പൃഥ്വിരാജിനൊപ്പം ജോർദാനിൽ കുടുങ്ങിയ ഇടുക്കി സ്വദേശിയായ ഫിലിം എഡിറ്റർ നാട്ടിലെത്തി; അവിടുത്തെ ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൊടുപുഴ: സിനിമാ ചിത്രീകരണത്തിനു പോയി ലോക്ക്ഡൗണിനെ തുടർന്നു ജോർദാനിൽ കുടുങ്ങിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജടക്കമുള്ള സിനിമാ സംഘത്തിനൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയായ ഫിലിം എഡിറ്ററും നാട്ടിലെത്തി. ഇടുക്കി വെള്ളത്തൂവൽ കുത്തുപാറ സ്വദേശി കൊല്ലമലയിൽ റെക്സണ്‍ ജോസഫാണ് ഇന്നലെ തൊടുപുഴയിലെത്തിയത്.ജോർദാനിലെ അമ്മാൻ വിമാനത്താവളത്തിൽ നിന്നു ഡൽഹി വഴിയാണ് സംഘം നെടുന്പാശേരിയിലെത്തിയത്. ഇവിടെ നിന്നും റെക്സനെയും മറ്റൊരു യാത്രക്കാരനായ നെടുങ്കണ്ടം തൂക്കുപാലം സ്വദേശിയെയും കെഎസ്ആർടിസി ബസിൽ തൊടുപുഴയിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ആംബുലൻസിൽ വണ്ണപ്പുറത്തെ കോവിഡ് കെയർസെന്‍ററായ വൃന്ദാവൻ ലോഡ്ജിൽ നിരീക്ഷണത്തിലേക്കു മാറ്റി.ബ്ലെസിയുടെ ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തിന്‍റെ രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്യുന്നതിനാണ് മാർച്ച്15നു സംഘം ജോർദാനിലേക്ക് തിരിച്ചത്.പൃഥ്വിരാജടക്കമുള്ള 58 അംഗ സംഘത്തിൽ റെക്സണ്‍ ജോസഫുമുണ്ടായിരുന്നു. ആറു വർഷമായി സിനിമ രംഗത്തുള്ള റെക്സണ്‍ ചിത്രത്തിന്‍റെ സ്പോട്ട് എഡിറ്ററാണ്.ലാൽ ബഹദൂർ ശാസ്ത്രി,ആടുപുലിയാട്ടം,100 ഡെയ്സ് ഒഫ് ലവ് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ റെക്സണ്‍…

Read More

മൂലമറ്റം പവർ ഹൗസിൽ നിന്നും വാവാസുരേഷ് മൂർഖനെ പിടികൂടി; പിടികൂടാൻ വരുന്ന വഴി പവർഹൗസിന് സമീപത്ത് മറ്റൊരു അതിഥിയും

മൂലമറ്റം:പവർ ഹൗസിന്‍റെ മുന്പിൽ കണ്ടെത്തിയ മൂർഖൻ പാന്പിനെ വാവാ സുരേഷ് പിടികുടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാന്പിനെ പിടികൂടാൻ വരുന്ന വഴി പവർഹൗസിന് സമീപത്ത് കണ്ട പെരുന്പാന്പിനെയും വാവാ സുരേഷ് പിടികൂടി ചാക്കിലാക്കി. മൂർഖൻ പാന്പിനെ കണ്ട വിവരം പവർഹൗസ് ജീവനക്കാർ വനം വകുപ്പ് അധികൃതരെ അറിയിക്കുകയും അവർ വാവ സുരേഷിനെ വിളിക്കുകയുമായിരുന്നു. മൂലറ്റത്തെത്തിയ വാവ സുരേഷ് പവർ ഹൗസിനടുത്ത് എത്തിയപ്പോൾ വണ്ടിയുടെ മുന്പിലേക്ക് കുറ്റിക്കാട്ടിൽ നിന്നും പെരുന്പാന്പ് ചാടിവന്നു. അവിടെ വാഹനം നിർത്തി പെരുന്പാന്പിനെ പിടിച്ച ശേഷം പിന്നീട് മൂർഖനേയും പിടികൂടി. മൂലമറ്റം സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാരും വാവ സുരേഷിന് ഒപ്പമുണ്ടായിരുന്നു. പിടിച്ചെടുത്ത പാന്പുകളെ വനപാലകരെ ഏൽപ്പിച്ചു.15 കിലോ തൂക്കം വരുന്നതാണ് പെരുന്പാന്പ്. പാന്പുകളെ കുളമാവ് വനത്തിൽ തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.

Read More

ജലനിരപ്പിൽ ആശങ്ക വേണ്ട! ഇടുക്കി ഡാം തുറക്കേണ്ടി വന്നാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ധാരണ; പ്രായം അനുസരിച്ചു നാലായി തിരിച്ചു പാർപ്പിക്കും

ചെറുതോണി : ഇടുക്കി ഡാമിലെ ജലനിരപ്പ് 2373 അടിയിൽ കൂടുതൽ ഉയരുന്ന സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾക്ക് രൂപം നൽകുന്നതിനായി റോഷി അഗസ്റ്റിൻ എംഎൽഎ വിളിച്ചുചേർത്ത പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും വില്ലേജ് ഓഫീസർമാരുടെയും യോഗം ഇടുക്കി താലൂക്ക് ഓഫീസിൽ ചേർന്നു. പെരിയാർ കടന്നുപോകുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. നിലവിൽ 2342.7 അടി വെള്ളമാണ് ഡാമിലുള്ളത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10ശതമാനം അധികമാണ്. കാലവർഷത്തോടെ കൂടുതൽ മഴ ഉണ്ടാകുമെന്നതാണ് പ്രവചനം. ഡാമിന്‍റെ ഷട്ടർ തുറക്കേണ്ട സാഹചര്യമുണ്ടായാൽ മാറ്റി പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുന്നതിനും താലൂക്ക് ഓഫീസിൽ നിന്നും ഇത്തരം വ്യക്തികൾക്ക് നോട്ടീസ് നൽകുന്നതിനും തീരുമാനിച്ചു. പുഴയുടെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നാൽ കോവിഡ് -19 പശ്ചാത്തലത്തിൽ പഞ്ചായത്ത് തലത്തിൽ ക്യാന്പുകൾ അപ്രായോഗികമാണെന്ന് പ്രസിഡന്‍റുമാർ അഭിപ്രായപ്പെട്ടു. പ്രായം അനുസരിച്ചു നാലായി തിരിച്ചു പാർപ്പിക്കാനാണ്…

Read More

വെറൈറ്റി അല്ലേ..! മാസ്കിൽ സ്വന്തം മുഖം വേണോ, എങ്കിൽ സ്വന്തം ഫോട്ടോയുമായി പോന്നോളൂ നേരെ ഏറ്റുമാനൂരിലേക്ക്…

ഏറ്റുമാനൂർ: മാസ്കിൽ സ്വന്തം മുഖം പ്രിന്‍റ് ചെയ്തു നല്കി ഏറ്റുമാനൂർ ബീനാ സ്റ്റുഡിയോ. സ്വന്തം ഫോട്ടോയുമായി ബീനാ സ്റ്റുഡിയോയിൽ എത്തിയാൽ മാസ്ക്കുമൂലം മറഞ്ഞു പോയ മുഖത്തിന്‍റെ ത്രീഡി ചിത്രം പ്രിന്‍റ് ചെയ്തു ലഭിക്കും. ടീ ഷർട്ടുകളിലും, കപ്പുകളിലും ചിത്രങ്ങളും സീനറികളും മറ്റും ത്രീഡി പ്രിന്‍റിംഗ് ചെയ്യുന്ന ബീനേഷ് ജി. പോളാണു മാസ്കിൽ അവശ്യക്കാർക്ക് സ്വന്തം മുഖം ത്രിഡി പ്രിന്‍റിംഗ് നടത്തി വ്യത്യസ്തനായിരിക്കുന്നത്. മാസ്ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പരിചയക്കാരോടുപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയിലായി. ഇതെത്തുടർന്നു നടത്തിയ ശ്രമത്തിലാണു മാസ്കിൽ മുഖചിത്രം പ്രിന്‍റ് ചെയ്യാൻ സാധിക്കുമോയെന്നു പഠനം നടത്തിയത്. ഇന്‍റർനെറ്റിലും യൂട്യൂബിലും പരതിയപ്പോഴാണ് ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തി തുടങ്ങിയതായി കണ്ടത്. സ്വന്തം സ്ഥാപനത്തിലും അത്തരത്തിൽ ഒന്നു പരീക്ഷിച്ചു നോക്കി. പരീക്ഷണം വിജയമായതോടെ കൂടുതൽ മാസ്കുകൾ പുറത്തിറക്കുകയായിരുന്നു. ആദ്യം സീനറികളും ചിത്രങ്ങളുമാണ് പ്രിന്‍റ് ചെയ്തിരുന്നെങ്കിലും…

Read More

ലോട്ടറിത്തട്ടുകൾ വീണ്ടും നിരന്നു; പൊതുഗതാഗതം ഇല്ലാത്തതിനാൽ വിൽപന കുറവായിരുന്നെന്ന് കച്ചവടക്കാർ

കോട്ടയം: ലോട്ടറിത്തട്ടുകൾ നിരന്നു. നിർത്തിവച്ചിരുന്ന ലോട്ടറി വില്പന ഇന്നലെ മുതൽ പുനരാരംഭിച്ചു. ലോക്ക്ഡൗണിനെത്തുടർന്ന് നറുക്കെടുപ്പ് മാറ്റിവച്ച ഭാഗ്യക്കുറികളുടെ വില്പനയാണ് ഇപ്പോൾ നടക്കുന്നത്. കോട്ടയം നഗരത്തിലെ ലോട്ടറിയുടെ മൊത്ത വിതരണ കടകൾ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളുടേതായതിനാൽ തുറന്നു പ്രവർത്തിക്കുന്നില്ല. ഇവർ ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോൾ നാട്ടിലേക്ക് പോയതാണ്. തിരിച്ചെത്തിയിട്ടില്ല. പൊതുഗതാഗതം ഉൾപ്പെടെ ആരംഭിക്കാത്തതിനാൽ ചില്ലറ വിൽപനക്കാർ കുറവാണ്. ജൂണ്‍ രണ്ടു മുതൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. ജൂണ്‍ രണ്ടിന് നറുക്കെടുപ്പ് നടക്കുന്ന പൗർണമി ടിക്കറ്റിന്‍റെ വിൽപനയാണ് ഇപ്പോൾ നടന്നത്. നഗരത്തിലും ബസ് സ്റ്റാൻഡുകളിലും ആളുകൾ കുറവായതിനാൽ കാര്യമായ വിൽപന നടക്കുന്നില്ല. വരും ദിവസങ്ങളിൽ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വിൽപനക്കാർ. സ്ക്, സാനിറ്റൈസർ അടക്കമുള്ള മുൻകരുതലുകൾ പൂർണമായും പാലിച്ചായിരുന്നു ടിക്കറ്റ് വിൽപന. ഭാഗ്യക്കുറിയിൽനിന്നുള്ള ലാഭം പൂർണമായും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായിട്ടാണ് സർക്കാർ വിനിയോഗിക്കുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്ക്…

Read More

മീൻ പിടിക്കാനുള്ള കൂടിനുള്ളിൽ കൂട്ടമായി പെരുന്പാന്പുകൾ; പാമ്പിനെ ഇറക്കി വിട്ട് കൂട് നോക്കിയയാൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കുമരകം: മഴ തുടങ്ങിയതോടെ മീൻ കുടുതൽ പ്രതീക്ഷിച്ച് തോട്ടിൽ കൂടിട്ട കുമരകം പള്ളിച്ചിറക്ക് സമീപമുള്ള വ്യക്തിയുടെ കൂടിനുള്ളിൽ മൂന്ന് പെരുന്പാന്പുകൾ കുടുങ്ങി. നേരേമട – മൂലേപ്പാടം തോടിന്‍റെ കൈവഴിയായ ഇടവന്നലശേരി പറന്പിന് സമീപം തോട് മുഖവാരത്ത് കൂട് സ്ഥാപിച്ചിരുന്നു. ഇന്നലെ വെളുപ്പിനെ കൂടിനുള്ളിൽ കുടുങ്ങിയ മീനുകൾ എടുക്കാൻ കൂട് പൊക്കിയപ്പോൾ വലിയ ഭാരം തോന്നി. കൂടുതൽ മീനുകൾ കൂടിനുള്ളിൽ കുടുങ്ങിയതാവാം എന്നു കരുതി സുഹൃത്തിനേയും കൂട്ടി കൂട് കരയ്ക്ക് കയറ്റിയപ്പോളാണ് മുന്ന് വലിയ പെരുന്പാന്പു കൾ കുടുങ്ങിയതായി കണ്ടത്. ഇതിനോടകം കൂടിനുള്ളിൽ ഉണ്ടായിരുന്ന മീനുകൾ മുഴുവനും പെരുന്പാന്പുകൾ അകത്താക്കിയിരുന്നു. പിന്നിട് കൂട് അഴിച്ച് പാന്പുകൾക്ക് യാതൊരു പരിക്കുകളും ഏൽക്കാതെ സുരക്ഷിതമായി സമീപത്തെ തോട്ടിലേക്ക് ഇറക്കിവിട്ട് രക്ഷപ്പെടുത്തി. പെരുന്പാന്പുകളെ കാണുവാൻ സംഭവസ്ഥലത്ത് നിരവധി നാട്ടുകാരുമെത്തിയിരുന്നു

Read More

അകലം പാലിച്ചും കുത്തിനിറച്ചും കോട്ടയം ജില്ലയിൽ സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിത്തുടങ്ങി

കോട്ടയം: കോട്ടയം ജില്ലയിൽ 150 സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങും. ജില്ലയിൽ ആകെയുള്ള ബസുകളിൽ 500 ബസുകൾക്കു മാത്രമേ ഇപ്പോൾ സർവീസ് നടത്താൻ സാധിക്കുകയോള്ളു. ഇതിൽ ഭൂരിഭാഗം ബസുകളും ഓട്ടം നിലച്ചിരുന്നതിനാൽ വർക്ക്ഷോപ്പുകളിലാണ്. അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതനുസരിച്ചു മാത്രമേ ബസുകൾ റോഡുകളിൽ ഇറക്കാൻ സാധിക്കു. ജില്ലയിൽ ചങ്ങനാശേരി, പാലാ, കുമരകം, വൈക്കം, തലയോലപ്പറന്പ്, കല്ലറ, കടുത്തുരുത്തി തുടങ്ങി ജില്ലയുടെ എല്ലാ മേഖലകളിലേക്കും ബസുകൾ ഓടുന്നുണ്ട്. ബസുകളിൽ സാമൂഹിക അകലം പാലിച്ചു പരിമിതമായി യാത്രക്കാരെ മാത്രമേ കയറ്റാൻ സാധിക്കുവെങ്കിലും യാത്രക്കാർ തീരെ കുറവാണ്. ചില റൂട്ടുകളിൽ ഒരു യാത്രക്കാരൻ പോലുമില്ലാതെയാണ് ബസുകൾ സർവീസ് നടത്തിയത്. അതേസമയം കാഞ്ഞിരപ്പള്ളി വട്ടക്കാവിൽ നിന്ന് ഇന്നു രാവിലെ കോട്ടയത്ത് എത്തിയ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എല്ലാ സിറ്റിലും യാത്രക്കാർ ഇരിക്കുകയും ഇതിനു പുറമെ ബസിൽ യാത്രക്കാർ…

Read More

കുടിവെള്ളം മാലിന്യമാക്കലും വണ്ടി നശിപ്പിക്കലും പതിവാകുന്നു; സാമൂഹിക വിരുദ്ധർ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതിയുമായി യുവാവ്

കുമരകം: സാമൂഹിക വിരുദ്ധർ നിരന്തരമായ ശല്യം ചെയ്യുന്നതായി പരാതി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കുമരകം അശാശിച്ചേരി ഭാഗത്ത് കളത്തിൽ സുരേഷ് ശാന്തിയുടെ വീടിനു നേരെയാണ് സാമൂഹിക വിരുദ്ധർ നിരന്തരമായി ശല്യം ചെയ്യുന്നത്. കുടിവെള്ള ടാങ്കിൽ മാലിന്യങ്ങൾ കലർത്തുക, വീട്ടിലേക്ക് മാലിന്യങ്ങൾ എറിയുക, വീടിന്‍റെ സിറ്റ് ഒൗട്ടിലും കാറിലും ബൈക്കിലും പെയ്ന്‍റ് ഒഴിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായാണ് പരാതി. ഇവർ കുമരകം പോലീസിൽ പരാതി നൽകി.

Read More

ഇനി വീട്ടിലേക്ക്… കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍റെ പരിശോധനാഫലം നെഗറ്റീവ്

ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ സ്വദേശിനിയുടെ രണ്ടു വയസുകാരനായ മകന്‍റെ തുടർച്ചയായ രണ്ടു ദിവസങ്ങളിലെ പരിശോധന ഫലം നെഗറ്റീവ്. അതിനാൽ കുട്ടിയെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. എന്നാൽ കുട്ടിയുടെ കോവിഡ് സ്ഥീരികരിച്ച ഗർഭിണിയായ അമ്മയെ പരിചരിക്കാൻ എത്തിയ മാതാവിന്‍റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.പരിശോധന ഫലം ഇന്നു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധന ഫലം നെഗറ്റീവായാൽ യുവതിയുടെ മാതാവിനൊപ്പം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞു വിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ചികിത്സയ്ക്കു നേതൃത്വം നല്കുന്ന ഡോ. ആർ. സജിത്കുമാർ അറിയിച്ചിരിക്കുന്നതെന്ന് യുവതി രാഷ്്ട്രദീപികയോടു പറഞ്ഞു. യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയശേഷം എടുത്ത സാംപിളിന്‍റെ ആദ്യഫലം നെഗറ്റീവും, ഇന്നലെ ലഭിച്ചത് പോസറ്റീവുമായിരുന്നു. തുടർച്ചയായി രണ്ടു പരിശോധനാ ഫലവും നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരിക്കുന്ന സാംപിളിന്‍റെ ഫലം നാളെ…

Read More

കഞ്ചാവു മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക! യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; അഞ്ചുപേർ അറസ്റ്റിൽ

തൊടുപുഴ: കഞ്ചാവു മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെതുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. വീടുകയറി ആക്രമണവും ഇതെ തുടർന്നുണ്ടായ പകയുമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. കാളിയാർ ചെറുതോട്ടിൻ കരയിലാണ് സംഭവം. കാളിയാർ പോലീസിനാണ് പരാതി ലഭിച്ചതെങ്കിലും സംഭവം നടന്നത് കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇവിടെ നിന്നുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടിക്കുളം വണ്ടമറ്റം കീഴാപുരയ്ക്കൽ അരുണി (19)നെയാണ് കഴിഞ്ഞ 17ന് ഗുണ്ടാം സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ കാളിയാർ ചെറുതോട്ടിൻകര സ്വദേശികളായ കയറ്റിയാനിയ്ക്കൽ അഖിൽ (24), ചക്കുങ്കൽ ശ്രീനാഥ് (22), വാഴയ്ക്കാതടത്തിൽ അഖിൽ (24), കാരിക്കുന്നേൽ ശ്യാം (28), നെടുമായിൽ ആനന്ദ് (21) എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്. അരുണിന്‍റെ പിതാവാണ് മകനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയതായി കാളിയാർ പോലീസിൽ പരാതി നൽകിയത്. അരുണിന്‍റെ സഹോദരനും സംഘവും…

Read More