അളവിലും വിതരണത്തിലും അവ്യക്തത; കൊറോണയിൽ വീട്ടിലായ ജനത്തിന്‍റെ വിശപ്പകറ്റാൻ സൗജന്യ അരിവിതരണം മറ്റന്നാൾ മുതൽ

കോട്ടയം: കൊറോണയിൽ വീട്ടിലായ ജനത്തിന്‍റെ വിശപ്പകറ്റാൻ സൗജന്യമായി റേഷൻ വിതരണം മറ്റന്നാൾ മുതൽ തുടങ്ങിയേക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ഉത്തരവ്. തൊഴിലും വരുമാനവും നിലച്ച ആയിരക്കണക്കിന് ജനങ്ങൾ സൗജന്യ അരി പ്രതീക്ഷിച്ചിരിക്കുന്പോൾ വിതരണം സംബന്ധിച്ച നടപടിക്രമം എങ്ങനെയെന്നതിൽ റേഷൻ കടക്കാർക്കും ആശയക്കുഴപ്പം. ഒരാൾക്ക് കേന്ദ്രവിഹിതം എത്ര, സംസ്ഥാന വിഹിതം എത്ര എന്നത് വ്യക്തമല്ല. കൊറോണ നിരീക്ഷണത്തിലുള്ളവർക്ക് ആയിരം രൂപയുടെ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എല്ലാ വിഭാഗക്കാർക്കും പലവ്യഞ്ജന കിറ്റ് ലഭിക്കുമെന്നും കേൾവിയുണ്ടായി. കിറ്റ് റേഷൻ കടകളിലൂടെയാണോ മാവേലി സ്റ്റോറുകളിലൂടെയാണോ നൽകുകയെന്നതും വ്യക്തമല്ല. ഇത്രയും അളവിൽ ധാന്യം റേഷൻകടകളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ എങ്ങനെ വിതരണം ചെയ്യുന്നമെന്നതിലും ആശയക്കുഴപ്പമുണ്ട്. 500 മുതൽ 1200 വരെ കാർഡുകളുള്ള റേഷൻ കടയിലേക്ക് ഒരേസമയം ജനം സൗജന്യ അരിക്കായി ഓടിയെത്തിയാൽ എങ്ങനെ ജനത്തെ നിയന്ത്രിക്കുമെന്ന്…

Read More

പൈനാപ്പിളിനേയും കോവിഡ് ബാധിച്ചു; കർഷകർ പ്രതിസന്ധിയിൽ

കടുത്തുരുത്തി: പൈനാപ്പിൾ വിപണിയെ തകർത്തെറിഞ്ഞു കോവിഡ്-19. കൃഷിയുടെ വിളവെടുപ്പ് നടത്താൻ കഴിയാതെ വന്നതോടെ പൈനാപ്പിൾ കർഷകർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായി. വായ്പയെടുത്തും സ്വർണം പണയംവച്ചും കൃഷി ചെയ്ത കർഷകർ പണം തിരിച്ചടയ്ക്കാൻ വിഷമിക്കുകയാണ്. ലോക്ക് ഡൗണിന് മുന്പ് കേരളത്തിൽ നിന്നുമുള്ള പൈനാപ്പിളുമായി ഡൽഹി, ബംഗളൂരു, സൂററ്റ്, അഹമ്മദാബാദ് എന്നീ സ്ഥലങ്ങിലേക്കു പോയ വണ്ടികൾ അടച്ചിടലിനെ തുടർന്ന് പാതിവഴിയിൽ കുടുങ്ങി. വാഹനങ്ങളിലുള്ള പൈനാപ്പിൾ ചീഞ്ഞു നശിച്ചു. ടണ്‍ കണക്കിന് പൈനാപ്പിളാണു കൃഷിയിടത്തിൽ വിളവെടുക്കാൻ പാകമായതും പഴുത്തും കിടക്കുന്നത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗണ്‍സിൽ (വിഎഫ്പിസികെ), ഹോർട്ടികോർപ്, ഫുഡ് പാർക്ക്, കാർഷിക സർവകലാശാല വഴി പൈനാപ്പിൾ സമാഹരിക്കുവാനും മൂല്യവർധിത ഉത്പന്നങ്ങൾ സംസ്കരണം നടത്താനും വിപണനം ചെയ്യാനുമുള്ള സംവിധാനം സർക്കാർ അടിയന്തിമായി ഒരുക്കണം. മൂല്യവർധിത ഉത്പന്നങ്ങളായ ജാം, സ്ക്വാഷ് തുടങ്ങിയവ ഉണ്ടാക്കുന്നതിലൂടെ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ കർഷകരെ രക്ഷിക്കുന്നതിനൊപ്പം ഒരു…

Read More

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; സംഘടിക്കാൻ ഫോണിലൂടെ പ്രേരിപ്പിച്ചെന്ന് കേസ്; അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും

ചങ്ങനാശേരി: ലോക്ക്ഡൗണ്‍ നിബന്ധനകൾ ലംഘിച്ച് പായിപ്പാട് ജംഗ്ഷനിൽ അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ അറസ്റ്റിലായ പശ്ചിമ ബംഗാളിലെ മാൾഡ സ്വദേശികളായ മുഹമ്മദ് രഞ്ചു(28), അൻവർ(25) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. മുഹമ്മദ് രഞ്ചുവിന്‍റെ ഫോണിൽ വാർത്താ ചാനൽ പ്രതിനിധിയെ വിളിച്ചതായും വാട്ട്സാപ്പ് മെസേജിലൂടെ ഇതരസംസ്ഥാന തൊഴിലാളികളെ വിളിച്ചതായും സംഘടിക്കാൻ പ്രേരണ നൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ സംഘടിക്കുന്നതിന് നാട്ടുകാരായ ആളുകളുടെ പ്രചോദനം ലഭിച്ചിട്ടുണ്ടോയെന്നും മൊബൈൽ ടവർ കേന്ദ്രീകരിച്ച് സൈബർ സെല്ല് പരിശോധിക്കുന്നുണ്ട്. നാട്ടിൽ നിന്നു ലഭിച്ച ചില ഫോണ്‍ നന്പറുകളും കൊറോണ സെല്ലിൽ നിന്നു ലഭിച്ച നന്പറുകളും അറസ്റ്റിലായവർ ഉപയോഗപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ടായിരത്തോളം അതിഥി തൊഴിലാളികൾക്കെതിരേ അന്യായമായി സംഘം ചേർന്ന് നിയമ നിഷേധം നടത്തിയതിന് സംഭവ ദിവസം തന്നെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്ത് വിവരങ്ങൾ ശേഖരിക്കാനും പോലീസ്…

Read More

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; അന്വേഷണത്തിനു പ്രത്യേക സംഘം ;ഐജി എസ്. ശ്രീജിത്ത് പായിപ്പാട്ടെ ക്യാമ്പുൾ സന്ദർശിക്കും

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം. ഡിജിപിയുടെ ഉത്തരവു പ്രകാരം ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്‍റെ നേതൃത്വത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, തൃക്കൊടിത്താനം സിഐ സാജു വർഗീസ്, പാന്പാടി സിഐ യു. ശ്രീജിത്, കറുകച്ചാൽ സിഐ സലിം, ചങ്ങനാശേരി എസ്ഐ ഷെമീർഖാൻ, ചിങ്ങവനം എസ്ഐ വിപിൻ ചന്ദ്രൻ, തൃക്കൊടിത്താനം എസ്ഐ എൻ.എം. സാബു, തൃക്കൊടിത്താനം സീനിയർ സിപിഒ ജിജു തോമസ്, സിപിഒ കെ.ആർ. സുരേഷ് എന്നിവരെ കൂടാതെ കോട്ടയം സൈബർ സെല്ലിലെ സിപിഒ മനോജ്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഐജി എസ്. ശ്രീജിത്ത് പായിപ്പാട്ടെ ക്യാന്പുകൾ സന്ദർശിക്കും കോട്ടയം: അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഇന്നു പായിപ്പാട്ടെ ക്യാന്പുകൾ സന്ദർശിച്ച്…

Read More

അതിഥി തൊഴിലാളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ 4000 രൂപ ഈടാക്കിയ നടപടി വിവാദത്തില്‍; കോട്ടയം നഗരസഭയുടെ നടപടിക്കെതിരെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

പത്തനംതിട്ട: ലോക്ക്ഡൗണ്‍ കാലയളവില്‍ അതിഥി തൊഴിലാളിയുടെ മൃതദേഹത്തോടു കോട്ടയം നഗരസഭയില്‍ നിന്ന് അനാദരവ് ഉണ്ടായതായി ആക്ഷേപം. ഞായാറാഴ്ച ഏനാത്ത് ആറ്റില്‍ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ച പശ്ചിമബംഗാള്‍ കുച്ച് ബീഹാര്‍ സ്വദേശി നറെഷിന്‍റെ (37) മൃതദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ക്കാണ് നഗരസഭയുടെ പിടിവാശിയില്‍ ബുദ്ധിമുട്ടുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ബോഡി എംബാം ചെയ്യുന്നതിനാണ് തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ കോട്ടയത്തു തന്നെ സംസ്‌കരിക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ തീരുമാനിക്കുകയായിരുന്നു. തൊഴിലാളി കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹം കോട്ടയം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ തീരുമാനമെടുത്തു . ഇതു സംബന്ധിച്ച് ഏനാത്ത് സിഐ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ബന്ധപ്പെടുകയും ഉടന്‍ തന്നെ മൃതദേഹം സംസ്‌ക്കരിക്കാന്‍ നടപടിയെടുക്കണമെന്നും ഇവരില്‍ നിന്നും ഈ പ്രത്യേക സാഹചര്യത്തില്‍ സംസ്കാരത്തിനുള്ള ഫീസ് ഈടാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു . നഗരസഭാ ചേയര്‍പേഴ്സണ്‍ ഫീസ് ഈടാക്കുകയില്ലെന്നും…

Read More

കൈയിൽ സാനിറ്റൈസർ പുരട്ടി ആഷ്ന മാഹിന്‍റെ കരം പിടിച്ച് പുതുജീവിതത്തിലേക്ക്

തൊടുപുഴ: കോവിഡിനെ പ്രതിരോധിക്കാൻ കൈയിൽ സാനിറ്റൈസർ പുരട്ടി ആഷ്ന മാഹിന്‍റെ കരം പിടിച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. ലോക്ക് ഡൗണ്‍ നിരോധനം നിൽക്കുന്നതിനാൽ ആളും ആരവവും ഇല്ലാതെയാണ് ഇന്നലെ മാഹിൻ ആഷ്നയെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്. അടുത്ത മാസം അഞ്ചിനായിരുന്നു തൊടുപുഴ കുഴിമണ്ഡപത്തിൽ നൗഷാദിന്‍റെ മകളും വിദ്യാർഥിനിയുമായ ആഷ്നയുടെയും മൂവാറ്റുപുഴ സ്വദേശിയായ മാഹിന്‍റെയും വിവാഹം നിശ്ചയിച്ചിരുന്നത്. നാലു മാസം മുൻപായിരുന്നു ഇരുവരും തമ്മിൽ മതപരമായ ചടങ്ങുകളോടെ നിക്കാഹ് നടത്തിയത്. അടുത്ത മാസം നടക്കുന്ന വിവാഹത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെയാണ് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ നില നിൽക്കുന്നതിനാലും വരും ദിവസങ്ങളിൽ രോഗത്തിന്‍റെ വ്യാപനം കൂടുമോയെന്ന ആശങ്കയും മൂലം പെട്ടെന്ന് തന്നെ ആഷ്നയെ ഒപ്പം കൂട്ടാൻ മാഹിൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ മൂവാറ്റുപുഴയിൽ നിന്നും വാഹനത്തിൽ എത്തിയ…

Read More

മടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികള്‍; പോലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദേശം; പത്തനംതിട്ടയിലുള്ളത് 23,000 അതിഥി തൊഴിലാളികൾ

പത്തനംതിട്ട: ഇന്നലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധസ്വരം മുഴക്കിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയിലും ഇവരുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ആരംഭിച്ചു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇവര്‍ കൂടുതലായി താമസിക്കുന്ന കേന്ദ്രങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പിക്കറ്റിംഗും ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം. ഇന്നലെ പായിപ്പാട്ട് സംഭവിച്ചതുപോലെ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യം ജില്ലയിലെ അതിഥി തൊഴിലാളികളും ഉയര്‍ത്തുന്നുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് ചോറു പൊതിയോട് ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കണമെന്നാണ് നിര്‍ദേശമുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ ഇതിനു തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം. സമൂഹ അടുക്കളയില്‍ പാകം ചെയ്ത ഭക്ഷണം എത്തിക്കാമെന്നതാണ് തദ്ദേശസ്ഥാപനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്‍റെ കണക്കനുസരിച്ച് ജില്ലയില്‍ 23000 അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10,000 പേരെങ്കിലും രജിസ്ട്രേഷന്‍…

Read More

പായിപ്പാട്ടെ പ്രതിഷേധം; പ്രാഥമിക അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്പി

കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്പി ജി. ജയദേവ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പായിപ്പാട് തൊഴിലാളികളെ സംഘിടിപ്പിക്കാൻ നേതൃത്വം നൽകിയത് മുഹമ്മദ് റിഞ്ചു ഉൾപ്പെടുന്ന സംഘമാണെന്നാണ് പോലീസ് പറയുന്നത്. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

Read More

കന്നുകാലിക്കൂടും കച്ചിപ്പുരയും… തൊഴിലാളികളെ കുത്തിനിറച്ച് പായിപ്പാട്ടെ ഷെൽട്ടറുകൾ

പായിപ്പാട്: ഇരിക്കാനും നിൽക്കാനുമെന്നല്ല നിന്നു തിരിയാൻ ഇടമില്ലാത്ത ഷെൽട്ടറുകളുടെ ഒരുമുറിയിൽ അഞ്ചുമുതൽ പത്തുവരെ തൊഴിലാളികൾ താമസിക്കുന്നത്. ഇതിനുള്ളിലാണ് ആഹാരം പാചകം ചെയ്യുന്നതും ഇവർ നിരന്നിരുന്നു കഴിക്കുന്നതും അന്തിയുറങ്ങുന്നതും. വൃത്തിഹീനവും ദുർഗന്ധ പൂരിതവുമായ പരിസരങ്ങളും പല ഷെൽട്ടറുകളുടേയും ചുറ്റുപാടുകളിലെ കാഴ്ചയാണ്. ടിൻ ഷീറ്റുകൊണ്ടു മറച്ചു കെട്ടിയവയാണു പല ഷെൽട്ടറുകളും. ഇതാണ് പായിപ്പാട്ടെ ഭൂരിപക്ഷം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളും വസിക്കുന്ന ക്യാന്പുകളുടേയും അവസ്ഥ. കന്നുകാലിക്കൂടും കച്ചിപ്പുരയും ഷെൽട്ടറുകളായി. പല ക്യാന്പുകൾക്കും നല്ല രീതിയിലുള്ള ബാത്തു റൂമുകളോ കക്കൂസുകളോ ഇല്ല. നല്ല ബലവത്തായ ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും തൊഴിലാളികൾ താമസിക്കുന്നുണ്ട്. 1,200 മുതൽ രണ്ടായിരം രൂപവരെയാണ് ഓരോ തൊഴിലാളികളിൽ നിന്നും ക്യാന്പ് ഉടമകൾ കൈപ്പറ്റുന്നത്. പായിപ്പാട് പഞ്ചായത്തിന്‍റെ വിവിധ വാർഡുകളിലായി 170 ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകളാണു പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിപക്ഷത്തിനും പഞ്ചായത്ത് അംഗീകാരമോ കെട്ടിട ലൈസൻസോ ഇല്ല. ഉടമകളുടെ…

Read More

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

തൊടുപുഴ: ഇടുക്കിയിൽ കോവിഡ്-19 സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എ.പി. ഉസ്മാന്‍റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ആദ്യ പരിശോധനാ ഫലം പൊസിറ്റീവായതിനെത്തുടർന്ന് കഴിഞ്ഞ 26നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു 22നു സാന്പിൾ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26നു ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. ചികിൽയിൽ തുടരുന്നതിനിടെ 28നു വീണ്ടും സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. അടുത്ത ദിവസം വീണ്ടും സാന്പിൾ എടുക്കും. ഈ ഫലവും നെഗറ്റീവായാൽ ഇദ്ദേഹത്തെ രോഗവിമുക്തനായി പ്രഖ്യാപിക്കും. തുടർന്നു ആശുപത്രി വിടാമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

Read More