കടുത്തുരുത്തി: മൂവാറ്റുപുഴയാറിൽ മണൽ നിറഞ്ഞ് കിടക്കുന്നതിനാൽ ആറിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പുഴകളിലും തോടുകളിലും മണൽ നിറഞ്ഞതോടെ തീരപ്രദേശങ്ങളിൽ കഴിയുന്നവർ ആശങ്കയിലാണ്. പുഴമണൽ വാരാതായതോടെ ക്രഷർ മാഫിയകൾ സജീവമാവുകയും ചെയ്തതോടെ പാറപൊടിക്ക് ഡിമാന്റ് വർധിച്ചു. ഇതോടെ കായലുകൾ, പുഴകൾ, തോടുകൾ, കൈത്തോടുകൾ എന്നീ ജലാശങ്ങളിൽ മണൽ നിറഞ്ഞു. കൂടാതെ പരിസ്ഥിതി പ്രവർത്തകർ പുഴയിലെ മണൽ വാരുന്നതിനെ എതിർത്തതും മണൽ വാരലിന് തടസമായി. നാലു വർഷമായി മൂവാറ്റുപുഴയാറിലെ മണൽ വാരിയിട്ടെന്നാണ് ഇതുമായി ബന്ധപെട്ട് പ്രവർത്തിച്ചിരുന്നവർ പറയുന്നത്. ഇതുമൂലം പുഴയുടെ പല ഭാഗങ്ങളും മണലും എക്കലും നിറഞ്ഞ് കിടക്കുകയാണ്. ഇതോടെ വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് നിലച്ചു. പുഴകളിൽ നിന്നു മണൽ വാരുന്നത് സാമൂഹിക ദ്രോഹമായി അധികാരികളും പൊതുസമൂഹവും മാറിയതോടെയാണ് ക്രഷർ മാഫിയകൾ സജീവമായത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു മണിക്കൂറിലധികം മഴ നിന്നു…
Read MoreCategory: Kottayam
രാത്രിയോടെ തൊണ്ടവേദന! തെലുങ്കാനയിൽ നിന്ന് വന്ന അധ്യാപകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
ഗാന്ധിനഗർ/ കോട്ടയം: തെലുങ്കാനയിൽ നിന്ന് വീട്ടിലെത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന അധ്യാപകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മുട്ടപ്പള്ളി സ്വദേശിയായ 50 കാരനെയാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തെലുങ്കാനയിൽ നിന്നു മുട്ടപ്പള്ളിയിലെ വീടുകളിലെത്തിയ ഈ അധ്യാപകനും ഭാര്യയും മറ്റൊരു അധ്യാപിക ദന്പതികളുമാണ് ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രിയോടെ തൊണ്ടവേദനയുണ്ടായതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ അനുമതിയോടെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഇന്ന് ഇയാളുടെ സ്രവ സാംപിൾ ശേഖരിക്കും. അതേസമയം ഇന്നലെ രാത്രിയിൽ മഹരാഷ്്ട്രയിലെ സ്ഥിരതാമസക്കാരനായ തിരുവനന്തപുരം സ്വദേശിയായ 40കാരനെയും നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മാതാവ് കോട്ടയത്തുള്ള സഹോദരനൊപ്പം കഴിയുകയാണ്. ഇവരെ സന്ദർശിക്കാൻ തിങ്കളാഴ്ച മുംബൈ ചൊവൂരിൽ നിന്നും ടാക്സി കാറിൽ എത്തുകയായിരുന്നു. മുംബൈയിൽ നിന്നു വന്നതിനാൽ കോട്ടയത്തുള്ള ബന്ധുക്കൾ ഇയാളെ വീട്ടിൽ കയറ്റാതെ ജില്ലാ ആശുപത്രിയിൽ…
Read Moreവ്യാപാര സ്ഥാപനങ്ങൾ രാവിലെ എഴുമുതൽ രാത്രി ഏഴുവരെ; ഓട്ടോകളും ടാക്സികളും നിരത്തിലിറങ്ങി, കടകൾ തുറന്നു; നഗരങ്ങൾ സജീവമായിത്തുടങ്ങി
കോട്ടയം: ജില്ലയിലെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയാക്കി പുനഃക്രമീകരിച്ചു. ലോക് ഡൗണ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പുറത്തിറക്കിയ പുതിയ നടപടിക്രമത്തിലാണ് രണ്ടു മണിക്കൂർ കൂടി അധികമായി അനുവദിച്ചത്. പുതിയ സമയക്രമം ഇന്നു നിലവിൽ വന്നു. ഓട്ടോകളും ടാക്സികളും നിരത്തിലിറങ്ങുകയും കടകൾ തുറക്കുകയും ചെയ്തതോടെ നഗരങ്ങൾ സജീവമായിത്തുടങ്ങി. കർശന നിയന്ത്രങ്ങളോടെ കെഎസ്ആർടിസി ബസുകൾ കൂടി സർവീസ് ആരംഭിച്ചതോടെ ആളുകൾ കൂടുതലായി എത്തിതുടങ്ങിയിട്ടുണ്ട്. ഇതോടെ പുത്തൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടാണ് വ്യാപാരി സമൂഹവും. ഇന്നു രാവിലെ മുതൽ പ്രവർത്തനമാരംഭിച്ച ബാർബർ ഷോപ്പുകളിലും ആളുകൾ എത്തിയിട്ടുണ്ട്. പലരും ഫോണ് വിളിച്ചശേഷമാണ് ബാർബർ ഷോപ്പുകളിലേക്ക് എത്തുന്നത്. നഗരത്തിലെ വിവിധ സ്്്റ്റാൻഡുകളിൽ ഓട്ടോറിക്ഷകൾ എത്തിയിട്ടുണ്ട്. ജ്വല്ലറികളും ഇന്നു മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നീണ്ട നാളത്തെ…
Read Moreലോട്ടറി മേഖലയിൽ അവ്യക്തത തുടരുന്നു; ലോട്ടറി ടിക്കറ്റുകൾ വിതരണത്തിന് എത്തിയിട്ടില്ല
കോട്ടയം: ലോട്ടറി മേഖലയിൽ അവ്യക്തത തുടരുന്നു. നാളെ കടകൾ തുറക്കാമെന്നു അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ലോട്ടറി ടിക്കറ്റുകൾ വിതരണത്തിന് എത്തിയിട്ടില്ല. ജൂണ് ഒന്നിനാണ് നറുക്കെടുപ്പ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഏതു ടിക്കറ്റാണ് അന്ന് നറുക്കെടുക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ ലോട്ടറി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. പഴയ ടിക്കറ്റുകൾ പിൻവലിച്ച് പുതിയത് ഇറക്കണമെന്ന് യൂണിയൻ നേതാക്കൾ അവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ ടിക്കറ്റുകളിൽ ചിലത് റദ്ദാക്കാൻ ധാരണയായിട്ടുമുണ്ട്. എതൊക്കെ ടിക്കറ്റുകളാണ് റദ്ദാക്കുന്നതെന്ന് ഇന്ന് തീരുമാനിക്കും. 40 ശതമാനം ടിക്കറ്റുകൾ റദ്ദാക്കാനാണ് സാധ്യതയുള്ളത്. വിതരണം ചെയ്ത ടിക്കറ്റുകൾ ഉൾപ്പെടെ ഇതുവരെയുള്ള മുഴുവൻ ടിക്കറ്റുകളും റദ്ദാക്കി പുതിയ ടിക്കറ്റുകൾ അച്ചടിക്കണമെന്നാണ് യുണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലത്തെ യോഗത്തിൽ യൂണിയനുകൾ ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യം ലോട്ടറി ടിക്കറ്റുകളുടെ വില കുറയ്ക്കണമെന്നാണ്. ഇതും പരിഗണിക്കാമെന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. കുറച്ചു നാളത്തേക്ക് നിലവിലുള്ള…
Read Moreകോട്ടയത്ത് രണ്ടു സ്വകാര്യ ബസുകൾ പെർമിറ്റ് സമയം അനുസരിച്ചു സർവീസ് നടത്തി
കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടു സ്വകാര്യ ബസുകൾ സർവീസ് നടത്തി. കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന ചെന്നിക്കര ബസും കോട്ടയം മറിയപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് മേരീസ് ബസുമാണ് ഓടിയത്. രാവിലെ ഏഴു മുതലാണ് സർവീസ് നടത്തിയത്. ആദ്യ ട്രിപ്പുകളിൽ യാത്രക്കാരെ ലഭിച്ചില്ലെന്നും രാത്രിവരെ പതിവ് പോലെ സർവീസ് നടത്തുമെന്നും ബസ് ജീവനക്കാർ പറഞ്ഞു. പെർമിറ്റ് സമയം അനുസരിച്ചു തന്നെയാണ് ബസുകൾ ട്രിപ്പ് പൂർത്തിയാക്കുന്നത്. ബസിൽ ഡ്രൈവറും കണ്ടക്്ടറും ഉൾപ്പെടെ രണ്ടു ജീവനക്കാരാണുള്ളത്.
Read Moreകുറവിലങ്ങാട് ഇരുപതുകാരൻ കൊല്ലപ്പെട്ട് 24 വർഷങ്ങൾ! അയൽവാസി അറസ്റ്റിൽ; ഒരു സ്ത്രീയുടെ പേരിൽ വഴക്കിട്ടതായി പറയുന്നു… 1996 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം…
കുറവിലങ്ങാട്: ഇരുപതുകാരൻ കൊല്ലപ്പെട്ട് 24 വർഷങ്ങൾ പിന്നിട്ടപ്പോൾ അയൽവാസി അറസ്റ്റിൽ. കാണക്കാരി കുറുമുള്ളൂർ അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നി ജോസഫി(20) നെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസി കുറ്റിപ്പറന്പിൽ വർക്കി(56)യെ പോലീസ് അറസ്റ്റ് ചെയ്തത്. 1996 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബെന്നിയെ കൊലപ്പെടുത്തി കൃഷിയിടത്തിലെ കുളത്തിൽ കല്ലുകെട്ടിതാഴ്ത്തിയശേഷം വർക്കി ഒളിവിൽപ്പോകുകയായിരുന്നു. കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ബെന്നിയെ കൊലപ്പെടുത്തിയശേഷം പോലീസിനെ വെട്ടിച്ചു തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങുകയായിരുന്നു വർക്കി. ഷിമോഗയിൽ ടാപ്പിംഗ് ജോലി ചെയ്ത് ഒളിച്ചുതാമസിച്ചിരുന്ന വർക്കി കഴിഞ്ഞ ഏഴുമാസമായി കണ്ണൂരിൽ താമസിച്ചുവരികയായിരുന്നു. ലോക്ഡൗണിനെത്തുടർന്നു കുറുമുള്ളൂരിൽ തിരികെയെത്തി സഹോദരനൊപ്പം താമസിക്കുന്ന വിവരം പോലീസ് മനസിലാക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽനിന്നു പിടികൂടിയ വർക്കിയെ കുറവിലങ്ങാട് സിഐ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു. കൊലപാതകം നടന്ന 1996ൽ കൊല്ലപ്പെട്ട ബെന്നിയും…
Read Moreസാമ്പത്തിക ഞെരുക്കം, തൊഴിൽനഷ്ടം, ശമ്പളമുടക്കം! മുൻവർഷങ്ങളിലൊന്നും ഇത്ര വലിയ സാമ്പത്തിക ഞെരുക്കം നേരിടേണ്ടിവന്നിട്ടില്ല; സ്കൂൾ തുറക്കൽ രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്നു
കോട്ടയം: സ്കൂൾ, കോളജ് തുറക്കൽ ഓർമിക്കുന്പോൾതന്നെ ഭയപ്പാടിലും ആശങ്കയിലുമാണു മാസങ്ങളായി വരുമാനം നിലച്ചുപോയ രക്ഷിതാക്കൾ. മക്കളുടെ ഫീസ്, പുസ്തകം, യൂണിഫോം, നോട്ട് ബുക്ക്, ബാഗ്, സ്റ്റേഷനറി എന്നിങ്ങനെ ഭീമമായ ചെലവാണ് രക്ഷിതാക്കളുടെ മുന്നിലുള്ളത്. കൊറോണയുടെ പ്രത്യാഘാതത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെടുകയോ മുടങ്ങുകയോ ചെയ്തവർ മുൻവർഷങ്ങളിലൊന്നും ഇത്ര വലിയ സാന്പത്തിക ഞെരുക്കം നേരിടേണ്ടിവന്നിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ കൊറോണ ലോക്ക് ഡൗണിൽ കഴിഞ്ഞ അധ്യയന വർഷം അവസാന ടേമിലെ സ്കൂൾ ഫീസുകൾ കുടിശികയാവർ ഏറെയാണ്. കുടിശിക വരുത്തിയ ഫീസും ഫൈനും അടച്ചാൽ മാത്രമേ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകൾ പ്രമോഷൻ അനുവദിക്കൂ. പുതിയ അധ്യയന വർഷം ഒരു കുട്ടിയെ അയയ്ക്കാൻ കുറഞ്ഞത് പതിനായിരം രൂപ കണ്ടെത്തണം. കോളജുകളിലും പ്രഫഷണൽ സ്ഥാപനങ്ങളിലും അയയ്ക്കാൻ ഇതിന്റെ പലമടങ്ങു തുക വേണ്ടിവരും. റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന കോട്ടയം ജില്ലയിൽ പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാണ്. 70 ശതമാനം…
Read Moreനാട്ടിൽ ഇതു വിളവെടുപ്പുകാലം! ബംഗാളിൽ ധാന്യങ്ങളുടെയും മാന്പഴത്തിന്റെയും വിളവെടുപ്പുകാലം; അതിഥിത്തൊഴിലാളികൾ മടങ്ങി
കോട്ടയം: കോട്ടയം ജില്ലയിൽനിന്നുള്ള അതിഥിത്തൊഴിലാളികളുടെ ആദ്യസംഘത്തെ ട്രെയിനിൽ സ്വദേശത്തേക്ക് അയച്ചു. പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാർ സ്റ്റേഷനിലേക്കുള്ള ശ്രമിക് ട്രെയിനിൽ മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ ജില്ലകളിൽനിന്നുള്ള 1463 തൊഴിലാളികളാണ് ഇന്നലെ രാത്രി 6.30ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടത്. ട്രെയിനിൽ തൊഴിലാളികൾക്ക് മുൻകൂട്ടി അനുവദിച്ചിരുന്ന ഓരോ സീറ്റിലും സാമൂഹിക അകലം ഉറപ്പാക്കി പ്രത്യേക സീറ്റ് നന്പരുകൾ പതിച്ചു. 43 കെഎസ്ആർടിസി ബസുകളിലാണ് ചങ്ങനാശേരി, മീനച്ചിൽ, കോട്ടയം താലൂക്കുകളിൽനിന്നുള്ള തൊഴിലാളികളെ എത്തിച്ചത്. കോട്ടയത്തേക്ക് പുറപ്പെടും മുന്പുതന്നെ ടിക്കറ്റ് കൈമാറുകയും സീറ്റ് നന്പർ ഏതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ‘നാട്ടിൽ ഇതു വിളവെടുപ്പുകാലം’ ചങ്ങനാശേരി: ‘തങ്ങളുടെ നാട്ടിൽ നെല്ലിന്റെയും ഗോതന്പിന്റെറയും മാന്പഴത്തിന്റെയും വിളവെടുപ്പുകാലമാണ്. നെല്ലും ഗോതന്പും കൊയ്തെടുത്ത് വില്പന നടത്തണം. വൈക്കോൽ ഉണക്കി സൂക്ഷിക്കണം. മാങ്ങ പറിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കണം. ഇതിലുപരി മക്കളേയും ഭാര്യയെയും മാതാപിതാക്കളെയും…
Read Moreകോട്ടയം വീണ്ടും ജാഗ്രതയിൽ! ജില്ലയിൽ നാലു പേർ കോവിഡ് ചികിത്സയിൽ; 36 പേരുടെ സ്രവ പരിശോധനാഫലം ഇന്ന്
കോട്ടയം: രണ്ടു പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. ഇതോടെ കോട്ടയം ജില്ല വീണ്ടും ജാഗ്രതയിലാണ്. അബുദാബിയിൽനിന്നു വന്ന അതിരന്പുഴ സ്വദേശി(29), മഹാരാഷ്്ട്രയിൽനിന്നു വന്ന മുണ്ടക്കയം മടുക്ക സ്വദേശി(23) എന്നിവർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്കു പുറമെ വിദേശത്ത് നിന്ന് വന്ന ഉഴവൂർ സ്വദേശിനി, ഇവരുടെ രണ്ടു വയസുള്ള മകൻ എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരിൽ അതിരന്പുഴ സ്വദേശിയും ഉഴവൂർ സ്വദേശിനിയും മകനും കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്. മുണ്ടക്കയം മടുക്ക സ്വദേശി ജനറൽ ആശുപത്രിയിലുമാണ് കഴിയുന്നത്. കഴിഞ്ഞ ഏഴിന് അബുദാബി – കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ അതിരന്പുഴ സ്വദേശി കോട്ടയം കോതനല്ലൂരിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഇതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ യുവാവ് ഉൾപ്പെടെ കോട്ടയം ജില്ലയിൽ എത്തിയ…
Read Moreമാറ്റിവെച്ച നറുക്കെടുപ്പുകൾ റദ്ദ് ചെയ്ത് പുതിയ ടിക്കറ്റുകൾ നൽകണം; ജില്ലാ ലോട്ടറി ഓഫീസിനു മുൻപിൽ പട്ടിണി സമരം നടത്തി ഐഎൻടിയുസി
കോട്ടയം: മാറ്റിവെച്ച നറുക്കെടുപ്പുകൾ റദ്ദ് ചെയ്ത് ടിക്കറ്റുകൾ മുഴുവൻ തിരിച്ചെടുത്ത് പകരം പുതിയ ടിക്കറ്റ് നൽകണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ്. ജില്ലാ ലോട്ടറി ഓഫീസിനു മുൻപിൽ നടന്ന പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി അച്ചടിക്കുന്ന ടിക്കറ്റിന്റെ മുഖവില 30 രൂപയാക്കുക, എല്ലാ ലോട്ടറിത്തൊഴിലാളിക്കും നറുക്കെടുപ്പ് ആരംഭിക്കുന്പോൾ 5,000 രൂപ സാന്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പട്ടിണി സമരം. ജില്ലാ പ്രസിഡന്റ് കെ.ആർ. സജീവൻ അധ്യക്ഷത വഹിച്ചു. അയ്മനം രവീന്ദ്രൻ, ബെന്നി ജോസഫ്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, മുഹമ്മദ് ബഷീർ, എം തോമസ്, കെ വി ശശി, ഡേവിഡ് കുറ്റിയിൽ എന്നിവർ പങ്കെടുത്തു.
Read More