ഏറ്റുമാനൂർ: വാഹന കച്ചവടവും സാന്പത്തിക ഇടപാടുകളും നടത്തിയിരുന്നയാളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമാനൂർ ചുണ്ടുകാട്ടിൽ കരുണാകരന്റെ മകൻ സതീശ്കുമാറി (തന്പി – 54) നെയാണ് ഞായറാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.തോർത്ത കഴുത്തിൽ കെട്ടി കാറിനുള്ളിലെ പിടിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ച പെട്രോളിംഗ് നടത്തിയ പോലീസ് സംഘമാണ് ഏറ്റുമാനൂർ – പട്ടിത്താനം ബൈപ്പാസ് റോഡിൽ കഐൻബി ജംഗ്ഷനു സമീപം സംശയാസപദമായ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. തുടർന്നു പരിശോധിച്ചപ്പോഴാണ് മൃതേദഹം കണ്ടത്. അത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read MoreCategory: Kottayam
പ്രായപൂർത്തിയാകാത്ത കാമുകിയെ പീഡിപ്പിച്ച്, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ; കാമുകനും സുഹൃത്തും അഴിക്കുള്ളിൽ
കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത കാമുകിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. കാര്യം കഴിഞ്ഞപ്പോൾ നഗ്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലുടെ പുറത്തുവിടുമെന്ന് ഭീഷണി. ഒടുവിൽ കാമുകനും സുഹൃത്തും അഴിക്കുള്ളിലായി. നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേവെങ്ങോലിക്കൽ നിധിൻ കുമാർ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ മടുക്കുഴിയിൽ ഷാരോണ്‍ ജോർജ് (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. മീനടം സ്വദേശിനിയായ 16 കാരിയുമായി നിഥിൻ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ കൂട്ടി ഷാരോണിന്റെ വീട്ടിലെത്തിയ നിധിൻ അവിടെവച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ നഗ്നചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലുടെ പുറത്തുവിടുമെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്നു ഇവർ കറുകച്ചാൽ പോലീസിൽ പരാതി നല്‍കുകയായിരുന്നു. പോലീസ് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ 33 ലക്ഷത്തിന്റെ പ്രാർഥന; രണ്ടുവർഷമായിട്ടും പ്രശ്നം ഒഴിയാതെ വന്നതോടെ ശരിക്കും പ്രശ്നം എന്തെന്ന് വീട്ടമയ്ക്ക് മനസിലായി ; ഒരു പ്രാർഥനയ്ക്ക് 13,000 രൂപ; തട്ടിപ്പിനിരയായത് റിട്ടയേർഡ് കോളജ് അധ്യാപിക
ചങ്ങനാശേരി: പണം തന്നാൽ വീട്ടിലെ പ്രശ്നങ്ങൾ പ്രാർഥനയിലുടെ മാറ്റിത്താരമെന്ന് പറഞ്ഞു രണ്ടു വർഷത്തിനുള്ളിൽ റിട്ട. കോളജ് അധ്യാപികയുടെ കൈയ്യിൽനിന്ന് തട്ടിപ്പുകാരൻ വാങ്ങിയെടുത്തത് 33 ലക്ഷം രൂപ. രണ്ടു വർഷം കഴിഞ്ഞിട്ടും പണം നഷ്ടമാകുന്നതല്ലാതെ പ്രശ്നങ്ങൾക്കു കുറവില്ലാതെ വന്നതോടെ വീട്ടമ്മയ്ക്കു കാര്യങ്ങൾ ബോധ്യപ്പെട്ടു. ഒടുവിൽ പരാതി നല്‍കിയതോടെ പ്രതി പിടിയിലായി. എറണാകുളം മരട് സ്വദേശിയും ഇപ്പോൾ പാന്പാടി ആശാരിപ്പറന്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്ക് താമസക്കുകയും ചെയ്യുന്ന നോർബിൻ നോബി (40) ആണ് ആലപ്പുഴയിൽ നിന്ന് പോലീസ് പിടിയിലായത്. സമാനമായ രീതിയിൽ ഇയാൾ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ റിട്ടയേർഡ് കോളജ് അധ്യാപികയുടെ കയ്യിൽനിന്നാണ് ഇയാൾ 33 ലക്ഷം രൂപയോളം തട്ടിയെടുത്തത്. പ്രാർഥനാ ചടങ്ങുകളിൽവച്ച് വീട്ടമ്മയെ പരിചയപ്പെട്ട നോർബിൻ ഇവരുടെ വീട് സന്ദർശിക്കുകയും വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും പ്രാർഥനയിൽ കൂടി മാറ്റിത്തരാമെന്നും പറഞ്ഞ്…
Read Moreഇനി സീറ്റ് തന്നാലും സ്വീകരിക്കില്ല; ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെന്ന ചരിത്രം ഓർമ്മിപ്പിച്ച് ലതിക സുഭാഷ്
തിരുവനന്തപുരം: താൻ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടാക്കിയില്ലെന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും കോൺഗ്രസ് ഇനി സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും ലതിക സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ സീറ്റ് തനിക്ക് നൽകുമെന്ന് പ്രതീക്ഷിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ ലഭിച്ചില്ലെങ്കിൽ വൈപ്പിനിൽ മത്സരിക്കാനും തയ്യാറായിരുന്നു. ആരുടെ പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ സ്വതന്ത്രയായി വിജയിക്കാൻ കഴിയുമെന്നും മുൻപും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.
Read Moreദേ വന്നു, ദാ പോയി! രാമക്കൽമേട്ടിലെ 1.38 കോടിയുടെ നിർമാണങ്ങൾ ഒരുമാസത്തിനുള്ളിൽ തകർന്നുവീണു; വൻ അഴിമതിയെന്ന് ആക്ഷേപം
നെടുങ്കണ്ടം: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ 1.38 കോടി രൂപ ചെലവിട്ട് നടത്തിയ നവീകരണ പ്രവൃത്തികളിൽ വൻ അഴിമതിയെന്ന് ആക്ഷേപം. ഉദ്ഘാടനം നടത്തി ഒരുമാസത്തിനുള്ളിൽ പുതിയ നിർമിതികൾ തകർന്നുവീണു. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് പണിയിൽ കൃത്രിമം കാട്ടിയതായാണ് ആക്ഷേപം. ജില്ലയുടെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാമക്കൽമേട്ടിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചത്. കഴിഞ്ഞ മാസമാണ് കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള രണ്ടാംഘട്ട ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തത്. വിനോദസഞ്ചാര വകുപ്പ് ഇടുക്കി ഡിടിപിസി വഴി 1.38 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. നടപ്പാത നിർമാണം, ഫെൻസിംഗ്, വാഹന പാർക്കിംഗ് ഏരിയ, ഇരിപ്പിടങ്ങൾ, സ്നാക്സ് ബാർ, പ്രതിമയ്ക്കു ചുറ്റുമുള്ള നവീകരണ ജോലികൾ, പൂന്തോട്ടവത്കരണം, സോളാർ ലൈറ്റിംഗ്, കൈവരികൾ തുടങ്ങിയവയാണ് രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ കൈവരിയുൾപ്പെടെയുള്ള ഭാഗമാണ് കഴിഞ്ഞദിവസം തകർന്നുവീണത്. ചെങ്കുത്തായ മലമുകളിലേക്ക് കയറുന്നതിന് സഹായകരമായ…
Read Moreകോട്ടയം ടൗണിൽ റോഡുപണി; ഗതാഗത നിയന്ത്രണം; ബേക്കർ ജംഗ്ഷൻ മുതൽ ചാലുകുന്ന് വരയുള്ള ജോലികളാണ് നടക്കുന്നത്
കോട്ടയം: കോട്ടയം ബേക്കർ ജംഗ്ഷൻ മുതൽ ചാലുകുന്ന് വരെ റോഡിന്റെ പുനരുദ്ധാരണ ജോലികൾ ആരംഭിച്ചു. ബേക്കർ ജംഗ്ഷൻ മുതലുള്ള റോഡ് എക്സ്കവേറ്ററിന്റെ സഹായത്തോടെ റോഡിലെ ടാറിംഗ് കുത്തിപ്പൊളിക്കുന്ന പ്രവൃത്തി ആരംഭിച്ചു. തുടർന്നു ബിഎംബിസി നിലവാരത്തിൽ റോഡ് ടാറിംഗ് നടത്തും. പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ബേക്കർ ജംഗ്ഷനിൽനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുനക്കര മൈതാനം ചുറ്റി ക്ഷേത്രം-കാരാപ്പുഴ-തിരുവാതുക്കൽ-ഇല്ലിക്കൽ വഴി കുമരകത്തേക്ക് പോകണം. മടക്കയാത്രയും ഇതുവഴിയായിരിക്കണം. ബേക്കർ ജംഗ്ഷനിൽനിന്നും ചാലുകുന്ന് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുനക്കര മൈതാനം ചുറ്റി കാരാപ്പുഴ-തിരുവാതുക്കൽ-പുത്തനങ്ങാടി പള്ളി-അറുത്തൂട്ടി വഴി പോകണം. ചാലുകുന്ന് ഭാഗത്തുനിന്നും കോട്ടയത്തേക്കുള്ള വാഹനങ്ങൾ അറുത്തൂട്ടി-പുത്തനങ്ങാടി-കുരിശുപള്ളി-തിരുനക്കര ക്ഷേത്രം വഴി പോകണം. ഈ വഴികളിൽ വാഹന പാർക്കിംഗ് താത്കാലികമായി നിരോധിച്ചു.മെഡിക്കൽ കോളജിൽനിന്നും ചാലുകുന്നു ഭാഗത്തേക്ക് വരുന്ന…
Read Moreയുഡിഎഫിൽ ചർച്ചയോടു ചർച്ച; പ്രചാരണം തുടങ്ങാനാവാതെ സ്ഥാനാർഥികളും അണികളും
കോട്ടയം: ജില്ലയിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ ആരൊക്കെയെന്നു വ്യക്തം. പ്രഖ്യാപനം വരാത്തതിനാൽ പ്രചാരണം തുടങ്ങാൻ വയ്യാത്ത സ്ഥിതിയാണ് സ്ഥാനാർഥികളും അണികളും. ജില്ലയിൽ കോണ്‍ഗ്രസ് മത്സരിക്കുന്ന പുതുപ്പള്ളി, കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലാണു പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ പാർട്ടിയും മുന്നണിയും ആശങ്കയിലായിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ ആര്?പൂഞ്ഞാറിൽ ടോമി കല്ലാനിയും വൈക്കത്ത് പി.ആർ. സോനയും എന്നതിൽ തർക്കമില്ല. അവസാനനിമിഷം കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനെ തൃക്കാക്കരയിലേക്കു മാറ്റുന്നതും ആലോചനയുണ്ടായി. അങ്ങനെയെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ കെ.സി. ജോസഫോ ലതികാ സുഭാഷോ എന്നതിൽ അവ്യക്തതയുണ്ട്. പൂഞ്ഞാറിലും വൈക്കത്തും സ്ഥാനാർഥികൾ പ്രചാരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവഞ്ചൂർ തുടങ്ങികോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണത്തിലാണ്. ഉമ്മൻ ചാണ്ടി ഡൽഹിയിലായതിനാൽ പുതുപ്പള്ളിയിലും പ്രവർത്തനം സജീവമായിട്ടില്ല. പാലായിൽ മാണി സി. കാപ്പൻ കുടുംബയോഗങ്ങൾ പൂർത്തിയാക്കി അടുത്തയാഴ്ച പര്യടനവും വാർഡ് കണ്‍വൻഷനുകളും തുടങ്ങും. തർക്കം തുടരുന്നുകേരള കോണ്‍ഗ്രസ് ജോസഫ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് മാത്രമാണു തർക്കമില്ലാത്തത്.…
Read Moreജോസഫ് വിഭാഗം സ്ഥാനാർഥികളായി; ചങ്ങനാശേരിയിൽ വി.ജെ. ലാലി, തൃക്കരിപ്പൂരിൽ കെ.എം. മാണിയുടെ മരുമകൻ
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചങ്ങനാശേരിയിൽ വി.ജെ. ലാലിയും തിരുവല്ലയിൽ കുഞ്ഞുകോശി പോളും സ്ഥാനാർഥികളാകും.തൃക്കരിപ്പൂരിൽ കെ.എം. മാണിയുടെ മകളുടെ ഭർത്താവ് എം.പി. ജോസഫാണ് മത്സരിക്കുന്നത്. തൊടുപുഴയിൽ പി.ജെ ജോസഫ്, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടൻ, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാടില്‍ ജേക്കബ് എബ്രഹാം എന്നിവരാണ് സ്ഥാനാർഥിത്വം ഉറ്റപ്പിച്ച മറ്റുള്ളവർ. നാലിടങ്ങളിൽ കേരളാ കോൺഗ്രസ്-എം ജോസ്- ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുള്ള മത്സരത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്. തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഇരു പാർട്ടികളും നേരിട്ട് ഏറ്റുമുട്ടുന്നത്.
Read More“ഞങ്ങളുടെ കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ല’; ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറി പ്രതിഷേധം
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രകടനം. ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടു നൽകില്ലെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രവർത്തകരിൽ ചിലർ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളിൽ കയറിയും പ്രതിഷേധിക്കുകയാണ്. അതേസമയം, ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞു.
Read Moreഉമ്മൻ ചാണ്ടി നേമത്തോ? പുതുപ്പള്ളിയിൽ ആശങ്ക; 50000 എന്ന റിക്കാർഡ് ഭൂരിപക്ഷത്തിനുള്ള പ്രവർത്തനം തുടങ്ങിയിട്ട് നാളുകളായെന്ന് പ്രവർത്തകർ; യൂത്ത് കോൺഗ്രസുകാർ പറയുന്നതിങ്ങനെ…
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം നേമത്തു പരിഗണിക്കുന്നതോടെ പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവർത്തകർ ആശങ്കയിൽ. പുതുപ്പള്ളിയിൽ നിന്നു നിയമ സഭ പ്രവേശനത്തിന്റെ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയുടെ ജൂബിലി ആഘോഷം മാസങ്ങൾക്കു മുന്‍പാണ് മണ്ഡലത്തിൽ നടന്നത്. ഇത്തവണ 50000 റിക്കാർഡ് ഭൂരിപക്ഷം എന്ന ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടിയെ വിജയപ്പിക്കുന്നതിനായി കഴിഞ്ഞ കുറേ നാളുകളായി പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ പദ്ധതി ആവിഷ്കരിച്ചുള്ള പ്രവർത്തനത്തിലായിരുന്നു. ഇതിനിടിയിലാണ് കോണ്‍ഗ്രസ് പ്രവർത്തകരെ ആശങ്കയിലാക്കി ഉമ്മൻ ചാണ്ടി നേമത്തു മത്സരിക്കുമെന്ന അഭ്യൂഹം പരന്നത്. ഉമ്മൻ ചാണ്ടിക്കു പകരം പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നും വാർത്ത പരന്നിരുന്നു. എന്നാൽ നിയമസഭാ തരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള നേതാവാണ് ഉമ്മൻചാണ്ടി.…
Read More