കോട്ടയം: പാലാ എംഎൽഎ മാണി സി. കാപ്പനെ ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഷോണ് ജോർജ് വസതിയിലെത്തി സന്ദർശിച്ചത് നിരീക്ഷിച്ച് രാഷ്ട്രീയ കേരളം. പാലാ നിയോജകമണ്ഡലത്തെ സംബന്ധിച്ചു കേരള കോണ്ഗ്രസും എൻസിപിയും തമ്മിലുള്ള പിടിവലി എൽഡിഎഫിൽ തർക്കം സൃഷ്ടിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ എൻസിപി-ജനപക്ഷം വിഭാഗങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച വളരെ ഗൗരവത്തോടെ നോക്കിക്കാണുന്നത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനം തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. പാലാ ജില്ലാ പഞ്ചായത്തും നഗരസഭയും മാത്രമല്ല ജില്ലയിൽ ഒന്നടങ്കമുള്ള ഇടതുമുന്നണിയുടെ വിജയത്തിലെ പ്രധാന സ്വാധീന ശക്തിയാകാൻ ജോസ് കെ. മാണി ചെയർമാനായ കേരള കോണ്ഗ്രസ് എമ്മിന് കഴിഞ്ഞിരുന്നു. പാലാ നിയമസഭാ മണ്ഡലമാണ് അടുത്ത ലക്ഷ്യം. എന്നാൽ എന്തൊക്കെ സംഭവിച്ചാലും പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് ആവർത്തിക്കുകയാണ് എൻസിപി. ഈ സാഹചര്യത്തിലാണ് പി.സി.…
Read MoreCategory: Kottayam
തുടർഭരണം ലക്ഷ്യമിട്ട് ജനങ്ങളിലേക്ക് ; മുഖ്യമന്ത്രി 23ന് കോട്ടയത്ത്
കോട്ടയം: ത്രിതല പഞ്ചായത്തിലെ വൻ ജനകീയ അംഗീകാരത്തിനു പിന്നാലെ തുടർ ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി 23ന് കോട്ടയത്ത് എത്തുന്നു. 14 ജില്ലകളിലും സന്ദർശനം നടത്തി തുടർ വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോട്ടയത്ത് എത്തുന്നത്. ചൊവ്വാഴ്ച രാവിലെ കൊല്ലത്തുനിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ വിഭവ വിനിമയത്തെക്കുറിച്ചും വികസന ആശയങ്ങളുമായി ബന്ധപ്പെടുത്തി സമൂഹത്തിന്റെ നാനാതലങ്ങളിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന്റെയും ഭാഗമായാണ് പര്യടന പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ രാഷ്്ട്രീയ സാമൂഹിക, സാംസ്കാരിക, സമുദായ, മാധ്യമ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തും. ഭാവി കേരളത്തെക്കുറിച്ചുള്ള ഇടതു മുന്നണിയുടെ കാഴ്ചപ്പാട് രൂപികരിക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രി പര്യടന പരിപാടിയിലൂടെ മുന്നോട്ടു വെക്കുന്നത്. കോവിഡ് സാഹചര്യത്തിന്റെ പരിമിതിയുള്ളതിനാൽ പ്രത്യേക ക്രമീകരണങ്ങളിലൂടെയാണ് ഓരോ ദിവസവും പര്യടനം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികൾക്ക് എൽഡിഎഫിന്റെ ജില്ലാ യോഗം നേതൃത്വം നൽകും.
Read Moreപ്രഖ്യാപിക്കുന്നതിന് മുടക്കൊന്നും ഇല്ലല്ലോ, വല്ലതുമൊക്കെ നടപ്പിലാക്കണം; കോട്ടയം ഡിപ്പോയിൽ പ്രതിസന്ധി രൂക്ഷം
കോട്ടയം: ഇന്നു മുതൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽനിന്നും കൂടുതൽ സർവീസുകൾ നടത്തുമെന്ന പ്രഖ്യാപനം വന്നെങ്കിലും ഡിപ്പോകളിൽ പ്രതിസന്ധി രൂക്ഷം. ബസുകൾ പലതും അറ്റകുറ്റപ്പണി തീർത്ത് ഇറക്കേണ്ടതുണ്ട്. എം പാനൽ ജീവനക്കാർ ഇല്ലാത്തതിനാൽ കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും കുറവ് വലിയ തോതിലുണ്ട്. ഈ സാഹചര്യത്തിൽ പ്രഖ്യാപനം സാധ്യമായി മുന്പുള്ളതുപോലെ എല്ലാ സർവീസുകളും ആരംഭിക്കാൻ ഇനിയും സമയമെടുക്കും. ഇപ്പോൾ തന്നെ ബസുകളുടെ കുറവ് യാത്രക്കാരെ വലയ്ക്കുകയാണ്. വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നവംബർ 12ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒന്പതു യാത്രക്കാരെ വരെയാണ് ഇന്നലെവരെ ബസിൽ നിർത്തി യാത്ര ചെയ്തുകൊണ്ടിരുന്നത്. ഇന്നു മുതൽ 15 പേരെ വരെ നിർത്തി യാത്ര ചെയ്യിക്കാമെന്നത് യാത്രക്കാരുടെ കാത്തിരിപ്പ് കുറയക്കും. നിലവിൽ മണിക്കൂറുകൾ ഇടവിട്ടാണ് പല റൂട്ടുകളിലും ഇപ്പോൾ ബസുകളുള്ളത്. സീറ്റ് ഒഴിവില്ലാത്തതിനാൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ കാത്തു നിൽക്കുന്നവർക്ക് ബസിൽ കയറാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. എല്ലാ…
Read Moreജോലിക്ക് ശമ്പളമില്ല! 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കി; മാസങ്ങളോളം ശമ്പളം മുടങ്ങിയിട്ടുണ്ടെന്ന് ജീവനക്കാർ
തൊടുപുഴ: ശന്പളം ലഭിക്കാത്തതിനെതുടർന്ന് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കി. ഇന്നലെ രാവിലെ മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയാണ് ആംബുലൻസ് ജീവനക്കാർ സൂചന പണിമുടക്ക് നടത്തിയത്. സംസ്ഥാന വ്യാപകമായി 108 ആംബുലൻസ് ജീവനക്കാർ നടത്തിയ പണിമുടക്കിന്റെ ഭാഗമായാണ് ജില്ലയിലും ജീവനക്കാർ പണിമുടക്കിയത്. കോവിഡ് വ്യാപനത്തോടെ എല്ലാ ദിവസവും 24 മണിക്കൂറും ജോലിയിൽ വ്യാപൃതരായിരിക്കുന്ന ആംബുലൻസ് ജിവനക്കാർക്കാണ് പലപ്പോഴും ശന്പളം നിഷേധിക്കുന്നത്. മുൻപും സമാന രീതിയിൽ മാസങ്ങളോളം ശന്പളം മുടങ്ങിയിട്ടുണ്ടെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നു. ജില്ലയിലാകെ പതിനഞ്ച് 108 ആംബുലൻസുകളാണ് ഇപ്പോൾ കോവിഡുമായി ബന്ധപ്പെട്ട് ഓടുന്നത്. ഇതിൽ ഷിഫ്്റ്റ് അടിസ്ഥാനത്തിൽ ഡ്രൈവർമാരും നഴ്സുമാരും ജോലി ചെയ്യുന്നുണ്ട്. സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണെങ്കിലും ആന്ധ്രപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അവരാണ് ആംബുലൻസ് ജീവനക്കാർക്ക് ശന്പളം നൽകേണ്ടത്. എന്നാൽ രണ്ടു മാസത്തോളമായി മുടങ്ങിയ ശന്പളം പലതവണ ആവശ്യപ്പെട്ടെങ്കിലും നൽകാൻ…
Read Moreനാടിന്റെ പ്രിയപ്പെട്ടവന്! ഏക മകളുടെ മുഖം കൊതിതീരെ കാണുംമുമ്പേ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ഡയസ് യാത്രയായി
ചെറുതോണി: പതിനഞ്ചുദിവസം മാത്രം പ്രായമായ ഏക മകളുടെ മുഖം കൊതിതീരെ കാണുംമുന്പേ ഡയസ് യാത്രയായി. കഴിഞ്ഞദിവസം മരിയാപുരത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മരിയാപുരം തുണ്ടത്തിപ്പാറ ഡയസ് ജോസ് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് യാത്രയായത്. മരിയാപുരം സെന്റ് മേരീസ് പള്ളിയുടെ ശുശ്രൂഷിയെന്ന നിലയിലും ഫോട്ടോഗ്രാഫറെന്ന നിലയിലും നാടിന് പ്രിയപ്പെട്ടവനായിരുന്നു ഡയസ്. വർഷങ്ങളോളം ചെറുപുഷ്പ മിഷൻലീഗ്, കെസിവൈഎം സംഘടനകൾക്ക് ഇടവക, ഫൊറോനതലങ്ങളിൽ നേതൃത്വം വഹിച്ചിരുന്നു. ഇടുക്കി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗവുമാണ്. നാട്ടുകാരുടെ ഏതൊരാവശ്യത്തിനും യാതൊരു മടിയുമില്ലാതെ മുന്നിട്ടിറങ്ങുന്ന ഈ ചെറുപ്പക്കാരൻ കുട്ടികൾ മുതൽ പ്രായമായവർവരെ എല്ലാവർക്കും ഉപകാരിയായിരുന്നു. ആരേയും വെറുപ്പിക്കാതെ എല്ലാവരോടും പുഞ്ചിരിയോടെ കുശലാന്വേഷണം നടത്തിയും സജീവ സാന്നിധ്യമായിരുന്ന ഡയസിന്റെ വേർപാട് ഉൾക്കൊള്ളാൻ നാട്ടുകാർക്കിനിയും കഴിഞ്ഞിട്ടില്ല. ഡയസും ഭാര്യ അഞ്ജലിയും നാട്ടുകാർക്കെന്നും മാതൃകാദന്പതികളായിരുന്നു. സ്നേഹനിധിയായ ഈ ചെറുപ്പക്കാരന്റെ അകാലത്തിലുള്ള വേർപാടിൽ മരിയാപുരം ഗ്രാമമൊന്നാകെ വിതുന്പുകയാണ്. സമൂഹത്തിലെ നാനാതുറയിലുള്ളവർ…
Read Moreസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇരുപത്തിരണ്ടുകാരന് അറസ്റ്റില്; സംഭവം വെള്ളിയാമറ്റത്ത്
വെള്ളിയാമറ്റം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. കിഴക്കേമേത്തൊട്ടി തൈപ്ലാക്കൽ ശരത്തി (22) നെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുവർഷമായി കുട്ടിയുടെയും പ്രതിയുടെയും വീട്ടിൽവച്ച് വിവാഹവാഗ്ദാനം നൽകി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം വയറുവേദന ഉണ്ടായതിനെതുടർന്ന് തൊടുപുഴ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെണ്കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ആശുപത്രി അധികൃതർ വിവരം കാഞ്ഞാർ പോലീസിനെ അറിയിച്ചു. പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞാർ സിഐ വി.കെ. ശ്രീജേഷ്. എസ്ഐ സജി പി. ജോണ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിറിമാൻഡ് ചെയ്തു.
Read Moreഫോണിലൂടെ വോട്ട് അഭ്യര്ഥിച്ചു! മിന്നും വിജയവുമായി നാട്ടുകാർ സ്നേഹ ത്തോടെ ഡി.സി എന്ന് വിളിച്ചിരുന്ന ഡൊമിനിക് ചെറിയാന്
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് (ഉമാകുന്ന്) ൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച , നാട്ടുകാർ സ്നേഹ ത്തോടെ ഡി.സി എന്ന് വിളിച്ചിരുന്ന ഡൊമിനിക് ചെറിയാന്റെ വിജയം കോവിഡിനെതിരെയുള്ള വിജയം. കോൺഗ്രസ് , കേരള കോൺഗ്രസ് (എം) , ബിജെപി സ്ഥാനാർഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ തൊട്ടടുത്ത കേരള കോൺഗ്രസ് (എം)സ്ഥാനാർഥിയേക്കാൾ 147 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഡൊമിനിക് വിജയിച്ചത്. നാമനിർദ്ദേശപത്രിക നൽകിയശേഷം വീടുകയറിയുള്ള പ്രചാരണം ആരംഭിക്കാനിക്കെയായിരുന്നു ഡൊമിനിക് കോവിഡ് ബാധിതനായത്. അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം കോവിഡ് കെയർ സെൻററിൽ ചികിത്സ തേടിയിരുന്നു . ഇതിനിടെ ഭാര്യയും മക്കളും കൂടി കോവിഡ് ബാധിതരായി. തുടർന്ന് തിരികെ വീട്ടിലെത്തിയ ശേഷമായിരുന്നു ഏവരോടും ഫോണിലൂടെ വോട്ട് അഭ്യർഥച്ചത് . വോട്ടെണ്ണലിന് മുമ്പായി ഡൊമിനിക്കും കുടുംബവും കോവിഡ് വിമുക്തരായിരുന്നു. എല്ലാവിധ പിന്തുണയുമായി ഭാര്യ ബിൻസിയും എൽഎൽബി…
Read Moreഅനധികൃത മദ്യ വില്പന: മധ്യവയസ്കനും യുവാവും എക്സൈസ് പിടിയിൽ
ചങ്ങനാശേരി: അനധികൃത മദ്യവിൽപന നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നെടുംകുന്നം തെക്കേക്കര സ്വദേശി കുളത്താപ്പള്ളിൽ മുരളീധരൻ നായർ(52), പുളിക്കത്തടത്തിൽ വീട്ടിൽ അനൂപ്(32) എന്നിവരെയാണ് ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. മുരളീധരൻ നായരുടെ വീട്ടിൽനിന്നും 10 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തിരുന്നു. വെള്ളാവൂർ, പൊട്ടുകുളം കവലയിൽ സ്കൂട്ടറിൽ അനധികൃത മദ്യവില്പന നടത്തിവന്നതിനാണ് അനൂപിനെ അറസ്റ്റ് ചെയ്തത്. രണ്ട് കേസുകളിലെയും പ്രിവന്റീവ് ഓഫീസർമാരായ എ. കൃഷ്ണകുമാർ, അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീഷ് പ്രേം, ഡി.സുമേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ പി.വി, ഡ്രൈവർ റോഷി വർഗീസ് എന്നിവരും അറസ്റ്റിനു നേതൃത്വം നൽകി.
Read More‘ബസ് ടിക്കറ്റ് കളയാതെ സൂക്ഷിച്ചത് നന്നായി’..! വിലയേറിയ രേഖകളടങ്ങിയ നഷ്ടപ്പെട്ട ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചതിങ്ങനെ…
കോട്ടയം: സ്വകാര്യ ബസ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിൽ കോഴിക്കോട് സ്വദേശിക്കു നഷ്ടപ്പെട്ട ബാഗ് മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചു. കോഴിക്കോടുനിന്നും കോട്ടയം നാഗന്പടത്തെത്തിയ യുവാവിനാണ് വിലയേറിയ രേഖകളടങ്ങിയ നഷ്ടപ്പെട്ട ബാഗ് തിരികെ എത്തിച്ചു ബസ് ജീവനക്കാർ മാത്യകയായത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശി അജ്മൽ ജോലി സംബന്ധമായാണ് കോട്ടയത്ത് എത്തിയത്. നാഗന്പടം സ്റ്റാൻഡിലിറങ്ങി തുടർ യാത്രയ്ക്കായി മറ്റൊരു ബസിൽ കയറിയപ്പോഴാണ് തന്റെ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. കോട്ടയം -എറണാകുളം റൂട്ടിലോടുന്ന ജയകൃഷ്ണ ബസിലാണ് അജ്മലിന്റെ ബാഗു നഷ്ടപെട്ടത്. ബസിന്റെ ടിക്കറ്റുവെച്ച് അന്വേഷിച്ചപ്പോൾ ബസ് യാത്രക്കാരുമായി എറണാകുളത്തേക്ക് പോയതായി അറിഞ്ഞു. തുടർന്ന് സ്റ്റാൻഡിൽ പാർക് ചെയ്തിരുന്ന മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരോട് വിവരം അറിയിക്കുകയായിരുന്നു. ഇവർ ജയകൃഷ്ണ ബസിലെ കണ്ടക്്ടർ സുബിനെ ഫോണ് വിളിച്ചപ്പോൾ ബസ് തലയോലപ്പറന്പ് സ്റ്റാൻഡിൽനിന്നും എറണാകുളത്തിനു പുറപ്പെട്ടതായി അറിഞ്ഞു. ഉടനെ…
Read Moreഇലക്ഷൻ ഡ്യൂട്ടിക്ക് പോയി തിരികെയെത്തിയപ്പോൾ കൂടെ കോവിഡും; വൈക്കം സ്റ്റേഷനിൽ പ്രവർത്തനം പ്രതിസന്ധിയിലേക്ക്
വൈക്കം: വൈക്കം പോലിസ് സ്റ്റേഷനിൽ എട്ടു സിവിൽ പോലീസ് ഓഫീസർമാർക്കു കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയവർക്കാണ് കൂടുതലും രോഗബാധയുണ്ടായത്. കൂടുതൽ പേർക്കു രോഗബാധയുണ്ടായാൽ സ്റ്റേഷന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. വൈക്കം താലൂക്ക് ആശുപത്രിയിൽ ഇന്നും നാളെയുമായി പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read More