ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ. സന്ധ്യ കഴിഞ്ഞ് ആംബുലൻസ് അടക്കമുള്ള വിവിധ വാഹനങ്ങളിൽ രോഗികളെ കൊണ്ടുവരുന്പോൾ കവാടത്തിൽ വൈദ്യുതി വെളിച്ചം ഇല്ലാതെ ഇരുട്ടായതിനാൽ പ്രവേശന കവാടം അറിയാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിൽ നിന്നും അത്യാഹിത വിഭാഗംറോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള ലൈറ്റുകളാണ് പ്രവർത്തനരഹിതമായത്. ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ലൈറ്റുകൾ പണിമുടക്കിയിട്ട്. രാത്രി സമയങ്ങളിൽ രോഗികളുമായി അമിത വേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. പരിചയമുള്ള ഡ്രൈവർമാർക്ക് പോലും ആശുപത്രിക്കകത്തേക്കുള്ള പ്രവേശന റോഡ് കാണാൻ കഴിയാതെ കവാടം കടന്നു മുന്നോട്ടു പോകുന്നു. കോട്ടയം-ചുങ്കം റോഡ് വഴി വരുന്ന വാഹനങ്ങളും, അതിരന്പുഴ- ഗാന്ധിനഗർ റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങളും കവാടം കഴിഞ്ഞ് അധിക ദൂരം മുന്നോട്ടു പോയ ശേഷമാണ് പിന്നീട് പുറകോട്ടു വന്ന് അത്യാഹിത വിഭാഗം റോഡിൽ പ്രവേശിക്കുന്നത്. വൈദ്യുതി വിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം…
Read MoreCategory: Kottayam
ഇടതു മുന്നണിയിൽ വിശ്വാസം; പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്ന് മാണി സി. കാപ്പൻ
പാലാ: ഇടതു മുന്നണിയിൽ വിശ്വാസമെന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി സി. കാപ്പൻ. പാലാ സീറ്റിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ എൻസിപി ചർച്ച ചെയ്യുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.അതേസമയം കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ വ്യാഴാഴ്ച ചേർന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചിരുന്നു. ഉപാധികളൊന്നുമില്ലാതെ ഇടതുപക്ഷമാണു ശരിയെന്നു പറഞ്ഞു വരുന്ന പാർട്ടിയെ പുറത്തുനിർത്തി സഹകരിപ്പിക്കുന്നതിനു പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യണമെന്നു കണ്‍വീനർ എ.വിജയരാഘവൻ യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ജോസ് വിഭാഗത്തെ മുന്നണിയിലേയ്ക്കു സ്വാഗതം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടി ജോസ് കെ.മാണിയെ ഘടകകക്ഷിയാക്കണമെന്നു പറഞ്ഞതോടെ യോഗത്തിൽ പങ്കെടുത്ത മറ്റു പാർട്ടികളുടെ നേതാക്കളും മുന്നണി പ്രവേശനം…
Read More‘ഇവിടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല’; മുണ്ടക്കയം ആറ്റോരം നിവാസികളെ ദ്രോഹിക്കാൻ മുണ്ടക്കയം പോലീസും
മുണ്ടക്കയം: മുറികല്ലുംപുറം ആറ്റോരം നിവാസികളെ ഹാരിസണ്‍ മാനേജ്മെന്റും മുണ്ടക്കയം പോലീസും ചേര്‍ന്ന് ആക്രമിക്കുകയും കള്ളക്കേസുണ്ടാക്കുകയും ചെയ്യുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ബൈജു സ്റ്റീഫന്‍, സമരസമിതി ഭാരവാഹികളായ കെ.കെ. ജയമോള്‍, എം.പി. മോളി എന്നിവര്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. കോടതി ഉത്തരവ് ലംഘിച്ചു തോട്ടത്തില്‍ റബര്‍തൈ നടാനെത്തിയ മാനേജ്മെന്റ് പ്രതിനിധികളോട് വിവരംപറയാനെത്തിയ പ്രദേശവാസികളെ മുണ്ടക്കയം പോലീസിന്റെ മുന്നില്‍ വച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്തതായും ഇവര്‍ പറഞ്ഞു. ആറ്റോരം ഭാഗത്ത് മൂന്നുകിലോമീറ്റര്‍ ദൂരത്തില്‍ തോട്ടം മാനേജ്മെന്റിന്റെ ജോലി നിരോധിച്ചു കോടതി ഉത്തരവുണ്ടായിട്ടും ഇത് മറികടന്നാണ് വീണ്ടും ഇവര്‍ ജോലി നടത്താനൊരുങ്ങിയത്. പ്രദേശത്ത് മുമ്പ് സ്ഥാപിച്ച തൈകളും കൈതകൃഷിയും നീക്കാനും ഉത്തരവുണ്ട്. എന്നാല്‍ ഈ വിധി നടപ്പാക്കാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസിന്റെ സംരക്ഷണയില്‍ ജോലിക്കെത്തിയത്. കോടതിയലക്ഷ്യം നടത്തിയ മാനേജ്മെന്റിനും പോലീസിനുമെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നു ഭാരവാഹികള്‍…
Read Moreകൃഷികൾക്ക് കാട്ടു പന്നികൾ പ്രശ്നമാകുന്നു; എരുമേലിയിൽ വെടിവയ്ക്കാൻ ആലോചിച്ച് യോഗം
എരുമേലി: മേഖലയിൽ കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ നാളെ രാവിലെ 11 ന് മുക്കൂട്ടുതറ വളകൊടി ഓഡിറ്റോറിയത്തിൽ യോഗം വിളിച്ചുചേർത്തു. ഈ യോഗത്തിൽ ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കും. ഈ സമിതിയുടെ ശിപാർശ പ്രകാരമാണ് വെടി വയ്ക്കൽ നടത്തുന്നതിന് ഡിഎഫ്ഒ അനുമതി നൽകുക. നിറയൊഴിക്കാൻ വിദഗ്ധരും പരിശീലനം നേടിയവരുമായ ലൈസൻസ് തോക്കുള്ളവരെ ഉപയോഗിച്ചാണ് വെടി വയ്ക്കുക. ഇതിനായി ആളുകളെ തെരഞ്ഞെടുത്ത് വനപാലകർക്കൊപ്പം നിയോഗിക്കും. പിടികൂടുന്ന കാട്ടുപന്നികളെ വനം വകുപ്പിന് കൈമാറും. പ്രവർത്തനങ്ങൾ ജനകീയ ജാഗ്രതാ സമിതി നിരീക്ഷിക്കും. കർഷക പ്രതിഷേധം മൂലം നിവൃത്തിയില്ലാതെയാണ് യോഗം വിളിക്കാൻ വനം വകുപ്പ് നിർബന്ധിതരായത്. മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ വെടിവച്ച് കൊല്ലണമെന്ന ആവശ്യം പ്രമേയമായി പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചത് എരുമേലി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പ്രകാശ് പുളിക്കൻ ആയിരുന്നു.
Read Moreമുൻ വൈരാഗ്യവും ചേരി തിരിഞ്ഞുള്ള സംഘർഷവും; കുമരകത്തെ വീടുകയറിയുള്ള അക്രമണങ്ങൾക്ക് പിന്നിലുള്ള സംഭവകഥകൾ ഇങ്ങനെ
കുമരകം: വീടുകയറി ആക്രമിച്ച സംഘത്തെ പിടികൂടിയപ്പോൾ പുറത്തു വരുന്നത് ചേരി തിരിഞ്ഞുള്ള ആക്രമണ സംഭവങ്ങൾ. തിരുവോണനാളിൽ വീടുകയറി ആക്രമിച്ച് ഗൃഹനാഥനെയും മകനെയും മാരകമായി പരിക്കേൽപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചംഗസംഘത്തെ ഇന്നലെ കുമരകം പോലീസ് പിടികൂടിയിരുന്നു. ചെങ്ങളം കോതമനശേരി ചന്ദ്രാനന്ദൻ (60), മകൻ അഖിൽ (25) എന്നിവരെ കന്പിവടിക്കും വടിവാളിനും വെട്ടി പരിക്കേൽപ്പിച്ചശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് ഇന്നലെ രാവിലെ ഒന്‍പതിന് അറസ്റ്റ് ചെയ്തത്. ചെങ്ങളം സ്വദേശികളായ കോതമനശേരി അജിത്ത് കണ്ണൻ (27), വള്ളോംതറ മനു (32), വള്ളോംതറ സുബിൻ (28), മാന്തറയിൽ റനീഷ് (36), കല്ലുങ്കൽ രാജേന്ദ്രബാബു (47) എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യവും ചേരി തിരിഞ്ഞുള്ള സംഘർഷവുമാണ് പരസ്പരം വീടു കയറിയുള്ള ആക്രമണത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ആക്രമണമേറ്റ അഖിലും സംഘവും അയൽക്കാരനായ അജിത്തുമായി മുൻ വൈരാഗ്യമുണ്ടായിരുന്നു. ഓണത്തിനു മുന്‍പ് പല സന്ദർഭങ്ങളിലും അഖിലും സുഹൃത്തുക്കളും…
Read More‘വരാന്തയിൽ പ്രസവിച്ചു അവിടെ തന്നെ കിടത്തി’; മണിക്കൂറുകൾ നീണ്ട അനാസ്ഥയെക്കെതിരേ ബന്ധുക്കൾ; വൈക്കം നഗരസഭ വിശദീകരണം തേടി
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ ലേബർ റൂമിനു സമീപം വരാന്തയിൽ പ്രസവിച്ച യുവതിയെ മുക്കാൽ മണിക്കൂറോളം വരാന്തയിൽ തന്നെ കിടത്തിയതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് നഗരസഭാ അധികൃതരും താലൂക്ക് ആശുപത്രി അധികൃതരോടു വിശദീകരണം തേടി. വൈക്കം ചെമ്മനാകരി കുളങ്ങരയിൽ അജിത്തിന്റെ ഭാര്യ വിദ്യ(21) ആണ് കഴിഞ്ഞ ദിവസം വരാന്തയിൽ പ്രസവിച്ചത്. മറ്റൊരു ആശുപത്രിയിൽ ചികിത്സിച്ചു വന്ന ഗർഭിണിയായ യുവതി ശാരീരികമായി അസ്വസ്ഥത തോന്നിയതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം മാതാവുമായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. രക്തക്കുറവുണ്ടായിരുന്ന യുവതിക്ക് രക്തം നൽകാനുള്ള സംവിധാനം വൈക്കത്തില്ലാത്തതിനാൽ ബന്ധുക്കൾ ചെമ്മനാ കരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു രക്തമെത്തിച്ചു. രാത്രി എട്ടോടെ രക്തം കയറ്റി തീർന്നു. ഭക്ഷണം കഴിച്ച യുവതിക്കു വയറു വേദന അനുഭവപ്പെട്ടപ്പോൾ ടോയ്ലെറ്റിനോടു പോകാനായി നടന്നു. യുവതി പ്രയാസപ്പെട്ടു നടക്കുന്നതുകണ്ട് ഓടി വന്ന നഴ്സ്…
Read Moreകോഴി ഫാമിൽ ചന്ദനത്തടി; സുഹൃത്ത് സൂക്ഷിക്കാൻ തന്നതെന്ന് കടക്കാൻ; പിന്നിൽ പാലാ സ്വദേശി?കടത്തിന് പിന്നിൽ വൻസംഘമുണ്ടോയെന്ന് അന്വേഷണം
കോട്ടയം: കോഴി ഫാമിൽ നിന്നും 15 കിലോഗ്രാം ചനന്ദത്തടി പിടിച്ചെടുത്ത സംഭവത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് അധികൃതർ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് പാലാ കടനാട് കുറുമണ്ണിലുള്ള ഫാമിൽ ചന്ദനത്തടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ കണ്ടെത്തിയത്. സംഭവത്തിൽ ജോസിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. മറയൂരിൽ നിന്നു സുഹൃത്ത് വഴിയാണ് ചന്ദനത്തികൾ ഫാമിൽ എത്തിച്ചതെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് മറയൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിവിധ ആളുകളിലുടെ കൈമാറിയാണ് ചന്ദനത്തടികൾ കുറുമണ്ണിലെ ഫാമിലെത്തിയത്. ഇതു സംബന്ധിച്ചു സൂചനകൾ ഫോറസ്റ്റ് അധികൃതർ ലഭിച്ചിട്ടുണ്ട്. ഫാമിൽ കോഴിത്തീറ്റ ചാക്കിനൊപ്പമാണ് ചന്ദനത്തടികളും സൂക്ഷിച്ചിരുന്നത്. ഇതിനു മുന്‍പും വില്പന നടത്തുന്നതിനായി ചന്ദനത്തടികൾ ഫാമിൽ എത്തിച്ചിട്ടുണ്ടോയെന്നും ചന്ദനക്കടത്തിനു പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. പാലായ്ക്കു സമീപപ്രദേശത്തുള്ള ആർക്കെങ്കിലും വില്പന നടത്തുന്നതിനാണ് ചനന്ദത്തടികൾ ഫാമിലെത്തിച്ചതെന്നാണ് ഫോറസ്റ്റ് അധികൃതർ സംശയിക്കുന്നത്. ആർക്ക്…
Read Moreഎന്തു തെറ്റാ ചെയ്തേ? വീടിന് മുന്നിൽ കൂട്ടംകൂടന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചു; മൂകനും ബധിരനുമായ ഗൃഹനാഥന് ക്രൂര മർദനം; പ്രതികളെ തേടി പോലീസ്
വൈക്കം: മൂകനും ബധിരനുമായ ഗൃഹനാഥനെ വീട്ടിലെത്തി ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടു മർദിച്ച സംഭവത്തിൽ പോലീസ് പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കി. വൈക്കം ചാലപ്പറന്പ് പ്ലാന്തറയിൽ സന്തോഷി(50) നെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യയുടെയും അഞ്ചുവയസുള്ള ഇരട്ടക്കുട്ടികളുടെയും മുന്നിലിട്ട് മർദിച്ചത്. സന്തോഷിന്റെ വീടിനു മുന്നിലെ റോഡിൽ രാത്രി കാലങ്ങളിൽ യുവാക്കൾ കൂട്ടം കൂടുന്നതിൽ സന്തോഷ് അനിഷ്ടം പ്രകടിപ്പിച്ചതിൽ പ്രകോപിതരായാണ് ഏതാനും യുവാക്കൾ സന്തോഷിനെ വീട്ടിലെത്തി മർദ്ദിച്ചതെന്നു പോലീസ് പറഞ്ഞു. ചാലപ്പറന്പ് കോളനി പ്രദേശത്ത് കുറച്ചു കാലമായി സാമുഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്നും സ്ത്രീകളടക്കമുള്ള വഴിയാത്രികർ ഭീതിയോടെയാണ് സഞ്ചരിക്കുന്നതെന്നും ആരോപിച്ചു പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചാലപ്പറന്പ് കോനാരിയിൽ സന്ദു സതീഷ്, സച്ചൂ സതീഷ്, ചാലപ്പറന്പ് അനീഷ് ഭവനിൽ അനീഷ്, വൈക്കം വാഴമന കൊടിയാട്ട് വീട്ടിൽ രാഹുൽ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി…
Read Moreജിഷ്ണുവിന്റെ തിരോധാനം; “ഡിഎൻഎ പരിശോധനയിൽ വിശ്വാസമില്ല; കേരളത്തിന് പുറത്ത് പരിശോധന നടത്തണമെന്ന് വീട്ടുകാർ
കോട്ടയം: മറിയപ്പള്ളിയിലെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ സംബന്ധിച്ചുള്ള അവ്യക്തകൾ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. അസ്ഥികൂട അവശിഷ്ടങ്ങൾ വൈക്കം കുടവെച്ചൂർ സ്വാമിക്കല്ല വെളുത്തേടത്ത് ചിറയിൽ ജീഷ്ണുവിന്റെതാണെന്ന് പോലീസ് പറയുന്പോഴും ജിഷ്ണുവിന്റെ ബന്ധുക്കൾ ഇതു അംഗീകരിക്കാൻ തയാറായിട്ടില്ല. നാളുകൾക്കു മുന്‍പാണ് അസ്ഥികൂട അവശിഷ്ടങ്ങൾ പുരയിടത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്നു തിരുവനന്തപുരത്തെ ലാബിൽ നിന്നും ഡിഎൻഎ പരിശോധന നടത്തിയ അസ്ഥികൂടം ജിഷ്ണുവിന്റെതാണെന്ന് കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഈ ഡിഎൻഎ പരിശോധനയിൽ വിശ്വാസമില്ലെന്നും കേരളത്തിനു പുറത്ത് ഡിഎൻഎ പരിശോധന നടത്തണമെന്നുമാണ് വീട്ടുകാർ പറയുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം. തന്നെയുമല്ല ജോലി കഴിഞ്ഞു വൈകുന്നേരം തിരികെ എത്താമെന്ന് പറഞ്ഞു വീട്ടിൽ നിന്നും ജോലി സ്ഥലമായ കുമരകത്തെ ബാറിലേക്ക് പോയ ജിഷ്ണു അത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് വീട്ടുകാർ പറയുന്നത്.…
Read Moreജാഗ്രത കൈവെടിയരുത്; കോട്ടയത്ത് കോവിഡ് സംശയ നിവാരണത്തിന് ഇനി 16 ഫോണ്‍ നമ്പറുകൾ
കോട്ടയം: ജില്ലയിൽ കോവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെയും എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കോവിഡ് കണ്ട്രോൾ റൂമിന്റെ പ്രവർത്തനം വിപുലീകരിച്ചു.ഇതിനായി 16 ടെലിഫോണ്‍ നന്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരാണ് കണ്ട്രോൾ റൂമിൽ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്. സാന്പിൾ പരിശോധന, ക്വാറന്ൈറൻ, ചികിത്സ തുടങ്ങിയവ സംബന്ധിച്ച പൊതുവായ സംശയങ്ങൾക്ക് ഇവർ മറുപടി നൽകും. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം സംബന്ധിച്ച വിവരങ്ങളും അറിയിക്കാം. സബ് കളക്ടർ രാജീവ് കുമാർ ചൗധരിക്കാണ് കണ്ട്രോൾ റൂമിന്റെ ചുമതല. കണ്ട്രോൾ റൂമിൽ ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനവും ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു. കണ്ട്രോൾ റൂം ഫോണ്‍ നന്പറുകൾ: 1077(ടോൾ ഫ്രീ), 0481 2561500,…
Read More