കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്തുനിന്നു സുഹൃത്തുക്കളായ രണ്ടു വിദ്യാർഥികളെ കാണാതായി. മുണ്ടക്കയത്തിനു സമീപത്തു ഇവരെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളും പോലീസും തെരച്ചിൽ നടത്തുന്നു. മാടപ്പള്ളി അമര കണ്ടംകരി എബി ജോണ് (14), കോട്ടമുറി പി.ജെ. അജിൽ (14) എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കാണു ഇരുവരെയും കാണാതായത്. തൃക്കൊടിത്താനം കോട്ടമുറി മാറാട്ടുകളത്തിനുസമീപം താമസിക്കുന്നവരാണു രണ്ടു പേരും. ഇന്നലെ ഉച്ചയോടെ പട്ടിക്കുട്ടിയെ മേടിക്കാനായി പായിപ്പാട് പള്ളാഞ്ചിറ ഭാഗത്തേക്കു പോയതാണ്. വൈകുന്നേരമായിട്ടും ഇരുവരും മടങ്ങിവരാതിരുന്നതിനെത്തുടർന്നു വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. രാത്രി വൈകിയും എത്താതിരുന്നതോടെ പോലീസിൽ പരാതി നൽകി. തുടർന്നു മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിനിടെ സമീപവാസി രണ്ടുകുട്ടികളെ കണ്ടെന്നു പോലീസിന് മൊഴി നൽകി. ഇന്നലെ വൈകുന്നേരം നാലോടെ മുണ്ടക്കയത്തെ ചെക്ക് ഡാമിനുസമീപം രണ്ടു കുട്ടികളെ കണ്ടെത്തിയെന്നു മൊഴി ലഭിച്ചത്. കണ്ടിട്ടു…
Read MoreCategory: Kottayam
ചിട്ടിതട്ടിപ്പ്! അഞ്ചു വർഷത്തിനിടെ കോട്ടയത്തുകാർക്കു നഷ്ടമായത് 1500 കോടി രൂപ; 13 സ്ഥാപനങ്ങളാണു ജില്ലയിൽ പൊട്ടിയിരിക്കുന്നത്
കോട്ടയം: ജില്ലയിൽനിന്നും ചിട്ടി, മിനി ബ്ലേഡ് കന്പനികൾ പൊട്ടിച്ചു പണവുമായി മുങ്ങിയത് കോടിക്കണക്കിനു രൂപ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെറുതും വലുതുമായ അഞ്ചു കന്പനികൾ കൊണ്ടുപോയത് 1500 കോടി രൂപയിലധികം വരും. ഏതാണ്ട് 13 സ്ഥാപനങ്ങളാണു ജില്ലയിൽ പൊട്ടിയിരിക്കുന്നത്. ഇന്റർഗ്രേറ്റഡ്, കുന്നത്തുകളത്തിൽ, ആപ്പിൾ ട്രീ തുടങ്ങി നിരവധി കന്പനികളാണു പണവുമായി മുങ്ങിയവിൽ ഉൾപ്പെടും. ഈ തുക മുഴുവൻ സാധാരണക്കാരിൽനിന്നു പിരിച്ചെടുത്ത തുകയുമാണ്. മൂന്നു വർഷം മുൻപ് ജില്ലയിൽ പൊട്ടിയ കുന്നത്ത് കളത്തിൽ ചിട്ടിഫണ്ട് കന്പനി തട്ടിപ്പാണ് അടുത്തിടെ ജില്ലയിലുണ്ടായ ഏറ്റവും വലിയ തട്ടിപ്പ്. ഉടമ ജീവനൊടുക്കിയതോടെ നിക്ഷേപകരുടെ പണം പോയത് മിച്ചം. 300 കോടി രൂപയാണ് കുന്നത്ത് കളത്തിൽ ചിട്ടി, ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് പ്രഥമിക വിവരം. കേസിൽ കോടതി നടപടികൾ ആരംഭിച്ചെങ്കിലും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. ഈ കേസിലെ അന്വേഷണവും എങ്ങും എത്തിച്ചേർന്നിട്ടില്ല. ഉടമ,…
Read Moreപഴകിയ ഭക്ഷണം കഴിച്ച് മടുത്തു! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്കു പഴകിയ ഭക്ഷണം നൽകുന്നുവെന്ന് ആരോപണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്കു പഴകിയ ഭക്ഷണം നൽകുന്നുവെന്ന് ആരോപണം. കോവിഡ് ബാധിതർക്ക് പോഷകമൂല്യമുള്ള ഭക്ഷണം നല്കണമെന്നു വ്യവസ്ഥയും ഫണ്ടും സർക്കാർ നല്കിയിട്ടുണ്ടെങ്കിലും നല്ല ഭക്ഷണം യഥാസമയം നൽകുന്നില്ലെന്ന പരാതികൾ വീണ്ടും ഉയരുകയാണ്. കോവിഡ് രോഗബാധയുടെ ആദ്യനാളുകളിൽ നല്ല രീതിയിലുള്ള ഭക്ഷണം രോഗികൾക്ക് ക്രമമനുസരിച്ച് നല്കുകയും ചെയ്തിരുന്നു. പിന്നീട് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഇതെല്ലാം പാളുകയായിരുന്നു. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കുടിവെള്ളംപോലും ലഭിക്കാത്ത അവസ്ഥയായി. രണ്ടു കഷണം ബ്രഡിൽ വിശപ്പടക്കേണ്ടി വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിന്റെ പേരിൽ നിരവധി ആക്ഷേപവും ഉണ്ടായി. പിന്നീട് രാവിലെ നല്കിയ ഭക്ഷണം വിളന്പിയപ്പോൾ ഇഡലി തികയാതെ വന്നതിനെ തുടർന്നു വിളന്പിയ പാത്രത്തിൽനിന്നു തിരിച്ചെടുത്ത സംഭവവും ഉണ്ടായി. ഭക്ഷണം നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം. ഇപ്പോഴും രോഗികൾക്കു നല്കുന്നത് പഴകിയആഹാരം തന്നെ. പ്രത്യേകിച്ച് വൈകുന്നേരം നല്കുന്ന…
Read Moreകൊറോണയെ പേടിയുണ്ട്, മാസ്ക് ധരിച്ചാ കാൽ ലക്ഷം അടിച്ചുമാറ്റിയത്! മാസ്ക് വച്ചെത്തി; കാൽലക്ഷം കവർന്നു
മരട്: വൈറ്റില തൈക്കൂടത്തെ സ്വകാര്യ സ്ഥാപത്തിൽ കഴിഞ്ഞ ദിവസം രാത്രി കടന്നു കയറിയ മോഷ്ടാവ് കാൽ ലക്ഷത്തിലധികം രൂപ കവർന്നത് മാസ്കിട്ട്. ദേശീയപാത ബൈപാസിലെ പ്രമുഖ വാഹന ഗ്ലാസ് വ്യാപാര സ്ഥാപനമായ എഎം സേഫ്റ്റി ഗ്ലാസിലാണ് മോഷണം നടന്നത്. പിൻവശത്തെ ചുമരിന്റെ ഇഷ്ടിക ഇളക്കി മാറ്റിയ വിടവിലൂടെയാണ് മോഷ്ടാവ് അകത്തു കടന്നത്. തുടർന്നു സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 25,500 രൂപ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് സൂചന. ഇന്നലെ രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയതതെന്ന് ഉടമ പറഞ്ഞു. മോഷ്ടാവ് അകത്തു കടക്കുന്നതും കൃത്യം നടത്തുന്നതുമെല്ലാം സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ ഉടമ മരട് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. മോഷണം നടത്തിയത് നഗരത്തിലും മറ്റും സ്ഥിരം കവർച്ച നടത്തുന്ന…
Read Moreകുമരകത്തുകാരുടെ ഇത്തവണത്തെ ഓണത്തിനൊരു പ്രത്യേകതയുണ്ട്
കുമരകം: വഞ്ചിപ്പാട്ടിന്റെയും മത്സര വള്ളംകളിയുടെയും ആർപ്പും ആരവവും ഇല്ലാതെ കുമരകം നിവാസികൾ ഓണം ആഘോഷിക്കും.ചരിത്ര പ്രസിദ്ധമായ 117 -ാമത് കുമരകം ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയും കവണാറ്റിൻകര ടൂറിസം ജലമേളയും താഴത്തങ്ങാടി മത്സരവള്ളംകളിയും കോവിഡ് നിയന്ത്രണങ്ങളാൽ റദ്ദാക്കി. ഇതോടെ ദിവസങ്ങളോളം നീളുന്ന പരിശീലന തുഴച്ചിലും വഞ്ചിപ്പാട്ടിന്റെ ഈരടികളും അപ്രത്യക്ഷമായി. ഇത്തവണ ചതയ ദിനത്തിൽ മത്സരവള്ളംകളിയുടെ സ്മരണക്കായി ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്നും കോട്ടത്തോട്ടിലേക്ക് ശ്രീ നാരായണ ഗുരുവിന്റെ ഛായാചിത്ര ഘോഷയാത്ര ശിക്കാരവള്ളത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും. വെള്ളപ്പൊക്കത്തിൽ ചെടികൾ നശിച്ചതോടെ പൂക്കളങ്ങൾ നിറയ്ക്കാൻ പ്രയാസമേറി. കുമരകത്തെ വഴികളിലും വിനോദ സഞ്ചാര മേഖലകളിലും എത്തിക്കൊണ്ടിരുന്ന വിദേശ വിനോദസഞ്ചാരികളെയും ഈ വർഷം കണാനില്ല. മാസങ്ങൾക്കു മുന്പേ ഹൗസ് ബോട്ടുകൾ ബുക്കു ചെയ്തുള്ള വേന്പനാട്ടു കായലിലെ ഉല്ലാസയാത്രയും ഇക്കുറിയില്ല. സാധാരണക്കാർക്ക് തൊഴിൽ നഷ്ടമായതോടെ ഉണ്ടായ സാന്പത്തിക ഞെരുക്കം സമസ്ത മേഖലകളേയും ബാധിച്ചു. ഓണം…
Read More75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന: പുതുപ്പള്ളിക്കാരൻ അറസ്റ്റിൽ
കറുകച്ചാൽ: ദേവഗിരിയിലെ ഗോഡൗണിൽനിന്നും 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുതുപ്പള്ളി കളത്തിൽപറന്പിൽ വിജയപ്പനാ(57)ണ് അറസ്റ്റിലായത്. സംഭവശേഷം ഒളിവിൽ പോയ വിജയപ്പനെ കൊച്ചിയിൽ നിന്നാണു പോലീസ് പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങൾ അന്യ സംസ്ഥാനത്തുനിന്നും ദേവഗിയിലെ ഗോഡൗണിൽ എത്തിച്ചിരുന്നത് ഇയാളായിരുന്നു. വിതരണക്കാരനായ തിരുവല്ല മലയിൽ തെക്കേതിൽ ശിവപ്രസാദി (30) നെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി മാന്നാർ പുത്തൻപറന്പിൽ ഷംസുദ്ദീൻ (45) ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ വിജയപ്പനെ റിമാൻഡ് ചെയ്തു.
Read Moreഅധികാരം ജനങ്ങളിലേക്ക്..!ട്വന്റി-20 ടീം കോട്ടയത്തും എത്തി, ഇനി പലതും നടക്കും
കോട്ടയം: കോട്ടയത്തും എത്തി ട്വന്റി-20 കോട്ടയം ടീം. കോട്ടയം നഗരസഭാ പ്രദേശത്തെ ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുമാണ് ട്വന്റി-20 കോട്ടയം എന്ന പേരിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യമുയർത്തിയാണു കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്. സുതാര്യവും ജനാധിപത്യപരവുമായ രീതിയിൽ പൊതുസമ്മതരും കഴിവുള്ളതുമായ സ്ഥാനാർഥികളെ കണ്ടെത്തി നഗരസഭയിലെ 52 വാർഡുകളിലും മത്സരിക്കാനാണ് ട്വന്റി-20 കോട്ടയം ലക്ഷ്യമിടുന്നത്. ഇതിനായി ആരംഭിച്ച വിവിധ വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ നൂറുകണക്കിന് ആളുകളാണ് എല്ലാ ദിവസവും ചർച്ചകളിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. നഗരസഭയിലെ എല്ലാ വാർഡുകളിലും ജനകീയ കൂട്ടായ്മയ്ക്ക് പ്രവർത്തകരായി. അഴിമതി പൂർണമായും ഇല്ലാതാക്കിയും നഗരസഭയുടെ വരുമാനം വർധിപ്പിക്കാനുള്ള കർമ പദ്ധതികൾ ആവിഷ്കരിച്ചും വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്താനാണു കൂട്ടായ്മ ലക്ഷ്യമിടുന്നത്. നഗരസഭയിലെ ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉയർത്തുന്നതിനോടൊപ്പം പരിസ്ഥിതി സൗഹാർദ്ദ വികസനവും…
Read Moreഎക്സൈസ് സ്പെഷൽ ഡ്രൈവ് : വൻ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തി; 200 ലിറ്റർ കോടയും 60 ലിറ്റർ ചാരായവും പിടിച്ചെടുത്തു
തൊടുപുഴ: ഓണം വിൽപ്പനയ്ക്കായി വാറ്റു കേന്ദ്രത്തിൽ വൻ തോതിൽ സൂക്ഷിച്ചിരുന്ന ചാരായും കോടയും മൂലമറ്റം എക്സൈസ് റേഞ്ച് അധികൃതർ പിടി കൂടി. പഴയരിക്കാട്ട് സാബുവിന്റെ (44) പുരയിടത്തിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും 60 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടി കൂടിയത്. കേസിൽ വീട്ടുടമസ്ഥനായ സാബു, മൂലക്കാട് ഭാഗത്ത് പൊട്ടനാനിക്കൽ പ്രസാദ് (40) എന്നിവരെ പ്രതികളാക്കി കേസെടുത്തു. എക്സൈസ് സംഘം എത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ച മുൻപും മൂലമറ്റം റേഞ്ച് ഉദ്യോഗസ്ഥർ ഇതിനു സമീപത്തു നിന്നും 70 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും കണ്ടെത്തി കേസ് എടുത്തിരുന്നു. റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ, പ്രിവന്റീവ് ഓഫീസർ കെ.ആർ. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. ഡെന്നി, വി.ആർ.രാജേഷ്, എ.കെ.ദിലീപ്, വനിത സിവിൽ…
Read Moreകങ്ങഴയിൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ; തിങ്കളാഴ്ച വൈകുന്നേരം 7.30നായിരുന്നു സംഭവം
കങ്ങഴ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കങ്ങഴ പരുത്തിമൂട് പുതുപ്പറന്പിൽ സാബിർ സി. ഇസ്മയിലാ(29)ണ് അറസ്റ്റിലായത്.തിങ്കളാഴ്ച വൈകുന്നേരം 7.30നായിരുന്നു സംഭവം. വീട്ടമ്മ ഇവരുടെ ബന്ധുവിന്റെ മക്കളുമായി വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടുനിൽക്കുകയായിരുന്നു. ഇവിടെയെത്തിയ സാബിർ ഇവരുടെ വീട്ടിലെത്തിയവരെ ചോദ്യം ചെയ്തശേഷം കയ്യേറ്റം ചെയ്തു. തുടർന്നു വീട്ടമ്മയെ തല്ലുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കങ്ങഴയിൽനിന്നു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സാബിറിനെ റിമാൻഡ് ചെയ്തു.
Read Moreചുമന്നവർ കൈവിട്ടു, മാലം സുരേഷിന്റെ നില പരുങ്ങലിൽ; സാന്പത്തിക ഇടപാടുകളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് സംഘം എത്തി
മണർകാട്: ഉന്നതർ കൈവിട്ടതോടെ മാലം സുരേഷിന്റെ നില പരുങ്ങലിൽ. മാലത്തിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും ഉറവിടത്തെക്കുറിച്ചും അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് സംഘം എത്തിയിട്ടുണ്ട്. സാന്പത്തികമായി വലിയ പിൻബലമില്ലാതിരുന്ന മാലം സുരേഷ് പലിശയ്ക്കു പണം നൽകുന്ന പരിപാടികളോടെയാണു രംഗത്ത് എത്തുന്നത്. പല ബിനാമി ആൾക്കാരും വൻതുക ചെറിയ പലിശയ്ക്കു സുരേഷിനു നൽകിയിരുന്നു. ഈപണം വലിയ തുകയ്ക്കു പലിശയ്ക്കു നൽകിയാണു സുരേഷിന്റെ വളർച്ച തുടങ്ങുന്നത്. എന്നാൽ വൻ തുക നൽകിയ ഒരു വ്യവസായിയുമായി സുരേഷ് പിണങ്ങുകയും പണം തിരികെ നൽകാതിരുന്നതുമാണു ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് തുടക്കമെന്നു പറയുന്നു. രാഷ്ട്രീയ നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പരിഹാരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചീട്ടുകളി നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിനെക്കുറിച്ചും ചീട്ടുകളി കേന്ദ്രത്തിൽ മറിഞ്ഞിരുന്ന കോടിക്കണക്കിനു രൂപയെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പണത്തിന്റെ വരുമാനമാർഗം ബോധ്യപ്പെടുത്താനായില്ലെങ്കിൽ നിയമനടപടിയിലേക്കു നീങ്ങും. പാരന്പര്യസ്വത്തുക്കളോ, വ്യവസായ സംരംഭങ്ങളോ ഇല്ലാത്ത മാലം സുരേഷിന്റെ വളർച്ച ആരെയും…
Read More