പൊൻകുന്നം: കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ സ്നേഹം പിടിച്ചു പറ്റി കാവലായി ജാക്കി. അഞ്ചുമാസം മുന്‍പ് ഇവിടെയെത്തിയ ജാക്കിയെന്ന നായ ലോക്ക്ഡൗണിൽ ഓടാതെ കിടക്കുന്ന ബസുകൾക്കും ഡിപ്പോയ്ക്കും സംരക്ഷകനായുണ്ട്. രാത്രി രണ്ടു ജീവനക്കാർ മാത്രം സുരക്ഷാച്ചുമതലയിലുള്ളപ്പോൾ ശരിക്കും ജാക്കിയാണ് കാവലിന് തുണ. അപരിചിതർ ഡിപ്പോവളപ്പിലേക്ക് കയറിയാൽ അപ്പോൾ തന്നെ ജാക്കി പ്രതികരിക്കും. ജീവനക്കാരോടെല്ലാം ജാക്കി ഇണങ്ങിയിട്ടുണ്ട്. ജീവനക്കാർ തങ്ങളുടെ ആഹാരത്തിലൊരു പങ്ക് ജാക്കിക്ക് നൽകുന്നുണ്ട്. അവരുടെ സ്നേഹത്തിന് നന്ദിയോടെ ഡിപ്പോയുടെ സംരക്ഷകനായി മാറിയതാണ് ജാക്കി. ലോക്ക്ഡൗണ്‍ സമയത്തും ജീവനക്കാർ സമീപത്തെ ഇറച്ചിക്കടകളിൽ നിന്ന് ജാക്കിക്ക് ആവശ്യമായ ഭക്ഷണം എത്തിച്ച് നൽകി. മറ്റെങ്ങോട്ടും പോവില്ല, രാവും പകലും ഡിപ്പോയ്ക്കുള്ളിൽ ചുറ്റിത്തിരിഞ്ഞ് കാവൽഡ്യൂട്ടി കൃത്യമായി നിർവഹിക്കുകയാണ് ജാക്കി.
Read MoreCategory: Kottayam
കോവിഡ്-19 ; കോട്ടയം ജില്ലയിൽ നിന്ന് അന്തർസംസ്ഥാന യാത്രാനുമതി മൂന്നു വിഭാഗങ്ങൾക്കു മാത്രമെന്ന് ജില്ലാ കളക്ടർ
കോട്ടയം: കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ കോട്ടയം ജില്ലയിൽനിന്ന് സംസ്ഥാനത്തിന് പുറത്തേക്കോ തിരികെയോ യാത്ര ചെയ്യുന്നതിന് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് അനുമതി നൽകുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രസവ ചികിത്സ ആവശ്യമുള്ള ഗർഭിണികൾ, അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടോ മരണാസന്നരായ അടുത്ത ബന്ധുക്കളെ ശുശ്രൂഷിക്കുന്നതിനോ യാത്ര ചെയ്യേണ്ടവർ, ഗുരുതര രോഗങ്ങൾക്ക് ചികിത്സ വേണ്ടവർ എന്നിവർക്കാണ് മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ അനുമതി നൽകുക. അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്കായി മറ്റു ജില്ലകളിലേക്കും തിരിച്ചും യാത്രാനുമതി തേടുന്നതും ഒഴിവാക്കണമെന്ന് കളക്ടർ നിർദേശിച്ചു. അടിയന്തര യാത്ര ആവശ്യമുള്ളവർ http://covid19jag ratha.kerala.nic.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ കോട്ടയം: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. കൊറോണ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കാൻ അക്ഷയ സംരംഭകരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Read Moreസഹായഹസ്തം വായ്പ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല തെളിയിച്ച് മഹിളാ കോണ്‍ഗ്രസ്
കോട്ടയം: ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുമെന്ന് സർക്കാർ പ്രഖ്യാപിച്ച സഹായ ഹസ്തം വായ്പാ പദ്ധതി മാനദണ്ഡങ്ങൾ ലഘൂകരിച്ച് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല തെളിച്ചു. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് കുടുംബശ്രീ വഴി 2000 കോടി രൂപാ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയിൽ കർശനമായ വായ്പാ വ്യവസ്ഥകളും നിബന്ധനകളും ഉൾപ്പെടുത്തിയതിനാൽ എത്ര പേർക്ക് ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകൾക്ക് വായ്പ ലഭ്യമാക്കുന്നതിന് പദ്ധതിയിലെ നിബന്ധനകളും വ്യവസ്ഥകളും ലഘൂകരിക്കുന്നതിന് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മഹിളാ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ഭവനങ്ങളിൽ ദീപം തെളിച്ചാണ് പ്രതിഷേധിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ സുധാ കുര്യൻ, ആശാ സനൽ, രാജലക്ഷമി, ട്രഷറർ ലീലമ്മ ജോസ്, ജനറൽ സെക്രട്ടറിമാരായ അഡ്വ. യു.വഹീദ, ശ്രീകുമാരി…
Read Moreപ്രവാസികളുമായി എംപിയുടെ ഓണ്‍ലൈൻ മീറ്റിംഗ്; ഒരു ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ
കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഓണ്‍ലൈൻ മീറ്റിംഗിൽ ഒമാനിലെ പ്രവാസികൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ. ഒമാനിലെ പ്രവാസി സമൂഹം നിരവധി ആവശ്യങ്ങൾ ഓണ്‍ലൈൻ വീഡിയോ മീറ്റിംഗിലൂടെ ഉന്നയിച്ചു. ആവശ്യങ്ങൾ എല്ലാം ക്രോഡീകരിച്ചു പ്രധാനമന്ത്രിക്ക് തോമസ് ചാഴികാടൻ എംപി ഇ മെയിൽ അയച്ചു. ഒരു ദിവസത്തിനുള്ളിൽ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടായി. പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങൾ പ്രധാന മന്ത്രി നേരിട്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി സംസാരിച്ചതിനെത്തുടർന്ന് പ്രവാസികളുടെ അടിയന്തര ആവശ്യങ്ങളിൽ വേണ്ട സഹായം നൽകുന്നതിന് നിർദേശം നൽകുകയും ചെയ്തതായി വിദേശകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ടി. വി. നാഗേന്ദ്രപ്രസാദ് ഇ മെയിലിലൂടെ തോമസ് ചാഴികാടൻ എംപിയെ അറിയിച്ചു. തോമസ് ചാഴികാടൻ എംപി തിങ്കളാഴ്ച ഒന്‍പതു മണിക്കൂറോളമാണ് 32 രാജ്യങ്ങളിലെ 427 പ്രവാസികളുമായി ഓണ്‍ലൈനിൽ ആശയവിനിമയം നടത്തിയത്. ഓഷ്യാന – ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക,…
Read Moreലോക്ഡൗണിനെ മറികടക്കാൻ കെഎസ്ആർടിസി ജാഗ്രതയിൽ; ടിക്കറ്റ് മെഷീനുകളിലെ ബാറ്ററിക്ക് തകരാറു വരാതിരിക്കാൻ മൂന്നു ദിവസം കൂടുമ്പോൾ ചാർജ് ചെയ്ത് ജീവനക്കാർ
പാലാ: കഴിഞ്ഞ ഒരു മാസമായി ലോക്ഡൗണിലാണ് കെഎസ്ആർടിസി. ലോക് ഡൗണിലും ടിക്കറ്റ് മെഷീനുകൾ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ മറക്കുന്നില്ല. മൂന്നുദിവസം കൂടുന്പോൾ ഓഫീസിലെ ജീവനക്കാരനെത്തി ഡിപ്പോകളിലെ ടിക്കറ്റ് മെഷീനുകൾ എല്ലാം ചാർജ് ചെയ്യും. ടിക്കറ്റ് മെഷീന്റെ ബാറ്ററിക്കു തകരാറു സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചാർജിംഗ് നടത്തിയില്ലെങ്കിൽ മെഷീനുകൾ തകരാറിലാകും. സർവീസ് ആരംഭിക്കുന്പോൾ പിന്നെ ടിക്കറ്റ് റാക്കർ ഉപയോഗിക്കേണ്ടി വരും. ഇതിനാണ് മൂന്നു ദിവസം കൂടുന്പോൾ ഉദ്യോഗസ്ഥർ ചാർജിംഗ് നടത്തുന്നത്. ലോക്ഡൗണിലാണെങ്കിലും ബസുകൾക്ക് തകരാറുകൾ വരാതിരിക്കാനായി മെക്കാനിക്കൽ ജീവനക്കാർ മൂന്നു ദിവസം കൂടുന്പോൾ ബസ് സ്റ്റാർട്ട്ചെയ്തു നിർത്തി ബാറ്ററിക്കു തകരാറു വരാതെ നോക്കുന്നുണ്ട്. ഡിപ്പോകളിൽ എടിഒ, കണ്ട്രോളിംഗ് ഇൻസ്പെക്ടർ, സെക്യൂരിറ്റി, മെക്കാനിക്കൽ ജീവനക്കാർ എന്നിവരാണ് എത്തുന്നത്.
Read Moreഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നുവെന്ന് പരാതി
ഏറ്റുമാനൂർ: ലോക്ക്ഡൗണ്‍ കാലത്തെ പ്രത്യേക സാഹചര്യം കാണക്കിലെടുത്തു ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി നാട്ടുകാരുടെ പരാതി. ഒഴിഞ്ഞ പറന്പുകൾ കേന്ദ്രീകരിച്ചാണ് ഇവർ സംഘം ചേരുന്നത് എന്നാണു നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഐടിഐയ്ക്കു പുറകിലെ പറന്പിൽനിന്നു പോലീസിനെ കണ്ടു യുവാക്കൾ ബൈക്കുകൾ ഉപേക്ഷിച്ചു ഓടി രക്ഷപെട്ടത് സംശയത്തിന് ഇടയാക്കി. എന്നാൽ ലോക്ക്ഡൗണ്‍ ആയതിനാൽ കഞ്ചാവ് മാഫിയ ഇപ്പോൾ അത്ര ശക്തമല്ലെന്നാണ് ഏറ്റുമാനൂർ എക്സൈസ് പറയുന്നത്. നിലവിലെ സാഹചര്യം കാണാക്കിലെടുത്തു മുഴുവൻ സമയങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ടെന്ന് എക്സൈസ് അറിയിച്ചു. മുൻപ് കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റുമാനൂരിലെ വിവിധ സ്ഥലങ്ങളിൽ എക്സൈസ് പരിശോധന നടത്തുന്നുണ്ട്. നിലവിൽ വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇപ്പോൾ കഞ്ചാവ് കടത്തിനുള്ള സാഹചര്യം കുറവാണെന്നും എക്സൈസ് പറയുന്നു. ആളുകൾ പുറത്തിറങ്ങുന്നത് കുറവായതിനാൽ ഇവരെ പെട്ടന്നു തിരിച്ചു അറിയാൻ കഴിയുമെന്നു എക്സൈസ് പറയുന്നു.…
Read Moreഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയത്തും ഇടുക്കിയിലും ഇളവില്ല; പോലീസ് പരിശോധന വീണ്ടും ശക്തമാക്കി
കോട്ടയം: കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങളിൽ ഇളവില്ല. പോലീസ് പരിശോധന വീണ്ടും ശക്തമാക്കി. കഴിഞ്ഞദിവസം ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇന്നലെ പൊതുജനം കൂട്ടത്തോടെ നിരത്തിലിറങ്ങിയതും ഇളവുകളിൽ കേന്ദ്രസർക്കാർ എതിർത്തതും ലോ ഡൗണ്‍ വീണ്ടും കർശനമാക്കി. ഞായറാഴ്ച രാത്രിയോടെ പോലീസ് പരിശോധനാ കേന്ദ്രങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ ഇന്നു രാവിലെ മുതൽ പോലീസ് വീണ്ടും ഇതേസ്ഥലങ്ങളിൽ വീണ്ടും വാഹന പരിശോധന ശക്തമാക്കി. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു കർശന നിയന്ത്രമുണ്ട്. ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും. കഴിഞ്ഞദിവസം നിരവധി നിയന്ത്രണങ്ങൾ പിൻവലിച്ചെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ വീണ്ടും നിർദേശങ്ങൾ മാറ്റുകയായിരുന്നു. കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ഇന്നു നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിൽ മാറ്റം…
Read Moreകോട്ടയം തിരക്കിലേക്ക്..! ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ്; രാവിലെ മുതൽ ജില്ലയിലെ റോഡുകളിൽ പോലീസ് പരിശോധനയില്ല
കോട്ടയം/ചങ്ങനാശേരി: ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ കോട്ടയം നഗരം ഉണർന്നു തുടങ്ങി. ജില്ലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ഇന്നു തുറന്നു പ്രവർത്തിക്കുന്നതു ശുചീകരണങ്ങൾക്കു വേണ്ടിയാണ്. ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും തുറന്ന ശേഷം ഇവിടങ്ങൾ അണുവിമുക്തമാക്കി വരികയാണ്. ഇതിനുശേഷം മാത്രമേ നാളെ മുതൽ കച്ചവടസ്ഥാപനങ്ങൾ തുറന്നു വ്യാപാരം നടത്താൻ അനുവദിച്ചിട്ടുള്ളു. അതേസമയം റോഡിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഭൂരിഭാഗം സ്വകാര്യ വാഹനങ്ങളും റോഡിലിറങ്ങിയിട്ടുണ്ട്. ജില്ലയിലെ വിവിധ റോഡുകളിലുണ്ടായിരുന്ന പോലീസ് പരിശോധനയും ഇന്നു രാവിലെ മുതൽ പിൻവലിച്ചിട്ടുണ്ട്. അതേസമയം ഗ്രീൻ സോണിൽപ്പെട്ട കോട്ടയം ജില്ലയിൽ ഇളവുകൾ നടപ്പിൽ വരുന്നത് ഇന്നോ നാളെയോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാത്തതാണ് ജനങ്ങൾ കൂടുതലായി നിരത്തുകളിൽ ഇറങ്ങാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകൾക്കുശേഷം ഇന്നു തുറന്നിരിക്കുന്ന സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം അടയ്ക്കണമെന്നും നാളെ മുതൽ മാത്രമേ കടകളിൽ വ്യാപാരം നടത്താൻ അനുമതിയുള്ളുവെന്നും…
Read Moreനിരനിരയായി മുപ്പതോളം ബോട്ടുകൾ; ലോക്ക് ടൗണിൽ കിടന്ന് നശിക്കാതിരിക്കാൻ സ്റ്റാർട്ടാക്കുന്നതിനിടെ ഹൗസ് ബോട്ടിന് തീ പിടിച്ചു; നാട്ടുകാരുടെ ഇടപെടൽ തുണയായെന്ന് ബോട്ട് ഉടമകൾ
കുമരകം: ചീപ്പുങ്കൽ പാലത്തിനു സമീപം തോട്ടരികിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ‘’കാനനവാസൻ’’ എന്ന വിരിപ്പുകാല സ്വദേശി അനീഷിന്റെ ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. തോടിന്റെ വടക്കേകരയിൽ കെട്ടിയിട്ടിരുന്ന ബോട്ടിൽനിന്ന് തീയും പുകയും ഉയർന്നതു കണ്ടപ്പോൾ തെക്കേ കരയിൽനിന്ന് വള്ളങ്ങളിലെത്തിയ നാട്ടുകാർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. തുടർന്ന് കോട്ടയത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് ഹൗസ് ബോട്ട് തോടിന്റെ മറുകരയിൽ സൗകര്യപ്രദമായ സ്ഥലത്ത് എത്തിച്ച് തീ അണക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ കാരണം ഹൗസ് ബോട്ടുകളെല്ലാം പല സ്ഥലങ്ങളിലായി കെട്ടിയിട്ടിരിക്കുകയാണ്. ചീപ്പുങ്കലിൽ തന്നെ മുപ്പതോളം ഹൗസ് ബോട്ടുകൾ നിരനിരയായി കിടക്കുകയാണ്. ജീവനക്കാർ എല്ലാ ദിവസവും ഇവ സ്റ്റാർട്ടാക്കുക പതിവാണ്. ഇന്നലെ രാവിലെ ഈ ബോട്ട് പ്രവർത്തിപ്പിച്ചപ്പോൾ എൻജിനിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറും മറ്റും…
Read Moreവേനൽ കനക്കുന്നു; തോടുകളും ജലാശയങ്ങളും വറ്റി വരണ്ടു; കുടിവെള്ളത്തിനായി നെട്ടോട്ടമോടി കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ
കടുത്തുരുത്തി: കടുത്ത വേനൽ വറുതിയിൽ നാട് വലയുന്നു. തോടുകളും ജലാശയങ്ങളും വറ്റി വരണ്ടു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. ഉയർന്ന പ്രദേശങ്ങളോടൊപ്പം താഴ്ന്ന പ്രദേശങ്ങളിലേയും കിണറുകളും കുളങ്ങളും മറ്റു ജലാശയങ്ങളും വറ്റിവരണ്ടത് ഏറെ ദുരിതമായി. കടുത്ത വേനൽ ചൂടിൽ പടിഞ്ഞാറൻ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു വരികയാണ്. ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസായ വലിയതോട്ടിലേയും ചുള്ളിത്തോട്ടിലേയും വെള്ളം വറ്റി അടിതട്ട് വരെയെത്തിയത് പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പും താഴ്ത്തി. ഉയർന്ന പ്രദേശങ്ങളിൽ ഡിസംബർ മാസം മുതൽ കുടിവെള്ളം കിട്ടാനില്ലാത്തതിനാൽ കുടിവെള്ള വിതരണക്കാരിൽനിന്നു വെള്ളം വിലയ്ക്കു വാങ്ങുകയാണ്. തോടുകളും ജലാശയങ്ങളും വറ്റി വരണ്ടത് പാടശേഖരങ്ങളിൽ പച്ചക്കറി കൃഷിയ്ക്കിറങ്ങിയവരെയും വലയ്ക്കുകയാണ്. കടുത്ത ചൂടിൽ പാടത്തും പറന്പിലും നട്ടിരുന്ന വാഴ, പച്ചക്കറി കൃഷികൾ കരിഞ്ഞുണങ്ങി. കടുത്ത ചൂടിൽ പാലുത്പാദനം…
Read More