ചിങ്ങവനം: റബർ തോട്ടത്തിനു നടുവിൽ മൊബൈൽ ടവറിൽ നിന്നും വിദ്യാർഥി വീണ് മരിക്കാനിടയായ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. കുറിച്ചി എസ്പുരം പുത്തൻപറന്പിൽ വിനയന്റെ മകൻ അതുൽ(18) ആണ് ഇന്നലെ വൈകുന്നേരം പൂവൻതുരുത്ത് ശവക്കോട്ടയ്ക്ക് സമീപമുള്ള മൊബൈൽ ടവറിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ടവറിനു മുകളിൽ നിന്നും ഇയാൾ ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി ഈസ്റ്റ് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 9.30ന് റബർ തോട്ടത്തിന് അരികിലുള്ള വഴിയിൽ നിന്ന സമീപവാസികൾ തോട്ടത്തിനുള്ളിൽ നിന്നും അലർച്ച കേട്ടു പരിശോധന നടത്തിയതോടെയാണ് അതുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടവറിൽ നിന്നും താഴേക്ക് പതിച്ചപ്പോൾ പേടിച്ച് അലറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രാത്രിയിൽ ആരും കടന്നു ചെല്ലാത്ത റബർ തോട്ടത്തിൽ അതുൽ എത്താനുണ്ടായ കാരണവും മൊബൈൽ ടവറിൽ നിന്നും ചാടാനുണ്ടായ സാഹചര്യവുമാണ്…
Read MoreCategory: Kottayam
കോഴിക്കച്ചവടം മാത്രമല്ല അല്പം ചന്ദനത്തടിയും; കടനാട്ടെ ജോസിയെ പൊക്കി ഫോറസ്റ്റ് അധികൃതർ
കോട്ടയം: കോഴി ഫാമിൽ നിന്നും 15 കിലോഗ്രാം ചനന്ദത്തടി വണ്ടൻപതാൽ ഫോറസ്റ്റ് അധികൃതർ പിടികൂടി. പാലാ കടനാട് കുറുമണ്ണിലുള്ള കോഴി ഫാമിൽ നിന്നുമാണ് ചന്ദനത്തടികൾ പിടികൂടിയത്. ഫാമുടമ ജോസി ജോസഫിനെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തു. വണ്ടൻപതാൽ ഫോറസ്റ്റ് അധികൃതർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫാമിൽ പരിശോധന നടത്തിയത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു റെയ്ഡ്. കോഴി തീറ്റയ്ക്കൊപ്പമായിരുന്നു 15 കിലോഗ്രാം ചന്ദനത്തടികൾ ചാക്കിലാക്കി ഒളിപ്പിച്ചുവച്ചിരുന്നത്. വില്പന നടത്തുന്നതിനായിട്ടാണ് ചന്ദനത്തടികൾ സൂക്ഷിച്ചിരുന്നതെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു. മറയൂരിൽ നിന്നും സുഹൃത്ത് വഴിയാണ് ചന്ദനത്തടികൾ ഫാമിൽ എത്തിച്ചതെന്ന് ജോസി ജോസഫ് മൊഴി നല്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് ഫോറസ്റ്റ് അധികൃകർ അറിയിച്ചു. വണ്ടൻപതാൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. ബിജു, ഉദ്യോഗസ്ഥരായ വി. അനിൽകുമാർ കെ.വി. അനിൽകുമാർ, ടി.കെ. സുനിൽകുമാർ, രാജേഷ് ബാബു, ഇ.ബി. സുരേഷ്…
Read Moreഇടഞ്ഞ ശിവസുന്ദർ മുങ്ങിയത് 14 മണിക്കൂർ;പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാരും; ഒടുവിൽ ഇളങ്ങുളത്ത് തളച്ച് പാപ്പാൻമാരും സംഘവും
കെ.എ. അബ്ബാസ് പൊൻകുന്നം: പള്ളിക്കത്തോട്ടിൽ നിന്നും ഇടഞ്ഞോടിയ കൊന്പനെ 14 മണിക്കൂറിനുശേഷം ഇളങ്ങുളത്ത് ഇന്നു രാവിലെ 7.30നു തളച്ചു.ഇന്നലെ വൈകുന്നേരം അഞ്ചിനു പള്ളിക്കത്തോട്ടിലെ നെയ്യാട്ടുശേരിയിൽ തടിപിടിക്കാൻ കൊണ്ടുവന്ന ശിവസുന്ദർ എന്ന ആനയാണ് ഇടഞ്ഞോടി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയത്. ഇന്നു രാവിലെ ഇളങ്ങുളത്ത് വയലുങ്കൻ പടിക്ക് സമീപം കുട്ടിയച്ചന്റെ പുരയിടത്തിലെ റബർ തോട്ടത്തിലാണ് ആനയെ തളച്ചത്. ഇന്നലെ രാത്രി 10.30നു ഇളങ്ങുളത്ത് വെള്ളാപ്പാണിയുടെ പുരയിടത്തിൽ ആനയെ കണ്ടിരുന്നു. ആന വൈദ്യുതിത്തൂണ് തകർത്തതിനാൽ ഈ പ്രദേശം മുഴുവൻ ഇരുട്ടിലായിരുന്നു. രാത്രിയിൽ 11മണി കഴിഞ്ഞപ്പോഴും ആനയെ നാട്ടുകാർ കണ്ടിരുന്നെങ്കിലും തളയ്ക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നിട് കൊന്പൻ ഇരുട്ടിൽ മറയുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ ഇന്നു പുലർച്ചെ രണ്ടിനു വെള്ളിക്കുഴി ഭാഗത്ത് ആനയെ കണ്ടെത്തി. വെള്ളിക്കുഴി- നെയ്യാട്ടുശേരി റോഡിൽ കൂടിയുംപുരയിടം വഴിയും ഓടി കൊന്പൻ ഒടുവിൽ കല്ലറക്കൽ പുരയിടത്തിൽ എത്തി നിന്നശേഷം വീണ്ടും ഓടുകയായിരുന്നു.…
Read Moreകോവിഡ് പരത്തുന്നുവെന്ന് ആരോപണം ! മൽസ്യ വ്യാപാര കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധം; പിന്നെ കല്ലേറായി…
തൊടുപുഴ: കോവിഡ് പരത്താൻ ഇടയാക്കുന്നുവെന്ന് ആരോപിച്ച് മൽസ്യ മൊത്ത വ്യാപാര കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധം സംഘർഷത്തിനു വഴി മാറിയതോടെ നടന്ന കല്ലേറിൽ ഏതാനും പോലീസുകാർക്കും പരിക്കേറ്റിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘടിച്ചവർക്കെതിരെ കോവിഡ് നിയന്ത്രണ നിരോധന നിയമത്തിന്റെ പേരിലാണ് കേസെടുത്തതെന്ന് തൊടുപുഴ സിഐ പറഞ്ഞു. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഇടത്തിപ്പറന്പിൽ ഷാജി (49), മാളിയേക്കൽ നിസാർ (48), ചെങ്ങനാൽ ഷംസുദ്ദീൻ (53), തെക്കേടത്ത് റഷീദ് (50), വടക്കേപ്പറന്പിൽ മുജിബ് (40), കവണിപ്പറന്പിൽ മുജീബ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തൊടുപുഴ -മൂവാറ്റുപുഴ പാതയിൽ വെങ്ങല്ലൂർ സിംഗ്നൽ ജംഗ്ഷനു സമീപം നീരാളി എന്ന പച്ചമീൻ മൊത്തവ്യാപാര കേന്ദ്രത്തിനു മുന്നിലാണ് ഇന്നലെ രാത്രി നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. മൽസ്യവുമായി ഇവിടെയെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പോലീസെത്തിയെങ്കിലും…
Read Moreകള്ളൻ കപ്പലിൽ തന്നെ ! മെഡിക്കൽ കോളജിൽ ഇങ്ങനെയും നടക്കുമോ ? കേട്ടയം മെഡിക്കൽ കോളജിലെ പുതിയ കോവിഡ് വാർഡിലാണ് സംഭവം…
ഗാന്ധിനഗർ: ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോഗിക്ക് ഉപയോഗിക്കുന്നതിന് സ്വകാര്യ സ്ഥാപനത്തിൽനിന്ന് വാടകയ്ക്ക് എടുത്ത ചികിത്സാ ഉപകരണം കണ്ടുകിട്ടിയെങ്കിലും അതുകൊണ്ടു വന്ന ബാഗ് കാണുന്നില്ല. കേട്ടയം മെഡിക്കൽ കോളജിലെ പുതിയ കോവിഡ് വാർഡിലാണ് സംഭവം. കഴിഞ്ഞ 12ന് രാത്രി വൈക്കം കുടവെച്ചൂർ സ്വദേശിയായ 61കാരനെ കോട്ടയം മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ (കോവിഡ് നിരീക്ഷണ വിഭാഗം) പ്രവേശിപ്പിച്ചു. ശ്വാസംമുട്ടൽ കൂടുതലായതിനാൽ അത് പരിഹരിക്കുന്നതിന് ബൈപാപ് മെഷീൻ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഈ മെഷീൻ ആശുപത്രിയിൽ ഇല്ലാത്തതിനാൽ 10 ദിവസത്തക്ക് 4000 രൂപ വാട കയ്ക്കെടുത്തു. രോഗിക്ക് ചികിത്സ ആരംഭിക്കുകയും ചെയ്തു. എന്നാൽ 13ന് പുലർച്ചെ രോഗിയുടെ ആരോഗ്യനില മോശമാകുകയും തുടർന്ന് അത്യാഹിത വിഭാഗത്തിന്റെ നാലാം നിലയിൽ പുതിയതായി ആരംഭിച്ച കോവിഡ് ചികിത്സാ വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിലെത്തിച്ചുവെങ്കിലും പുലർച്ചെ അഞ്ചിന് രോഗി മരിച്ചു. മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.…
Read Moreഅങ്ങനെ എല്ലാം മടക്കിക്കെട്ടി ? വൈക്കം താലൂക്ക് ആശുപത്രിയില് മരുന്നുകൾ മോഷണം പോയ സംഭവത്തിന്റെ അന്വേഷണം വഴിമുട്ടി
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ കുത്തിത്തുറന്ന് പെത്തഡിൻ, മോർഫിൻ മരുന്നുകൾ മോഷണം പോയ സംഭവത്തിന്റെ അന്വേഷണം വഴിമുട്ടി. ലഹരി മാഫിയ സംഘങ്ങളാണ് മോഷണത്തിനു പിന്നിലെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം പുരോഗമിച്ചെങ്കിലും മോഷ്്ടാക്കളെ കണ്ടെത്താനുള്ള സൂചനകളൊന്നും ലഭിച്ചില്ല. മോഷണം നടത്തിയവർക്ക് ആശുപത്രി ജീവനക്കാരുടെ സഹായം ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജീവനക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും വിജയത്തിലെത്തിയില്ല. ആശുപത്രിയിൽ മരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലം പുറത്തുള്ളൊരാൾക്ക് മനസിലാക്കാൻ പ്രയാസമാണ്. അതിനാൽ മോഷണത്തിന് ആശുപത്രിയുമായി അടുത്ത ബന്ധമുള്ള ജിവനക്കാരോ, മറ്റാരെങ്കിലുമോ സഹായം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് ഇപ്പോഴുമുള്ളത്. ആശുപത്രിയോടു ചേർന്നു നിർമാണം നടക്കുന്ന പുതിയ യൂണിറ്റു വഴിയാകാം മോഷ്ടാക്കൾ ആശുപത്രിക്കുള്ളിൽ കടന്നിരിക്കുന്നത്. ഇവിടെ സിസിടിവി കാമറകൾ ഇല്ലെന്നുള്ള വസ്തുതയും മോഷ്ടാക്കൾ മനസിലാക്കിയതിലും ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രത്യേക സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന മരുന്നു കൈക്കലാക്കിയതിലുമാണ് ജീവിനക്കാരുടെ ഇടപെടൽ സാധ്യത കൂടുതൽ വെളിവാക്കുന്നതെന്നും…
Read Moreഅന്നും ഇന്നും പപ്പടത്തിനു ഡിമാന്റാണ്! കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറുകയാണ് പപ്പടവിപണി…
ബിജു ഇത്തിത്തറ കടുത്തുരുത്തി: ഓണസദ്യ നല്ലോണം ഉണ്ണണമെങ്കിൽ ഒരു പപ്പടമെങ്കിലും വേണമെന്നത് മലയാളികൾക്കു നിർബന്ധമാണ്. കോവിഡ് ആയിരുന്നെങ്കിലും ഓണക്കാലത്ത് പപ്പടവിപണി ഉണർന്നിരുന്നു. കേരളീയ സംസ്കാരത്തോട് ഇണങ്ങിച്ചേർന്ന ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളിൽ ഒന്നാണ് പപ്പടം. പരന്പരാഗതമായ ഓണസദ്യ വിഭവങ്ങൾ വിളന്പുന്ന തൂശനിലയിൽ ഉപ്പേരിക്കും അച്ചാറിനും ഇഞ്ചി പുളിക്കും മുകളിൽ സ്ഥാനം പിടിക്കുന്നവനാണു പപ്പടം. സദ്യ എത്രയൊക്കെ കുറച്ചാലും ചെറിയ പായ്ക്കറ്റ് പപ്പടമെങ്കിലും മലയാളികളുള്ള വീടുകളിൽ വാങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് കുടിൽ വ്യവസായമായും അല്ലാതെയും പപ്പടം ഉണ്ടാക്കുന്നവർക്കു ഓണക്കാലത്ത് തിരക്കേറിയിരുന്നു. വല്യപപ്പടം മുതൽ അപ്പളങ്ങൾ വരെ വിപണിയിലുണ്ടെങ്കിലും ശരാശരി മലയാളികളുടെ രുചിഭേദങ്ങളിൽ എന്നും മുന്പൻ സാധാരണ പപ്പടം തന്നെയാണ്. കോവിഡ് പ്രതിസന്ധിയായി കോവിഡ് നിയന്ത്രണങ്ങൾ മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്നു കരകയറാനൊരുങ്ങുകയാണു പപ്പടവിപണി. പല യൂണിറ്റുകളും ഉത് പാദനം കുറച്ചിരിക്കുകയായിരുന്നു. ഉഴുന്നുമാവ്, പപ്പടക്കാരം, ഉപ്പ് എന്നിവയാണ് പപ്പടത്തിലെ പ്രധാന ചേരുവകൾ. ഉഴുന്നുപരിപ്പ് തമിഴ്-നാട്ടിൽ…
Read Moreനഗ്നതാപ്രദർശനം നടത്തിയതിന് അയൽവീട്ടുകാർ പരാതി നൽകി; ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കൻ ഗുരുതരാവസ്ഥയിൽ
കടുത്തുരുത്തി: അയൽവീട്ടിലേക്ക് നോക്കി നഗ്നതാ പ്രദർശനം നടത്തിയതിന് വീട്ടുകാർ പരാതി നൽകിയതോടെ വിഷം കുടിച്ച ശേഷം കൈഞരന്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 58 കാരന്റെ സ്ഥിതി ഗുരുതരം. കോതനല്ലൂർ സ്വദേശിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. രക്തം വാർന്നു കിടന്ന ഇയാളെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ഇയാൾ പെണ്കുട്ടികൾ ഉൾപ്പെടെ സ്ത്രീകൾ കുടുംബമായി താമസിക്കുന്ന വീട്ടിലേക്ക് നോക്കി പലപ്പോഴും നഗ്നതാ പ്രദർശനവും അസഭ്യവർഷവും നടത്തി വരികയായിരുന്നു. പലപ്പോഴും വീട്ടുകാർ പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയെങ്കിലും ഇയാളുടെ ശല്യം ദിനംപ്രതി വർധിച്ചുവന്നു. ഇന്നലെ രാവിലെ സ്ത്രീകൾ ഇയാളുടെ ആഭാസത്തരം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു. തുടർന്ന് തെളിവുസഹിതം കടുത്തുരുത്തി പോലീസിൽ പരാതി നൽകി. പോലീസ് ഇയാളോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇതോടെ വിഷം കുടിച്ച ശേഷം ഇയാൾ…
Read Moreവിനോദ സഞ്ചാരികൾക്ക് മികച്ച നിലവാരമുള്ള ഭക്ഷണവും പാർപ്പിടവും! കുമരകത്ത് വിനോദ സഞ്ചാരികൾക്കായി കെടിഡിസി വാട്ടർ സ്കേപ്സ് കാത്തിരിക്കുന്നു
കുര്യൻ കുമരകം കുമരകം: വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിനായി പ്രതീക്ഷയോടെ കുമരകം കാത്തിരിക്കുന്നു. കുമരകത്തെത്താൻ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികൾ കൂടുതൽ താല്പര്യപ്പെടുന്നതായി ടൂർ ഏജന്റുമാർ പറയുന്നു. വിനോദ സഞ്ചാരികൾക്ക് മികച്ച നിലവാരമുള്ള ഭക്ഷണവും പാർപ്പിടവും നൽകാൻ കുമരകം കവണാറ്റിൻകരയിലുള്ള ഏക പൊതുമേഖലാ സ്ഥാപനമായ കെടിഡിസി വാട്ടർ സ്കേപ്സ് ഒരുങ്ങിക്കഴിഞ്ഞു. സ്വകാര്യ റിസോർട്ടുകളേക്കാൾ മെച്ചപ്പെട്ട താമസവും ഭക്ഷണവും മിതമായ നിരക്കിൽ ഒരുക്കാൻ 2017-ൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതാണിവിടെ. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിക്കാൻ സാധിച്ചില്ല. പ്രാദേശിക തൊഴിൽ തർക്കങ്ങളും കരാറുകാരന്റെ അലംഭാവവുമാണ് നിർമാണം പൂർത്തീകരിക്കാൻ ഏറെ വൈകിയത്്. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇപ്പോൾ ജോലികൾ തടസമില്ലാതെ നടക്കുകയാണ്. കോവിഡ് ഭീതിയകന്ന് വിനോദസഞ്ചാര മേഖല പുതു വർഷാരംഭത്തോടെ വീണ്ടും പ്രവർത്തനസജ്ജമാകുന്പോൾ കുമരകം കെടിഡിസി വാട്ടർ സ്കേപ്സും വിനോദ സഞ്ചാരികൾക്കായി…
Read Moreഅങ്കിളുമാരെ ചോദ്യം ചെയ്തു, പോലീസിനോട് അവരെല്ലാം പറഞ്ഞു! അങ്കിളുമാർ കൊച്ചിയിലിരുന്ന് നിയന്ത്രിക്കുന്നതു കേരളത്തിലെ വൻ ഹണിട്രാപ്പ് ശൃംഖല
കോട്ടയം: മധ്യകേരളത്തിലെ തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലുള്ള രണ്ട് അങ്കിളുമാരെ പോലീസ് ചോദ്യം ചെയ്തു. കൊച്ചിയിൽ താമസിക്കുന്ന കരുണാകരൻ അങ്കിൾ, ഗോപാലൻ അങ്കിൾ എന്നിവരെയാണ് ചോദ്യം ചെയ്തത്. അങ്കിളുമാർ കൊച്ചിയിലിരുന്ന് നിയന്ത്രിക്കുന്നതു കേരളത്തിലെ വൻ ഹണിട്രാപ്പ് ശൃംഖലയേയാണെന്ന്് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇവർ പ്രധാനമായും ഹണിട്രാപ്പ് കേസുകൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നതെന്ന് പോലീസ് സംശയിക്കുന്നു. ഹണിട്രാപ്പ് കേസുകളിൽ അങ്കിളുമാർ നേരിട്ട് ഇടപെട്ടിരുന്നില്ല. ഇരയാക്കപ്പെടുന്നവർ പണം നല്കാതിരിക്കുകയോ, ഭീഷണിക്കു വഴങ്ങാതിരിക്കുകയോ ചെയ്താൽ മാത്രമേ അങ്കിളുമാർ രംഗ പ്രവേശനം ചെയ്തിരുന്നുള്ളൂ. അങ്കിളുമാർ അനുമതി നല്കിയിരുന്നവരെ മാത്രമേ തട്ടിപ്പ് സംഘങ്ങൾ ഹണിട്രാപ്പ് കേസിൽ കുടുക്കുന്നതിനായി ബന്ധപ്പെട്ടിരുന്നുള്ളൂ. അങ്കിളുമാരുടെ പ്രധാന സഹായിയായി പ്രവർത്തിക്കുകയും കോട്ടയത്ത് തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുകയും ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ആദ്യകാലത്ത് ഇത്തരം…
Read More