ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. പൂഞ്ഞാർ തലനാട് നെല്ലുവേലിൽ ആശിഷ് സോണി(26)യെയാണ് അറസ്റ്റിലായത്. നാഗന്പടം ബസ് സ്റ്റാൻഡിൽവച്ചു പരിചയപ്പെട്ട പെണ്കുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കുറിച്ചി ഭാഗത്തുള്ള കപ്പത്തോട്ടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാൾ പാലാ, ഏറ്റുമാനൂർ, ഗാന്ധിനഗർ, കളമശേരി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണകേസിലും പ്രതിയാണ്. ചിങ്ങവനം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അബ്ദുൾ ജലീൽ, വിപിൻ ചന്ദ്രൻ, എം.എസ്. ഷെറി, സിപിഒമാരായ ഡെന്നി പി. ജോമി, സന്തോഷ് എന്നിവർ ചേർന്ന് തലനാട് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Kottayam
കോട്ടയത്ത് ഇനി ലഭിക്കാനുള്ളതു 96 സ്രവ സാംപിൾ ഫലങ്ങൾ; പായിപ്പാട് 12-ാംവാർഡിൽ ജാഗ്രതാ നിർദേശം
കോട്ടയം ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 96 സ്രവ സാംപിൾ പരിശോധന ഫലങ്ങൾ. ഇന്നലെ പരിശോധയ്ക്ക് അയച്ചതു 83 പേരുടെ സ്രവ സാംപിളാണ്. ഇന്നലെ 63 പേരുടെ പരിശോധന ഫലമാണ് പുറത്തു വന്നത്. ഇതിൽ രണ്ടെണ്ണമാണ് പോസിറ്റീവായത്. ഇന്നലെ 314 പേർക്കു ഹോം ക്വാറന്റയിൻ നിർദേശിച്ചു. ഇവർ മുഴുവനും ഇതര സംസ്ഥാനത്തുനിന്നും ജില്ലയിലേക്ക് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സന്പർക്ക പട്ടികയിലോ സെക്കൻഡറി കോണ്ടാക്റ്റിലോ ആരെയും ഇന്നലെ കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ 12 പേരാണ് ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നത്. മീനടത്തും സമീപ പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മീനടം സ്വദേശിനിയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് ആവശ്യ സാധനങ്ങളുടെ കടകൾ ഒഴികെ ഇന്നലെ തുറന്ന കടകൾ പോലീസ് എത്തി അടപ്പിച്ചിരുന്നു. മാളികപ്പടി മുതൽ പുത്തൻപുരപ്പടി വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളാണ് അടപ്പിച്ചത്.…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ ആരോഗ്യനില തൃപ്തികരം
ഗാന്ധിനഗർ: കോവിഡ് 19 ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശിയുൾപ്പെടെ 11പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ. തൊണ്ട വേദനയെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്പതിനാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്നു ആരോഗ്യനില മോശമാകുകയും മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അതേ സമയം വ്യാഴാഴ്ച രോഗബാധിതരായി എത്തിയ കോട്ടയം സ്വദേശിനിയായ 78 കാരി, ചങ്ങനാശേരി സ്വദേശിയായ 42 കാരൻ, നീണ്ടൂർ കാരനായ 31കാരൻ എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ സ്രവ സാംപിൾ ഇന്നലെ ശേഖരിച്ചു. കോതനല്ലൂരിൽ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇവർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിലും ഇവരിൽ നിന്ന് ശേഖരിച്ച സ്രവ സാംപിൾ പരിശോധന ഫലം ലഭിച്ചപ്പോൾ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൂന്നു പേരേയും മെഡിക്കൽ കോളജിൽ…
Read Moreമഹാരാഷ്ട്രയിൽ നിന്ന് ഏഴംഗ സംഘം കോട്ടയത്ത്; ബന്ധുക്കളെ വീട്ടിലിറക്കി തിരികെ പോകുന്നതിനിടെ നാട്ടുകാർ ഇടപെട്ടു; ഒടുവിൽ എല്ലാവരേയും ക്വാറന്റൈനിലാക്കി ആരോഗ്യവകുപ്പ്
കോട്ടയം: മഹാരാഷ്്ട്രയിൽ നിന്നു കോട്ടയത്ത് എത്തിയ ഡോക്്ടർ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ ഗാന്ധിനഗർ പോലീസ് ആരോഗ്യവകുപ്പും ചേർന്നു ക്വാറന്റൈനിലാക്കി. ഇന്നു രാവിലെയാണ് മഹാരാഷ്ട്രയിൽ നിന്നും രണ്ടു പുരുഷൻമാരും കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ഏഴംഗ സംഘം കോട്ടയം സംക്രാന്തിയിൽ എത്തിയത്. മഹാരാഷ്്ട്രയിൽ ജോലി ചെയ്യുന്ന ഡോക്ടറെയും ഭാര്യയെയും മക്കളെയും വീട്ടിലെത്തിക്കുന്നതിനു വേണ്ടിയാണ് സംഘം മഹാരാഷ്്ട്രയിൽ നിന്നും സ്കോർപിയോയിൽ കോട്ടയത്ത് എത്തിയത്. ഇവരെ വീട്ടിലിറക്കിയശേഷം തിരികെ മടങ്ങുന്പോഴാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം ആരോഗ്യവകുപ്പിലും ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും അറിയിച്ചു. തുടർന്നു പോലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി ഏഴു പേരെയും ക്വറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
Read Moreകൂട്ടിലല്ല, കാട്ടിലാണ് വളരേണ്ടത്; കോട്ടയം പാറമ്പുഴയിൽ വിരിഞ്ഞ പാമ്പിൻ കുഞ്ഞുങ്ങൾ പമ്പാ വനത്തിലേക്ക്
കോട്ടയം: പാറന്പുഴ ഫോസ്റ്റ് ഓഫീസിൽ മുട്ട വിരിഞ്ഞിറങ്ങിയ 22 പെരുന്പാന്പിൻ കുഞ്ഞുങ്ങളെ ഒരാഴ്ചയ്ക്കുശേഷം പന്പാ വനത്തിൽ തുറന്നു വിടും. പാറന്പുഴ ഫോറസ്റ്റ് ഓഫീസിലെ സ്പെഷൽ ഇൻസ്പെക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ വിഭാഗത്തിലാണു ഞായറാഴ്ച രാത്രി മുതൽ പാന്പിൻ മുട്ടകൾ വിരിയാൻ തുടങ്ങിയത്. ഏകദേശം ഒരു മാസം മുന്പ് കാവാലം കൃഷ്ണപുരത്തിനു സമീപത്തെ ആളോഴിഞ്ഞ പറന്പിൽനിന്നാണ് ഫോറസ്റ്റ് വിഭാഗത്തിനു പെരുന്പാന്പിനെ മുട്ടകൾ ഉൾപ്പെടെ കിട്ടിയത്. തുടർന്നു പാന്പിനെയും മുട്ടകളെയും ചാക്കിലാക്കി ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. മുട്ടയോടു കൂടി കിട്ടുന്ന പാന്പുകളെ രണ്ടു ദിവസത്തിനകം തുറന്നുവിടണമെന്ന നിയമമനുസരിച്ചു പെരുന്പാന്പിനെ എരുമേലി വനത്തിലേക്ക് തിരിച്ചയച്ചു. 27 ദിവസം മുട്ട ഓഫീസിൽ സൂക്ഷിച്ചു. പല്ലി, ചെറിയ പുൽച്ചാടി എന്നിവയൊണു പാന്പിൻകുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകുന്നത്. സ്പെഷൽ ഇൻസ്പെക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ ഓഫീസിലെ വാച്ചർ കെ.എ. അബീഷ്, എസ്എഫ്ഒ ജയേന്ദ്രകുമാർ, ഡ്രൈവർ ബിനോയി, സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണു മുട്ടകൾ…
Read Moreസ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അരലക്ഷത്തിന്റെ മുക്കുപണ്ടം തട്ടിപ്പ്; യുവാവ് പോലീസ് പിടിയിൽ
ഗാന്ധിനഗർ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്ത യുവാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇടുക്കി വാകത്താനത്ത് ബോബി ഫിലിപ്പിനെയാണ് (32)യാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുന്പ് ആർപ്പുക്കരവില്ലൂന്നി ഭാഗത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥപനത്തിൽ മൂന്നു പവന്റെ മുക്കുപണ്ടം പണയം വച്ച് അരലക്ഷം രൂപാ കൈവശപ്പെടുത്തിയ കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരിന്നു. കഴിഞ്ഞ ദിവസം ഡിവൈഎസ്പി ആർ. ശ്രീകുമാറിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നു തൊടുപുഴയിൽനിന്നും ഇയാളെ പിടികൂടുകയായിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ സമാനമായ നിരവധി കേസുകൾ ഇയാൾക്കെതിരേയുണ്ടെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ ക്ലീറ്റസ് കെ.ജോസഫ് രാഷ്ട്രദീപികയോടു പറഞ്ഞു. എസ്എച്ച്ഒയെ കൂടാതെ എസ്ഐ കെ. ദീപക്, എഎസ്ഐ എം.പി. സജി, സിപിഒമാരായ ഷൈൻ അനീഷ്, രാഗേഷ് എന്നിവരുടെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് സ്ഥിരീകരിച്ച ഏഴ് മാസം ഗർഭിണിയായ യുവതി രോഗ വിമുക്തിയായി
ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഴവൂർ സ്വദേശിനിയും ഏഴു മാസം ഗർഭിണിയുമായ 29 കാരി രോഗവിമുക്തയായി. ബുധനാഴ്ച ഇവരുടെ രണ്ടു വയസുള്ള മകൻ രോഗവിമുക്തിയായിരുന്നു. ഇന്നു ഉച്ചയ്ക്ക് 12നു പരിശോധന ഫലം നെഗറ്റീവ് ആണെന്നു ചികിത്സാ വിഭാഗം മേധാവി ഡോ.ആർ. സജിത്കുമാർ യുവതിയെ അറിയിക്കുകയായിരിന്നു. യുവതിയുടെ ഭർത്തൃമാതാവാണ് പരിചരണത്തിനായി ആശുപത്രിയിലുള്ളത്. അവരേയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അവരുടെ ഫലവും നെഗറ്റീവ് ആണ്. ഇന്നു വൈകുന്നേരം ഇവർ ആശുപത്രി വിടും.
Read Moreയാത്രക്കാരില്ല, കളക്ഷനുമില്ല, ബസ് സർവീസുകൾ നഷ്ടത്തിൽ; 31 വരെയുളള കളക്ഷൻ നോക്കിയ ശേഷം സർവീസെന്ന് ഉടമകൾ
കോട്ടയം: യാത്രക്കാരില്ല, കളക്ഷനുമില്ല. ജില്ലയിൽ ബസ് സർവീസ് കടുത്ത നഷ്ടത്തിലേക്ക്. ഇന്നലെയും 200 സ്വകാര്യ ബസുകളും 80 കഐസ്ആർടിസി ബസുകളും ജില്ലയിൽ സർവീസ് നടത്തി. ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയായാണ് സ്വകാര്യ ബസുകൾക്ക് ലഭിച്ചത്. കോവിഡ് ഭീതിയിൽ യാത്രക്കാർ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. ചില റൂട്ടുകളിൽ ബസുകളില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു. ഒന്നോ രണ്ടോ ബസുകൾ മാത്രം ഓടുന്ന റൂട്ടുകളുമുണ്ട്. തിങ്കളാഴ്ച മുതൽ 300 ബസുകൾ നിരത്തിലിറങ്ങും. 31 വരെ സർവീസ് തുടർന്നശേഷം കളക്ഷനിൽ വർധനവില്ലെങ്കിൽ ഓട്ടം നിറുത്താൻ ഏറെപ്പേരും നിർബന്ധിതരാകും. അതേ സമയം കഐസ്ആർടിസി ബസുകൾക്ക് ഇന്നലെ വരുമാനത്തിൽ വർധനവുണ്ട്. മൂവായിരം രൂപ മുതൽ 4,500 രൂപ വരെ ചില റൂട്ടുകളിൽ കളക്ഷൻ ലഭിച്ചു. കോട്ടയം-പൊൻകുന്നം- മുണ്ടക്കയം, കോട്ടയം-പാലാ-ഈരാറ്റുപേട്ട റൂട്ടുകളിലാണ് കൂടുതൽ കളക്ഷൻ. മിനിമം ആറായിരം രൂപ ലഭിച്ചാൽ മാത്രമേ ബാധ്യതയില്ലാതെ കഐസ്ആർടിസിക്കു…
Read Moreബസുകളിൽ സാമൂഹ്യ അകലം പാലിക്കുന്നില്ല; നിർദേശങ്ങൾ ലംഘിച്ചാൽ പിഴ ഇടാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്
കോട്ടയം: സ്വകാര്യ ബസുകളിലെ യാത്രക്കാർ സാമൂഹിക അകലം പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമായ ബസുകളിൽ സാമൂഹിക അകലം പാലിക്കാൻ വേണ്ടി കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇവയെല്ലാം ലംഘിച്ചാണ് പൊതുജനങ്ങൾ യാത്ര ചെയ്യുന്നത്. പല സ്വകാര്യ ബസുകളിലും സീറ്റു നിറഞ്ഞും യാത്രക്കാർ നിന്നുമാണ് സർവീസ് നടക്കുന്നത്. രണ്ടുപേർക്കുള്ള സീറ്റിൽ ഒരാളും മൂന്നു പേർക്കുള്ള സീറ്റിൽ രണ്ടുപേരുമാണ് യാത്ര ചെയ്യേണ്ടത്. യാത്രക്കാരെ നിർത്തിക്കൊണ്ടു യാത്ര ചെയ്യാനും പാടില്ല. ഈ നിർദേശങ്ങൾ അനുസരിക്കാതെയാണ് സർവീസ് നടക്കുന്നത്. പ്രായമുള്ളവരും സ്ത്രീകളും ബസിൽ ഓടിക്കയറാനും സീറ്റ് കണ്ടെത്താനും പലപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ പൊതുവേ കുറവമാണ്. അതുകൊണ്ടുതന്നെ ജോലി കഴിഞ്ഞെത്തുന്നവർക്കും യാത്രക്കാർക്കും മറ്റു യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. അതാണ് വൈകുന്നേരങ്ങളിൽ ബസുകളിലെ തിരക്കിനു…
Read Moreകൈയുടെ വിരലിനേറ്റ ചെറിയ പരിക്ക് തുണയായി; ബ്ലെസി വീട്ടിലെത്തി, ക്വാറന്റൈനിലായി
പത്തനംതിട്ട: രണ്ടരമാസം വിദേശത്ത് ലോക്ക്ഡൗണിൽപെട്ടുപോയ സംവിധായകൻ ബ്ലെസി കുറ്റപ്പുഴയിലെ വീട്ടിലെത്തി ക്വാറന്റൈനിലായി. കൈയുടെ വിരലിനേറ്റ ചെറിയ പരിക്കു കാരണം പ്ലാസ്റ്ററിട്ടിരിക്കുന്നതിനാൽ അദ്ദേഹത്തെ വീട്ടിൽ ക്വാറന്റൈനീലാകാൻ അനുമതി നൽകുകയായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ’ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട ഷൂട്ടിംഗിന് കഴിഞ്ഞ മാർച്ച് ഒന്പതിന് പുലർച്ചെയാണ് വിദേശത്തേക്കു പുറപ്പെട്ടത്. രണ്ടുമാസത്തിലേറെയായി ജോർദാനിലാണ് 58 അംഗ സിനിമാ സംഘം കുടുങ്ങിയത്. ഏറെ പ്രതിസന്ധിയിലൂടെയാണ് സംഘം അവിടെ കടന്നുപോയതെന്ന് ബ്ലെസി പറഞ്ഞു. ഇടയ്ക്ക് ഷൂട്ടിംഗ് മുടങ്ങി. പിന്നീട് ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ പുനരാരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. അഭിനേതാക്കളിൽ പലരും മറ്റു സ്ഥലങ്ങളിൽ പെട്ടുപോയതിനാൽ എല്ലാവർക്കും എത്താനായില്ല. അൾജിരീയയിൽ അടക്കം ഇനി ചിത്രീകരണം നടത്തേണ്ടതുണ്ട്. നായകൻ പൃഥ്വിരാജ് അടക്കം സംവിധായകനോടൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ നാട്ടിലേക്കു മടങ്ങാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. വിദേശത്തെ കനത്ത ചെലവുകളും സംഘത്തെ വലച്ചു. ഭീമമായ തുക വിമാനച്ചാർജ് നൽകിയാണ്…
Read More