പാലാ: ഹോട്ടല്‍ തല്ലിത്തകര്‍ത്ത യുവാവിനെ പിടികൂടിയ പോലീസ് പുലിവാൽ പിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ മുത്തോലിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്. രണ്ടു ദിവസം മുമ്പ് ജോലിക്കെത്തിയ പത്തനംതിട്ട അയിരൂര്‍ സ്വദേശി കാനത്തില്‍ ഹരിലാല്‍ (48) കൂലി കിട്ടിയില്ലെന്ന് ആരോപിച്ച് ഹോട്ടലിന്റെ ചില്ലുകളും പാത്രങ്ങളും തല്ലിത്തകര്‍ക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലാ എസ്എച്ച്ഒ കെ.പി. ടോംസന്റെ നിര്‍ദേശപ്രകാരം എസ്ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അക്രമാസക്തനായി നിന്ന ഹരിലാലിനെ പിടികൂടി. തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് പോലീസ് പുലിവാല് പിടിച്ചത്. ആശുപത്രിയിലെത്തിയതോടെ ഹരിലാല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. കൈക്ക് മുറിവേറ്റിരുന്ന ഇയാള്‍ നിരവധി അസ്വസ്ഥതകള്‍ പറഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വിവിധ പരിശോധനകള്‍ കുറിച്ചു. അയ്യായിരത്തിലേറെ രൂപയുടെ ടെസ്റ്റുകള്‍ക്ക് കുറിച്ചതോടെ പോലീസ് വിഷമവൃത്തത്തിലായി. സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും പരിശോധനകള്‍ ഒഴിവാക്കിയാല്‍ പിന്നീട് പ്രശ്നമാകുമെന്നാണ് ഉപദേശം ലഭിച്ചത്.…
Read MoreCategory: Kottayam
മലരിക്കൽ ആമ്പൽ ഫെസ്റ്റ് എൻട്രി ഫീസ് വാങ്ങൽ നിർത്തി; വള്ളത്തിൽ യാത്രചെയ്യുന്നതിനുള്ള ഫീസ് നൽകണം
കുമരകം: പ്രവേശന ഫീസില്ലാതെ തിരുവാർപ്പ് മലരിക്കലിൽ ആന്പൽ വസന്തം കണ്ട് സന്ദർശകർ മടങ്ങുന്നു. ഇന്നലെ ചേർന്ന മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ യോഗമാണ് ഇന്നു മുതൽ ഫീസ് വാങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതു സംബന്ധിച്ചു വ്യാപക വിമർശനമുണ്ടായതിനെ തുടർന്നാണ് തീരുമാനം. പാടത്ത് സ്വയം വളരുന്ന ആന്പലിന്റെ പൂക്കൾ കാണാൻ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഫീസ് ഈടാക്കുന്നു എന്നതായിരിന്നു പരാതി. പാർക്കിംഗിനും വീഡിയോഗ്രാഫിക്കും തോന്നുംപടി ഫീസ് വാങ്ങിയിരുന്നതും പ്രതിഷേധത്തിനു കാരണമായി. പഞ്ചായത്തും ഡിടിപിസിയും പാടശേഖര സമിതികളും ചേർന്നു സംയുക്തമായാണ് ഫീസ് നിരക്ക് നിശ്ചയിച്ചിരുന്നത്. പ്രവേശന ഫീസായിരുന്ന 30 രൂപയിൽനിന്നും 20 രൂപ കർഷകർക്ക് നൽകാനായിരുന്നു ധാരണ. പാർക്കിഗ് ഫീസും പ്രവേശന ഫീസും ഒഴിവാക്കിയെങ്കിലും വള്ളത്തിൽ യാത്രചെയ്തു സന്ദർശനം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന ഒരാൾക്ക് 100 രൂപ എന്നുള്ള ഫീസ് തുടരുന്നുണ്ട്. പുഞ്ചകൃഷിക്കായി തിരുവായ്ക്കരി പാടത്ത് ഈയാഴ്ച്ച മുതൽ വെള്ളം വറ്റിച്ചു തുടങ്ങുമെന്ന്…
Read Moreശബ്ദം കേട്ട് യുവതി നോക്കിയപ്പോൾ…! കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ; സംഭവം ഇങ്ങനെ…
കറുകച്ചാൽ: കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ യുവാവ് അറസ്റ്റിൽ. ഉന്പിടി വരവുങ്കൽ അനീഷ് കുമാറാ(29)ണ് അറസ്റ്റിലായത്. അയൽവാസിയായ യുവതി കുളിക്കുന്പോൾ അനീഷ് കുളിമുറിയുടെ പിന്നിൽനിന്നും വെന്റിലേഷനിലൂടെ ഒളിഞ്ഞു നോക്കുകയായിരുന്നു. ശബ്ദം കേട്ട് യുവതി നോക്കിയപ്പോൾ അനീഷിനെ തിരിച്ചറിഞ്ഞു. ഉടൻതന്നെ ഇയാൾ ഇവിടെനിന്നും ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഫോണ്‍ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്തിയില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreതലയോട്ടി കണ്ടെത്തിയ സംഭവം! കാണാതായവരുടെ ബന്ധുക്കളുടെ രക്ത സാന്പിൾ ശേഖരിക്കുന്നു; പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച സൂചന ഇങ്ങനെയൊക്കെ…
വൈക്കം: വൈക്കം ചെമ്മനത്തു കരയിൽ മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പ്രദേശത്തുനിന്ന് കാണാതായവരുടെ ബന്ധുക്കളിൽനിന്ന് ഇന്നു ബ്ലഡ് സാന്പിൾ ശേഖരണം ആരംഭിച്ചു. മൽസ്യക്കുളത്തിനായി കുഴിച്ചപ്പോൾ തലയോട്ടിയും അസ്ഥികളും ലഭിച്ച സംഭവത്തിലാണ് പോലീസ് ബ്ലഡ് സാന്പിൾ ശേഖരിക്കുന്നത്. വർഷങ്ങൾക്കു മുന്‍പ് കാണാതായ മുന്നുപേരുടെ ബന്ധുക്കളിൽനിന്നാണ് ആദ്യ ഘട്ടത്തിൽ ബ്ലഡ് സാന്പിൾ ശേഖരിക്കുന്നത്. ബ്ലഡ് സാന്പിളുകൾ ശേഖരിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി തലയോട്ടിയും അസ്ഥികളും ഇന്നുതന്നെ ഫോറൻസിക് ലാബിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് രാസപരിശോധന ഫലം ഉടൻ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് പോലിസ് പറഞ്ഞു. 40 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹാവശിഷ്ടമെന്നാണ് ഫോറൻസിക് സർജന്റെ പ്രാഥമിക നിഗമനം. രണ്ടു വർഷത്തിനും പത്തു വർഷത്തിനുമിടയിൽ പഴക്കം തോന്നിക്കുന്നതാണ് മൃതദേഹാവശിഷ്ടങ്ങളെന്നുകൂടി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതോടെ ചെമ്മനത്തുകരയ്ക്കു പുറമേ സമീപ സ്ഥലങ്ങളിലേയ്ക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. ഫോറൻസിക്…
Read Moreനന്ദി എത്രപറഞ്ഞാലും തീരില്ല; 13,000 രൂപയും 10 പവനും തിരികെയേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി
ചങ്ങനാശേരി: ചങ്ങനാശേരി ടൗണിലെ ഓട്ടോറിക്ഷയിൽ മറന്നുവച്ച പണവും സ്വർണാഭരണങ്ങളും യാത്രക്കാരിയായ വീട്ടമ്മയ്ക്കു തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോഡ്രൈവർ ഷാനു ഖാൻ. മുനിസിപ്പൽ ആർക്കേഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കുരിശുംമൂട് ഡിവൈൻ നഗർ അതിരന്പുഴ തെക്കേടത്ത് വീട്ടിൽ ഓമന(60)യുടെ 13,000 രൂപയും നാലു ലക്ഷത്തോളം വില വരുന്ന 10 പവൻ സ്വർണവും അടങ്ങുന്ന ഹാൻഡ് ബാഗാണ് ഇദ്ദേഹം തിരികെ നൽകിയത്. സ്വകാര്യ ബസിൽ നഗരത്തിലെത്തിയ ഓമന ഷാനുവിന്റെ ഓട്ടോറിക്ഷയിൽ കയറുകയും സംഗീത ടെക്സ്റ്റൈൽസിനു സമീപം ഇറങ്ങുകയും ചെയ്തു. ഷാനു തിരികെ വന്ന് സ്റ്റാൻഡിൽ അടുത്ത ഓട്ടത്തിനായി പാർക്ക് ചെയ്തു. പിന്നീട് യാത്രയ്ക്കായി കയറിയ സ്ത്രീയാണ് ഓട്ടോറിക്ഷയുടെ സീറ്റിനു താഴെ ഹാൻഡ്ബാഗ്് കിടക്കുന്ന കാര്യം ഷാനുവിനെ അറിയിച്ചത്. ഹാൻഡ്ബാഗ് വാങ്ങി വണ്ടിയിൽ വച്ച് യാത്രക്കാരിയെ നിശ്ചിത സ്ഥലത്ത് ഇറക്കിയ ശേഷം ബാഗ് തുറന്ന്…
Read Moreഒന്ന് കുളിക്കാന്‍ പോലും പറ്റുന്നില്ല..! മുട്ടുചിറ പറമ്പ്രം പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; യുവാക്കള്‍ ചെയ്തുകൂട്ടുന്നതിനെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…
കടുത്തുരുത്തി: മുട്ടുചിറ പറമ്പ്രം ഭാഗത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. വീടുകളില്‍ ഒളിഞ്ഞു നോട്ടവും കുളിമുറികളിലെ ദൃശ്യങ്ങള്‍ പകര്‍ത്താനുമാണ് സാമൂഹ്യവിരുദ്ധരുടെ ശ്രമമെന്ന് നാട്ടുകാര്‍ പറയുന്നു. വീടുകള്‍ക്കു മുന്നിലൂടെ രാത്രികാലങ്ങളില്‍ ചുറ്റിതിരിയുന്നതും സാമൂഹ്യവിരുദ്ധര്‍ പതിവാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കതകുകളില്‍ മുട്ടി വിളച്ചശേഷം ഇരുട്ടിലേയ്ക്കു മാറിനിന്ന് ശബ്ദം ഉണ്ടാക്കുന്നതിനാല്‍ ഭയം മൂലം പലരും പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കാപ്പുന്തല-കുറുപ്പന്തറ റോഡിലൂടെയുള്ള രാത്രികാല യാത്ര ഭയപെടുത്തന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിച്ചിലപ്പാറ – പറമ്പ്രം റോഡ് കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ സംഘടിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കു മുമ്പ് പ്രദേശത്തെ രണ്ടു വീടുകളില്‍ ബൈക്കുകളിലെത്തിയ യുവാക്കള്‍ മൊബൈല്‍ ഫോണിലെ കാമറായിലൂടെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ബൈക്കുപേക്ഷിച്ചു സ്ഥലത്തുനിന്നും രക്ഷപ്പെട്ടു സംഭവ സ്ഥലത്തെത്തിയ വാര്‍ഡ് മെമ്പറായ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജുവും പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് നാട്ടുകാരുടെ…
Read Moreമരണവീടുകൾ കേന്ദ്രീകരിച്ചു തട്ടിപ്പ്! തട്ടിപ്പിനിറങ്ങുന്നത് വിദേശത്ത് തൊഴിലുള്ളവരുടെ ബന്ധുക്കൾ മരണപ്പെടുമ്പോള്‍; സംഘത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചു
കോട്ടയം: മരണവീടുകൾ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്ന സംഘത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചു. പണത്തിനു പുറമേ സ്വർണവും സംഘം കൈക്കലാക്കിയിട്ടുണ്ട്. ഏതാനും നാൾ മുന്‍പ് അതിരന്പുഴയിൽ മരണപ്പെട്ട വ്യക്തിയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തശേഷം വീട്ടിൽനിന്നും സ്വർണം അപഹരിച്ചു. ഒരു സൈനികന്റെ വീട്ടിൽനിന്നും ഇത്തരത്തിൽ സ്വർണം അപഹരിച്ച സംഭവം മാസങ്ങൾക്കു മുന്‍പാണ് നടന്നത്. ഒന്നിലധികം പേർ ഉൾപ്പെടുന്ന സംഘം വിദേശത്ത് തൊഴിലുള്ളവരുടെ ബന്ധുക്കൾ മരണപ്പെടുന്പോഴാണു തട്ടിപ്പിനിറങ്ങുന്നത്. ചടങ്ങുകളടക്കമുള്ള കാര്യങ്ങളിൽ സജീവമാകുന്ന ഇവർ മറ്റുള്ളവരുടെ ശ്രദ്ധമാറുന്പോൾ വീടിനുള്ളിൽ കടന്ന് അലമാലകളിലും മറ്റും സൂക്ഷിക്കുന്ന പണവും സ്വർണവും അപഹരിക്കുകയാണു പതിവ്. മരണാനന്തര ചടങ്ങിനിടയിലെ മോഷണം വാർത്തയായതോടെയാണു മരണപ്പെട്ട വ്യക്തി സഹായം നൽകാമെന്നു പറഞ്ഞിരുന്നതായി അറിയിച്ചു കുടുംബാംഗങ്ങളെ സമീപിക്കുന്ന തന്ത്രവുമായി സംഘം സജീവമായത്. അതിരന്പുഴ, ലിസ്യു, മണ്ണാർകുന്ന്, കൈപ്പുഴ തുടങ്ങിയ മേഖലകളിൽ നിരവധി മരണവീടുകളിൽ ഇതിനോടകം തട്ടിപ്പു നടത്തി. മൃതദേഹം സംസ്കരിച്ചു രണ്ടു മൂന്നു…
Read Moreതീർത്തും അപകടരഹിതം! കുളിർതെന്നലായി അരുവിക്കുഴി വെള്ളച്ചാട്ടം; പുളകംകൊണ്ട് സഞ്ചാരികൾ
പള്ളിക്കത്തോട്: പാറക്കെട്ടുകളിലൂടെ പളുങ്കുമണിപോലെ ചിതറിവീഴുന്ന ജലകണങ്ങൾ. പതഞ്ഞൊഴുകുന്ന അരുവിയിൽ പ്രകൃതി നിക്ഷേപിച്ച കല്ലുകളിൽ ഇരുന്നും വെള്ളത്തിൽ ഇറങ്ങിയും കുളിച്ചും ആർത്തുല്ലസിക്കാൻ കുടുംബങ്ങൾ പ്രായഭേദമെന്യേയെത്തുന്നു. കോട്ടയം നഗരത്തിൽനിന്നു 18 കിലോമീറ്റർ മാത്രം ദൂരെ പള്ളിക്കത്തോട് പഞ്ചായത്തിലാണ് കണ്ണുകളെ പുളകമണിയിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം. ഈ സുന്ദര കാഴ്ച കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിനാളുകളാണ് ഇവിടെയെത്തിയത്. സ്വച്ഛസുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിലുള്ള വെള്ളച്ചാട്ടം തീർത്തും അപകടരഹിതമാണെന്നതു കുടുംബങ്ങളെ ഇങ്ങോട്ടു കൂടുതൽ ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ മനോഹരമായ പടവുകളും തോടിനു കുറുകെയുള്ള പാലവുമെല്ലാം സഞ്ചാരികൾക്കു പുതിയ അനുഭവമേകുന്നു. അതുകൊണ്ടുതന്നെ ഒരിക്കൽ അരുവിക്കുഴിയിൽ വന്നവർ വീണ്ടും വീണ്ടും ഇവിടെയെത്തും. കല്യാണ ആൽബങ്ങളുടെയും ഷോർട്ട് ഫിലിമുകളുടെയും സ്ഥിരം വേദിയായി അരുവിക്കുഴി മാറിയിട്ടുണ്ട്. വ്യത്യസ്തമായ ഫ്രെയിമുകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നത് പ്രത്യേകതയായി കാമറമാൻമാർ ചൂണ്ടിക്കാണിക്കുന്നു. വർഷങ്ങൾക്കു മുന്‍പേ സൂപ്പർ സ്റ്റാറുകളുടെ സിനിമയിൽ പേരുപറയാതെ വന്നുപോയിട്ടുള്ള അരുവിക്കുഴിയെ ടൂറിസം ഭൂപടത്തിലേക്കു കൈപിടിച്ചു…
Read Moreപോലീസ് ഉദ്യോഗസ്ഥരെ വിടാതെ പിൻതുടർന്നു ഫേസ്ബുക്ക് തട്ടിപ്പുകാർ
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ വിടാതെ പിൻതുടർന്നു ഫേസ്ബുക്ക് തട്ടിപ്പുകാർ. കോട്ടയം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപോയഗിച്ചാണ് പലരിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. അനൂപ് ജോസിന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നും സുഹൃത്തുക്കൾക്കും റിക്വസ്റ്റ് ചെന്നു. തുടർന്നു പലരോടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിനെ കുറിച്ച് അനൂപ് ജോസിന് വിവരം ലഭിക്കുന്നത്. തുടർന്ന് സ്വന്തം അക്കൗണ്ടിൽ അനൂപ് ജോസ് മുന്നറിയിപ്പ് നൽകുകയും ജില്ലാ സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകുകയും ചെയ്തു. ജില്ലയിൽ മുന്‍പും പല ഉദ്യോഗസ്ഥരുടെ പേരിലും തട്ടിപ്പിന് ശ്രമം നടന്നിരുന്നു.
Read More40 നും 50 നും ഇടയിൽ പ്രായമുള്ള വൈക്കത്ത് നിന്ന് കാണാതായ പുരുഷനാര്? കുളത്തിൽ നിന്ന് കിട്ടിയ തലയോട്ടിയും അസ്ഥികളും ലാബിലേക്ക്
വൈക്കം: വൈക്കം ചെമ്മനത്തുകരയിൽ മൽസ്യക്കുളത്തിനായി കുഴിച്ചപ്പോൾ ലഭിച്ച തലയോട്ടിയും അസ്ഥികളും വിദഗ്ധ പരിശോധനയ്ക്കായി ഇന്ന് ഫോറൻസിക് ലാബിലെത്തിക്കും. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് രാസപരിശോധനാ ഫലം ഉടൻ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. 40 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹ അവശിഷ്ടമെന്നാണ് ഫോറൻസിക് സർജന്റെ പ്രാഥമിക നിഗമനം. രണ്ടു വർഷത്തിനും പത്തു വർഷത്തിനുമിടയിൽ പഴക്കം തോന്നിക്കുന്നതാണ് മൃതദേഹാവശിഷ്ടങ്ങളെന്നുകൂടി പോസ്റ്റ്മോമോർട്ടത്തിൽ സൂചന ലഭിച്ചതോടെ ചെമ്മനത്തുകരയ്ക്കു പുറമേ സമീപ സ്ഥലങ്ങളേിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചു കഴിഞ്ഞ് അന്വേഷണം പുരോഗമിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്ത് മടൽ കുഴിയിൽ അഞ്ചടി താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. റോഡു മാർഗവും ജലമാർഗവും എത്തിച്ചേരാവുന്ന വിജനമായ സ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.വൈക്കം ഡിവൈഎസ്പി എ.ജെ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read More