടത് അറിഞ്ഞത്. അതേസമയം ഒപ്പമുണ്ടായിരുന്നവരുടെ ചെരുപ്പുകളെല്ലാം യഥാസ്ഥാനത്തുണ്ടായിരുന്നു. അഞ്ച് മിനിറ്റോളം പരിസരത്ത് തെരഞ്ഞിട്ട് കണ്ടെത്താനാകാതെ വന്നതോടെ എരുമേലി പോലീസ് സ്റ്റേഷൻ…
Read Moreഅവിഹിത ബന്ധമോ മോഷണമോ ആരോപിക്കപ്പെട്ട് കൊലചെയ്യപ്പെട്ടതാകാം;ഏതെങ്കിലും സംഘർഷത്തിൽപ്പെട്ടു മരണപ്പെട്ടതുമാകാം; വൈക്കത്ത് നിന്ന് കാണാതായവരുടെ വിവരങ്ങൾ തേടി പോലീസ്
വൈക്കം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ടിവിപുരം ചെമ്മനത്തു കരയിൽ കരിയാറിന്റെ തീരത്തെ പൊതിമടൽകുഴിയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. വൈക്കത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും 20 വർഷം മുന്‍പ് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്നാണ് പുഴയുടെ തീരംവരെ നീളുന്ന റോഡ് നിർമിച്ച കരാറുകാരനിൽനിന്നും ജോലിക്കുണ്ടായിരുന്നവരിൽ പോലീസ് വിവരം ശേഖരിക്കുന്നത്. ഏതാണ്ട് 10 വർഷം മുന്‍പാണ് ഇവിടെ റോഡ് നിർമിച്ചത്. നിർമാണ സമയത്ത് വെള്ളക്കുഴിയായി കിടന്ന പ്രദേശത്തു റോഡു തീർക്കാൻ പൂഴിയും കല്ലും മറ്റും കൊണ്ടുവന്നു നിക്ഷേപിച്ചപ്പോൾ അസ്വാഭാവികമായി എന്തെങ്കിലും കണ്ടിരുന്നോയെന്നും മറ്റുമാണ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ ദൂര സ്ഥലങ്ങളിൽ നിന്നും മണ്ണ് കൊണ്ടു നിക്ഷേപിക്കുന്പോൾ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. 20 വർഷത്തിനിടയിൽ ഉണ്ടായ തിരോധാനങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടാത്ത കേസുകളിലേക്കും അന്വേഷണം നീളുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ…
Read Moreകേരള കോൺഗ്രസ്-എം, സിപിഐ പോര് മുറുകുന്നു; ‘എൽഡിഎഫിന് പരാതി നൽകും’
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മും സിപിഐയും തമ്മിലുള്ള പോര് മുറുകുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേരള കോണ്‍ഗ്രസ് എമ്മും സിപിഐ തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നത്. റിപ്പോർട്ടിനെതിരേ ഇന്നലെ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയോഗം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. തുടർന്നു കേരള കോണ്‍ഗ്രസ് നേതൃത്വം എൽഡിഎഫിനു പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന സിപിഐ തങ്ങളോട് യോജിച്ച് പ്രവർത്തിക്കുന്നില്ലെന്ന് കാണിച്ചാകും പരാതി നല്‍കുന്നത്. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നത്. സിപിഐയുടെ റിപ്പോർട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടിയാണെന്നും കേരള കോണ്‍ഗ്രസ് എം കുറ്റപ്പെടുത്തുന്നു. മുന്നണിയിൽ സിപിഐയ്ക്ക് രണ്ടാം സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയാണെന്നും പരാതിയിൽ ഉന്നയിച്ചേക്കുമെന്ന് സൂചനയുണ്ട്. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നട ത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർ ട്ടിൽ ഉൾപ്പെടുത്തിയതെന്നാണ് സിപിഐയുടെ ഭാഷ്യം.
Read Moreഓപ്പറേഷൻ ക്ലീൻ കോട്ടയം പദ്ധതി മെഡിക്കൽ കോളജ് പരിസരത്തേക്കും; ക്ലിനിംഗിൽ കിട്ടിയത് രണ്ട് വാറണ്ട് പ്രതികളെ; മാഫിയ സംഘങ്ങൾ നഗരം വിട്ടതായാണ് സൂചന
കോട്ടയം/ ഗാന്ധിനഗർ: പോലീസിന്റെ ഓപ്പറേഷൻ ക്ലീൻ കോട്ടയം പദ്ധതി കോട്ടയം മെഡിക്കൽ കോളജ് പരിസരത്തേക്കും വ്യാപിപ്പിക്കുന്നു. നഗരമധ്യത്തിലും സമീപ പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും സാമൂഹിക വിരുദ്ധരെയും ഒഴിപ്പിക്കുന്ന പദ്ധതിയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരത്തും തന്പടിച്ചിരുന്നു നിരവധി പേരെ പോലീസ് ഒഴിപ്പിച്ചിരുന്നു. ഇന്നലെ തിരുനക്കര ഭാഗത്ത് കറങ്ങി നടന്നിരുന്ന രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയിരുന്നു. മോഷണം, അടിപിടി തുടങ്ങിയ വിവിധ കേസുകളിൽ വാറന്റുണ്ടായിരുന്ന കുടമാളൂർ കൊപ്രായിൽ ജയിംസ് (41), പുതുപ്പള്ളി നിലയ്ക്കൽ ഭാഗത്ത് അഞ്ചക്കാട്കുന്നേൽ സാജൻ (32) എന്നിവരെയാണ് പിടികൂടിയത്. കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങൾക്കും പുറമേ ഏറ്റവും കൂടുതൽ സാമൂഹിക വിരുദ്ധരും കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘത്തിൽപ്പെട്ടവരും മോഷ്്ടാക്കളും ഉൾപ്പെടെയുള്ളവർ തന്പടിക്കുന്നതു മെഡിക്കൽ കോളജിലാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി ഇവിടേക്കും വ്യാപിപ്പിക്കാൻ…
Read Moreമാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം പാതിവഴിയിൽ; വ്യാപക പ്രതിഷേധം
കടുത്തുരുത്തി: മാഞ്ഞൂര്‍ റെയില്‍വേ മേല്‍പാലം നിര്‍മാണം പൂര്ത്തിയാക്കത്തത്തില് പ്രതിക്ഷേധം വ്യാപിക്കുന്നു. മേല്‍പാല നിര്‍മാണം വൈകൂന്നതില് വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ പാലം നിര്‍മിക്കുന്നതിനായി പഴയ പാലം പൊളിച്ചു നീക്കി പണികള്‍ ആരംഭിച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനിടെ പല കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപെട്ടു. പാലത്തോടുനുബന്ധിച്ചുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപെട്ടുള്ള തടസങ്ങളായിരുന്നു ഇവയില്‍ പ്രധാനം. ഇതു പിന്നീട് പരിഹരിച്ചു സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. മണ്ണാറപ്പാറ റോഡിലൂടെ വരുന്ന വാട്ടര്‍ അതോറിറ്രിയുടെ പൈപ്പ് റോഡില്‍ നിന്നും മാറ്റുന്നതുമായി ബന്ധപെട്ടുണ്ടായ കാല താമസമായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു തടസമായി വന്നത്. ഏറേനാളത്തെ കാത്തിരിപ്പിന് ശേഷം ഇക്കാര്യത്തിലും പരിഹാരമുണ്ടായിരുന്നു. പിന്നീട് കാലാവസ്ഥയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാക്കിയത്. ശക്തമായ മഴയെ തുടര്‍ന്ന് പണികള്‍ നടത്തുക ശ്രമകരമായി മാറിയതോടെ കരാറുകാരന് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തി. ഇതോടെ നാമമാത്രമായ പണികള്‍ മാത്രമാണ് കുറേ നാളുകളോളം…
Read Moreഒന്നരപ്പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതം; ഒടുവിൽ ഒരു മോഹം ബാക്കിയാക്കി ആരുമറിയാതെ വിടവാങ്ങൽ…
വൈക്കം: ഒന്നരപ്പതിറ്റാണ്ടോളം സഹസംവിധായകനായി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിച്ച പുരുഷോത്തമൻ സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ബാക്കിയാക്കി യാത്രയായി. 70 കളുടെ പാതിയിലും എണ്‍പതുകളിലുമായി പ്രേം നസീർ അടക്കം നിരവധി താരങ്ങളുടെ വിജയ ചിത്രങ്ങളുടെ ഭാഗമായി സംവിധായകരുടെയും നടീനടന്മാരുടെയും പ്രിയങ്കരനായി മാറിയ പുരുഷോത്തമൻ വൈക്കത്തുള്ള സഹോദരിക്കൊപ്പം താമസിക്കുന്നതിനിടെ കഴിഞ്ഞദിവസം മരിച്ചത് ചലച്ചിത്രലോകത്തെ സുഹൃത്തുക്കൾ പോലും അറിഞ്ഞില്ല. 1974ൽ 17-ാം വയസിൽ മദ്രാസിൽ താമസമാക്കിയ മൂത്ത സഹോദരന്റെ അടുക്കൽ സിനിമാ മോഹവുമായി ചെന്ന പുരുഷോത്തമനെ അദ്ദേഹം സുഹൃത്തായ ഹിറ്റ്മേക്കർ ശശികുമാറിന്റെ അടുക്കലെത്തിച്ചു. ശശികുമാറിന്റെ കൂടെ ആറു വർഷം സഹസംവിധായകനായി പ്രവർത്തിച്ചു. ആ സമയത്ത് പ്രസാദം, വെള്ളായണി പരമു, ഇത്തിക്കരപ്പക്കി, ജംബുലിംഗം, കരി പുരണ്ട ജീവിതങ്ങൾ, ഇന്ദ്രധനുസ്, ചൂള തുടങ്ങിയ സിനിമകളുടെ ഭാഗമായി. പിന്നീട് ശശികുമാറിന്റെ അനുമതിയോടെ സംവിധായകൻ കെ.ജി. രാജശേഖരന്റെ അസോസിയേറ്റ് ഡയറക്ടറായി. പ്രേംനസീർ നായകനായ…
Read Moreഅയ്യായിരം രൂപയുടെ സിഗരറ്റ് ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപയുടെ മോഷണം; മേൽക്കൂര ഇളക്കിയുള്ള കള്ളനെ കുടുക്കാൻ സിഗരറ്റ് വഴിയാകുമെന്ന് പോലീസ്
മുണ്ടക്കയം: വണ്ടൻപതാലിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചു പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മോഷണത്തിൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് അയ്യായിരത്തോളം രൂപയും, സിഗരറ്റ്, ബൂസ്റ്റ്, ചോക്ലേറ്റ്, ഈന്തപ്പഴം അടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും നഷ്ടമായിരുന്നു. കടയുടെ മേൽക്കൂരയിലെ ഓട് ഇളക്കി മാറ്റി അകത്തുകടന്നായിരുന്നു മോഷണം നടത്തിയത്.രാവിലെ കട തുറന്നപ്പോൾ മാത്രമാണ് മോഷണ വിവരം പുറത്തറിയുന്നത്. അതുകൊണ്ടുതന്നെ മഴപെയ്തപ്പോൾ വെള്ളം വീണു മൈദ മാവ്, പഞ്ചസാര അടക്കമുള്ളവ നശിച്ചുപോയിരുന്നു. പ്രദേശത്ത് താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെയും, ചില സാമൂഹ്യവിരുദ്ധരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അയ്യായിരത്തിലധികം രൂപയുടെ സിഗരറ്റ് മാത്രം മോഷണം പോയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയത്. രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് മുണ്ടക്കയം പോലീസ് അറിയിച്ചിരിക്കുന്നത്. എസ്എച്ച്ഒ ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Read Moreഎത്ര നാളത്തേക്കെന്ന് കണ്ടറിയാം..! സാമൂഹിക വിരുദ്ധരെ ഒഴിപ്പിച്ചു പോലീസ് നഗരം ക്ലീനാക്കി
കോട്ടയം: നഗരത്തിൽ നിന്നും സാമൂഹിക വിരുദ്ധരെ ഒഴിപ്പിച്ചു പോലീസ് നഗരം ക്ലീനാക്കിയെങ്കിലും എത്ര നാളത്തേയ്ക്കെന്ന് കണ്ടറിയാം. ഇന്നലെ നാഗന്പടം ബസ് സ്റ്റാന്റ് പരിസരത്തും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും കഴിഞ്ഞിരുന്ന സാമൂഹ്യ വിരുദ്ധരെയും യാചകരെയുമാണ് പോലീസ് നീക്കിയത്. മുന്‍പും സമാനമായ സാഹചര്യത്തിൽ നഗരത്തിൽ കഴിയുന്നവരെ പോലീസും നഗരസഭ അധികൃതരും ചേർന്നു നീക്കം ചെയ്യുകയും ഇവരെ റെസ്ക്യൂ ഹോമുകളിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇത്തരക്കാർ തിരികെ എത്തുന്നതും പതിവ് കാഴ്ചയായിരുന്നു. നഗരത്തിൽ കഴിയുന്നവരിൽ ഏറെയും ലഹരി ഉപയോഗിക്കുന്നവരും യാചകരും മോഷ്്ടാക്കളുമാണെന്ന് പോലീസ് പറയുന്നു. ഏറെ നാളായി നഗരത്തിൽ മോഷ്ടാക്കളുടെ ശല്യം കൂടിവരുന്നതായി പരാതിയുണ്ടായിരുന്നു. ഇന്നലെ മദ്യലഹരിയിൽ തിരുനക്കര മൈതാനത്ത് കഴിഞ്ഞിരുന്ന ചിലർ ബഹളമുണ്ടാക്കിയിരുന്നു. സ്ഥലത്തെത്തിയ പോലീസിനുനേരെ ഇവർ തട്ടിക്കയറി. തുടർന്നു കൂടുതൽ പോലീസ് എത്തിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്. തുടർന്നായിരുന്നു കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം…
Read Moreവിദേശജോലി സ്വപ്നം കണ്ടു നടക്കുന്നവരെ വലയിലാക്കും; ഫീസായി വെറും ഒന്നര ലക്ഷം മാത്രം; ടിനുവിന്റെ വാഗ്സാമർഥ്യത്തിൽ വീണത് നിരവധിപേർ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മണർകാട് പോലീസ് അറസ്റ്റ് ചെയ്തയാൾക്കെതിരേ കൂടുതൽ പരാതികൾ.മണർകാട് ബദേൽ ഭവനിൽ ടിനു യോഹന്നാനെ(53)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ കേസുകളുണ്ട്. ജോലി അന്വേഷിച്ചു നടന്നിരുന്ന യുവാക്കളെ ആയിരുന്നു ഇയാൾ വലയിൽ വീഴ്ത്തിയിരുന്നത്. മുന്‍പ് താൻ ജോലി വാങ്ങി നല്‍കിയതാണെന്ന രീതിയിൽ വിദേശത്ത് ജോലി ചെയ്യുന്ന നിരവധി പേരുടെ ചിത്രങ്ങൾ ഫേസ് ബുക്കിലൂടെ ഇയാൾ പലരെയും കാണിച്ചിരുന്നു. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെ സെയിൽസ് വിഭാഗത്തിലാണ് ഇയാൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. 40,000 മുതൽ 50,000 രൂപ വരെയായിരുന്നു ശന്പളമായി വാഗ്ദാനം ചെയ്തിരുന്നത്. വീസ ലഭിക്കുന്നതിനായി പ്രോസസിംഗ് ചാർജായി ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയായിരുന്നു ഇയാൾ പലരിൽ നിന്നും വാങ്ങിയെടുത്തിരുന്നത്. മുന്‍പ്…
Read More