കോട്ടയം: പോലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ പിടിയിലാവരിൽ കോടതി ജീവനക്കാരനും ബാങ്ക് മാനേജരും. കഴിഞ്ഞ ദിവസം ചാലുകുന്നിലാണ് അഞ്ചംഗ സംഘം മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ചത്. ഇവരിൽ മൂന്നുപേരെ സംഭവസ്ഥലത്തുവെച്ചു തന്നെ പോലീസ് പിടികൂടിയിരുന്നു. രണ്ടു പേർ ഒളിവിലാണ്. മൊബൈൽ കോടതി ജീവനക്കാരൻ അയ്മനം പാണ്ഡവം വൈശാഖത്തിൽ സഹോദരൻ അരുണ്‍ കൃഷ്ണ(35), സഹോദരൻ യൂണിയൻ ബാങ്ക് കോടിമത ബ്രാഞ്ച് മാനേജൻ ആനന്ദ് കൃഷ്ണ(30), ഇവരുടെ ബന്ധു മുണ്ടക്കയം പഴയമനയ്ക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. പൊതു സ്ഥലത്ത് സംഘർഷമുണ്ടാക്കിയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ചാലുകുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ സ്ത്രീ ഓടിച്ച കാർ ചാലുകുന്നിൽ വീടിന്റെ മതിലിനോടു ചേർന്ന് കുഴിയിൽ വീണു. മദ്യലഹരിയിൽ ഇവിടെയെത്തിയ പ്രതികൾ കാർ വലിച്ചു കയറ്റാൻ…
Read MoreCategory: Kottayam
രാത്രിയിൽ പാചകവാതകം ചോർന്നതിന്റെ ഗന്ധം; അടുക്കളയിലെത്തി ലൈറ്റിട്ട അധ്യാപികയ്ക്ക് ദാരുണാന്ത്യം; കുടമാളൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്
കോട്ടയം: പാചകവാതകം ചോർന്നു തീപിടിച്ച് പൊള്ളലേറ്റു മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. കുടമാളൂർ അന്പാടി ഷെയർ വില്ലയിൽ വിളക്കുമാടത്ത് ഡോ. വൈ. മാത്യുവിന്റെ (റിട്ട. വൈസ് പ്രിൻസിപ്പൽ, സിഎംഎസ് കോളജ്, കോട്ടയം) ഭാര്യ ടി.ജി. ജെസി (റിട്ട. പ്രിൻസിപ്പൽ, സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ, കുഴിക്കാല, കോഴഞ്ചേരി-60)ആണു മരിച്ചത്. മൃതദേഹം ചാലുകുന്ന് ട്രിനിറ്റി സിഎസ്ഐ കത്തീഡ്രൽ പാരീഷ് ഹാളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ പൊതുദർശനത്തിനു വെച്ചതിനുശേഷം മൂന്നിന് സിഎസ്ഐ ട്രിനിറ്റി കത്തീഡ്രലിൽ സംസ്കരിക്കും. പരേത കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. കഴിഞ്ഞ ആറിനു രാത്രി 11നാണ് അപകടമുണ്ടായത്. മാത്യുവും ജെസിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ പാചകവാതകം ചോർന്നതിന്റെ ഗന്ധം അനുഭവപ്പെട്ടതോടെ ജെസി അടുക്കളയിൽ എത്തി വൈദ്യുതി ബൾബ് പ്രകാശിപ്പിക്കുന്നതിനു സ്വിച്ച് പ്രവർത്തിപ്പിക്കുകയായിരുന്നു. ബൾബ് പ്രകാശിക്കുന്നതിനുള്ള വൈദ്യുതിപ്രസരണത്തിനിടെ തീ ആളി കത്തുകയായിരുന്നു. മാത്യുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ…
Read Moreകോവിഡ് ആശങ്കയിൽ പാമ്പാടി ഫയർഫോഴ്സ്; 35 ജീവനക്കാരിൽ 15 പേർക്ക് കോവിഡ്; ആശങ്കയോടെ ജനങ്ങളും
പാന്പാടി: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പാന്പാടി ഫയർസ്റ്റേഷനിലെ പ്രവർത്തനങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലായാണ് ഇവിടെയുണ്ടായിരുന്ന 15 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവാണെന്നു പരിശോധനയിൽ തെളിഞ്ഞത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള ഉദ്യോഗസ്ഥർ അവിടേക്കു മടങ്ങിപ്പോയി. സ്റ്റേഷൻ ഓഫീസറടക്കം ബാക്കിയുള്ളവർ പാലായിലെ കോവിഡ് സെന്ററിൽ ചികിത്സയിലാണ്. ആകെയുള്ള 39 ജീവനക്കാരെ രണ്ടു ടേണിലായാണ് ഇവിടെ ഡ്യൂട്ടിക്കു ക്രമീകരിച്ചിരുന്നത്. അതിൽ ഒന്നാം ടേണിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും കഴിഞ്ഞദിവസം വൈറസ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം ടേണിലെ ഒരാൾക്കും ഇന്നലെ കോവിഡ് പോസിറ്റീവായി. ഇതോടെ രണ്ടാം ടേണിലുള്ള ഏഴുപേരാണ് ഇപ്പോൾ ഇവിടെ ഡ്യൂട്ടിയിലുള്ളത്. കോവിഡ് രോഗിയുടെ പ്രഥമ സന്പർക്കപ്പട്ടികയിലുൾപ്പെട്ടവരാണ് ഇവർ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ബാക്കി അഞ്ചു ജീവനക്കാർ വോട്ടെണ്ണൽ കഴിഞ്ഞതിനുശേഷം മാത്രമേ തിരികെ ഇവിടെ ഡ്യൂട്ടിയിൽ പ്രവേശിക്കുകയുള്ളു. ഇപ്പോൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ വളരെ ആശങ്കയിലാണുള്ളത്. എന്തെങ്കിലും അത്യാഹിത സംഭവങ്ങളുണ്ടായാൽ സന്പർക്കപട്ടികയിലുള്ളവരാണ് പൊതു ജനങ്ങൾക്കിടയിലേക്കിറങ്ങി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത്. ഇതു…
Read Moreഎരുമേലിയിൽ പോളിംഗ് കൂടിയപ്പോൾ എൽഡിഎഫിനൊപ്പം കുറഞ്ഞപ്പോൾ ആർക്കൊപ്പം? കടുത്ത ആശങ്കയിൽ മുന്നണികൾ
എരുമേലി: കഴിഞ്ഞ തവണ 77.59 ശതമാനം പോളിംഗ് നടന്ന എരുമേലി പഞ്ചായത്തിൽ ഇത്തവണ ആറ് ശതമാനം കുറഞ്ഞ് 71.15 ശതമാനമായത് ജയ പരാജയങ്ങളിൽ നിർണായകമായി മാറിയേക്കും. കഴിഞ്ഞ പ്രാവശ്യത്തെക്കാൾ വോട്ടർമാർ ഇത്തവണ വർധിച്ചിട്ടും വോട്ടിംഗിൽ വർധനവ് പ്രകടമായില്ല. പുതിയ വോട്ടർമാരിൽ പലർക്കും വോട്ടർ പട്ടികയിൽ പേര് ഇല്ലായിരുന്നെന്ന് ആക്ഷേപമുണ്ട്. ചിലരുടെ വോട്ടുകൾ മറ്റ് ബൂത്തുകളിലേക്ക് മാറ്റിയെന്ന് പരാതിയും ഉയർന്നിരുന്നു. ഉമ്മിക്കുപ്പ വാർഡിൽ പാണപിലാവ് പ്രദേശവാസികൾക്ക് ദൂരെയുള്ള ഇടകടത്തി ബൂത്തിലേക്കും ഇടകടത്തിയിലെ കുറെയേറെ വോട്ടർമാരെ പാണപിലാവിലേക്കും മാറ്റിയത് പരാതി സൃഷ്ടിച്ചിരുന്നു. മുക്കൂട്ടുതറ വാർഡിൽ പോളിംഗ് ബൂത്ത് ആയ പനയ്ക്കവയൽ സ്കൂളിന്റെ സമീപമുള്ള വോട്ടർമാരെ ദൂരെ മുട്ടപ്പള്ളി സ്കൂളിലെ ബൂത്തിലേക്ക് മാറ്റിയെന്നും പരാതി ഉയർന്നിരുന്നു. പല വീടുകളിലും വോട്ടേഴ്സ് സ്ലിപ്പുകൾ കിട്ടിയില്ല. പലരും എവിടെയാണ് വോട്ട് എന്നറിയാതെ വിഷമിച്ചു. ഇതെല്ലാം പോളിംഗ് ശതമാനം ഇത്തവണ താഴാൻ കാരണമായിട്ടുണ്ട്. പോളിംഗ്…
Read Moreവോട്ടർമാർ മാറി ചിന്തിച്ചോ? കടുത്തുരുത്തിയിൽ പ്രവർത്തകർ മാറി ചിന്തിച്ചപ്പോൾ ഇത്തവണ തെരഞ്ഞെടുപ്പ് സംഘർഷങ്ങൾ ഇല്ല
കടുത്തുരുത്തി: മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരിടത്തും പ്രശ്നങ്ങളോ, സംഘര്‍ഷങ്ങളോ ഉണ്ടാകാത്ത തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. പ്രശ്നബാധ്യത ബൂത്തുകളൊന്നും തന്നെ ഇക്കുറി കടുത്തുരുത്തി മേഖലയില്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും പ്രത്യേക കരുതലുകളും സുരക്ഷയ്ക്കായി പോലീസ് സീകരിച്ചിരുന്നു. പോലീസുകാരെ കൂടാതെ അത്യാവശ്യ സന്ദര്‍ഭങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഉപയോഗപ്പെടുത്തുന്നതിനായി സ്പെഷല്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മേഖലയില്‍ നിലവിലെ കണക്ക് പ്രകാരം 74.62 ശതമാനം പോളിംഗ് ഇത്തവണ നടന്നു. ബ്ലോക്ക് പഞ്ചായത്ത് മേഖലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് വെള്ളൂര്‍ പഞ്ചായത്തിലാണ്. 77.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് നടന്നത് തലയോലപറമ്പിലാണ്. 73.20 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നോക്കിയാൽ കടുത്തുരുത്തിയില്‍ 73.24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഞീഴൂര്‍ പഞ്ചായത്തില്‍ 74.12 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, മുളക്കുളത്ത് 75.37 ശതമാനവും കല്ലറ പഞ്ചായത്തില്‍ 74.17 ശതമാനം…
Read Moreകടുത്തുരുത്തിയിൽ നാലിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി; പ്രായമായവർ ഉൾപ്പെടെയുള്ള വോട്ടർമാർ ക്യൂവിൽ
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മേഖലയിൽ നാലിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. രണ്ടിടത്ത് ഒരു മണിക്കൂറിലേറേ വോട്ടിംഗ് തടസപ്പെട്ടു. ഒരിടത്ത്് പുതിയ വോട്ടിംഗ് യന്ത്രമെത്തിച്ചശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. കടുത്തുരുത്തി പഞ്ചായത്തിലെ 14-ാം വാർഡിൽ മധുരവേലി കെപിഎംഎസ് സമുദായ ഹാളിൽ പ്രവർത്തിക്കുന്ന ഒന്നാം നന്പർ ബൂത്തിലെ യന്ത്രം ഓണ്‍ ആകാത്തതാണ് പ്രശ്നമായത്. രാവിലെ വോട്ടിംഗ് ആരംഭിക്കാൻ തുടങ്ങിയ സമയത്താണ് സംഭവം. പിന്നീട് 54 മിനിറ്റിന് ശേഷം തകരാർ പരിഹരിച്ചാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചത്. അതുവരെ പ്രായമായവർ ഉൾപ്പെടെയുള്ള വോട്ടർമാർ ക്യൂവിൽ കാത്തു നിന്നു. കടുത്തുരുത്തി പഞ്ചായത്തിലെ 19-ാം വാർഡിൽ മാന്നാർ ഗവണ്മെന്റ് എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ബൂത്തിലും യന്ത്രം പണി മുടക്കി. ഇതോടെ ഒന്നര മണിക്കൂറിന് ശേഷം മറ്റൊരു യന്ത്രമെത്തിച്ചാണ് വോട്ടെടുപ്പ്്് ആരംഭിച്ചത്. മുളക്കുളം പഞ്ചായത്തിലെ പൂഴിക്കോൽ സെന്റ് മർത്താസ് സ്കൂളിലെ ബൂത്തിലും 15 മിനിറ്റോളം വോട്ടിംഗ് യന്ത്രം…
Read Moreരൂക്ഷമായ ദുർഗന്ധം! മുത്തോലിക്കടവിൽ മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം; മരണപ്പെട്ടത് എങ്ങനെ ?
മുത്തോലി: മീനച്ചിലാറ്റിൽ മുത്തോലിക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ മുത്തോലിക്കടവിലെ പാലത്തിനു താഴെയാണ് ഒരാഴ്ചയോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതോടെ പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. പാലാ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
Read Moreവോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം…കേരള കോൺഗ്രസ് മുന്നണിമാറ്റം ആർക്ക് വോട്ടാവും?
കടുത്തുരുത്തി: തദേശ തെരഞ്ഞെടുപ്പ ് വോട്ടെടുപ്പിന് ഏതാനം മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പിന്റെയും ആശ്വാസത്തിന്റെയും സമ്മിശ്ര വികാരം. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മുന്നണി സംവിധാനത്തില്‍ വന്ന മാറ്റം തെരഞ്ഞെടുപ്പില്‍ ഏങ്ങനെ പ്രതിഫലിക്കുമെന്നറിയാനുള്ള ആകാംഷയിലാണ് നേതാക്കളും അണികളും വോട്ടര്‍മാരുമെല്ലാം. മുമ്പ് എല്‍ഡിഎഫിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ്് ഗ്രൂപ്പ് ഇക്കുറി യൂഡിഎഫിലും, യൂഡിഎഫിലെ ഘടകകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗം ഇക്കുറി എതിര്ചേരിയിലുമാണെന്ന പ്രത്യേകത തന്നെയാണ് ഈ പ്രാവശ്യത്തെ തദേശ തെരഞ്ഞെടുപ്പിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നത്. പരസ്പരം പോരടിക്കുന്പോൾപതിറ്റാണ്ടുകളായി ഒരേ മുന്നണിയില്‍ തോളോട് തോള് ചേര്‍ന്ന്്് പ്രവര്‍ത്തിച്ചിരുന്നവര്‍ പലരും ഇക്കുറി വിരുദ്ധ മുന്നണികളുടെ ഭാഗമായി പരസ്പരം പോരടിക്കുന്ന കാഴ്ച്ചയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ വിത്യസ്തമാക്കുന്നത്. ജയവും തോല്‍വിയുമെല്ലാം പലരുടെയും രാഷ്ട്രീയ ഭാവിയെ തന്നെ സ്വാധീനിക്കുമെന്നത്് ഇത്തവണത്തെ മത്സരത്തിന് വീറും വാശിയുമുണ്ടാക്കുന്നു. തങ്ങള്‍ക്കാണ് ശക്തി…
Read Moreതെരഞ്ഞെടുപ്പിന് കോട്ടയം റെഡി! 5432 സ്ഥാനാർഥികൾ; സാമൂഹിക അകലം പ്രധാനം
കോട്ടയം: തെരഞ്ഞെടുപ്പിനു സജ്ജമായി കോട്ടയം. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി. പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ 17 കേന്ദ്രങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. 5432 സ്ഥാനാർഥികൾജില്ലയിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലുമായി 1512 നിയോജക മണ്ഡലങ്ങളിലായി 5432 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകൾ-146, ഗ്രാമപഞ്ചായത്തുകൾ-1140, മുനിസിപ്പാലിറ്റികൾ-204 ഡിവിഷനുകളുണ്ട്. ജില്ലാ പഞ്ചായത്ത്-89, ബ്ലോക്ക് പഞ്ചായത്തുകൾ-491 ഗ്രാമപഞ്ചായത്തുകൾ-4118, മുനിസിപ്പാലിറ്റികൾ-734 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 16,13,594 വോട്ടർമാരാണ് ജില്ലയിലാകെയുള്ളത്. 8,33,032 സ്ത്രീകളും 7,80,551 പുരുഷൻമാരും മറ്റുവിഭാഗത്തിൽപെടുന്ന 11 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 2079 ഉം മുനിസിപ്പാലിറ്റി-253 ഉം അടക്കം 2332 പോളിംഗ് ബൂത്തുകളാണുള്ളത്. സാമൂഹിക അകലം പ്രധാനംകോവിഡ് പ്രതിരോധത്തിനായി ഓരോ പോളിംഗ് ബൂത്തിലും പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏഴു ലിറ്റർ സാനിറ്റൈസർ, 18 മാസ്കുകൾ, 12 കയ്യുറകൾ,…
Read Moreഅതിരന്പുഴയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം; പരിക്കേറ്റ സ്ഥാനാർഥി ചികിത്സയിൽ; മർദനത്തിൽ ദീപിക ഫോട്ടോഗ്രാഫർക്കും പരിക്ക്
ഏറ്റുമാനൂർ: വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. അതിരന്പുഴയിൽ കൊട്ടിക്കലാശം അവസാനിച്ചത് കയ്യാങ്കളിയിൽ. സ്ഥാനാർഥിക്കും മാധ്യമപ്രവർത്തകനും പരിക്ക്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. പരസ്യ പ്രരചരണത്തിന്റെ അവസാനത്തോടെ കൊട്ടികലാശത്തിനിടയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി പ്രഫ. റോസമ്മ സോണി, ദീപിക ഫോട്ടോഗ്രാഫൻ ടോജോ പി. ആന്റണി എന്നിവർക്കാണു പരിക്കേറ്റേത്. ഇരുവരും ചികിത്സ തേടി. അതിരന്പുഴ പള്ളി ജംഗ്ഷനിൽനിന്നും മാർക്കറ്റ് ജംഗ്ഷനിലെത്തിയ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം അതിരന്പുഴയിലെത്തുകയും നേതാക്കൾ പ്രസംഗിക്കുകയായിരുന്നു. ഇതിനിടയിൽ ചന്തക്കുളം ഭാഗത്തുനിന്നും റോസമ്മ സോണിയുടെ പ്രകടനവും അതിരന്പുഴയിലെത്തി. റോസമ്മ സോണിയുടെ കൂടെ ഉണ്ടായിരുന്ന മേളക്കാർ ചെണ്ട കൊട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണു വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. മൂക്കിന് അടിയേറ്റുസംഘർഷത്തിനിടയിൽപെട്ടുപോയ റോസമ്മ സോണിയുടെ മൂക്കിനാണ് അടിയേറ്റത്. മൂക്കിൽനിന്നും ചോരവാർന്നു വാർന്ന് അവശതയിലായ റോസമ്മ സോണിയെ കൂടെ ഉണ്ടായിരുന്ന ഭർത്താവ് സോണിയും മറ്റുപ്രവർത്തകരും ചേർന്ന് ആശുപത്രിയിലിലെത്തിച്ചു.…
Read More