ഇറച്ചിക്കടകളിൽ കൊള്ളവില; പോത്തിറച്ചിയെന്ന പേരിൽ കോട്ടയത്തെ ഇറച്ചി വ്യാപാരികൾ വിൽക്കുന്നത് കറവപറ്റിയ പശുക്കളെ; വ്യാപാരികൾക്കെതിരേ വ്യാപക പരാതി

കോട്ടയം: മീൻവിൽപന കുറഞ്ഞതോടെ മാട്ടിറച്ചിക്ക് വിൽപന കൂടിയ സാഹചര്യത്തിൽ അറവുശാലകളിൽ ഇറച്ചിക്ക് അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയുണ്ടാകും. ഒരു കിലോ മാട്ടിറച്ചിക്ക് 350-380 രൂപയാണ് നിലവിൽ വില. 320 രൂപ വിൽപന വിലയായി കഴിഞ്ഞയാഴ്ച ഭക്ഷ്യവകുപ്പ് നിശ്ചയിച്ചതിനുശേഷവും 50 രൂപയിലേറെ അധികവില വാങ്ങുന്നതായി പരക്കെ പരാതി ഉയർന്നു. മൂരികളെയും കറവ വറ്റിയ പശുക്കളെയും നാട്ടിൻപുറങ്ങളിൽനിന്നു വാങ്ങിയാണു പലയിടങ്ങളിലും അറുത്ത് പോത്തിറച്ചിയെന്ന പേരിൽ വിൽക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കി അമിതവില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു. ഈസ്റ്റർ, വിഷു സീസണിൽ അറവുമാടുകൾക്ക് ക്ഷാമമുണ്ടായതിന്‍റെ പേരിൽ വ്യാപാരികൾ വില വർധിപ്പിച്ചിരുന്നു. 330 രൂപയിൽനിന്ന് 380 രൂപവരെ അന്നു വർധിപ്പിച്ചപ്പോൾ ഭക്ഷ്യവകുപ്പ് ഇറച്ചിക്കടകളിൽ വില പ്രദർശിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഉത്സവ സീസണ്‍ കഴിഞ്ഞതിനുശേഷവും കൊള്ളവില തുടരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തര നടപടിക്ക് നിർദേശം.

Read More

ലോക്ക് ഡൗണാണെങ്കിലും വ്യാഴാഴ്ചയെങ്കിൽ എലിക്കുളത്തെ നാട്ടുചന്ത പ്രവർത്തിക്കും; കാരണം ഇതാണ്

കോട്ടയം: ലോക്ഡൗണ്‍ കാലത്തും എലിക്കുളത്തെ നാട്ടുചന്തയിൽ തിരക്കിനു കുറവില്ല. ഒരു ഗ്രാമത്തിന്‍റെ മാത്രമല്ല സമീപപ്രദേശങ്ങളിൽനിന്നുവരെയുള്ള കർഷകരാണ് ഇവിടെ സാധനങ്ങൾ വിൽക്കുവാനും വാങ്ങുവാനും എത്തുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാരിന്‍റെ നിർദേശങ്ങൾ പൂർണമായും പാലിച്ചാണു ചന്തയുടെ പ്രവർത്തനം. എല്ലാ വ്യാഴാഴ്ചയും നടക്കുന്ന നാട്ടുചന്തയിലേക്കുളള കർഷകരുടെ ഉത്പന്നങ്ങൾ സംഘാടകർ വീട്ടിലെത്തി കൈപ്പറ്റും. കർഷകന്‍റെ ഉത്പന്നത്തിന്‍റെ അളവും തൂക്കവും നോക്കി നാട്ടുചന്തയിൽ വയ്ക്കുന്നു. നാലുപേരെ വീതം ചന്തയിൽ പ്രവേശിപ്പിക്കുന്നു. കർഷകന് ഉത്പന്നതുക പിന്നീട് നേരിട്ടു നല്കും. ഓരോ ആഴ്ചയിലും ഇരുനൂറിലേറെ ആളുകൾ എത്തിക്കൊണ്ടിരുന്ന നാട്ടു ചന്തയിൽ പരസ്യലേലം ഒഴിവാക്കിയതുമൂലം ഇപ്പോൾ നൂറിലേറെ പേർ മാത്രമാണ് എത്തുന്നത്. എലിക്കുളം പഞ്ചായത്ത്, കൃഷിഭവൻ, തളിർ പച്ചക്കറി ഉത്പാദക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നാട്ടുചന്തയുടെ പ്രവർത്തനം. കഴിഞ്ഞ ജൂലൈയിൽ പാലാ-പൊൻകുന്നം റൂട്ടിൽ കുരുവിക്കൂട് ജംഗ്ഷനിൽ തുടക്കമായ നാട്ടുചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കാസർഗോഡ്…

Read More

കോട്ടയത്തെ ഹോട്ട് സ്പോട്ടുകളിൽ പ്രവേശന നിയന്ത്രണം; യാത്രയ്ക്ക് സത്യവാങ്മൂലമോ പാസോ നിർബന്ധം ; നിർദേശം തെറ്റിക്കുന്നവർക്കെതിരേ കേസ്

കോട്ടയം: മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയുടെ 20, 29, 36, 37 വാർഡുകളിൽ പ്രവേശന നിയന്ത്രണമുണ്ട്. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രമാണു പ്രവർത്തനാനുമതി. മറ്റു സ്ഥലങ്ങളിലെ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് സത്യവാങ്മൂലമോ പോലീസ് നൽകുന്ന പാസോ കൈവശമുണ്ടായിരിക്കണം. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും സർക്കാർ ജീവനക്കാർക്കും ഐഡന്‍റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് വാഹന പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള പിഴ ഈടാക്കിയശേഷമേ വാഹനങ്ങൾ വിട്ടുനൽകൂ.

Read More

കോവിഡ്‌ല 19; പാലക്കാട് നിന്ന് കോട്ടയം മാർക്കറ്റിലെത്തിയ ലോറി ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് കളക്ടർ

കോട്ടയം: കോട്ടയം മാർക്കറ്റിലെത്തി തണ്ണിമത്തൻ ഇറക്കി മടങ്ങിയ ലോറി ഡ്രൈവറുടെ പരിശോധന ഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്. നിലവിൽ കോട്ടയത്ത് എത്തിയയാൾക്കും ഇയാളുമായി സന്പർക്കം പുലർത്തിയ 17 പേർക്കും രോഗ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെയും ലോറി ഡ്രൈവറുടെയും സാന്പിൾ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. എല്ലാവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോറി കോട്ടയം മാർക്കറ്റിലെ ടിഎസ്കെ ഫ്രൂട്ട്സ് എന്ന പഴക്കടയിലെത്തി തണ്ണിമത്തൻ ഇറക്കിയത്. ഈ ലോറി ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് കോവിഡ് സ്ഥീരികരിച്ചുവന്നറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ അധികൃതർ ഇന്നലെ കടയിലെത്തി താൽക്കാലികമായി കട അടപ്പിച്ചത്. ചൊവാഴ്ച ലോഡിറക്കിയശേഷം പാലക്കാട്ടേക്ക് പുറപ്പെട്ട ഡ്രൈവറെ യാത്രാമധ്യേ ബുധനാഴ്ച പുലർച്ചെ 1.30ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചാണു സാന്പിളെടുത്തത്. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജനറൽ ആശുപത്രിയിലേക്കയച്ച് ഐസോലേഷൻ വിഭാഗത്തിലാക്കി. തമിഴ്നാട്ടിലെ ഡിണ്ടിവനത്തു…

Read More

സംഗീതവും ഒപ്പം കരുതലും ഇവിടെ റെഡി; കൊറോണക്കാലത്ത് താങ്ങായി റേഡിയോ മീഡിയ വില്ലേജ്

ചങ്ങനാശേരി: കോവിഡ് 19നെ പ്രതിരോധിക്കുന്പോൾ ജനങ്ങൾക്കൊപ്പം നിന്ന് പ്രോൽസാഹനം നൽകുകയാണ് ചങ്ങനാശേരി കേന്ദ്രമാക്കിയുള്ള റേഡിയോ മീഡിയാ വില്ലേജ്. രാവിലെ അഞ്ചു മുതൽ തുടങ്ങുന്ന പ്രക്ഷേപണത്തിൽ ജനങ്ങൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളും മുൻകരുതലുകളും ഓർമിപ്പിക്കുന്നതിനൊപ്പം അത്യാവശ്യക്കാർക്ക് സഹായകരമായ പരിപാടികളും റേഡിയോയിലൂടെ അവതരിപ്പിക്കാനാണ് റേഡിയോ മീഡിയാ വില്ലേജ് ശ്രദ്ധ പുലർത്തുന്നത്. പരിപാടികൾക്ക് സ്റ്റേഷൻ ഡയറക്ടർ ഫാ. ആൻറണി ഏത്തക്കാട്ടാണ് നേതൃത്വം നൽകുന്നത്. മാർച്ച് 22ലെ ജനതാ കർഫ്യൂവിനു പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റയാൾ പോരാട്ടവുമായി സ്റ്റേഷന്‍റെ പ്രോഗ്രാം ഹെഡ് വിപിൻ രാജ് കർമനിരതനായിരുന്നു. അന്നു മുതൽ ഇതുവരെ എന്നും പത്തു മണിക്കൂറിലധികം വിവിധ റേഡിയോ പ്രോഗ്രാമുകൾ തയാറാക്കി അവതരിപ്പിക്കുന്നതിന് സാധിച്ചതായും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരും അനുഭവമെന്നും വിവിൻ രാജ് പറഞ്ഞു. 18 പേർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ലോക്ക്ഡൗണ്‍ മൂലം ആർക്കും എത്താൻ കഴിയുന്നില്ല. അഞ്ചുപേർ വീട്ടിലിരുന്ന് പ്രോഗ്രാമുകൾ…

Read More

കൊറോണ മുക്തജില്ലയായ ഇടുക്കിയിലേക്ക് തമിഴ്നാട്ടിൽനിന്നു നുഴഞ്ഞുകയറ്റം; കരുതലോടെ അധികൃതർ

തൊടുപുഴ: ജില്ലയെ കൊറോണ മുക്തജില്ലയായി പ്രഖ്യാപിച്ചിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് ആളുകൾ എത്തുന്നതു അധികൃതർക്കു തലവേദനയാകുന്നു. മൂന്നാർ മേഖലയിൽ മാത്രം 28 പേരും നെടുങ്കണ്ടത്ത് ഒൻപതു പേരുമാണ് ഇത്തരത്തിൽ എത്തിയത്. ഇവരെ നേരത്തെ തയാറാക്കിയിരുന്ന സ്ഥലത്ത് ക്വാറന്‍റൈനിലാക്കിയിരിക്കുകയാണ്. കുറഞ്ഞ ദിവസത്തിനുള്ളിൽതന്നെ തമിഴ്നാട്ടിൽനിന്ന് അനധികൃതമായി എത്തിയ നൂറോളം പേർ പോലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതിൽ അതിർത്തിവഴി എത്തിയ ചിലരെ പോലീസ് പിടികൂടി തിരിച്ചയച്ചു. വനത്തിലെ സമാന്തര പാതകളിലൂടെ എത്തുന്നവരെ അധികൃതർക്ക് ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് പിടികൂടാനാകുന്നത്. രഹസ്യമായി എത്തുന്ന നിരവധി പേർ ഇപ്പോഴും മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഉണ്ടെന്നാണ് അറിയുന്നത്. പ്രധാനമായും തേനി ജില്ലയുമായാണ് ഇടുക്കി അതിർത്തി പങ്കിടുന്നത്. തേനിയിൽ മാത്രം 43 കോവിഡ് ബാധിതരാണുള്ളത്. തമിഴ്നാട്ടിൽനിന്നും സംസ്ഥാനത്ത് എത്തിയ മൂന്നുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ അതിർത്തി ജില്ലകളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ…

Read More

കോവിഡ് 19; തിയറ്ററുകളിൽ ആളില്ലാപ്രദർശനം; സ്ക്രീനിന് അവധി കൊടുത്താൽ ലോക്ഡൗണ്‍ കഴിഞ്ഞാൽ തുറക്കേണ്ടി വരില്ലെന്ന് തിയേറ്റർ ഉടമ

പാലാ: ഹൗസ് ഫുള്ളിൽ സിനിമകൾ ഓടേണ്ട ഈ അവധിക്കാലത്ത് തിയറ്ററുകളിൽ ആളില്ലാ പ്രദർശനം. മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞാടുന്പോൾ കാണാൻ ആളില്ലെന്നു മാത്രം. ലോക്ക് ഡൗണിനെത്തുടർന്നു കഴിഞ്ഞ മാർച്ച് 10ന് അടച്ചിട്ട തിയറ്ററുകളുടെ സ്ക്രീനിന് അവധി കൊടുത്താൽ ലോക്ഡൗണ്‍ കഴിഞ്ഞാൽ തുറക്കേണ്ടി വരില്ല. ഇത് ഒഴിവാക്കാനാണു തിയറ്ററുകളിൽ ആളില്ലാ പ്രദർശനം നടത്തുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോൾ മുതൽ എല്ലാ തിയറ്ററുകളിലും സിനിമകൾ കാഴ്ചക്കാരില്ലാതെ പ്രദർശിപ്പിച്ചു വരികയാണ്. തുടർച്ചയായ അടച്ചിടീൽ തിയറ്ററുകളിലെ പ്രോജക്ടറുകളെയും ശബ്ദ സംവിധാനത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ആളില്ലാപ്രദർശനം നടത്തുന്നത്. എല്ലാ തിയറ്ററുകളിലും യുഎഫ്ഒ സാറ്റലൈറ്റ് പ്രോജക്ടറാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. രണ്ടു ദിവസംകൂടുന്പോൾ ഒരു മണിക്കൂറോളം ഇതു പ്രവർത്തിപ്പിക്കും. രണ്ടു ദിവസം കൂടുന്പോഴെങ്കിലും സിനിമ ഒരു മണിക്കൂറെങ്കിലും പ്രദർശിപ്പിക്കണമെന്ന് പ്രോജക്ടർ നിർമിക്കുന്ന കന്പനികൾ എല്ലാ തിയറ്ററുകൾക്കും ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോൾതന്നെ നിർദേശം നൽകിയിരുന്നു. പ്രോജക്ടറുകൾ…

Read More

പന്ത്രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍ററുമായി യുവാവ് പിടിയിൽ ; പ്രതി പിടിയിലായത് പോക്സോ കേസിൽ മഹസർ തയാറാക്കുന്നതിനിടയിൽ

ഉപ്പുതറ: പന്ത്രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും സ്കാനറോടുകൂടിയ പ്രിന്‍ററുമായി യുവാവ് അറസ്റ്റിലായി. കൊല്ലം അറയ്ക്കൽ തടിക്കാട് വരാലഴികത്ത് ഹനീഫ് ഷിറോസി(33)നെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ അഞ്ചര വയസുള്ള മകനെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ പിടിയിലായ ഇയാളെ മാട്ടുതാവളത്തെ വീട്ടിലെത്തിച്ചു മഹസർ തയാറാക്കുന്നതിനിടെയാണ് കള്ളനോട്ട് പോലീസിന്‍റെ ശ്രദ്ധയിൽപെട്ടത്. തുടർന്നുള്ള പരിശോധനയിൽ കട്ടിലിനടിയിലും ബഡ്ഡിനടിയിലും അലമാരയിലും സൂക്ഷിച്ചിരുന്ന 15,900 രൂപയുടെ കള്ളനോട്ടു കണ്ടെടുത്തു. തുടർന്നുള്ള ചോദ്യംചെയ്യലിൽ വാഗമണ്ണിലും തേക്കടിയിലും വാടകക്കെടുത്തു നടത്തുന്ന ഹോം സ്റ്റേകളേക്കുറിച്ചു വിവരം ലഭിച്ചു. തുടർന്നു നടത്തിയ റെയ്ഡിൽ തേക്കടിയിൽനിന്ന് പ്രിന്‍ററും വാഗമണ്ണിൽനിന്നും 12,42,100 രൂപയുടെ കള്ളനോട്ടും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. കൊല്ലം തടിക്കാട് കുടുംബവക ട്രസ്റ്റിന്‍റെ കീഴിലുള്ള എകെഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ മാനേജരായിരിക്കെ ഒന്നാം ഭാര്യയുമായുണ്ടായ അവകാശ തർക്കത്തെതുടർന്ന് 2019-ൽ…

Read More

ചുവന്ന കണ്ണുകളും വെളുത്ത രോമങ്ങളും! എലിക്കെണിയിൽപെട്ട പെരുച്ചാഴി കൗതുകമായി; കൊറൊണക്കാലത്തെത്തിയ വിശിഷ്ടാതിഥിക്ക് ഉഗ്രൻ പേരുമിട്ടു…

കട്ടപ്പന സ്വദേശി പേരൂക്കുന്നേൽ റോയിയുടെ വീട്ടിൽ എലിക്കെണിയിൽപെട്ട പെരുച്ചാഴി കൗതുകമായി. ചുവന്ന കണ്ണുകളും വെളുത്ത രോമങ്ങളുമായി കെണിയിലായ ചുള്ളനിപ്പോൾ വീട്ടുകാരുടെ ഇഷ്ടക്കാരനായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ വിശിഷ്ടാതിഥിക്ക് റോയിയുടെ മക്കളായ ജീവനും റൊണാൾഡും ചേർന്ന് ഉഗ്രൻ പേരുമിട്ടു – കൊറോക്കി. അതായത് കൊറൊണക്കാലത്തെത്തിയ മിക്കി. പുരയിടത്തിൽ മൂഷികശല്യം രൂക്ഷമായതോടെയാണ് റോയി എലിപ്പെട്ടി സ്ഥാപിച്ചത്. വിവരമറിഞ്ഞ് അപൂർവ എലിയെക്കാണാൻ നിരവധിയാളുകളാണ് റോയിയുടെ വീട്ടിലെത്തുന്നത്. ജനിതകമാറ്റമാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.

Read More

കരുതിക്കൂട്ടി നടത്തിയതല്ല! കൊലപാതകത്തിനു പ്രേരിപ്പിച്ചത് സിനിമാക്കഥകൾ; പോലീസ് പറയുന്നത് ഇങ്ങനെ…

പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലിൽ കുട്ടികൾ ചേർന്ന് സമപ്രായക്കാരനെ കൊലപ്പെടുത്തിയ സംഭവം കരുതിക്കൂട്ടി നടത്തിയതല്ലെന്നു പോലീസ്. സിനിമകളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ കുട്ടികൾ കണ്ടിട്ടുള്ള പല ദൃശ്യങ്ങളും ഇവരുടെ മനസിനെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യം തങ്ങൾക്കില്ലായിരുന്നെന്നാണ് കുട്ടികൾ പറഞ്ഞ മൊഴി. മരിച്ച അഖിലിനൊപ്പമാണ് മറ്റു രണ്ടു കുട്ടികളും ഒന്പതാംക്ലാസുവരെ പഠിച്ചത്. സ്കൂളുകൾ മാറിയെങ്കിലും അഖിലുമായുള്ള സുഹൃദ് ബന്ധം തുടർന്നിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കുട്ടികൾ രണ്ടുപേർ അഖിലിന്‍റെ വീട്ടിലെത്തിയത്. സുഹൃത്തുക്കളായ ഇവർ സൈക്കിളിലാണ് എത്തിയത്. അഖിൽ സൈക്കിളുമെടുത്ത് ഇവർക്കൊപ്പം പോയി. ഇവർ നേരെ പോയത് അങ്ങാടിക്കൽ സ്കൂൾ ഭാഗത്തേക്കാണ്. കുട്ടികൾ തമ്മിൽ പല ഇടപാടുകളും ഉണ്ടായിരുന്നു. സുഹൃത്തുക്കളിൽ ഒരാളുടെ റോളർ സ്കേറ്റിംഗ് ഷൂസ് അഖിൽ ഉപയോഗിച്ചിരുന്നു. ഇതിനു പകരമായി ഒരു മൊബൈൽ ഫോണ്‍ നൽകാമെന്ന് അഖിൽ വാഗ്ദാനം ചെയ്തിരുന്നതായി പറയുന്നു. മൊബൈലിൽ പരസ്പരം ബന്ധപ്പെടുകയും ചാറ്റ് ചെയ്യുകയും…

Read More