മഴ തുടരുന്നു, കണ്‍ട്രോൾ റൂമുകൾ തുറന്ന് ദുരന്തനിവാരണ വകുപ്പ്; പടിഞ്ഞാറൻമേഖലയിൽ വെള്ളം കയറി തുടങ്ങി

കോട്ടയം: ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കളക്്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾ തുറന്നു. താലൂക്ക് കണ്‍ട്രോൾ റൂമുകളിൽനിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്‍ററിലേക്ക് നൽകും. ഇന്നലെ പകൽ മുഴുവൻ ജില്ലയിൽ സാമാന്യം നല്ല രീതിയിൽ മഴ പെയ്തു. രാത്രിയിലും മഴയുണ്ടായിരുന്നു. ഇന്നു രാവിലെ മുതൽ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. മഴ ശക്തമായതോടെ മീനച്ചിൽ, മണിമല, മൂവാറ്റുപുഴയാറുകളിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. മലയോരമേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കൂടുതൽ മഴ ലഭിച്ചത് വൈക്കത്താണ് 104.4 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. പൂഞ്ഞാർ 70.5, കോട്ടയം 58.6, കുമരകം 56.8, കോഴ 37.2, കാഞ്ഞിരപ്പള്ളി 33.2…

Read More

കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് ബൈക്ക് നോട്ടമിട്ട് കുറേ കള്ളൻമാർ! ബൈക്ക് മോഷണത്തിനു പിന്നിൽ…

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ചേർത്തല എരമല്ലൂർ കളത്തിൽ അഖിൽ രാജി (28)ന്‍റെ പൾസർ ബൈക്കാണ് (കെഎൽ 32 എം 9849) മോഷണം പോയത്. ബുധനാഴ്ച വൈകുന്നേരം മൂന്നാം വാർഡിന്‍റെ പ്രധാന കവാടത്തിനു സമീപം പാർക്ക് ചെയ്തിരുന്നതാണ്. ഒന്നര മാസത്തിലധികമായി അഖിൽ രാജിന്‍റെ ഭാര്യ മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതേ തുടർന്ന് ബൈക്ക് പാർക്ക് ചെയ്തു തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഇരുചക്ര വാഹനങ്ങളും വാഹനങ്ങളുടെ പാർട്സും മോഷണം പോകുന്നത് പതിവു സംഭവമാണ്. ഇത്തരത്തിൽ മുന്പും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട ബൈക്ക് കിലോമീറ്ററുകൾക്കുള്ളിൽ തന്നെ ഉപേക്ഷിച്ച നിലയിൽ റോഡരികിൽ നിന്നും ലഭിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഗാന്ധിനഗറും പരിസരങ്ങളും കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളും ലഹരി മാഫിയ സംഘത്തിലെ യുവാക്കളുമാണ്…

Read More

ആ മൃതദേഹം താഴത്തങ്ങാടി ദന്പതികളുടെ ഭർത്താവിന്‍റേതോ ? സംശയം മുറുകുന്നു…. അന്വേഷണം പത്തു വർഷം മുന്പു കാണാതായ ടിവി പുരം സ്വദേശിയായ ഗൃഹനാഥനിലേക്കും…

വൈക്കം: ടിവി പുരം ചെമ്മനത്തുകരയിൽ കരിയാറിന്‍റെ തീരത്തെ മടൽക്കുഴിയിൽനിന്ന് ലഭിച്ച മൃതദേഹം കാണാതായ താഴത്തങ്ങാടി ദന്പതികളിലെ ഭർത്താവിന്‍റേതോ? സംശയം മുറുകുന്നു. വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നു ലഭിച്ച മൃതദേഹാവശിഷ്ടം പുരുഷന്‍റേതെന്നു പോലീസ് സ്ഥിരീകരിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. 2017 ഏപ്രിൽ ആറിന് താഴത്തങ്ങാടി അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പുതിയ കാറുമായി കാണാതായത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും ദന്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇവർ കൊല ചെയ്യപ്പെട്ടതാണെന്നാണ് പോലിസിന്‍റെ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല. ചെമ്മനത്തുകരയിൽനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്‍റേതാണെന്നാണ് ഫോറൻസിക് അധികൃതരുടെ പ്രാഥമിക നിഗമനം. ഇതു കൂടി കണക്കിലെടുത്ത്…

Read More

ഓൺലൈൻ തട്ടിപ്പുകാർ മലയോര മേഖലകളിലേക്ക് ! ലക്ഷ്യം, വീട്ടമ്മമാരും സാധാരണക്കാരും; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

എരുമേലി: സാധാരണക്കാരെയും വീട്ടമ്മമാരെയും ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞയിടെയാണ് ഒരു സംഘം വീട്ടമ്മമാർക്ക് തട്ടിപ്പിലൂടെ വൻ തുക നഷ്ടപ്പെട്ടത്. ഇതിന്‍റെ വാർത്തകൾ വന്നിട്ടും വീണ്ടും തട്ടിപ്പ് വ്യാപകമാവുകയാണ്. പന്പാവാലി സ്വദേശിക്ക് ലഭിച്ച വാട്സ്ആപ്പ് മെസേജുകൾ വഴിയാണ് തട്ടിപ്പ് നടന്നത്. ആകർഷകമായ വായ്പാ പദ്ധതികളുടെ പരസ്യ മെസേജാണ് എത്തിയത്. പിന്നാലെ ഫോണ്‍ കോൾ എത്തി. ഹിന്ദിയിൽ സംസാരിച്ച ആൾ പറഞ്ഞത് മനസിലായില്ലെങ്കിലും മെസേജിൽ കിട്ടിയ വിവരങ്ങൾ വിശ്വസിച്ച് രണ്ടു ലക്ഷം രൂപ വായ്പ ലഭിക്കാൻ മെസേജിൽ അറിയിച്ച പ്രകാരമുള്ള തുക മെസേജിലുള്ള അക്കൗണ്ട് നന്പറിലേക്ക് നൽകി. രണ്ടു ലക്ഷത്തിനു പകരം രണ്ടര ലക്ഷമാണ് വായ്പ അനുവദിച്ചതെന്നും അധികമായി അയച്ച അര ലക്ഷം മുൻകൂർ ആയി അടച്ചാൽ അനുവദിക്കപ്പെട്ട രണ്ടു ലക്ഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും അടുത്ത ദിവസം മെസേജ് എത്തി. ഇക്കാര്യം വ്യാപാരി കൂടിയായ…

Read More

ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിലിറങ്ങി മുങ്ങി! ഒടുവില്‍  കള്ളത്തോക്ക് വീട്ടിൽ ഒളിപ്പിച്ച കേസിൽ പിടിയിൽ

മുണ്ടക്കയം: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിൽ ഇറങ്ങി മുങ്ങിയ പ്രതിയെ കള്ളത്തോക്ക് വീട്ടിൽ ഒളിപ്പിച്ച കേസിൽ പിടികൂടി. കൊന്പുകുത്തി, പന്നിവെട്ടുംകുഴി ഭാഗത്ത് ഇളംപുരയിടത്തിൽ, സുരേഷ് (46)നെയാണ് മുണ്ടക്കയം സി.ഐ.ഷൈൻകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂന്നാറിൽ നിന്നും പിടികൂടിയത്. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ജൂലൈ ഒന്നിനാണ് വന അതിർത്തി പ്രദേശങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയത്. ഇതിനെതുടർന്ന് സുരേഷിനെ വീട്ടിൽനിന്നും നിറ തോക്ക് പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ സുരേഷ് വനത്തിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവിൽപോയ സുരേഷിനായി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയിരുന്നു. കാഞ്ഞിരപ്പളളി ഡിവൈഎസ്പി സജിമോനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു മൂന്നാർ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് പ്രതി വലയിലായത്. സെൻട്രൽ ജയിലിൽനിന്നും പരോളിലിറങ്ങിയ മറ്റുപ്രതികളുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ടു മാസമായി സുരേഷ് മൂന്നാർ ഭാഗത്ത്…

Read More

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും ഇങ്ങോട്ട് വരേണ്ട..! കോവിഡ് പിടിവിട്ടു; മലരിക്കലില്‍ ആമ്പല്‍ ഫെസ്റ്റ് കളക്ടർ നിരോധിച്ചു

കോട്ടയം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മലരിക്കലില്‍ ആമ്പല്‍ ഫെസ്റ്റ് കളക്ടർ നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിരോധനം. പ്രദേശം ഉൾപ്പെടുന്ന തിരുവാർപ്പ് പഞ്ചായത്തിലെ 13–ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന റിപ്പോർട്ടിനെ തുടർന്നാണു നടപടി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ആമ്പല്‍ പൂവിടുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷിയുടെ ഇടവേളയിലാണ് ആമ്പല്‍ ഫെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആമ്പല്‍ ഫെസ്റ്റ് നടത്തിയിരുന്നില്ല.

Read More

കോൺഗ്രസ് പട്ടിക; പിരിമുറുക്കം, അസ്വസ്ഥത, ആശങ്ക; അന്തിമ നിമിഷം വരെ പട്ടികയിൽ ഉണ്ടെന്നു പ്രചരിപ്പിക്കപ്പെട്ടവർ പുറത്ത്

കോട്ടയം: കോൺഗ്രസിൽ ഡിസിസി പ്രസിഡന്‍റ്മാരുടെ അന്തിമപട്ടിക കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു കൈമാറിയെന്ന വിവരം പുറത്തുവന്നതോടെ കോൺഗ്രസിൽ കടുത്ത ആകാംക്ഷയും പിരിമുറുക്കവും. ആരൊക്കെയാകും ജില്ലാ തലപ്പത്ത് എത്തുമെന്ന സൂചന ലഭിച്ചതോടെ സ്ഥാനമോഹികളായി നിന്ന പലരും അസ്വസ്ഥരാണ്. അന്തിമ നിമിഷം വരെ പട്ടികയിൽ ഉണ്ടെന്നു പ്രചരിപ്പിക്കപ്പെട്ടവർ വരെ പുറത്തായതാണ് പലരെയും അസ്വസ്ഥരാക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്കു അന്തിമ രൂപം നൽകിയത്. ഗ്രൂപ്പിൽ കുടുങ്ങിപാർട്ടിയിൽ ഗ്രൂപ്പ് അനുവദിക്കില്ലെന്നു ഇരുവരും പലവട്ടം പ്രഖ്യാപിച്ചെങ്കിലും ഡിസിസി പ്രസിഡന്‍റ്മാരുടെ പട്ടിക കീറാമുട്ടിയായി മാറിയത് ഗ്രൂപ്പുകളിയിൽ കുടുങ്ങിത്തന്നെയാണ്. ഗ്രുപ്പുകളുടെ സമ്മർദം ശക്തമായതോടെയാണ് ഒാണത്തിനു മുന്പ് തന്നെ പ്രഖ്യാപിക്കപ്പെടുമെന്നു കരുതിയ പട്ടിക വീണ്ടും നീണ്ടത്. ഗ്രുപ്പുകളുടെ നേതാക്കളുമായി സന്ധിസംഭാഷണങ്ങളും നടത്തേണ്ടി വന്നു. ഗ്രൂപ്പു താത്പര്യങ്ങൾക്കൂടി പട്ടികയിൽ കടന്നുകൂടിയെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. പട്ടിക പ്രഖ്യാപിക്കുന്നതിനു പിന്നാലെ ചില അസ്വസ്ഥകളും…

Read More

ഈഅപകട വളവുകൾ എന്നു നിവരും? തലയോലപ്പറമ്പിനും ഏറ്റുമാനൂരിനും ഇടയിൽ ഭീഷണിയായി 42 വളവുകൾ

കടുത്തുരുത്തി: ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വളവുകള്‍ നിവരുന്നതിനായുളള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് നീളും. വളവുകള്‍ നിവരണമെങ്കില്‍ ഇനിയും കാലങ്ങളേറേയെടുക്കുമെന്നാണ് അധികാരികളും പറയുന്നത്. കാണക്കാരി മുതല്‍ തലയോലപറമ്പ് വരെയുള്ള കൊടുംവളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടിസ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലുറങ്ങുകയാണ്. 42 വളവുകളാണ് തലയോലപറമ്പിനും ഏറ്റുമാനൂരിനും ഇടയിലുള്ളത്. കുറുപ്പന്തറ പുളിന്തറ വളവിലും തലയോലപറമ്പ് സിലോണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലുമാണ് അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത്. എത്രയെത്ര അപകടങ്ങൾനമ്പ്യാകുളം, കളത്തൂര്‍, പുളിന്തറ, കുറുപ്പന്തറ ആറാംമൈല്‍, പട്ടാളമുക്ക്, മുട്ടുചിറ, കടുത്തുരുത്തി ഇടക്കര, ആപ്പാഞ്ചിറ, സിലോണ്‍ ജംഗ്ഷന്‍, കുറിച്ചി വളവ് തുടങ്ങിയ വളവുകളിലുമായുണ്ടായ വാഹനാപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല. കുറുപ്പന്തറ പുളിന്തറ വളവില്‍ മാത്രമുണ്ടായ അപകടങ്ങളുടെ എണ്ണമെടുത്താല്‍ 41 വളവുകളിലായി ശരാശരിയുണ്ടാകുന്ന അപകടങ്ങളുടെ മൂന്നിലൊന്ന് വരുമെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുളിന്തറ വളവില്‍ ഉണ്ടായ…

Read More

കാപ്പാ ചുമത്തി  കോട്ടയത്തുനിന്ന് നാടുകടത്തുന്നത് 22 വയസുള്ള യുവാവിനെ; ആറുമാസത്തേക്ക് പ്രവേശനമില്ല

  കോട്ടയം: ജില്ലയിൽ നിന്നും ഒരാളെകുടി കാപ്പാ ചുമത്തി നാടുകടത്തി. നിരവധി കേസുകളിൽ പ്രതിയായ അതിരന്പുഴ കാട്ടാത്തി മാവേലി നഗർ വലിയതടത്തിൽ ഡെൽവിൻ ജോസഫി(22)നെയാണ് ജില്ലാ പോലീസ് ചീഫിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജി ആറു മാസത്തേക്ക് ജില്ലയിൽനിന്നും നാടുകടത്തി ഉത്തരവായത്. ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നി പോലീസ് ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കുറവിലങ്ങാട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയ കേസിലും അതിരന്പുഴയിൽ പോലീസ് ഉദ്യോഗസ്ഥർക്കുനേരേ പെട്രോൾ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

Read More

സതീശനെതിരായ പോസ്റ്റര്‍, ലക്ഷ്യം മുഹമ്മദ് ഷിയാസ്; പരസ്യമായ രഹസ്യത്തിന് പിന്നിലെ പോസ്റ്റർ കഥയിങ്ങനെ…

സ്വന്തം ലേഖകന്‍കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ ‘യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍’ എന്ന പേരില്‍ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചതിനു പിന്നില്‍ മുഹമ്മദ് ഷിയാസ് ഡിസിസി പ്രസിഡന്‍റാകുന്നതിനോട് എതിര്‍പ്പുള്ളവര്‍. നിലവില്‍ വൈസ് പ്രസിഡന്‍റായ ഷിയാസ് പ്രസിഡന്‍റാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സതീശനെതിരേ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡിസിസി പ്രസിഡന്‍റ് പട്ടികയില്‍ ജില്ലയില്‍നിന്ന് ഷിയാസിന്‍റെ പേര് മാത്രമാണ് ഉള്ളത്. അദേഹത്തിനുവേണ്ടി ശക്തമായി വാദിച്ചതാണ് സതീശനോടുള്ള എതിര്‍പ്പിനു കാരണം. പരസ്യമായ രഹസ്യംരമേശ് ചെന്നിത്തലയെ മാറ്റി, സതീശനെ പ്രതിപക്ഷനേതാവാക്കിയപ്പോള്‍ പോലും ജില്ലയിൽ ഉണ്ടാകാതിരുന്ന എതിര്‍പ്പ് ഇപ്പോൾ ഉയര്‍ന്നതിനു പിന്നില്‍ മുഹമ്മദ് ഷിയാസ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തലപ്പത്തേക്കു വരുന്ന സാഹചര്യത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. അതു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയായിരുന്നു പോസ്റ്റര്‍ വിവാദത്തെക്കുറിച്ച് തലസ്ഥാനത്ത് ഇന്നലെ പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും പാര്‍ട്ടി പുനസംഘടയുമായി ബന്ധപ്പെട്ട് അനാവശ്യമായ ഒരു സമ്മര്‍ദങ്ങള്‍ക്കും വഴിങ്ങില്ലെന്നാണ് അദേഹം…

Read More