കോട്ടയം: സംസ്ഥാന സർക്കാർ നടത്തുന്ന പദ്ധതികളിലെല്ലാം അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഫെമ നിയമങ്ങളുടെ ലംഘനമാണ് ഉണ്ടാകുന്നത്. തട്ടിപ്പ് സംഘങ്ങളാണ് ഈ സർക്കാരിന്റെ വിശ്വസ്തർ. സർക്കാർ പദ്ധതികൾ ഏൽപ്പിക്കുന്നതും ഈ തട്ടിപ്പ് സംഘത്തെയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങളെ ഈട് നിർത്തി വായ്പകളെടുക്കുകയാണ്. ഈ കൊള്ളയ്ക്ക് മുഖ്യമന്ത്രിയാണ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിലും ഒന്നും അറിഞ്ഞില്ല എന്നാണ് സർക്കാർ പറയുന്നത്. .ധനമന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ട് ചോർത്തി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. തോമസ് ഐസക്കിന് ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല. നിയമം ലംഘിച്ചത്തിനെതിരെ നടപടി ഉണ്ടാകണം. എല്ലാ വകുപ്പിലും തട്ടിപ്പ് സംഘങ്ങളാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read MoreCategory: Kottayam
ജനക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടുള്ള നയം! ജനങ്ങൾക്ക് ആവശ്യമായതെല്ലാം എൽഡിഎഫ് ഉറപ്പാക്കും: ജോസ് കെ. മാണി
തലനാട്: ജനക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടുള്ള നയമാണ് എൽഡിഎഫിനുള്ളതെന്നും അടിസ്ഥാന സൗകര്യ വികസനവും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സാമ്പത്തിക സുരക്ഷ, കർഷക ക്ഷേമം എന്നിവയ്ക്കായുള്ള സമഗ്ര കരുതലുമാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും ജോസ് കെ.മാണി പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയം വികസന സന്ദേശ പദയാത്ര പരിപാടികളുടെ തലനാട്ടിൽ നടന്ന സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗകര്യങ്ങൾ ലഭ്യമാക്കി മലയോരത്തും ജനവാസം സുരക്ഷിതമായ രീതിയിൽ സാധ്യമാക്കുന്ന വികസനം ഉറപ്പു വരുത്തും. പ്രാദേശിക വരുമാനം വർധിപ്പിക്കുന്നതിനു ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഇതിനായി ചർച്ചകൾ നടത്തുമെന്നും ജോസ് കെ. മാണി പറഞ്ഞു. തലനാട്ടിലെത്തിയ ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണിയെ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നു സ്വീകരിച്ചു. മേസ്തിരിപ്പടി, ചാമപ്പാറ, വെള്ളാനി, മേലടുക്കം, ഇലവുംപാറ എന്നിവിടങ്ങളിൽ കോർണർ…
Read Moreഎം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും; ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച ശിപാർശ നൽകിയത്. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി മണി തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. അതേസമയം, പി. ജയരാജന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാനും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.
Read Moreജില്ലയിൽ കോവിഡ് വാക്സിൻ വിതരണം തുടങ്ങി; ആവശ്യമുള്ളവർ ഇതൊന്നു ശ്രദ്ധിക്കണം
കോട്ടയം: ജില്ലയിൽ പൊതുജനങ്ങൾക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 – 60 പ്രായപരിധിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. ആദ്യദിവസങ്ങളിൽ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് സൗജന്യമായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ താമസിയാതെ വാക്സിൻ ലഭ്യമാകുമെന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. നിലവിൽ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല. വാക്സിൻ ലഭിക്കാൻ cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ചെയ്യേണ്ടത് ഇപ്രകാരംആദ്യം മൊബൈൽ നന്പർ എന്റർ ചെയ്യണം. തുടർന്ന് ഈ മൊബൈൽ നന്പറിൽ ലഭിക്കുന്ന ഒടിപിഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. ഒരു മൊബൈൽ നന്പർ ഉപയോഗിച്ച് നാലുപേരുടെ വരെരജിസ്ട്രേഷൻ നടത്താം. വാക്സിൻ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം തിരിച്ചറിയൽരേഖയുടെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ എന്റർ…
Read Moreആണികൾ ആവേശത്തിൽ;‘സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവർ ഇപ്പോഴേ പ്രചാരണം തുടങ്ങിയിട്ടുണ്ട് ’
കോട്ടയം: ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പൂഞ്ഞാറിൽ പി.സി. ജോർജ് കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി രംഗത്ത് വരികയും ചുവരെഴുത്തും പ്രചാരണവും ആരംഭിക്കുകയും ചെയ്തു. പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ഫ്ളക്സ് ബോർഡുകൾ നിരന്നു കഴിഞ്ഞു. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടി കുടുംബസംഗമങ്ങൾക്ക് തുടക്കമിട്ടു. വൈക്കത്ത് സി.കെ. ആശ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്. കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബൂത്തു കമ്മറ്റികളിലും പദയാത്രകളിലും പങ്കെടുക്കുകയാണ്. എൽഡിഎഫിൽ കാഞ്ഞിരപ്പള്ളിക്കു പകരം സിപിഐയ്ക്കു കോട്ടയം സീറ്റ് നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്. അതിനാൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബിജെപി സ്ഥാനാർഥിയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഉമ്മൻചാണ്ടിക്കെതിരേ ജോർജ് കുര്യൻയുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച…
Read Moreവിജയയാത്ര കോട്ടയത്ത്: പണിമുടക്ക് ‘പണി’യാവും; പ്രതീക്ഷിച്ചത്ര വിജയം ലഭിക്കില്ലെന്ന് സൂചന
കോട്ടയം: നാളെ ജില്ലയിലെത്തുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്കു വാഹന പണിമുടക്ക് തിരിച്ചടിയായേക്കും.വിജയയാത്രയോട് അനുബന്ധിച്ചു വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. ഇന്ധവില വർധനവിൽ പ്രതിഷേധിച്ചു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ വാഹനപണിമുടക്ക് നടക്കുന്നതിനാൽ വിജയയാത്രയ്ക്കു പ്രതീക്ഷി ച്ചത്ര വിജയം ലഭിക്കില്ലെന്നാണ് സൂചന. കുമ്മനം രാജശേഖരൻ, എൻ.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ സമ്മേളത്തിൽ പങ്കെടുക്കുന്നുണ്ട്.
Read Moreകോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർഥികൾ: സാധ്യതാ ലിസ്റ്റ് ഇങ്ങനെ
കോട്ടയം: ജില്ലയിലെ മൂന്നു മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഉടൻ തയാറാകും. കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് സിപിഎം ജില്ലാ നേതൃ യോഗങ്ങളിൽ തയാറാക്കുന്നത്. നേതൃയോഗം ബുധൻ, വ്യാഴം ദിവസങ്ങളിലാണ് നടക്കും. ബുധനാഴ്ച ജില്ലാ സെക്രട്ടറിയേറ്റും വ്യാഴാഴ്ച ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. യോഗത്തിൽ നിർദേശിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക സംസ്ഥാന നേതൃത്വത്തിനു കൈമാറും. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് നിയോജക മണ്ഡലം കമ്മറ്റി ചർച്ച ചെയ്യും. ഇതിനു ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്യും.ജില്ലാ സെക്രട്ടറി വി.എൻ. വാസവനും സുരേഷ് കുറുപ്പിനും മത്സരിക്കുന്നതിന് പാർട്ടി സംസ്ഥാന ദേശീയ നേതൃത്വത്തിന്റെ പ്രത്യേകാനുമതി വേണം. അതു ലഭിക്കാതെ വന്നാൽ കോട്ടയം മണ്ഡലത്തിൽ മീനച്ചിലാർ-മീനന്തലയാർ – കൊടൂരാർ നദീ പുന:സംയോജന പദ്ധതി കോ -ഓർഡിനേറ്ററും ജില്ലാ കമ്മറ്റിയംഗവുമായ കെ. അനിൽ കുമാറോ, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ-…
Read Moreമത്തിക്കാണ് ഡിമാൻഡ്! മത്തിക്കും വില കൂടി; കിലോയ്ക്ക് 300 രൂപ; കടലില്‍ മത്തിയുടെ ലഭ്യത കുറയാനുള്ള കാരണമായി വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…
കോന്നി: മത്തിക്കാണ് ഡിമാൻഡ്. വിപണിയിൽ മത്തിക്കു ക്ഷാമമായതോടെ വില കുത്തനെ ഉയർന്നു. കിലോഗ്രാമിന് 300 രൂപയ്ക്കാണ് ഇന്നലെ കോന്നിയിൽ വില്പന. 120 രൂപയ്ക്കു ഒരു കിലോ മത്തി ലഭിച്ചിരുന്ന സ്ഥലത്തു ഇന്ന് 300 രൂപയാണ് വില. കടല്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള മീനാണ് മത്തി. പൊടി മത്തി കിട്ടാനുമില്ല. കഴിഞ്ഞ ദിവസം 280 രൂപയായിരുന്നു വില. കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിക്ക് വലിയ ക്ഷാമം നേരിട്ടതോടെ ചെറുകിട മത്സ്യ വ്യാപാരികളാണ് വിഷമിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചത്. എല്‍നിനോ പ്രതിഭാസത്തിനുശേഷം കേരളത്തില്‍ മത്തി ലഭ്യതയില്‍ കുറവുണ്ടാകുമെന്നുള്ള പ്രവചനം നേരത്തെ…
Read Moreകാപ്പൻ പോയത് രക്ഷയായി, എൽഡിഎഫിൽ വലിയ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കും; ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനു ജില്ലയിൽ ലഭിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും. മാണി സി. കാപ്പൻ മുന്നണി വിട്ടതോടെ തർക്കത്തിനുള്ള സാധ്യതകൾ ഇല്ലാതായി. കാഞ്ഞിരപ്പള്ളി സീറ്റിനായി സിപിഐ മുറുകെ പിടിക്കുന്നുണ്ടെങ്കിലും അവസാന നിമിഷം വഴങ്ങിയേക്കും. ചങ്ങനാശേരി സീറ്റ് വേണമെന്ന വാശിയിലാണ് കേരള കോണ്‍ഗ്രസ്. എന്നാൽ ചങ്ങനാശേരി വിട്ടുതരണമെന്നും പകരം മറ്റൊരു സീറ്റെന്ന സിപിഎമ്മിന്റെ വാദം മാണി വിഭാഗം അംഗീകരിച്ചില്ല.ജനാധിപത്യ കേരള കോണ്‍ഗ്രസിനു വേണ്ടിയാണ് സിപിഎം ചങ്ങനാശേരി ചോദിക്കുന്നത്. ജോബ് മൈക്കിളിനു വേണ്ടിയാണ് മാണി ഗ്രൂപ്പ് ചങ്ങനാശേരി ചോദിക്കുന്നത്. കഴിഞ്ഞ തവണ തളിപ്പറന്പിൽ മത്സരിച്ച ജോബ് മൈക്കിളിനു ഇത്തവണ ഉറപ്പുള്ള സീറ്റു നൽകിയേക്കും.പൂഞ്ഞാർ സീറ്റിൽ സിപിഎം മത്സരിക്കണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസ് നിരസിച്ചു. പൂഞ്ഞാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കഴിഞ്ഞ തവണ മത്സരിച്ച ജോർജുകുട്ടി…
Read Moreഎടിഎമ്മിൽ നിന്നു കളഞ്ഞുകിട്ടിയ പണം പോലീസിലേൽപ്പിച്ച് യുവാവ് മാതൃകയായി
കടുത്തുരുത്തി: എടിഎം കൗണ്ടറില്‍ നിന്നും പണം എടുക്കാനെത്തിയ യുവാവിന് പതിനായിരം കൗണ്ടറില്‍ നിന്നും ലഭിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്നും പണമെടുത്ത് മടങ്ങിയ യുവാവ് തനിക്ക് എടിഎമ്മില്‍ നിന്നും ലഭിച്ച പണം പൊതുപ്രവര്‍ത്തകനെ ഏല്പിച്ചു. പെരുവ-പിറവം റോഡില്‍ ബോയിസ് സ്കൂളിന് സമീപത്തെ എസ്ബിഐയുടെ എറ്റിഎമ്മില്നിന്നാണ് പെരുവ കാപ്പികരമലയില് ജെറീഷ് ജോര്‍ജിന് പണം ലഭിച്ചത്. ഇന്നലെ വൈകൂന്നേരം നാലോടെയാണ് സംഭവം. ബാംഗ്ലൂരില്‍ ഗ്രാഫിക് ഡിസൈനറാണ് ജെറീഷ്. എറ്റിഎമ്മില്‍ നിന്നും പണം എടുക്കാനെത്തിയ ആരുടെയെങ്കിലും പണമാവാം ജെറീഷിന് കിട്ടിയതെന്ന് കരുതുന്നു. കാര്‍ഡ് ഉപയോഗിച്ചു പണമെടുക്കാന്‍ ശ്രമിച്ചയാള്‍ പണം കിട്ടാതെ മടങ്ങിയതിന് ശേഷമാവാം കൗണ്ടറില്‍ നിന്നും പണം പുറത്തേക്കു വന്നതെന്നാണ് കരുതുന്നത്. എറ്റിഎം കൗണ്ടറില്‍ നിന്നും ലഭിച്ച പണം പൊതുപ്രവര്‍ത്തകനായ ടി.എം. സദനെയാണ് ജെറീഷ് ഏല്പിച്ചത്. ഇക്കാര്യം സദന് വെള്ളൂര്‍ പോലീസിലറിയിച്ചിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ ഉടമ ഇതുവരെ തന്റെ അക്കൗണ്ടില്‍ നിന്നും പണം…
Read More