കോട്ടയം: മഴയിലും കാറ്റിലും വീണുപോയ നെല്ല് നാട്ടുകാർക്ക് നൽകി കർഷകർ. മുട്ടന്പലം മണ്ണുകേരി, ചേരിയ്ക്കൽ പാടശേഖരത്തിലെ നെല്ലാണ് കാറ്റിലും മഴയിലും വീണു തൊണ്ടു പഴുത്ത് നശിച്ചത്. കുന്നിൻ ചെരുവിനോടു ചേർന്നുള്ള പാടശേഖരമായതിനാൽ മഴയിൽ ശക്തമായ വെള്ളം പാടത്തത്തി. നെൽക്കതിർ മൂടി വെള്ളം വന്നതോടെ നെല്ലിന്റെ തൊണ്ട് ചീഞ്ഞ് പഴുത്തു. നെൽക്കതിർ കിളിർക്കാനും തുടങ്ങി. സമയത്ത് കൊയ്ത്ത് യന്ത്രം കിട്ടാത്തതിനാലും എത്തിയ കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ സാധിക്കാത്തതിനാലും കർഷകർക്ക് ഏക്കറുകണക്കിനെ പാടത്തെ നെല്ല് കൊയ്തെടുക്കാൻ സാധിച്ചില്ല. 37 ഏക്കർ പാടശേഖരത്തെ 10 ഏക്കർ മാത്രമാണ് കർഷകർക്ക് കൊയ്തെടുക്കാനായത്. ഇടയ്ക്ക് വീണ്ടും മഴയും കാറ്റുമെത്തിയതോടെ നാട്ടുകാരോടു നെൽ കൊയ്തെടുത്തോളാൻ കർഷകർ പറഞ്ഞു. ഇതോടെ പ്രദേശവാസികൾ നെല്ല് കൊയ്തെടുക്കാൻ തുടങ്ങി. ലോക്ക് ഡൗണ്‍ കാലമായതിനാൽ പ്രദേശവാസികൾക്ക് നെല്ല് കൊയ്തെടുക്കാൻ സമയവും ലഭിച്ചു. നെല്ല് വീണുപോയതോടെ കർഷകർക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. ലക്ഷങ്ങൾ…
Read MoreCategory: Kottayam
നെഞ്ചിടിപ്പിന്റെ 25 മണിക്കൂറുകൾ ! ആറാം ഹൃദയസ്പന്ദനത്തിൽ കോട്ടയം…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയത്തിലേക്ക്. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയെന്ന നിലയിലും, ആറ് ഹൃദയ ശസ്ത്രക്രിയ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്ത സർക്കാർ ആശുപത്രിയെന്ന നിലയിലും കോട്ടയം മെഡിക്കൽ കോളജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. പത്തനംതിട്ട സ്വദേശി പൊടിമോൻ, എറണാകുളം ഇടക്കൊച്ചി സ്വദേശി ബഷീർ, വയനാടുകാരനായ ബാലൻ, തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി സുബ്രഹ്മണ്യൻ, ചങ്ങനാശേരി നാലുകോടി സ്വദേശി സജീവ് ഗോപി എന്നിവർക്കാണ് മുന്‍പ് ഹൃദയം മാറ്റിവച്ചത്. എല്ലാ ശസ്ത്രക്രിയകളും ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു. ഇന്നലെ നടന്ന ശസ്ത്രക്രിയയിൽ ഡോ. ഷാജി പാലങ്ങാടൻ, ഡോ. ശിവപ്രസാദ്, ഡോ. നിധീഷ്, ഡോ. ജോസഫ്, ഡോ. ആകാശ് ബാബു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. തോമസ്, ഡോ. മഞ്ജു, പെർഫ്യൂഷനിസ്റ്റുമാരായ രാജേഷ് മുള്ളൻകുഴി, മെൽവിൻ മാത്യു, ആഷിഷ് ജോഷ്, കണ്ണൻ, നഴ്സുമാരായ…
Read Moreഒന്നേമുക്കാൽ മണിക്കൂറിൽ 160 കിലോമീറ്റർ! വിപിൻ കുമാർ ആംബുലൻസ് പറപ്പിക്കുകയായിരുന്നു…
ഗാന്ധിനഗർ: ഒന്നേമുക്കാൽ മണിക്കൂറിൽ 160 കിലോമീറ്റർ യാത്ര. ഡ്രൈവിംഗ് ജീവിതത്തിൽ എന്നെന്നും ഈ പറക്കൽ ഓർമിക്കപ്പെടുമെന്ന് ’ഹാർട്ട് ഓഫ് കോട്ടയം’ ആബുലൻസ് ഡ്രൈവർ കോട്ടയം കാഞ്ഞിരം വഞ്ചിചാറ്റിൽ ചിറ വി.പി. വിപിൻ കുമാർ പറഞ്ഞു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച കല്ലന്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തെള്ളകം സ്വദേശി കെ.എൽ. ജോസിൽ തുന്നിച്ചേർക്കുന്നതിനായിരുന്നു ഈ അതിവേഗ യാത്ര. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് ഹൃദയം ഐസിൽ പൊതിഞ്ഞ കാസ്റോൾ ഇന്നലെ പുലർച്ചെ 3.30നു വാഹനത്തിൽ കയറ്റിയ ഉടൻ കോട്ടയത്തേക്കു തിരിക്കുകയായിരുന്നു. ഗതാഗതക്കുരുക്കില്ലാതിരുന്നതിനാൽ ഒന്നേമുക്കാൽ മണിക്കൂർ പിന്നിട്ടു പുലർച്ചെ 5.15നു മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിനു മുന്നിലെത്തിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 3.30നു മെഡിക്കൽ കോളജിൽനിന്നു ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ…
Read Moreകോട്ടയത്തെ ലോക്ക് ഡൗണ്‍ ഇളവുകൾ എന്തെല്ലാം? ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവും പോലീസ് ചീഫ് ജി. ജയ്ദേവും പറയുന്നു…
കോട്ടയം: ഇളവുകൾ നൽകുന്നത് ജില്ലയിൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി കോവിഡിനെ നിയന്ത്രിച്ചതുകൊണ്ടു മാത്രമാണ്. വീണ്ടും ജാഗ്രത ഇല്ലാതെ പ്രവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകുന്നതും സാനിറ്ററൈസ് ചെയ്യുന്നതും തുടരുക വേണം. =എല്ലാ കടകളും തുറക്കാമോ? എല്ലാ കടകളും തുറക്കാം. കടയിലുള്ളവരും കടയിലെത്തുന്നവരും ജാഗ്രതാനിർദേശങ്ങൾ പുലർത്തണം. =സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സർക്കാർ ഓഫീസുകൾ എല്ലാം പതിവു പോലെ പ്രവർത്തിക്കും. ഓഫീസിലെ ക്രമീകരണങ്ങളോടു സഹകരിക്കണം. =പൊതുഗതാഗതം പൊതുഗതാഗതം ജില്ലയ്ക്കുള്ളിൽ അനുവദിക്കും. സ്വകാര്യ ബസുടമകളുമായും കഐസ്ആർടിസിയുമായി ഇന്ന് ചർച്ച നടത്തും. ഇന്ന് തീരുമാനം ഉണ്ടാകും. =സ്വകാര്യ വാഹനങ്ങൾ സ്വകാര്യ വാഹനങ്ങൾക്ക് ഓടാം. പാസ് കരുതേണ്ടതില്ല. ഒറ്റ, ഇരട്ട നന്പർ നിബന്ധന കോട്ടയത്തുണ്ടാവില്ല. വാഹനങ്ങളുടെ അമിത സഞ്ചാരമുണ്ടായാൽ പോലീസ് നിയന്ത്രണം അനിവാര്യമായി വരും. ഓട്ടം ജില്ലയ്ക്കുള്ളിൽ പരിമിതം. അതിർത്തിക്കപ്പുറം…
Read Moreഅന്ത്യചുംബനംവരെ ഒഴിവാക്കി! അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മകൾക്കു ലഭിച്ചത് 20 മിനിറ്റ്… സംഭവം നെടുങ്കണ്ടത്ത്
നെടുങ്കണ്ടം: അമ്മയുടെ മൃതദേഹത്തിനുസമീപം മകൾക്ക് ചെലവഴിക്കാൻ അനുവദിച്ചത് 20 മിനിറ്റ്. അന്ത്യചുംബനംവരെ ഒഴിവാക്കി. തഞ്ചാവൂരിൽനിന്നും അമ്മയുടെ മരണവാർത്ത അറിഞ്ഞെത്തിയ തമിഴ്നാട് സ്വദേശിനിക്കാണ് ലോക്ക് ഡൗണിൽ 20 മിനിറ്റ് സമയം അനുവദിച്ചത്. ഇന്നലെ കന്പംമെട്ട് ചെക്ക് പോസ്റ്റിൽ എത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയും ഭർത്താവും മക്കളുമാണ് അമ്മയെ ഒരുനോക്ക് കാണാൻ അധികൃതരുടെ പക്കൽ യാചിച്ചത്. ഒടുവിൽ കരുണാപുരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കന്പംമെട്ട് പോലീസും അമ്മയെ കാണാൻ കർശനമായ ഉപാധികളോടെ 20 മിനിറ്റ് അനുവദിച്ചു. ഒരു മണിക്കൂറോളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്നവരും പ്രദേശത്തെ നിയന്ത്രണങ്ങളും നിരോധനാജ്ഞയും യുവതിയേയും കുടുംബത്തെയും മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ യുവതിയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അമ്മയെ കാണാൻ 20 മിനിറ്റ് അനുവദിച്ചത്. ഇതിനായി ആരോഗ്യ വകുപ്പ് ഇവർ എത്തിയ വാഹനത്തിൽ പ്രത്യേക ക്രമീകരണം…
Read Moreചിങ്ങവനത്ത് വ്യാജവാറ്റുകാരൻ പിടിയിൽ; കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു; ചാരയത്തിന് ലിറ്ററിന് 1000 രൂപ
കോട്ടയം: ചിങ്ങവനത്ത് നിന്നു പിടിയിലായ വ്യാജ വാറ്റുകാരൻ ചാരായം വില്പന നടത്തിയിരുന്നത് ലിറ്ററിനു 1000 രൂപയ്ക്കാണെന്ന് പോലീസ്. കുറിച്ചി എസ് പുരം പുലിക്കുഴിഭാഗത്ത് വാഴത്തോട്ടത്തിൽ ബിബിൻ കുമാറാ (35) ണു പിടിയിലായത്. 15 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. കോടയും വാറ്റ് ഉപകരണങ്ങളും മണ്ണിൽ കുഴികൾ ഉണ്ടാക്കിയശേഷം അവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അതിനുശേഷം കുഴികൾ കരിയില കൊണ്ടും പുല്ലു കൊണ്ടു മറച്ചിരിക്കുകയായിരുന്നു. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതനുസരിച്ച് ഇയാൾ രഹസ്യമായി ചാരായം എത്തിച്ചു നല്കുകയാണു ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, എസ്. അരുണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreലോക്ക്ഡൗൺ; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം 20 മുതൽ
കോട്ടയം: ലോക് ഡൗണിനെത്തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ 20 മുതൽ ജില്ലയിൽ വിതരണം ചെയ്യും. സംസ്ഥാന സർക്കാർ ഏപ്രിൽ മാസത്തിൽ അനുവദിച്ച റേഷന്‍ പുറമെയാണിത്. പ്രധാൻ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം എഎവൈ (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) റേഷൻ കാർഡുകൾക്ക് ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതമാണ് ലഭിക്കുക. എപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യ റേഷൻ വിതരണം ചെയ്യുന്നത്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് നിലവിൽ ലഭിക്കുന്ന റേഷനു പുറമെയാണിത്. ആളൊന്നിന് അഞ്ചു കിലോഗ്രാം അരിവീതം ഉപഭോക്താക്കൾ ചോദിച്ചു വാങ്ങണമെന്നും നിർദേശങ്ങൾക്കു വിരുദ്ധമായി റേഷൻ വിതരണം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പൊതു വിഭാഗം കാർഡ് ഉടമകൾക്ക് (നീല, വെള്ള കാർഡുകൾ) കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിപ്രകാരമുള്ള സൗജന്യ റേഷൻ…
Read Moreരാമപുരത്ത് ആശങ്ക പരത്തി ഡെങ്കിപ്പനി പടരുന്നു; ബോധവത്ക്കരണവുമായി ആരോഗ്യവകുപ്പ്; പഠനങ്ങൾക്കായി മെഡിക്കൽ സംഘവും
പാലാ: രാമപുരത്ത് ഡെങ്കിപ്പനി പടരുന്നു. പഞ്ചായത്തിലെ 15, 16 വാർഡുകളിലെ കൂടപ്പുലം പ്രദേശത്താണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 23നാണ് രാമപുരം സ്പെഷാലിറ്റി ആശുപത്രിയിൽ ആദ്യ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. തുടർന്നു നിരീക്ഷണം നടക്കുന്നതിനിടെ ഏപ്രിൽ 15 വരെയുള്ള ഇടവേളകളിൽ ഏഴു പേരാണ് രാമപുരത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ആറു പേർ ആശുപത്രിയിൽ ചികിത്സയിലും ഒരാൾ ആശുപത്രി വിടുകയും ചെയ്തു. വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര ഭാഗത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നു പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. പനിബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഇതിന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ ഡെങ്കിപ്പനി കണ്ടെത്തിയ കൂടപ്പുലം പ്രദേശം. കരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കുടക്കച്ചിറ ഭാഗത്തു അഞ്ചു പേർക്കും ഉഴവൂർ ടൗണ്‍ മേഖലയിൽ നാലാം വാർഡിൽ നാലു പേർക്കും കഴിഞ്ഞയാഴ്ച ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.…
Read Moreജില്ലയിൽ കെഎസ്ആർടിസിക്ക് പ്രതിദിനം 35 ലക്ഷം രൂപ നഷ്ടം; 90 സർവീസുകളുള്ള കോട്ടയം ഡിപ്പോയ്ക്ക് നഷ്ടം 10 ലക്ഷം രൂപ
കോട്ടയം: മാർച്ച് 23 മുതൽ ഓട്ടം നിലച്ചതോടെ ജില്ലയിൽ കെഎസ്ആർടിസിക്ക് പ്രതിദിന വരുമാനനഷ്ടം 35 ലക്ഷം രൂപ. ഇന്നലെ വരെ 10 കോടിയോളം രൂപയുടെ നഷ്ടമാണു വിവിധ ഡിപ്പോകളിലുള്ളത്. 90 സർവീസുകളുള്ള കോട്ടയം ഡിപ്പോയിൽ ദിവസം 10 ലക്ഷം രൂപയായിരുന്നു കളക്ഷൻ. പാലാ, ചങ്ങനാശേരി ഡിപ്പോകളിൽ അഞ്ചു ലക്ഷം വീതം ദിവസനഷ്ടം. എരുമേലി, പൊൻകുന്നം, വൈക്കം, ഈരാറ്റുപേട്ട ഡിപ്പോകൾക്ക് മൂന്നു ലക്ഷത്തോളം രൂപ ദിവസവും വരുമാനമുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് 15 ദിവസം മുൻപു മുതൽ യാത്രക്കാരുടെ എണ്ണത്തിലെ കുറവുമൂലം 40 ശതമാനം വരെ സർവീസുകൾ വിവിധ ഡിപ്പോകളിൽ റദ്ദാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താൽ 15 കോടി രൂപയോളം കുറവാണുണ്ടായിരിക്കുന്നത്. ഡിപ്പോകളിൽ ഏതാനും മെക്കാനിക്കൽ എൻജിനിയർമാർ ബസുകൾ ഇടയ്ക്കിടെ സ്റ്റാർട്ട് ചെയ്തിടുന്നതല്ലാതെ വർക്ക് ഷോപ്പുകൾ അടച്ചതിനാൽ അറ്റകുറ്റപ്പണികളും നടക്കുന്നില്ല. ഇന്റർ സ്റ്റേറ്റ് സർവീസ് ബസുകൾ ഉൾപ്പെടെ ജില്ലയിലെ ബസുകളെല്ലാം…
Read Moreആർപ്പുക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി എക്സൈസ്
ആർപ്പുക്കര: ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 130 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് അധികൃതർ പിടികൂടി നശിപ്പിച്ചു. ആർപ്പൂക്കര കരിപ്പൂത്തട്ട് – മണിയാപ്പറന്പ് റോഡിൽ സൂര്യ കവലയ്ക്ക് സമീപം തുരുത്ത് മാലിച്ചിറ കോളനിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ചാരായം വാറ്റുന്നതിനു തയാറാക്കിയിരുന്ന കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോട്ടയം എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ റേഞ്ച് ഇൻസ്പെക്്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കോട പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച് എക്സൈസ് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ ടി. അജിത്ത്, വി. വിനോദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എസ്. ദീപേഷ്, ജയിംസ് സിബി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Read More