കോട്ടയം: 65കാരിയുടെ കണ്ണിൽനിന്നും ജീവനുള്ള വിരയെ പുറത്തെടുത്തത് ജില്ലയിൽ അപൂർവ സംഭവമായി. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ ഡോ. സഞ്ജയ് ജേക്കബ് മലയിലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയിലൂടെ 10 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്. നായ്ക്കളിൽ കാണപ്പെടുന്ന ഡയറോഫൈലേറിയ ഇനത്തിൽപ്പെട്ട വിരയേയാണ് പുറത്തെടുത്തത്. ഇതു മൃഗങ്ങളുമായുള്ള സന്പർക്കത്തിലൂടെയാണ് മനുഷ്യരിലെത്തുന്നത്. ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നിവിടങ്ങളിൽ കടന്നുകൂടാറുണ്ട്. ഇതു ചിലപ്പോൾ അപകടകരമായേക്കാവുന്ന അവസ്ഥ സൃഷ്ടിക്കാം. മുന്‍പും നിരവധി കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിങ്ങവനം സ്വദേശിയായ വീട്ടമ്മയുടെ കണ്ണിൽ കൃഷ്ണമണിയോടു ചേർന്നിരുന്ന ഭാഗത്തുനിന്നുമാണ് വിരയെ പുറത്തെടുത്തത്. കണ്ണിൽ വേദനയും ചുവപ്പും അനുഭവപ്പെടുകയും കണ്ണിനുള്ളിൽ അനങ്ങുന്നതായും തോന്നിയതിനെ തുടർന്നാണ് വീട്ടമ്മ ചികിത്സ നടത്തിയത്. പരിശോധനയിൽ അസാധാരണത്വം തോന്നിയ ഡോക്ടർ ഉടൻ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. കണ്ണിന്റെ കൃഷ്ണമണിയോടു ചേർന്നിരുന്ന ഭാഗമായതിനാൽ ശസത്രക്രിയ സങ്കീർണമായിരുന്നില്ലെന്നും വിര കണ്ണിനുള്ളിലേക്കു കയറിയിരുന്നെങ്കിൽ അപകടകരമായേനെ എന്നും…
Read MoreCategory: Kottayam
ബസാർ തോടിനെ മുക്കിക്കൊന്ന് മാലിന്യം; വൃത്തിയാക്കാനിറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥം
കുമരകം: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകൾക്ക് തോട്ടിലെ മലിനജലം മൂലം ദേഹാസ്വസ്ഥത അനുഭവപ്പെട്ടു. പഞ്ചായത്തിലെ 10-ാം വാർഡിൽ പുതിയകാവ് – ബസാർ തോട്ടിൽ പോളവാരാനിറങ്ങിയ സ്ത്രീകൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നൂറു കണക്കിനു നാപ്കിനുകളും പ്ലാസ്റ്റിക്കും ചീഞ്ഞളിഞ്ഞ പോളയുമാണ് തോട് മലിനമാകുവാൻ കാരണം. ദേഹാസ്വസ്ഥത അനുഭവപ്പെട്ടതോടെ കരയക്കു കയറിയ സ്ത്രീകൾക്കു തൊഴിൽ ദിനം നഷ്ടപ്പെടുമെന്ന സ്ഥിതിയിലായി. പിന്നീട് തോടിന്റെ ഇരു കരകളിലുംനിന്ന് തോട്ടി ഉപയോഗിച്ച് പോള നീക്കാൻ തീരുമാനിക്കുകയുമായിരുന്നു. പ്രദേശത്ത് എലിപ്പനി ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ മുന്‍പ് റിപ്പോർട്ട് ചെയ്തിരിക്കുന്ന അവസ്ഥയിലാണ് തോട് ഇത്രയും മലിനപ്പെട്ടു കിടന്നത്. എസ്എൽബി സ്കൂളിനു മുൻവശത്ത് ഈ രീതിയിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
Read Moreപോര് മുറുകുന്നു, കോട്ടയം നഗരസഭയിലെ ഭരണപക്ഷങ്ങൾ തമ്മിലുള്ള തമ്മിലടിക്കുള്ള കാരണം ചെറുതല്ല
കോട്ടയം: നഗരസഭാ ഭരണത്തിൽ ചെയർപേഴ്സൺ- വൈസ് ചെയർമാൻ പോര് മുറുകുന്നു. പ്രതിപക്ഷത്തിനേക്കാൾ മുന്നിൽ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യനെ മുൾമുനയിൽ നിർത്തി വൈസ് ചെയർമാൻ ബി. ഗോപകുമാർ ആരോപണങ്ങൾ ഉന്നയിച്ചതോടെ കൗണ്‍സിൽ യോഗത്തിൽ ബഹളമായി. ഇന്നലെ നടന്ന ആസൂത്രണ സമിതിയിലും ഇരുവരും തമ്മിലുള്ള പോരിനു സാക്ഷ്യം വഹിച്ചു. ഇന്നു വീണ്ടും ആസൂത്രണ സമിതിയും കൗണ്‍സിൽ യോഗവും ചേരും. ഉദ്യോഗസ്ഥ ഭരണം?നഗരസഭയിൽ സെക്രട്ടറിയുടെ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താനോ ജോലിയെടുപ്പിക്കാനോ ചെയർപേഴ്സണു കഴിയുന്നില്ലെന്നും സമാന്തര ഭരണമാണ് നടക്കുന്നതെന്നും ബി. ഗോപകുമാറാണ് ആരോപണം ഉന്നയിച്ചത്. ഇതു പ്രതിപക്ഷം ഏറ്റെടുത്തതോടെ യോഗം അലന്പായി. നഗരസഭയിൽ വൈകുന്നേരം അഞ്ചിനുശേഷം സമാന്തര ഭരണം നടക്കുകയാണെന്നും കഴിഞ്ഞ കൗണ്‍സിൽ യോഗത്തിലെടുത്ത തീരുമാനങ്ങളിൽ സെക്രട്ടറി എന്തു നടപടിയെടുത്തുവെന്നു വ്യക്തമാക്കിയ ശേഷം കൗണ്‍സിൽ തുടർന്നാൽ മതിയെന്നും ഗോപകുമാർ പറഞ്ഞതാണ് തിങ്കളാഴ്ച നടന്ന യോഗം സംഘർഷത്തിലെത്തിച്ചത്. ചെയർപേഴ്സണെ മുൾ…
Read Moreഅന്നുമുതല്‍ സാധാരണക്കാര്‍ സഹിക്കുവാ..! കള്ളനോട്ടു കേസിലെ പ്രതിയോട് കൈക്കൂലി വാങ്ങിയ സിഐ ഉപ്പുതറക്കാരുടെയും സ്വൈര്യം കെടുത്തിയിരുന്നു…
ഉപ്പുതറ: കള്ളനോട്ടു കേസിലെ പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങി ആരോപണവിധേയനായ സിഐ ഉപ്പുതറയിലും അഴിഞ്ഞാടിയിരുന്നെന്ന് ആരോപണം. കഴിഞ്ഞവർഷം ലോക്ഡൗണ്‍ ആരംഭിക്കുന്ന സമയത്താണ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്ന് ഉപ്പുതറ സിഐ ആയി എ.എസ്. റിയാസ് എത്തിയത്. അന്നുമുതൽ ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലെ സാധാരണക്കാർ ഏറെ സഹിക്കേണ്ടിവന്നു. ജനങ്ങളുടെ സ്ഥാനവും പ്രായവും ഒന്നും പരിഗണിക്കാതെ സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ഇയാൾ ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്കും ദുസ്വപ്നമായിരുന്നു. പരക്കെ കൈക്കൂലി വാങ്ങുന്നതായുള്ള ആക്ഷേപവും ഇയാൾക്കെതിരെയുണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ മദ്യം കൊണ്ടുപോയി എന്നാരോപിച്ച് കാൻസർ രോഗിയായ ഡ്രൈവറിൽനിന്ന് 25000 രൂപ കൈക്കൂലി വാങ്ങിയെന്നുവരെ ആരോപണമുണ്ടായിരുന്നു. ഭാരവാഹന ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നതും പതിവായിരുന്നു. ഉപ്പുതറ പോലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന മത്സ്യവ്യാപാരികൾ, വഴിയോര കച്ചവടക്കാർ, റിസോർട്ടു നടത്തിപ്പുകാർ, കോണ്‍ട്രാക്ടർമാർ തുടങ്ങിയവരിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്തതായും ആരോപണമുണ്ടായിരുന്നു. ഉപ്പുതറ മാട്ടുതാവളത്തുനിന്ന് കള്ളനോട്ട്…
Read Moreകോവിഡ് കാലത്തെ പ്രതിസന്ധി ; ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന ആവശ്യവുമായി പ്രതീകാത്മക തൂക്കുകയര്‍ സമരവുമായി ജനകീയ പ്രതികരണവേദി
കടുത്തുരുത്തി: കോവിഡ് മൂലം കടബാദ്ധ്യതകള്‍ നേരിടുന്ന സാധരണക്കാരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ടു ജനകീയ പ്രതികരണവേദി പ്രതീകാത്മക തൂക്കുകയര്‍ സമരം നടത്തി. കടുത്തുരുത്തി ജംഗ്ഷനില്‍ നടന്ന സമരത്തിന് ജനകീയ പ്രതികരണവേദി കോര്‍ഡിനേറ്റര്‍ ടി.എം. രാജു തെക്കേക്കാലായില്‍ നേതൃത്വം നല്കി. കേരളത്തിലെ വ്യാപാരികള്‍, വ്യവസായികള്‍, ടാക്സി, ബസ് ഉടമകള്‍, സ്വകാര്യ കമ്പനി ജീവനക്കാര്‍, ജോലി നഷ്ടപ്പെട്ട് നാട്ടിലുള്ള പ്രവാസികള്‍ എന്നിവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി ലോണുകളുടെ തിരിച്ചടവാണ്. ഇവരുടെ ഭവനലോണ്, വാഹനലോണ്‍, ബിസിനസ് ലോണ്‍ എന്നിവയുടെ തിരിച്ചടവ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനെതിരെ ബാങ്കുകള്‍ നിയമ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഒരുവിധം കരകയറിയതിനാല്‍ കേന്ദ്ര സര്‍ക്കാരോ, റിസര്‍വ് ബാങ്കോ ഈ കാര്യത്തില്‍ ഇടപെടാനോ, മോറിട്ടോറിയമോ മറ്റെന്തെങ്കിലും സഹായങ്ങളോ പ്രഖ്യാപിക്കാനോയുള്ള സാധ്യതകളില്ലെന്ന് സമരക്കാര്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ കോവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഇവിടുത്തെ ജനങ്ങളെ…
Read Moreഉത്തരവാദിത്വമില്ലാത്തവരെ പോലെ ഉത്തരവാദിത്വ ടൂറിസനത്തിന്റെ പേരിൽ സി.കെ. ആശ എംഎൽഎയും വൈക്കം നഗരസഭയും കൊമ്പുകോർക്കുന്നു
കോട്ടയം: സി.കെ. ആശ എംഎൽഎയ്ക്കും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറായ ജി. ശ്രീകുമാറിനുമെതിരേ വൈക്കം നഗരസഭ. വൈക്കം നഗരസഭയുടെ കൈവശമുള്ള കായലോര ബീച്ചിൽ നഗരസഭയുടെ അനുമതിയില്ലാതെ ടൂറിസത്തിന്റെ പേരിൽ ഒന്‍പതു കോടി രൂപ ചെലവിൽ കോണ്‍ക്രീറ്റ് കൂടാരം നിർമിക്കുന്നതിനെതിരെയാണ് നഗരസഭ ചെയർപേഴ്സണ്‍ രേണുക രതീഷും വൈസ് ചെയർമാൻ പി. ടി. സുഭാഷും രംഗത്തെത്തിയിരിക്കുന്നത്. നഗരസഭ ഉത്തരവാദിത്ത ടൂറിസം മിഷന് സമർപ്പിച്ച പദ്ധതി അട്ടിമറിച്ച് എംഎൽഎയും ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും ചില സ്വകാര്യ ആർക്കിടെക്ടുമാരായി ചേർന്ന് നടത്തുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് ചെയർപേഴ്സണും വൈസ് ചെയർമാനും വ്യക്തമാക്കിയതോടെയാണ് നഗരസഭ എംഎൽഎ പോര് മറനീക്കി പുറത്ത് വന്നത്. ഇതിനു പുറമേ നഗരസഭാ കൗണ്‍സിലിലെ സിപിഐ കൗണ്സിലർമാരൊഴികെ അടിയന്തര കൗണ്‍സിൽ യോഗത്തിൽ ഒറ്റക്കെട്ടായി ചെയർപേഴ്സണിനു പിന്നിൽ അണിനിരക്കുകയും ചെയ്തു. ജനപങ്കാളിത്തത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലും മാതൃക സൃഷ്ടിച്ച വൈക്കത്ത് ജനപങ്കാളിത്തവും തദ്ദേശ…
Read Moreആരോഗ്യമന്ത്രി കാണേണ്ട കാഴ്ച തന്നെ..! കോട്ടയം മെഡിക്കൽ കോളജ് പൊടിപാറ ബ്ലോക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല
ഗാന്ധിനഗർ: കോവിഡ് ഭീതിജനകമാം വിധം പടർന്നു പിടിക്കുന്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ മെഡിക്കൽ കോളജിലെ ലാബ് പരിശോധനാ കേന്ദ്രം. ഇവിടെ ജനങ്ങൾ തടിച്ചുകൂടി നില്‍ക്കുന്നത് പതിവ് സംഭവമാണ്. മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന പൊടിപാറ മെമ്മോറിയൽ ബ്ലോക്കിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രത്തിൽ നൂറു കണക്കിനാളുകളാണ് കൂട്ടം കൂടി തങ്ങളുടെ ഉൗഴം കാത്ത് നിൽക്കുന്നത്. രോഗികളുടെ പരിശോധനാ സാംപിളുകൾ നൽ കാനും പരിശോധന ഫലങ്ങൾ തിരികെ വാങ്ങുന്നതിനുമാണ് രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ഇവിടെ ക്യൂ നിൽക്കുന്നത്. സാംപിളുകൾ നല്‍കാനും, പണം അടയ്ക്കാനും പരിശോധനാ ഫലം സ്വീകരിക്കാനുമായി ഇവിടെ നാലു കൗണ്ടറുകൾ മാത്രമാണുള്ളത്. അതിനാൽ കൂടുതൽ കൗണ്ടറുകൾ തുറക്കുകയും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് ആവശ്യം.
Read Moreവർണം പടർത്തി ഇവിടെ പെൺജീവിതങ്ങൾ! പെയിന്റിംഗ് ജോലിയില്‍ മികവ് തെളിയിച്ച് രണ്ടു വീട്ടമ്മമാർ
ബിജു ഇത്തിത്തറകടുത്തുരുത്തി: ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായിരുന്ന പെയിന്റിംഗ് ജോലിയില്‍ മികവ് തെളിയിച്ചു പെരുവ സ്വദേശികളായ രണ്ട് വീട്ടമ്മമാര്‍. പെരുവ കുന്നപ്പിള്ളി കുഴിപ്പറമ്പില്‍ സന്തോഷിന്റെ ഭാര്യ രാധുവും മരങ്ങോലി ഓലിയ്ക്കാകുഴിയില് സിജുവിന്റെ ഭാര്യ സിനിമോളുമാണ് ഇവര്‍. പെയിന്റിംഗ് പണികളുമായി ബന്ധപെട്ട് വീടിന്റെ മുകളില്‍ കയറണം, ഗോവണിയില്‍ നില്‍ക്കണം എന്നിങ്ങനെ അപകട സാധ്യതയുള്ള മേഖലയായതിനാല്‍ ആ മേഖലയില്‍ പുരുഷ മേധാവിത്വമായിരുന്നു. വീടുകള്‍ മുഷിഞ്ഞു, പായല്‍ പിടിച്ചു അവസ്ഥയിലാണ് പലരും പെയിന്റിംഗ് നടത്തുക. മഴക്കാലത്ത് ഈ പണികള്‍ ചെയ്യുമ്പോള്‍ തെന്നിവീണും മറ്റും അപകട സാധ്യതകളഉം ഏറേയാണ്. എന്നാല്‍ ഇതെല്ലാം മറികടന്ന് പുരുഷ തൊഴിലാളികളെ പോലും വെല്ലുന്ന രീതിയില്‍ പെയിന്റിംഗ് ജോലിയില്‍ മികവ് തെളിയിച്ചിരിക്കുകയാണ് ഇരുവരും. പെയിന്റിംഗിനോടൊപ്പം പോളിഷ് വര്‍ക്ക്, ഡിസൈന്‍ വര്‍ക്ക്, ഗാര്ഡന് വര്‍ക്ക്, മിഷ്യന് ഉപയോഗിച്ചുള്ള വീട് ക്ലീനിംഗ് തുടങ്ങിയ ഏല്ലാ വര്‍ക്കുകളും ഇവര്‍ അനായാസമായി ചെയ്യും. രാധു-സന്തോഷ് ദമ്പതികളുടെ…
Read Moreപണിക്കൻകുടി കൊലപാതകം; പ്രതി ബിനോയി പിടിയിൽ
ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ അടുക്കളയിൽ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയി അറസ്റ്റിൽ. പെരിഞ്ചാംകുട്ടിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രതി ബിനോയ്ക്കായി അന്വേഷണം നടന്നിരുന്നത്. മൂന്നാഴ്ചമുന്പ് കാണാതായ ബിന്ധുവിന്റെ മൃതദേഹം അയൽവാസിയായ ബിനോയിയുടെ അടുക്കളയിലെ അടുപ്പുപാതകത്തിനടിയിൽനിന്നുമാണ് കണ്ടെടുത്തത്. മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക് കവറുകൊണ്ടു മൂടിയ നിലയിലും ഉടുവസ്ത്രങ്ങൾ നീക്കംചെയ്ത നിലയിലുമായിരുന്നു. മൃതദേഹം നാലടിയോളം താഴ്ചയുള്ള കുഴിയിൽ ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു. പോലീസ് നായ മണം പിടിക്കാതിരിക്കാൻ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. മൃതദേഹം അടുക്കളയിൽ കുഴിച്ചുമൂടിയശേഷം ചാണകം ഉപയോഗിച്ചു തറ മെഴുകി. തുടർന്ന് മുകളിൽ അടുപ്പ് പണിതു. ഇതിന് മുകളിൽ ജാതിപത്രി ഉണക്കാൻ ഇട്ടിരുന്നു. ചെറിയ അടുക്കള ആയതിനാൽ ഭിത്തി പൊളിച്ചു മാറ്റിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ശ്വാസം മുട്ടിച്ചാണ്…
Read Moreപോലീസിനെ തല്ലിയതുൾപ്പെട്ടെ നിരവധി കേസുകൾ; തൊട്ടിമാലിയിൽ അച്ചുവിനെ കരുതൽ തടങ്കലിലാക്കി പോലീസ്
കോട്ടയം: ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതിരന്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ തൊട്ടിമാലിയിൽ അച്ചു സന്തോഷി(31) നെകാപ്പാ ചുമത്തി തടങ്കലിലാക്കി. ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവിറക്കിയത്. തുടർന്നു ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് വിയൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് കാപ്പാ നടപടികൾ നേരിട്ടിട്ടുള്ളതാണ് ഇയാൾ. ഏറ്റുമാനൂർ സ്റ്റേഷനിലെ പോലീസ് വാഹനം കേടുപാടുകൾ വരുത്തിയശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അച്ചു സന്തോഷിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കന്പിവടിക്ക് ആക്രമിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ തൊടുപുഴ മുട്ടം ജയിലിൽ വിചാരണ തടവുകാരനായി കഴിയവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
Read More