വാഗമണ്‍ നിശാപാർട്ടി:  ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി; അറസ്റ്റിലായ 59 പേരിൽ കേസെടുത്തത് 9 പേരുടെ പേരിൽ മാത്രമം

തൊടുപുഴ: വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയും ലഹരിമരുന്നുപയോഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഉൗർജിതമാക്കി ക്രൈംബ്രാഞ്ച്. ശനിയാഴ്ച കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. സിപിഐ നേതാവിന്‍റെ ഉടമസ്ഥതയിലുള്ള വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിന്ന് ഡിസംബർ 20ന് രാത്രിയിലാണ് നിശാപാർട്ടിക്കിടെ 59 പേർ പിടിയിലായത്. വലിയ തോതിൽ മയക്കുമരുന്നുകളും സ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു. സംഭവത്തിൽ ഒൻപതു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വലിയ കൊച്ചി സ്വദേശിയും നടിയുമായ ബ്രെസ്റ്റി വിശ്വാസ് ഒഴികെയുള്ള എട്ട് പ്രതികളെയാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് കഴിഞ്ഞ ദിവസം നാർകോട്ടിക്സ് കോടതി കസ്റ്റഡിയിൽ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. മധുവിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഓരോരുത്തരെയും പ്രത്യേകമിരുത്തി ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ഇതിനായി വിവിധ ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകിയിരുന്നു. ഇവർ ഇതിന്‍റെ വിവരങ്ങൾ…

Read More

പനയ്ക്കപ്പാലം അപകടം; പ്രതിശ്രുത വരന് പിന്നാലെ പരിക്കേറ്റ  സുഹൃത്തും മരണത്തിന് കീഴടങ്ങി

ഈരാറ്റുപേട്ട: സ്കൂട്ടറും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനടക്കം രണ്ടു യുവാക്കൾ മരിച്ചു. അരുവിത്തര കൊണ്ടൂർ പാറയിൽ പരേതനായ ജേക്കബിന്‍റെ മകൻ അജിത്ത് (28), പാലാ ഇളംതോട്ടം മൂന്നുതൊട്ടിയിൽ ജിബിൻ രാജു (31) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡിൽ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ ഇരുവരേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അജിത്ത് ഇന്നലെ രാവിലെ മരിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെ ജിബിൻ രാജുവും മരണത്തിനു കീഴടങ്ങി. അജിത്തിന്‍റെ വിവാഹം ഈ മാസം ഏഴിനു നടത്താനിരിക്കെയാണ് മരണം. കഴിഞ്ഞ 30 നായിരുന്നു വിവാഹ നിശ്ചയം. സെലിൻ രാജുവാണ് അജിത്തിന്‍റെ മാതാവ്. സഹോദരൻ: അജിൻ.

Read More

സൗഹൃദങ്ങളുടെ ഉല്ലാസങ്ങളുമായി വിദ്യാർഥികൾ കലാലയങ്ങളിൽ വീണ്ടുമെത്തി

കോട്ടയം: സൗഹൃദങ്ങളുടെ ഉല്ലാസങ്ങളുമായി വിദ്യാർഥികൾ കലാലയങ്ങളിൽ വീണ്ടുമെത്തി. കോവിഡിനോടു സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് വലിയ ഇടവേളയ്ക്കു ശേഷം കോളജിൽ ഒത്തു ചേർന്നതിന്‍റെ ആഘോഷത്തിലാണ് വിദ്യാർഥികൾ. ശാസ്ത്ര വിഷയങ്ങളിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥികളും ബിരുദാനന്തര ബിരുദ വിദ്യാർഥികളുമാണ് കോളജിൽ എത്തിയത്. ക്ലാസുകളെ രണ്ടു ബാച്ചായി തിരിച്ചും ഒരു ക്ലാസിൽ 20, 30 കുട്ടികളെ ഇരുത്തിയുമാണ് കോളജുകളിൽ ക്ലാസുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും സാനിറ്റൈസർ, കൈ കഴുകുന്നതിനുള്ള സൗകര്യം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലും ശുചിമുറികളിലും അണുനശീകരണം നടത്തി. മുൻകരുതലുകൾ വിദ്യാർഥികളെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഓണ്‍ലൈൻ യോഗം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്നിരുന്നു. പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ കഴിഞ്ഞ ദിവസം മുതൽ കോളജുകളിൽ എത്തിയിരുന്നു. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചര വരെയാണ് പ്രവർത്തന സമയം. കഴിഞ്ഞ മാർച്ചിൽ കലാലയങ്ങൾ കോവിഡ്…

Read More

ലോകത്താകമാനം 103 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവമായ ഒരു ട്യുമര്‍! അപൂർവ ശസ്ത്രക്രിയയിലൂടെ യുവാവിനു പുനർജന്മം

ഗാന്ധിനഗർ: കോതമംഗലം സ്വദേശി അഫ്സലി(20)ന് നട്ടെല്ലിനുള്ളിൽ സുഷുമ്ന നാഡിയിൽ വളർന്ന ക്യാപില്ലറി ഹിമാൻജിയോമ ഓഫ് കൊണസ് മെഡുല്ലരിസ് എന്ന ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ജീവൻ തിരിച്ചുപിടിച്ചു. കോട്ടയം തെള്ളകം മാതാ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ. ലോകത്താകമാനം 103 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവമായ ഒരു ട്യുമറാണിത്. ഇരു കാലുകളിലേക്കും അസഹ്യമായ വേദനയും മരവിപ്പും മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു രോഗി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ശസ്ത്രക്രിയയെ തുടർന്ന് പൂർണ സുഖം പ്രാപിച്ചതായി ന്യൂറോ സർജൻ ഡോ. അനീസ് മുസ്തഫ അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം അനസ്തേഷ്യയോളജിസ്റ്റ് ഡോ. സീന ചെറിയാൻ, പതോളജിസ്റ്റ് ഡോ. സിൽവിയ സിറിയക് എന്നിവർ ചേർന്നാണ് അഫ്സലിനെ ചികിത്സിച്ചത്.

Read More

പിന്നല്ലാതെ..! പോത്ത് വിരണ്ടോടി; എരുമയെ എത്തിച്ച് പോത്തിനെ പിടികൂടി; സംഭവം കോതനല്ലൂര്‍ കുഴിയാഞ്ചാലില്‍

കടുത്തുരുത്തി: വാഹനത്തില്‍ കശാപ്പുശാലയിലേക്കു കൊണ്ടുവന്ന പോത്തിനെ റോഡില്‍ ഇറക്കുന്നതിനിടെ പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പടര്‍ത്തി. നാല് കിലോ മീറ്ററിലേറേ ദൂരത്തില്‍ ഓടിയ പോത്തിനെ മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് പിടികൂടാനായത്. ഇന്നലെ രാവിലെ ഒമ്പതോടെ കോതനല്ലൂര്‍ കുഴിയാഞ്ചാലിലാണ്സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലയിലേക്കാണ് ഇതര സംസ്ഥാനത്ത് നിന്നും വാഹനത്തില്‍ പോത്തുകളെ എത്തിച്ചത്. വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ വാഹനം നിര്‍ത്തി പോത്തുകളെ ഇറക്കുന്നതിനിടെയാണ് ഇവയിലൊന്ന് കെട്ട് പൊട്ടിച്ചു വിരണ്ടോടിയത്. റോഡിലൂടെ ഓടിയ പോത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളിലെത്തിയവരും ഓടി മാറൂകയായിരുന്നു. പിന്നീട് കിലോമീറ്ററുകളോളം ദൂരത്തില്‍ ഓടിയ പോത്ത് പാറേല്‍പള്ളിക്കു സമീപം വെള്ളാമറ്റം പാടത്തെ കപ്പതോട്ടത്തിലേക്കു ഓടിക്കയറി. പിന്നീട് നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും എരുമയെ എത്തിച്ചാണ് പോത്തിനെ മെരുക്കിയത്.

Read More

മതിയായ യോഗ്യതയില്ല, ശമ്പളം 14,000 രൂപ! കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കോവിഡിന്‍റെ മറവിൽ നിയമനം

ഗാന്ധിനഗർ: കോവിഡിന്‍റെ മറവിൽ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) വഴി നടത്തുന്ന നിയമനങ്ങളിൽ യോഗ്യത ഇല്ലാത്തവരെ തിരുകികയറ്റുന്നതായി ആക്ഷേപം. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ 14,000രൂപ ശന്പളത്തിൽ എക്സ്റേ ടെക്നീഷ്യന്മാരെ നിയമിച്ചതിലാണു മതിയായ യോഗ്യതയില്ലെന്ന് ആരോപണം. കോട്ടയം ജില്ലാ ആരോഗ്യ കേരളം പ്രോഗ്രാം മാനേജറുടെ നിർദ്ദേശപ്രകാരം കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നിയമനം നടന്നത്. കൃത്യമായ അറിയിപ്പുകളോ അഭിമുഖമോ നടത്താതെയാണ് നിയമിച്ചതെന്നും പറയുന്നു. യോഗ്യതയില്ലാത്തവരെ നിയമിച്ചാൽ പരിചയക്കുറവ് മൂലം എക്സറേ എടുക്കുന്പോഴുണ്ടാകുന്ന പ്രകാശരശ്മികൾ രോഗികളുടെ ഗുരുതരമായ ആരോഗ്യപ്രശ്നത്തിനു കാരണമാകുമെന്നും പറയുന്നു.

Read More

ലോട്ടറി അടിച്ച തുക സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലുണ്ട്! ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും കള്ളനെ കണ്ടെത്താനായില്ല

കോട്ടയം: നഗരമധ്യത്തിലൂടെ നടന്നുവന്ന വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് മാല മോഷ്ടിച്ച സംഭവത്തിൽ പ്രതിയുടെ ദൃശ്യം പുറത്തുവിട്ടെങ്കിലും ആളെ കണ്ടെത്താനായില്ല. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആർപ്പൂക്കര സ്വദേശിയായ വീട്ടമ്മയെ ബാങ്കിലേക്കു കൊണ്ടു വന്നശേഷം തട്ടിപ്പിലൂടെ മാല മോഷ്ടിച്ച കേസിലെ പ്രതിയുടെ ദൃശ്യങ്ങളാണ് പോലീസ് ഇന്നലെ പുറത്തുവിട്ടത്. നഗരത്തിലൂടെ നടന്നുവന്ന ആർപ്പൂക്കര സ്വദേശിയായ വയോധികയുടെ ഒപ്പം നടന്നുവന്ന പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് വയോധികയ്ക്കു ലോട്ടറി അടിച്ചതായി വിശ്വസനീയമാകുവണ്ണം അറിയിക്കുകയായിരുന്നു. ലോട്ടറി അടിച്ച തുക സെൻട്രൽ ബാങ്കിലെ അക്കൗണ്ടിലുണ്ടെന്നു പറഞ്ഞതോടെ ഇതു വിശ്വസിച്ചു പ്രതിക്കൊപ്പം വയോധിക നടന്നു. ബാങ്കിനു സമീപമെത്തിയപ്പോൾ സ്വർണ മാലയിലെ കോഡ് ബാങ്കിൽ കാട്ടിയെങ്കിൽ മാത്രമേ പണം ലഭിക്കൂവെന്നു പ്രതി ഇവരെ വിശ്വസിപ്പിച്ചു. ഇതിനിടെ വയോധികയുടെ മാല പ്രതി കയ്യിൽ വാങ്ങി. പ്രതിക്കൊപ്പം വയോധിക ബാങ്കിന്‍റെ രണ്ടാം നിലയിലേക്കു കയറുന്നതിനിടിൽ പ്രതി…

Read More

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുവാൻ വ്യാജരേഖ; പുലിവാലു പിടിച്ച് പോലീസ്, വ്യാജരേഖയുണ്ടാക്കിയത് തിരിച്ചുകൊത്തുന്നു

ഗാന്ധിനഗർ: മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുവാൻ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ ജീവനക്കാരൻ ആശുപത്രി അധികൃതർക്ക് പരാതി നൽകും. വ്യാഴാഴ്ച രാത്രി 10നു കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനതിർത്തിയിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടപടി ക്രമങ്ങൾക്കുശേഷം പോലീസിന്‍റെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി കൊണ്ടുവന്നു. മൃതദേഹം മോർച്ചറിയിൽ വയ്ക്കുന്ന 117 കൗണ്ടറിലെത്തിയ പോലീസ് മൃതദേഹം സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള രേഖ ജീവനക്കാരനു കൈമാറി. പോലീസിനെ മടക്കി അയക്കുന്നു കോവിഡ് മരണങ്ങൾ കൂടുതലായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ മരണപ്പെടുകയോ ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിൽനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങളുമേ മോർച്ചറിയിൽ സൂക്ഷിക്കുവാനേ ആശുപത്രി മേലധികാരികൾ നിർദ്ദേശം തന്നിട്ടുള്ളുവെന്നും മറ്റു പോലീസ് സ്റ്റേഷനുകളിൽനിന്നോ ജില്ലയ്ക്കു വെളിയിൽനിന്നോ മൃതദേഹം കൊണ്ടുവന്നാൽ ഇവിടെ സൂക്ഷിക്കുവാൻ കഴിയില്ലെന്നും അതിനാൽ ആശുപത്രി അധികൃതരുടെ അനുമതി വാങ്ങണമെന്നും ജീവനക്കാരൻ…

Read More

അമ്പടാ പോലീസേ… കൊള്ളാമല്ലോ… പോലീസും വ്യാജരേഖയുണ്ടാക്കി; നഴ്സിന്‍റെ ആ ഫോൺ കോൾ  എല്ലാ കള്ളത്തരങ്ങളും പൊളിച്ചു; കോട്ടയം മെഡിക്കൽ കോളജിൽ പോലീസിന് തലതാഴ്ത്തി മടങ്ങേണ്ടി വന്ന സംഭവകഥയിങ്ങനെ…

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുവാൻ പോലീസ് വ്യാജരേഖയുണ്ടാക്കി. ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് മൃതദഹേം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 10ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം. കോട്ടയം വെസ്റ്റ് പോലീസ് വീടിനുള്ളിൽ തൂങ്ങി മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി കൊണ്ടുവന്നു. മോർച്ചറിയിൽ ഫ്രീസർ ഒഴിവില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിക്കു പുറത്തുനിന്നുള്ള മൃതദേഹം സൂക്ഷിക്കുവാൻ ആശുപത്രി അധികൃതരുടെ അനുമതി വേണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. തുടർന്ന് ജീവനക്കാരൻതന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജില്ലാ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ച ശേഷം കോവിഡ് പരിശോധനാ ഫലവുമായി ഇന്ന് എത്തിച്ചേർന്നാൽ മതിയെന്ന് അധികൃതർ പോലീസിന് നിർദ്ദേശം നൽകി. തുടർന്നാണ് പോലീസ് മൃതദേഹം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ആശുപത്രിയിലേക്കെത്തുന്ന വഴി മരണപ്പെട്ടതാണെന്ന് വരുത്തിത്തീർത്ത് അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറെ കൊണ്ട് രേഖയുണ്ടാക്കിയത്.…

Read More

ചെറിയൊരു പ്ലാസ്റ്റിക് സഞ്ചി അയാളുടെ കയ്യിലുണ്ട്… ‘പരിശോധിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത് ’

നെടുംകുന്നം: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ആൾ പോലീസ് പരിശോധനയിൽ കുടുങ്ങി. പത്തനംതിട്ട ആനിക്കാട് സ്വദേശി തടത്തിൽ ഷാജഹാൻ (42) ആണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകുന്നേരം നാലരയോടെ നെടുംകുന്നം- ചേലക്കൊന്പ് റോഡിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബൈക്കിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങൾ ചില്ലറവിൽപ്പന നടത്തിവരികയായിരുന്നു. ഇയാളിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കറുകച്ചാൽ സിഐ കെ.എൽ. സജിമോൻ, സിപിഒമാരായ ലിജോ കെ. ജോസഫ്, അജിത്ത് പി. മോഹൻ തുടങ്ങിയവർ ചേർന്നാണ് ഷാജഹാനെ പിടികൂടിയത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

Read More