കോട്ടയം: നഗരമധ്യത്തിലൂടെ നടന്നു വന്ന വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് മാല മോഷ്ടിച്ച പ്രതിയുടെ ദൃശ്യം പോലീസ് പുറത്തു വിട്ടു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ആർപ്പൂക്കര സ്വദേശിയായ വീട്ടമ്മയെ ബാങ്കിലേക്കു കൊണ്ടു വന്ന ശേഷം തട്ടിപ്പിലൂടെ മാല മോഷ്ടിച്ച കേസിലെ പ്രതിയുടെ ദൃശ്യങ്ങളാണ് പോലീസ് ഇന്നലെ പുറത്തുവിട്ടത്. നഗരത്തിലൂടെ നടന്നു വന്ന ആർപ്പൂക്കര സ്വദേശിയായ വയോധികയുടെ ഒപ്പം നടന്നു വന്ന പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് വയോധികയ്ക്കു ലോട്ടറി അടിച്ചതായി വിശ്വസനീയമാകുംവിധം അറിയിക്കുകയായിരുന്നു. ലോട്ടറി അടിച്ച തുക സെൻട്രൽ ബാങ്കിലെ അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞതോടെ ഇതു വിശ്വസിച്ച് പ്രതിക്കൊപ്പം വയോധിക നടന്നു. ബാങ്കിനു സമീപമെത്തിയപ്പോൾ സ്വർണ മാലയിലെ കോഡ് ബാങ്കിൽ കാട്ടിയെങ്കിൽ മാത്രമേ പണം ലഭിക്കൂ എന്നു പ്രതി ഇവരെ വിശ്വസിപ്പിച്ചു. ഇതിനിടെ വയോധികയുടെ മാല പ്രതി കയ്യിൽ വാങ്ങി. പ്രതിക്കൊപ്പം വയോധിക ബാങ്കിന്റെ രണ്ടാം…
Read MoreCategory: Kottayam
ഏറ്റുമാനൂരിൽ വീണ്ടും അവരെത്തി! പുതിയ ലഹരി മരുന്ന് വിൽപ്പന സംഘം സജീവമാകുന്നു; ഇവര് നോട്ടമിട്ടിരിക്കുന്നത്….
ഏറ്റുമാനൂർ: കോവിഡിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവർ നാട്ടിലെത്തി വീടുകളിൽ വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ഏറ്റുമാനൂരിൽ അതിമാരകമായ ലഹരി വസ്തുക്കളും ഗുളികകളും വിതരണം ചെയ്യുന്ന സംഘം സജീവമാകുന്നു. മുന്പ് വിദേശ രാജ്യങ്ങളിലും ബംഗളൂരു, മുംബൈ അടക്കമുള്ള നഗരങ്ങളിലും ജോലി ചെയ്തിരുന്നവരും പഠനം നടത്തിയവരും കോവിഡിനെ തുടർന്ന് തിരിച്ച് നാട്ടിൽ എത്തിയിരുന്നു. ഇവരെ ലക്ഷ്യം വച്ചുകൊണ്ടാണ് പുതിയ ലഹരി മരുന്ന് വിൽപ്പന സംഘം സജീവമാകുന്നത്. മുന്പ് കഞ്ചാവ് ഉപയോഗവും വിൽപ്പനയും കൂടുതലായപ്പോൾ പോലീസിന്റെയും എക്സൈസിന്റയും കൃത്യമായ ഇടപെടലിലൂടെ ഒരു പരിധിവരെ തടയാൻ സാധിച്ചിരുന്നു. നാഷണൽ പെർമിറ്റ് ലോറിയിൽവരെ കടത്തിയിരുന്ന കിലോക്കണക്കിനു കഞ്ചാവ് പോലീസും എക്സൈസും പല തവണ പിടികൂടിയിരുന്നു. എന്നാൽ കഞ്ചാവിനേക്കാൾ അതിമാരകമായ ലഹരി ഗുളികകളും വസ്തുക്കളുമാണ് ഇപ്പോൾ കൂടുതലായി വിൽക്കുന്നത്. ഇതിനായി പ്രത്യക മാഫിയ സംഘം തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ്…
Read Moreപുതുവർഷം ആഘോഷിക്കാനെത്തി! കോവിഡ് നിയന്ത്രണത്തിനൊപ്പം കാലവസ്ഥയും ‘പണി’കൊടുത്തു
കുമരകം: വിനോദ സഞ്ചാരികളുടെ പുതുവത്സരാഘോഷത്തിനു കോവിഡ് നിയന്ത്രണത്തിനൊപ്പം കാലവസ്ഥയും ‘പണി’കൊടുത്തു. കുമരകത്ത് ഇക്കുറി ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്തു പുതുവത്സരാഘോഷത്തിന് നിരവധി വിനോദസഞ്ചാരികളാണ് എത്തിയത്. 2020ന്റെ അവസാന അസ്തമയം കാണുന്നതിനായി കുമരത്ത് വിവിധ വ്യൂ പോയിന്റുകളിൽ ഇന്നലെ വൈകുന്നേരം ആകാംക്ഷയോടെ വിനോദ സഞ്ചാരികളും നാട്ടുകാരും തന്പടിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം പെയ്ത മഴയും കാറ്റും അതിനു തിരിച്ചടിയായി. മൂടിക്കെട്ടിയ ആകാശവും കാർമേഘവും സൂര്യനെ മറച്ചതാണ് പ്രതീക്ഷകൾ അസ്തമിക്കാൻ കാരണം. കുമരകത്തെ റിസോർട്ടുകളും ഹോട്ടലുകളും പൂർണമായി ബുക്ക് ചെയ്തെത്തിയ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയ സജ്ജീകരണങ്ങൾ വേണ്ട വിധം ഉപയോഗിക്കാനായില്ല. ഹൗസ്ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കായലിന്റെ കിഴക്കേ തീരത്ത് കാത്തിരുന്നവർക്കും നിരാശരാകേണ്ടി വന്നു. സാധാരണ പുതുവത്സര രാത്രിയിൽ പുലർച്ചെവരെ നീളുന്ന പുതുവർഷ പരിപാടികളും ഇത്തവണ നടത്താനായില്ല. കോവിഡ് പ്രതിസന്ധികൾക്കിടയിലും കുമരകത്ത് എല്ലാ ഹോട്ടലുകളും ഹൗസ്ഫുള്ളായിരുന്നു. വിമാന സർവീസുകൾ ഇല്ലാത്തതിനാൽ…
Read Moreഎല്ലാം ഭദ്രമെന്ന് കരുതി! അസമയത്ത് അയാൾ സെൻട്രൽ ജംഗ്ഷനിലെത്തി; പോലീസ് ചോദ്യം ചെയ്തപ്പോൾ കിട്ടിയത് മുട്ടന്പണി
കോട്ടയം: അസമയത്ത് സെൻട്രൽ ജംഗ്ഷനിൽ കണ്ടയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ പിടിയിലായത് മോഷണക്കേസിലെ പ്രതി. ആശുപത്രികളിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ബാഗും മറ്റു സാമഗ്രികളും മോഷ്ടിച്ച കേസിലെ പ്രതിയേയാണ് കണ്ട്രോൾ റൂം പോലീസ് സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ അഫ്സലി(55)നെ റിമാൻഡ് ചെയ്തു. പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും ബാഗും 3000 രൂപയും പിടിച്ചെടുത്തു. ജില്ലാ ജനറൽ ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സ തേടിയിരുന്ന തിരുവല്ല സ്വദേശിയായ മറിയാമ്മ എന്ന വീട്ടമ്മയുടെ ബാഗാണ് ഇയാൾ ആശുപത്രിയിൽനിന്നും മോഷ്ടിച്ചെടുത്തത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നും ബാഗും പണവും മോഷ്ടിച്ചു രക്ഷപ്പെട്ടത്. പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.…
Read Moreജി ഫോം പുതുക്കി; സ്വകാര്യ ബസുകൾ വീണ്ടും നഷ്ടസർവീസിന്; ഇനിയും ഓടാതെ കിടന്നാൽ ബസുകൾ തുരുമ്പെടുത്തു നശിക്കും
കോട്ടയം: കോവിഡ് മാന്ദ്യം മാറാത്ത സാന്പത്തിക പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾ നഷ്ടം സഹിച്ച് സർവീസ് നടത്താൻ റോഡിലിറങ്ങുന്നു. ജി ഫോം നൽകി കഴിഞ്ഞ മാസങ്ങളിൽ സർവീസ് നിറുത്തി വച്ച ബസുകൾ റോഡ് നികുതി അടച്ച് അറ്റകുറ്റപ്പണികൾ തീർത്തുവേണം പുതുവർഷത്തിൽ നിരത്തിലിറങ്ങാൻ. റോഡ് ടാക്സിന് ഇളവു ലഭിച്ചിട്ടുണ്ടെങ്കിലും മാർച്ച് വരെ 15,000 രൂപ അടയ്ക്കേണ്ടിവരും. ഇതിനിടെ ഒരു വർഷം 75,000 രൂപ ഇൻഷ്വറൻസും കെട്ടണം. ജില്ലയിലെ ആയിരം സ്വകാര്യ ബസുകളിൽ പകുതിയോളം ബസുകളും കോവിഡ് മാന്ദ്യത്തെത്തുടർന്ന് ഓട്ടം നിറുത്തിയിരുന്നു. ബാറ്ററി, ബ്രേക്ക്, ഓയിൽ, ടയർ ഉൾപ്പെടെ സർവീസിംഗ് നടത്തി ഫിറ്റ്നസോടെ വേണം സർവീസ് തുടങ്ങാൻ. ഇനി ബസുകൾ ഓടാതെ കിടന്നാൽ ബസുകൾ തുരുന്പെടുത്ത് നശിക്കുന്ന നിലയിലെത്തും. അതിനിടെ എല്ലാ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ റദ്ദുചെയ്ത് എല്ലാ സ്വകാര്യ ബസുകളും ഓർഡിനറിയായി മാറ്റിയതോടെ വരുമാനത്തിൽ കുറവുണ്ടാകും. ഇന്ധനച്ചെലവിനും ജീവനക്കാരുടെ…
Read Moreരാജാക്കാട്ടെ നിശാ പാർട്ടി പൊളിച്ചടുക്കി പോലീസ്; നിശാ പാർട്ടിക്കെത്തിയത് യുവതികൾ ഉൾപ്പെടെ 45 പേർ
ഇടുക്കി: വാഗമണിനു പിന്നാലെ രാജാക്കാട് സേനാപതി സ്വർഗംമേട്ടിൽ നിശാ പാർട്ടി നടത്താനുള്ള നീക്കം പൊളിച്ചടുക്കി പോലീസ്. ടെന്റുകൾ കെട്ടി നിശാപാർട്ടി നടത്താനുള്ള നീക്കമാണ് പോലീസ് നീക്കത്തോടെ ഉപേക്ഷിച്ചത്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത് യുവതികൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാൽപ്പത്തഞ്ചോളം പേരായിരുന്നു. ഇന്ന് ഇവിടെ പുതുവൽസര പാർട്ടിയും നടത്താൻ ഉദ്ദേശിച്ചിരുന്നതായാണ് വിവരം. പാർട്ടിക്കായി താത്ക്കാലികമായി നിർമിച്ച ടെന്റുകൾ നീക്കം ചെയ്ത ഉടുന്പൻചോല പോലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു. ഇവരിൽ ആരും തന്നെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്താനായില്ല. സ്വകാര്യ വ്യക്തിയുടെ 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടെന്റുകൾ സ്ഥാപിച്ചിരുന്നത്. സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകിയാണ് പലീസ് പരിപാടിയ്ക്ക് തടയിട്ടത്. ഒട്ടാത്തിയിൽ നിന്നും നാലു കിലോമീറ്ററോളം ഉള്ളിലായി പ്രകൃതി സുന്ദരമായ മലമുകളിൽ സ്റ്റേജ്, നാൽപ്പതോളം ടെന്റുകൾ എന്നിവ നിർമിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടുന്പൻചോല…
Read Moreപഞ്ചായത്തംഗത്തെ മുൻ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് മർദിച്ചു; ഗുരുതര പരിക്കേറ്റ് മെമ്പർ ആശുപത്രിയിൽ
ഗാന്ധിനഗർ: പഞ്ചായത്തംഗത്തെ മുൻ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് മർദിച്ച സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആർപ്പുക്കര പഞ്ചായത്ത് 10-ാം വാർഡിലെ മെംബർ പ്രിൻസ് മാത്യൂവിനെയാണ് ഇതേ വാർഡിലെ മുൻ മെംബറുടെ ഭർത്താവ് സജി തെക്കേടം മർദിച്ചത്. ഇന്നലെ വൈകുന്നേരം അങ്ങാടിപ്പള്ളിയ്ക്കു സമീപമായിരുന്നു സംഭവം. അങ്ങാടിപ്പള്ളിയ്ക്ക് സമീപം ടാറിംഗ് സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം പുകയും ദുർഗന്ധവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സമീപവാസികൾക്ക് പരാതി ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ടാറിംഗ് മാലിന്യങ്ങൾ കത്തിക്കരുതെന്ന് നാട്ടുകാർ പത്താം വാർഡിലെ മുൻ മെംബറുടെ ഭർത്താവായ സജിയോട് ആവശ്യപ്പെട്ടു. ക്ഷുഭിതനായ സജി നാട്ടുകാരെ അസഭ്യം പറഞ്ഞു. ഇതറിഞ്ഞ് പത്താം വാർഡിലെ പുതിയ മെംബറായ പ്രിൻസ് മാത്യു അന്വേഷിക്കാൻ സ്ഥലത്തെത്തി. പ്രിൻസിനോടും സജി അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ പ്രിൻസിനെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രിൻസിനെ മർദ്ദിക്കുവാൻ കാരണം…
Read Moreപുതുവർഷത്തിന് മണിക്കൂറുകൾ മാത്രം; കരുതലോടെ പോലീസ്; ഇന്നു രാപകൽ വാഹന പരിശോധന
കോട്ടയം: ജില്ലയിലെ റോഡിൽ ഇന്നു പകലും രാത്രിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കർശന പരിശോധന ഉണ്ടാകും. ക്രിസ്മസ് രാത്രിയിൽ നാല് അപകടങ്ങളിലായി നാലുപേർ മരണപ്പെട്ട സാഹചര്യത്തിലാണ് പരിശോധനകൾ കർശനമാക്കിയത്. മദ്യപിച്ചും മൊബൈൽ ഫോണ് ഉപയോഗിച്ചുമുള്ള ഡ്രൈവിംഗ്, ഇരുചക്രവാഹനങ്ങളിൽ അപകടകരമായി മൂന്നു പേർ കയറി യാത്ര ചെയ്യുന്നത്, അമിതവേഗത, എന്നിവയാണ് പ്രധാമായും പരിശോധിക്കുന്നത്. അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ളതും, വാഹനങ്ങളിലെ മറ്റ് അനധികൃത രൂപമാറ്റങ്ങളും കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. പുതുതായി പ്രാബല്യത്തിൽ വന്ന ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ മാർക്ക് പ്ലേറ്റ് ഇളക്കി മാറ്റി അനധികൃത നന്പറുകൾ ഘടിപ്പിക്കുന്ന വാഹനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നുണ്ട്. മറ്റുള്ളവരുടെ ഡ്രൈവിംഗിനെ അലോസരപ്പെടുത്തുന്ന രീതിയിലുള്ള വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എതിരെയും കർശന നടപടിയുണ്ടാകും. മോട്ടോർ വാഹന വകുപ്പിലെ…
Read Moreഎസ്എസ്എല്സി പരീക്ഷയില് ജയിക്കാന് കഴിയില്ല, ക്ഷമിക്കണം..! പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ…
മുക്കൂട്ടുതറ: വീട്ടിൽ കിടപ്പുമുറിയിൽ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. മുട്ടപ്പള്ളി പഴയപറമ്പിൽ ഭാസിയുടെ മകൾ നീനു (14) വിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിൽനിന്നു കിട്ടിയ കത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ കഴിയില്ലെന്നും ക്ഷമിക്കണമെന്നും കത്തിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സഹോദരനൊപ്പം നീനു തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലി കഴിഞ്ഞ് വൈകുന്നേരം ആറോടെ വീട്ടിൽ എത്തുമ്പോഴാണ് തുടർന്ന് വീട്ടിൽ ഒറ്റയ്ക്കായിരുന്ന നീനുവിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് എരുമേലി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനി ആയിരുന്നു നീനു. പ്രപ്പോസ് കൊടിത്തോട്ടം ഭാഗത്ത് താമസിച്ചിരുന്ന നീനുവും കുടുംബവും കഴിഞ്ഞയിടെയാണ് മുട്ടപ്പള്ളിയിൽ സ്ഥലം വാങ്ങി താമസം ആരംഭിച്ചത്. സംഭവം സംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreഅവരെത്തിയത് ആ സർവേയ്ക്കല്ല.! അറുപുഴയിൽ സാമ്പത്തിക സർവേ എടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 20 പേർക്കെതിരേ കേസ്
കോട്ടയം: പൗരത്വ രജിസ്റ്ററിനു വേണ്ടി സർവേ നടത്തുകയാണെന്ന് ആരോപിച്ചു അറുപുഴയിൽ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞുവച്ച സംഭവത്തിൽ 20 പേർക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞാണു കേന്ദ്ര സർക്കാരിന്റെ സാന്പത്തിക സർവേയ്ക്ക് എത്തിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ തടഞ്ഞുവച്ചത്. ഉദ്യോഗസ്ഥർ വീടുകൾ തോറും കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിനായാണ് സർവേ നടത്തുന്നത് എന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. സാന്പത്തിക സർവേ നടത്തുന്നതിനു വേണ്ടിയാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടും ഇതൊന്നും കേൾക്കാൻ തടഞ്ഞുവച്ചവർ കൂട്ടാക്കിയില്ല. ഉദ്യാഗസ്ഥ സംഘത്തെ കയ്യേറ്റം ചെയ്യുകയും ഇവരുടെ തിരിച്ചറിയിൽ കാർഡുകൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ വിവരം കോട്ടയം വെസ്റ്റ് പോലീസിൽ അറിയിക്കുകയായിരുന്നു. വെസ്റ്റ് എസ്എച്ച്ഒ എം.ജെ.അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ്…
Read More