വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയുടെ  മാല ബൈക്കിലെത്തി പൊട്ടിച്ച പ്രതി പിടിയിൽ

മണർകാട്: വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയുടെ രണ്ടരപ്പവൻ സ്വർണമാല കവർന്ന പ്രതി അറസ്റ്റിൽ. മണർകാട് തിരുവഞ്ചൂർ പ്ലാക്കുഴി ജയകൃഷ്ണ(23)നാണ് പോലീസ് പിടിയിലായത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന കടുത്തുരുത്തി സ്വദേശിനിയുടെ സ്വർണ മാലയാണു ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചു കടന്നുകളഞ്ഞത്. 22നു വൈകുന്നേരം ഏഴിനു മാഞ്ഞൂർ അയ്യൻകോവിൽ അന്പലത്തിനു സമീപം ശിവമന്ദിരം രഘുനാഥന്‍റെ ഭാര്യ സതി ദേവിയുടെ മാലയാണു കവർന്നത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.കടുത്തുരുത്തി എസ്എച്ച്ഒ പി.എസ്. ബിനു, എസ്ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Read More

കിടപ്പുരോഗിയായ പിതാവിനെ ചവിട്ടികൊന്നു; വാരിയെല്ലുകൾ ആന്തരിക അവയവങ്ങളിൽ തറച്ചുകയറി; അച്ഛനെ കൊന്ന് ഒളിവിൽ പോയ മകനെ പൊക്കി പോലീസ്

കോട്ടയം: കിടപ്പുരോഗിയായ പിതാവിന്‍റെ വാരിയെല്ല് ചവിട്ടിയൊടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ശാന്തിപുരം റൈട്ടണ്‍പറന്പ് ചക്കുങ്കൽ ജോണ്‍ തോമസിനെ(68) കൊലപ്പെടുത്തിയ മകൻ ജോസി ജോണി(37)നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ:- ഞായറാഴ്ച രാവിലെ 11ന് മദ്യപിച്ചെത്തിയ ജോസി പിതാവിനെ മർദിച്ചശേഷം കട്ടിലിൽനിന്നും വലിച്ചു നിലത്തിട്ടു വയറിൽ ചവിട്ടുകയായിരുന്നു. തടയാനെത്തിയ അമ്മ അന്നമ്മ(62)യേയും ജോസി മർദിച്ചു. ശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ബന്ധുക്കളുടെ സഹായത്തോടെ ജോണിനെയും അന്നമ്മ ജോണിനെയും ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. ആറു വാരിയെല്ലുകൾ ഒടിഞ്ഞ് ജോണിന്‍റെ ആന്തരിക അവയവങ്ങളിൽ തറച്ചുകയറി. രക്തസ്രാവത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജോണ്‍ ഇന്നു പുലർച്ചെ 5.30നു മരണപ്പെട്ടു. ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പോലീസ് ഇന്നലെ ശാന്തിപുരത്തുനിന്നും പിടികൂടുകയായിരുന്നു. ജോണ്‍ തോമസ് ഡയാലിസ് രോഗിയായിരുന്നു. ഡയാലിസിസിന് അമിത ചെലവ് വരുന്നതിനുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചത്.…

Read More

പരാതി കൊടുക്കാന്‍ ചെന്നാല്‍ പണി കിട്ടിയാലോ? പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പരാതി നല്കാൻ മടിച്ച് വൻതുക നിക്ഷേപിച്ചവർ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസികൾ വിവരശേഖരണം തുടങ്ങി. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൻകംടാക്സ്, എൻഫോഴ്സ്മെന്‍റ് വിഭാഗങ്ങളാണ് വിവരശേഖരണം നടത്തുന്നത്. സ്ഥിരനിക്ഷേപകരിൽ നല്ലൊരു ശതമാനവും പരാതിയുമായി രംഗത്തുവന്നിട്ടില്ലെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണിത്. വൻതുക നിക്ഷേപം നടത്തിയ പലരും പരാതികൾ നൽകിയിട്ടില്ലെന്നതു പോലീസിന്‍റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാൻ ആഗ്രഹിക്കാത്ത പലരും പരാതിയുമായി എത്തുന്നില്ലെന്ന നിഗമനമാണ് അന്വേഷണസംഘത്തിനുള്ളത്. സംസ്ഥാനത്തിനകത്തും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലുമായി പോപ്പുലർ ഫിനാൻസിന് 271 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. നിയമപരമായി പണം സന്പാദിച്ചവരും കള്ളപ്പണക്കാരും പോപ്പുലർ ഫിനാൻസിൽ നിക്ഷേപകരായുണ്ട്. സ്ഥലം വിറ്റും ചിട്ടി പിടിച്ചും പെൻഷൻ തുകയും നിക്ഷേപിച്ച മുന്നൂറോളം ആളുകളാണ് പരാതിപ്പെട്ടിട്ടുള്ളത്. വരവിൽ കവിഞ്ഞ് സന്പാദ്യമുള്ള നിരവധി ആളുകൾ കന്പനിയിൽ കോടികൾ നിക്ഷേപിച്ചിട്ടുണ്ട്. കേസിൽ റിമാൻഡിലായ പോപ്പുലർ മാനേജിംഗ് പാർട്ണർ തോമസ് ഡാനിയേൽ (റോയി),…

Read More

ഇത്രയ്ക്കു വേണ്ടായിരുന്നു..! നീണ്ടൂർ പാടശേഖങ്ങളിലേക്ക് രാത്രികാലങ്ങളിൽ സ്ഥിരമായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതായി പരാതി

നീണ്ടൂർ: നീണ്ടൂർ പാടശേഖങ്ങളിലേക്ക് രാത്രികാലങ്ങളിൽ സ്ഥിരമായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മുടക്കാലി റോഡിൽ രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്. കൃഷി ചെയ്യുന്ന പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റോഡിൽ കൂടി സഞ്ചരിക്കുന്നവർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. റോഡ് വശങ്ങൾ മനോഹരമാക്കുന്നതിന്‍റെ ഭാഗമായി ഇവിടെ ചെടികളും മരങ്ങളും നട്ടിരുന്നു. ഇതൊക്കെ നശിപ്പിക്കുകയും പ്രദേശം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കയ്യടക്കിയിരിക്കുകയുമാണ്. രാത്രി കാലങ്ങളിൽ മദ്യപിച്ചതിനു ശേഷം കാലിക്കുപ്പികൾ പാടശേഖരത്തിലേക്ക് വലിച്ചെറിയുന്നതും കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം സാമൂഹ്യ ദ്രോഹികളെ കണ്ടെത്തുവാൻ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കാമറ സ്ഥാപിക്കണമെന്നും കർഷകരും പ്രദേശവാസികളും ആവശ്യപ്പെട്ടു.

Read More

കോട്ടയം വ്യാപാരശാലകളിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കോവിഡ്! കോട്ടയം മാര്‍ക്കറ്റ് പൂര്‍ണമായി അടയ്ക്കില്ല, കോവിഡ് പരിശോധന കൂട്ടും

കോട്ടയം: കോട്ടയം പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്നു മുതൽ പരിശോധന കൂട്ടും. ഇന്നും നാളെയും മറ്റന്നാളും പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പ് തയാറെടുക്കുന്നത്. പച്ചക്കറി, മീൻമാർക്കറ്റുകളിൽ 50ൽപ്പരം പേർക്ക് കോവിഡ് പോസിറ്റീവായെന്നാണ് കണക്ക്. എന്നാൽ ഇതിലധികം പേർക്ക് കോവിഡ് പിടിപെട്ടെന്നും പറയുന്നു. കോട്ടയത്തെ വ്യാപാരശാലകളിലെ ജീവനക്കാരായ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വർണാഭരണ വ്യാപാര സ്ഥാപനങ്ങളിലും നിരവധി പേർക്ക് കോവിഡ് ബാധിച്ചു. ആന്‍റിജൻ പരിശോധന വ്യാപിപ്പിക്കുന്നതോടെ രോഗികളുടെ എണ്ണം വർധിക്കുമെന്നാണു കണക്കുകൂട്ടൽ. രോഗികളുടെ എണ്ണം വർധിച്ചാലും കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചേക്കില്ല. രോഗം ബാധിച്ചവരുമായി ബന്ധമുള്ള കടകൾ മൂന്നു ദിവസത്തേക്ക് അടപ്പിക്കാനാണു ആരോഗ്യവകുപ്പ് നിർദേശം. ഇന്നു മുതൽ ആയിരത്തോളം ആന്‍റിജൻ പരിശോധന നടത്താനാണു ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ഫലം വന്നശേഷം തുടർനടപടികൾ സ്വീകരിക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിലാണു രോഗം വ്യാപിക്കുന്നത്. 17 പച്ചക്കറി കടകൾ ഇതിനകം…

Read More

തിരുവോണനാളില്‍ അയൽവാസികൾ തമ്മിൽ അടിപിടി! മൂന്നുപേർ കേസിൽപ്പെട്ടു; സംഭവം കുമരകത്ത്‌

കുമരകം: അയൽവാസികൾ തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ മൂന്നു പേർക്കെതിരേ കേസ്. തിരുവാർപ്പ് കോതമനശേരി അഖിലി(26)നെ അയൽവാസിയായ സുബിനും കൂട്ടുകാരായ നാലുപേരും കൂടി ആക്രമിച്ചു. തുടർന്ന് അഖിലിന്‍റെ സുഹൃത്തുക്കൾ സുബിന്‍റെ വീട് ആക്രമിക്കുകയും സഹോദരിയെ ദേഹോപദ്രവം ചെയ്യുകയും ചെയ്തുവെന്നാണു പരാതി. അജിത്ത്, രാജേന്ദ്ര ബാബു, പ്രനീഷ് തുടങ്ങിയവർക്കെതിരേ പോലീസ് കേസെടുത്തു. തിരുവാർപ്പ് പഞ്ചായത്ത് രണ്ടാം വാർഡിൽ മണലേൽ ഭാഗത്ത് വലിയതറ കോളനിയിൽ തിരുവോണനാൾ വൈകുന്നേരം 5.30നാണ് സംഭവങ്ങളുടെ തുടക്കം. ഡിവൈഎഫ്ഐ പ്രവർത്തകനായ അഖിലിനെ കൈക്കും കാലിനും തലയ്ക്കും പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

Read More

വന്നുവന്ന് ശവപ്പെട്ടിക്കും രക്ഷയില്ല! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ശവപ്പെട്ടി വില്പന കടയിൽനിന്നും ശവപ്പെട്ടി മോഷ്ടിക്കപ്പെട്ടു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ശവപ്പെട്ടി വില്പന കടയിൽനിന്നും ശവപ്പെട്ടി മോഷ്ടിക്കപ്പെട്ടു.കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടുപേർ ശവപ്പെട്ടി വാങ്ങുന്നതിനായി കടയിലെത്തി. വിലയും പെട്ടിയുടെ അളവും പറഞ്ഞ് ഉറപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞെത്താമെന്നു പറഞ്ഞ് ഇവർ മടങ്ങി. ഇവർ പോയശേഷം കടയിലെ തൊഴിലാളി ശവപ്പെട്ടിയുടെ ഉള്ളിൽ പ്ലാസ്റ്റിക് പേപ്പർ അടിക്കുന്നതുൾപ്പെടെയുള്ള പണികൾ തീർത്തുവച്ച ശേഷം കടയുടമയും, തൊഴിലാളിയും കൂടി ഭക്ഷണം കഴിക്കുവാൻ പോയി. ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ ശവപ്പെട്ടി കാണുന്നില്ല. ഉടനെ മോർച്ചറി ഭാഗത്ത് എത്തിയെങ്കിലും അവിടേയും ശവപ്പെട്ടി അന്വേഷിച്ചെത്തിയവരെ കണ്ടില്ല. ഞായറാഴ്ച ആയിരുന്നതിനാൽ സമീപത്തെ മറ്റു കടകൾ ഒന്നും തന്നെ തുറന്നിരുന്നില്ല. ഇതാണ് മോഷ്ടാക്കൾക്ക് പ്രയോജനമായത്. 4000 രൂപ വിലമതിക്കുന്നതായിരുന്നു ശവപ്പെട്ടി. പെട്ടി മോഷണം പോയെങ്കിലും പരാതി നൽകുവാൻ ഉടമ തയാറായില്ല. കൊറോണക്കാലമല്ലേ, പെട്ടി മേടിക്കുവാൻ പണമില്ലാത്തവർ ആരെങ്കിലുമായിരിക്കും ഇത് മോഷ്ടിച്ചതെന്നും, ഇതിനു…

Read More

ആപ്പാഞ്ചിറയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍

കടത്തുരുത്തി: ആപ്പാഞ്ചിറയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ആലുവ പള്ളിപമ്പില്‍ റോയ് മാത്യുവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് റോയ് മാത്യു ജീവനൊടുക്കിയതാകാമെന്ന് പോലീസ്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് റോയ് മാത്യുവിനെ പെട്രോള്‍ പമ്പില്‍ നിന്നും കാണാതായത്. തുടര്‍ന്ന് പമ്പ് ജീവനക്കാര്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ സമയം പെട്രോള്‍ പമ്പിന് സമീപമുള്ള കിണറന്റെ സമീപത്ത് നിന്നും ചെരിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് റോയ് മാത്യുവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.  

Read More

135 ൽ പരം രാജ്യങ്ങളുടെ കറൻസികളുടെയും 40 ഓളം രാജ്യങ്ങളുടെ നാണയങ്ങളുടെയും അപൂർവ ശേഖരവുമായി റിട്ട എസ്ഐ.

കടുത്തുരുത്തി: 135 ൽ പരം രാജ്യങ്ങളുടെ കറൻസികളുടെയും 40 ഓളം രാജ്യങ്ങളുടെ നാണയങ്ങളുടെയും അപൂർവ ശേഖരവുമായി റിട്ട എസ്ഐ. മുട്ടുചിറ പറന്പ്രം മിഖായേൽ മൗണ്ട് ഭാഗത്ത് താമസിക്കുന്ന വടകര വീട്ടിൽ വി.സി. ആന്‍റിണിയാണ് വിവിധ രാജ്യങ്ങളുടെ കറൻസികളുടെയും നാണയങ്ങളുടെയും അപൂർവ ശേഖരവുമായി വിസ്മയിപ്പിക്കുന്നത്. ഇന്ത്യയുടെ പഴയ നോട്ടുകളും നാണയങ്ങളുമെല്ലാം ഇദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. ഓസ്ട്രേലിയയിൽ നഴ്സിംഗ് മേഖലയിൽ ജോലി നോക്കുന്ന മക്കളായ ഡാനി, ഡോണ, ഡയാന എന്നിവർ ശേഖരിച്ചു നൽകിയ കറൻസികളുടെ എണ്ണം വർധിച്ചു വന്നതോടെയാണ് ആന്‍റിണിക്ക് ഇവ ശേഖരിക്കാനുള്ള താത്പര്യമുണ്ടാകുന്നത്. അമേരിക്ക, കാനഡ, യുകെ, സ്വിറ്റ്സർലാൻഡ്, ഡെൻമാർക്ക്, നോർത്ത് അമേരിക്കൻ രാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയുമെല്ലാം കറൻസികൾ ഇദേഹത്തിന്‍റെ പക്കലുണ്ട്. റഷ്യ, ചൈന, മംഗോളിയ, തായ്‌ലാൻഡ്‌, തായ്‌വാൻ, ജപ്പാൻ, ഫിലിപ്പൻസ്, മലേഷ്യ, ഇന്ത്യനേഷ്യാ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാക്ക്, കൊറിയ, തുർക്കി, ഓസ്ട്രിയ, ഫിൻലാൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങീ രാജ്യങ്ങളുടെ…

Read More

ഒറ്റ പ്രസവത്തിൽ പഞ്ചാലിക്ക് അഞ്ച് മക്കൾ! പ്രസവം കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ…

പെരുവ: ഒറ്റ പ്രസവത്തിൽ പഞ്ചാലിക്ക് അഞ്ച് മക്കൾ. പെരുവ തകരക്കണ്ടത്തിൽ ശോഭയുടെ പഞ്ചാലി എന്ന് വിളിക്കുന്ന ആടാണ് രണ്ടാമത്തെ പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ചത്. എന്നാൽ പ്രസവം കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ അഞ്ചിലൊരാൾ ചത്തുപോയി. ആട് വളർത്തൽ നടത്തുന്ന ശോഭയ്ക്കു ആറ് ആടുകൾ വേറെയുമുണ്ട്. ശോഭ വളർത്തിയ ആട് രണ്ട് വർഷം മുന്പ് പ്രസവിച്ചതാണ് പാഞ്ചാലിയെ. കഴിഞ്ഞ പ്രസവത്തിൽ പാഞ്ചാലിക്ക് രണ്ട് ആട്ടിൻകുട്ടികളായിരുന്നു. ഇപ്പോഴത്തേതിൽ മൂന്ന് പെണ്ണാടും ഒരു മുട്ടനുമാണുള്ളത്.

Read More