ചങ്ങനാശേരി: മടുക്കമൂട്ടിൽ വീടും വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറുകളും അടിച്ചുതകർത്ത കേസിൽ ഇനിയും പിടികൂടാനുള്ളത് രണ്ടു പ്രതികളെ കൂടി. വടക്കേക്കര പുതുപ്പറന്പിൽ ജിറ്റോ വർഗീസ് (23), ചെത്തിപ്പുഴ ചൂരപ്പറന്പിൽ സിനോയി സിബിച്ചൻ (21), കുരിശുംമൂട് തകിടിപ്പറന്പിൽ ഷെമീർ ഷാജി (25) എന്നിവരെയാണ് ഇതുവരെ അറസ്റ്റിലായത്. മറ്റൊരു പായിപ്പാട് പുതുപ്പറന്പിൽ ഷെഹാൻ ഷൈജു (27) വിനെ പോലീസ് പിടികൂടിയെങ്കിലും ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി പരിഗണിച്ചിരിക്കുന്നതിനാൽ പോലീസ് വിട്ടയച്ചു. എന്നാൽ ചില പ്രതികളിലേക്കു കേസ് വഴി തിരിച്ചുവിട്ട് മറ്റു ചിലരെ കേസിൽ നിന്നു രക്ഷപെടുത്താനായി തൃക്കൊടിത്താനം പോലീസിന്റെ ശ്രമം നടക്കുന്നു എന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്. ഇപ്പോൾ പിടിയിലായവർ മുന്‍പും പല കേസുകളിൽ പ്രതികളായിട്ടുണ്ട്. മൈനറായിരിക്കെ സിനോയി ഇത്തിത്താനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാകുകയും ജുവനൈൽ ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. വീട്ടമ്മയുടെ മാലപിടിച്ചുപറിച്ച കേസിൽ ജിറ്റോയുടെ…
Read MoreCategory: Kottayam
ആ പരാതി കെട്ടിച്ചമച്ചതാ..! പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളും അങ്ങനെയൊന്നും ചെയ്തട്ടില്ല; ഇടുക്കി – കഞ്ഞിക്കുഴിയിൽ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചെറുതോണി: ഇടുക്കി – കഞ്ഞിക്കുഴിയിൽ പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളുംചേർന്ന് പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പോലീസ്. യുവാക്കൾക്കെതിരെ പെണ്‍കുട്ടിയെകൊണ്ട് പരാതി കൊടുപ്പിച്ച യുവതിയുടെ പേരിൽ പോലീസ് കേസെടുത്തു. ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പോലീസാണ് കേസന്വേഷിച്ചത്. കഞ്ഞിക്കുഴിയിൽ പതിനാലുകാരിയെ സഹോദരനും നാലു സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന് കഴിഞ്ഞ ഏപ്രിൽ 20-നാണ തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകവഴി പോലീസിന് പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്തതശേഷം നടത്തിയ പരിശോധനയിൽ പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മൊഴിയെടുത്തപ്പോൾ പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി കൂടെ വേണമെന്ന് പെണ്‍കുട്ടി പറഞ്ഞതും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും പരാതി വ്യാജമാണോയെന്ന് പോലീസിന് സംശയം തോന്നിച്ചിരുന്നു. കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെയും അയൽവാസികളുടേയും മൊഴിയും പോലീസ് വിശദമായി പരിശോധിച്ചു. ഇതിനിടെ അഭയകേന്ദ്രത്തിലാക്കിയ പെണ്‍കുട്ടി അവിടുത്തെ രജിസ്റ്ററിൽ സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കലാമ്മ പറഞ്ഞിട്ടാണ് വ്യാജപരാതി…
Read Moreവൈറലായ അനശ്വരയെ പൊന്നാട ചാർത്തി എംഎൽഎ; നല്ല മാർക്കോടെ നിയമ പഠനം പൂർത്തിയാക്കുമെന്നും അമ്മയെ സഹായിക്കുന്നത് തുടരുമെന്നും അനശ്വര
എരുമേലി: മുന്നറിയിപ്പില്ലാതെ വീടായ തന്റെ ഹോട്ടലിൽ എംഎൽഎ വന്നപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദത്തിലായി പൊറോട്ടയടിയും നിയമപഠനവുമായി സോഷ്യൽ മീഡിയയിൽ വൈറലായ അനശ്വര. പൊന്നാട അണിയിച്ച് അനശ്വരയെ ആദരിച്ച എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പഠനത്തിന്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പഠനത്തിനാവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ ദിവസമാണ് സർവീസ് ആർമിയുടെ പ്രവർത്തനങ്ങൾക്കായി എരുമേലിയിൽ എത്തിയ എംഎൽഎ കുറുവാമുഴിയിൽ അനശ്വരയെ സന്ദർശിച്ചത്. കുറുവാമുഴി കാശാൻകുറ്റിയിൽ സുബിയുടെ മകളായ അനശ്വര തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ അവസാന വർഷ എൽഎൽബി വിദ്യാർഥിനിയാണ്. പിതാവ് നാട് വിട്ടുപോയ ശേഷം രണ്ട് പെണ്മക്കളുമായി കുടുംബവീട്ടിൽ ചെറിയ ഹോട്ടൽ തുടങ്ങിയ അമ്മയെ സഹായിച്ചു തുടങ്ങിയാണ് ഇളയ മകളായ അനശ്വര പൊറോട്ടയടി പരിശീലിച്ചത്. അനശ്വര പൊറോട്ടയടിക്കുന്നതിന്റെ വീഡിയോ പകർത്തി സുഹൃത്തുക്കൾ കോളജിലെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച് വൈറലായി മാറിയത്.…
Read Moreമരണാസന്ന നിലയിൽ കിടന്ന നായയുടെ ജീവൻ സംരക്ഷിക്കാൻ പരിശ്രമിച്ചു; ഫലമോ നവ മാധ്യമങ്ങളിലൂടെ അപകീർത്തി…
കുമരകം: മരണാസന്ന നിലയിൽ കിടന്ന നായയുടെ ജീവൻ സംരക്ഷിക്കാൻ പരിശ്രമിച്ചു. ഫലമോ നവ മാധ്യമങ്ങളിലൂടെ അപകീർത്തി. കുമരകം റോഡിൽ കോണത്താറ്റു പാലത്തിനുസമീപം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്ന തെരുവുനായയെ മൃഗാശുപത്രിയിൽ എത്തിച്ച പഞ്ചായത്തംഗങ്ങളായ ദിവ്യാ ദാമോധരനും മറ്റൊരു അംഗമായ ജോഫി ഫെലിക്സിയുമാണ് അധിക്ഷേപം നേരിടുന്നത്. കഴിഞ്ഞ ചൊവാഴ്ച്ചയാണു വാഹനം ഇടിച്ച് വയറിനു പരിക്കേറ്റ് കുടൽമാല പുറത്ത് വന്ന നിലയിൽ മണിക്കൂറുകൾ റോഡിൽ കിടന്ന നായയെ വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗങ്ങൾ കോടിമതയിലുള്ള ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ മൃഗസ്നേഹികളുടെ സംഘടനാ പ്രവർത്തകൻ ജോബിൻ നായയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാമെന്നും ഇതിനായി പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. തങ്ങൾക്ക് ഇത്രയും വലിയ തുക നൽകാവില്ലെന്നും മരുന്നുകൾക്കുവേണ്ടി വരുന്ന ചെലവ് വഹിക്കാൻ തയാറാണെന്നും അറിയിച്ചു മടങ്ങി. തുടർന്നു വൈകുന്നേരത്തോടെ പഞ്ചായത്ത് അംഗങ്ങൾക്കെതിരേ വിവിധ സമൂഹമാധ്യമ കൂട്ടയ്മകളിൽ ജോബിൻ…
Read Moreടിപ്പർ-ടോറസ് അമിതവേഗം റോഡുകൾ മരണക്കളമാകുന്നു; കല്ലറയിൽ ഇന്നലെ പൊലിഞ്ഞത് ഇരുപത്തിയൊന്നുകാരന്റെ ജീവൻ
കല്ലറ: ടിപ്പർ, ടോറസ് വാഹനങ്ങളുടെ അമിത വേഗം കൊലവിളിയായി മാറുന്നു.ഇന്നലെ കല്ലറയിൽ 21 കാരന്റെ ജീവൻ പൊലിഞ്ഞ റോഡപകടത്തിനു കാരണം ടോറസ് ലോറിയുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും. മാഞ്ഞൂർ മേമ്മുറി അന്പലത്തിങ്കൽ മുരളീധരന്റെ മകൻ മഹേഷാ(23)ണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കുറുപ്പന്തറ-ഇടയാഴം റോഡിൽ കല്ലറ കളന്പുകാട്ട് ടോറസ് ലോറി ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കോടിച്ചിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലറ എസ്ബിഐ ബാങ്കിനുസമീപത്തുനിന്നും മാൻവെട്ടം ഭാഗത്തേക്കു വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും ചേർത്തല ഭാഗത്തേക്കു പോകുകയായിരുന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാത്രി 8.30നു കളന്പുകാട് പാലത്തിന് സമീപത്തായായിരുന്നു സംഭവം. അപകടത്തിൽ മരിച്ച മഹേഷിന്റെ മൃതദേഹം ടോറസിന്റെ ടയറുകൾ കയറി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടമുണ്ടായ ഉടൻതന്നെ ടോറസിലുണ്ടായിരുന്നവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. അപകടം നടന്നയുടൻ ഇതുവഴിപോയ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആരും വാഹനം…
Read Moreകേസ് പിൻവലിക്കാൻ സമ്മർദം, ജീവന് ഭീഷണിയുണ്ട്; തന്റെ പണം തിരികെ ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് രാജപ്പൻ
കുമരകം: തന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു പണം പിൻവലിച്ചതിനെതിരേ പോലീസിൽ പരാതിപ്പെട്ടതോടെ ബന്ധുക്കളിൽനിന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് പിൻവലിക്കാൻ സമ്മർദമുണ്ടെന്നും കായലിന്റെ കാവലാളായ രാജപ്പൻ. വള്ളത്തിൽ സഞ്ചരിച്ച് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വിറ്റ് കിട്ടിയ പണവും തന്റെ പരിസ്ഥിതി സ്നേഹം അറിഞ്ഞ് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും ലഭിച്ച പണവും നിക്ഷേപിച്ചിരുന്ന അക്കൗണ്ടിൽനിന്നുമാണ് അഞ്ചു ലക്ഷം രൂപ സഹോദരി കൈക്കലാക്കിയത്. എന്തെല്ലാം ഭീഷണി ഉണ്ടെങ്കിലും തന്റെ പണം തിരികെ ലഭിക്കാതെ കേസ് പിൻവലിക്കില്ലെന്ന് രാജപ്പൻ പറഞ്ഞു. രാജപ്പൻ നൽകിയ പരാതിയെ തുടർന്ന് സഹോദരി ചെത്തിവേലിൽ വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകൻ ജയലാൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയും രാജപ്പന്റെ മൊഴി എടുക്കുകയും ചെയ്തു. സഹോദരനായ രാജപ്പനുവേണ്ടി വീടും സ്ഥലവും ഏർപ്പാടാക്കാനാണ് ബാങ്കിൽനിന്നും പണം പിൻവലിച്ചത് എന്നായിരുന്നു വിലാസിനിയുടെ ആദ്യ വിശദീകരണം.…
Read Moreപ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പരിക്കേറ്റ വിദ്യാധരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളാവൂർ ചൂട്ടടിപ്പാറയിൽ ശനിയാഴ്ച രാവിലെ 6.30 നായിരുന്നു സംഭവം. കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാൻ ശ്രമിക്കുമ്പോഴാണ് വിദ്യാധരന് വെട്ടേറ്റത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്പോൾ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച് വിദ്യാധരനെ വെട്ടുകയായിരുന്നു. മറ്റുപോലീസുകാർ ഇടപെട്ട് പ്രസാദിനെ കീഴ്പ്പെടുത്തി. അജിനെയും പ്രസാദിനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാധരന്റെ തലയ്ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആദ്യം മണിമലയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Read Moreതനിക്കെന്തെങ്കിലും സംഭവിച്ചാൽ ഭാര്യ ഒറ്റപ്പെട്ടുപോകുമെന്ന തോന്നൽ; ചെമ്മനാകരിയിലെ ദമ്പതികളുടെ മരണത്തിലെ ദുരൂഹത മാറുന്നു
വൈക്കം: ചെമ്മനാകരിയിൽ ദന്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പോലീസ്. വൈക്കം മറവൻതുരുത്ത് ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിക്കു സമീപത്തെ ചെമ്മനാകരി ആലുംതറയിൽ തങ്കച്ചൻ (57) ഭാര്യ ഓമന (54) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കച്ചനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും ഓമനയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പക്ഷാഘാതം വന്നതിനെ തുടർന്ന് ഓമന കുറച്ചു കാലമായി ചികിൽസയിലായിരുന്നു. കുറച്ചു ദിവസമായി ഓമന മനോനില തെറ്റിയ നിലയിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. പരസ്പര വിരുദ്ധമായി ഭാര്യ സംസാരിച്ചു തുടങ്ങിയതോടെ ഭയന്ന തങ്കച്ചൻ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഓമന ഒറ്റപ്പെട്ടുപോകുമെന്ന തോന്നലാകാം തങ്കച്ചനെ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഓമനയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം…
Read Moreലോക്ഡൗൺ ഇളവുകൾ വന്നെങ്കിലും ബസിൽ യാത്രക്കാർ കുറവ്, കടകളിൽ കച്ചവടവും കുറവ്; നിരാശരായി ഓട്ടോ-ടാക്സി ഡ്രൈവർമാർ
കോട്ടയം: വ്യാപാരസ്ഥാപനങ്ങൾ തുറന്നു, ബസുകൾ ഓടി തുടങ്ങി, ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി, മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ജനം പുറത്തിറങ്ങി. ഒന്നര മാസം നീണ്ട അടച്ചിട്ട ജീവിതത്തിനു ഇളവുകൾ വന്നതോടെ ജീവിതം സാധാരണനിലയിലേക്ക്. ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ജില്ല ഉണർന്നു കഴിഞ്ഞു. കഴുകിയും തൂത്തും വൃത്തിയാക്കി സ്ഥാപനങ്ങൾ തുറന്ന വ്യാപാരികൾക്ക് പ്രവേശനോത്സവം പോലെയായിരുന്നു. ബസുകൾ ഓടിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. സർക്കാർ ഓഫീസുകളിലാകട്ടെ 50 ശതമാനം ജീവനക്കാർ എത്തി. ഇളവുകൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഇളവുകൾ നൽകിയ സമരപരിപാടികളും ആരംഭിച്ചു. നാമമാത്ര ആളുകളെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളാണ് നടന്നത്. പൊതുവായ പരിപാടികൾക്കും സമ്മേളനങ്ങൾക്കും അനുമതി നൽകിയിരുന്നില്ല. ജില്ലയിൽ 24 പഞ്ചായത്തുകളും മൂന്നു നഗരസഭകളുമാണ് സാധാരണ നിലയിലേക്കായത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) എട്ടിൽ താഴെയെത്തിയ തദ്ദേശ സ്ഥാപനങ്ങളാണിത്. ഭാഗിക നിയന്ത്രണം മൂന്നു…
Read Moreമാലിന്യം ഇട്ടതിനെ ചൊല്ലി തര്‍ക്കം: വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി
കുമളി: പുരയിടത്തില്‍ മാലിന്യം തള്ളിയതിനെതുടര്ന്നുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈപ്പത്തി വാക്കത്തി കൊണ്ട് വെട്ടിമാറ്റി . ഇടുക്കി അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേ പടവില്‍ മനുവിന്റെ ( 30 ) ഇടതുകൈയ്ക്കാണ് അയല്‍വാസിയായ വീട്ടമ്മ വെട്ടിയത്. സംഭവത്തില്‍ അയല്‍വാസി പട്ടശേരിയില്‍ ജോമോളിന്റെ പേരില്‍ കുമളി പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ജോമോളുടെ പുരയിടത്തില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൈപ്പത്തി അറ്റ നിലയില്‍ ഗുരുതരമായി പരിക്കേറ്റ മനുവിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിയായ ജോമോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Read More