കോട്ടയം: ട്രെയിൻ ഇറങ്ങിയാൽ എത്രയും വേഗം പുറത്തെത്താൻ പരക്കം പാഞ്ഞിരുന്നവർ ഇപ്പോൾ ക്ഷമയോടെ ക്യൂ നിൽക്കുകയാണ്. അൽപ്പം വൈകിയാലും ആരോഗ്യത്തിന് ഭീഷണിയില്ലെന്ന് ഉറപ്പിക്കാൻ മുഖം മറച്ചുള്ള കാത്തു നിൽപ്പ്. ഇൻഫ്രാ റെഡ് തെർമോമീറ്റർ നെറ്റിക്കുനേരെ പിടിക്കുന്നതിനു മുൻപുതന്നെ എന്തായി? എന്ന് ആകാംക്ഷയോടെ ആരോഗ്യ പ്രവർത്തകരോട് ചോദിക്കുന്നവരുണ്ട്. കുഴപ്പമില്ലെന്ന മറുപടി കേൾക്കുന്പോൾ ആശ്വാസം നിറഞ്ഞ പുഞ്ചിരിയുമായി പുറത്തേക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്കും ശരീരോഷ്മാവ് കൂടുതലുള്ളവർക്കും വീട്ടിൽ പോയി ജനസന്പർക്കമില്ലാതെ കഴിയാൻ നിർദേശം നൽകും. റോണ പ്രതിരോധ ജാഗ്രതയുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡസ്കിൽ രാത്രിയും പകലും ഇതാണ് സ്ഥിതി. പരിശോധനയ്ക്കു വിധേയരാകുന്ന എല്ലാവരുടെയും വിവരങ്ങൾ ഇവിടെ കൃത്യമായി രേഖപ്പെടുത്തും. ഹോം ക്വാറന്റയിൻ നിർദേശം എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനമുണ്ട്.പോലീസും ആരോഗ്യവകുപ്പിലെ ജീവനക്കാരുമടങ്ങുന്ന നാലു ടീമുകളാണ് നാലു ഷിഫ്റ്റുകളിലായി ഇവിടെ പ്രവർത്തിക്കുന്നത്. സ്കൂൾ…
Read MoreCategory: Kottayam
വാവ സുരേഷ് എരുമേലിയുടെ കിഴക്കൻ പ്രദേശത്ത് താമസമാക്കുകയാണ് നല്ലത്! മൂക്കൻപെട്ടിയിൽ വീണ്ടും രാജവെമ്പാല
കണമല: വാവ സുരേഷ് എരുമേലിയുടെ കിഴക്കൻ പ്രദേശത്ത് താമസമാക്കുകയാണ് നല്ലതെന്ന് തമാശരൂപേണെ നാട്ടുകാർ. ഇന്നലെ മൂക്കൻപെട്ടിയിൽ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടിയപ്പോഴാണ് നാട്ടുകാർ ഇങ്ങനെ അഭ്യർഥന നടത്തിയത്. പമ്പാവാലി മേഖലയിൽ നിന്ന് ഇതിനോടകം നിരവധി തവണയാണ് വാവ സുരേഷെത്തി രാജവെമ്പാലകളെ പിടികൂടുന്നത്. ഇന്നലെ മൂക്കൻപെട്ടി അരുവിക്കൽ കോളനി ഭാഗത്ത് കൊച്ചുഴത്തിൽ മധുവിന്റെ പുരയിടത്തിലെ കൈയാലയിൽ നിന്നും 15 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടിച്ചത്. സമീപത്തെ കുന്നുംപുറത്ത് സുകുമാരന്റെ വീടിന്റെ സമീപത്തൂടെ രാജവെമ്പാല ഇഴഞ്ഞുവരുന്നത് കണ്ട് നാട്ടുകാരനായ കല്ലംമാക്കൽ ഷൈജു ഫോണിൽ വിളിച്ച് വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. കാളകെട്ടി ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ വനപാലകരുമെത്തിയിരുന്നു. പമ്പാവാലി എഴുകുംമണ്ണിൽ കളരിക്കൽ ബെന്നിയുടെ വീട്ടിൽ നിന്നും അറയാഞ്ഞിലിമണ്ണിൽ നിന്നും രാജവെമ്പാലകളെ കഴിഞ്ഞ ദിവസമാണ് വാവ സുരേഷ് പിടികൂടിയത്. മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് വട്ടക്കുന്നേൽ സണ്ണി, ഹരിഭവനം ജെയ്മോൻ…
Read Moreവിളിക്കുന്ന ആർക്കും നിരാശരാകേണ്ടിവരില്ല! സ്ഥിരമായി മരുന്നു കഴിക്കേണ്ട ആരോഗ്യ പ്രശ്നമുള്ള 15കാരിക്കും പനി കൂടി; ഒടുവില്‍…
കോട്ടയം: സ്ഥിരമായി മരുന്നു കഴിക്കേണ്ട ആരോഗ്യ പ്രശ്നമുള്ള 15കാരിക്കും പനി കൂടിയത് പെട്ടെന്നാണ്. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റയിനിലായ അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും കഴിയുന്നത്. നേരിട്ട് ആശുപത്രിയിൽ പോകുന്നത് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്കെതിരാകുമെന്ന് അറിയാവുന്നതിനാൽ ടെലി കണ്സൾട്ടേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ടു. തുടർ നടപടികൾ വേഗത്തിലായിരുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ടെലി കണ്‍സൾട്ടേഷന്റെ ചുമതലയുള്ള ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ ആംബുലൻസ് അയച്ച് മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടു. അമ്മയും മക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ ആർക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ല. മറ്റുള്ളവരുടെ സുരക്ഷയെക്കരുതി പൊതുസന്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ടെലി കണ്സൾട്ടേഷൻ നന്പരിലേക്ക് ഏതുസമയത്തും വിളിക്കാം. സംശയ നിവാരണത്തിനും തുടർ സേവനങ്ങൾക്കുമായി പതിനഞ്ചോളം ഡോക്ടർമാർ ഈ സംവിധാനവുമായി…
Read Moreനിയമം ലംഘിച്ച് ടിപ്പറുകൾ അമിത വേഗം; നാട്ടുകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി
കടുത്തുരുത്തി: നിയമം ലംഘിച്ചു അതിരാവിലെ ഓട്ടം നടത്തുന്ന ടിപ്പറുകൾ നാട്ടുകാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ടിപ്പറുകളിൽ മണ്ണ് കൂന കൂട്ടി കൊണ്ടു പോകുന്നത് മൂലം വളവ് തിരിക്കുന്പോൾ മണ്ണ് റോഡിലേക്കും കടകളിലേക്കും തെറിച്ച് വീഴുന്നതായാണ് പരാതി. വാലാച്ചിറ റെയിൽവേ ഗേറ്റിന് സമീപത്തെ വളവിൽ ഇത്തരത്തിൽ ടിപ്പറുകളിൽ നിന്ന് മണ്ണ് വീഴുന്നത് ഏറേ ബുന്ധിമുട്ടുകളാണ് ഉണ്ടാക്കുന്നതെന്ന് നാട്ടുകാരും കച്ചവടക്കാരും പറയുന്നു. ലോറിയിൽ നിന്നും റോഡിൽ വീഴുന്ന മണ്ണിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതായും നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ നാട്ടുകാർ സംഘടിച്ചു ഇത്തരത്തിൽ റോഡിൽ മണ്ണ് വീഴ്ത്തി കടന്നു പോകുന്ന ടിപ്പറുകൾ തടഞ്ഞു ഡ്രൈവർമാരോട് വണ്ടിയിൽ നിന്ന് മണ്ണ് തെറിച്ചു വീഴുന്നത് ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിരുന്നു. റോഡിൽ വീണ മണ്ണ് നാട്ടുകാർ കഴുകി വൃത്തിയാക്കിയാണ് പൊടിശല്ല്യവും അപകട ഭീഷിണിയും ഒഴിവാക്കിയത്. പിന്നീട് വില്ലേജ് ഓഫീസറും പോലീസുമെത്തി ഓവർലോഡ് കയറ്റില്ലെന്ന് ഇവരെക്കൊണ്ട്…
Read Moreകച്ചവടമില്ല, വാടകയും ശമ്പളവും, കറന്റ് ബില്ലും നൽകാൻ പറ്റാത്ത അവസ്ഥ; ധനകാര്യ സ്ഥാപനങ്ങൾ ആറുമാസത്തെ പലിശ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ
കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശന്പളവും കെട്ടിടത്തിനു വാടകയും നല്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. തൊഴിലാളികളെ പിരിച്ചു വിടേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. കൊറോണ ഭീതി ജൂലൈ വരെ തുടരുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാൽ നാഷണലൈസ്ഡ്, ഷെഡ്യൂൾസ്, സഹകരണ, സ്വകാര്യ ബാങ്കുകളും ഉൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും വ്യാപാരികൾക്കു ആറ് മാസത്തെ പലിശ പൂർണമായും ഒഴിവാക്കിത്തരാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. വായ്പ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചു പീന്നിട് പലിശയും പിഴപലിശയും കൂട്ടി അടച്ചു വ്യാപാരികൾ കൂടുതൽ കടത്തിലേക്ക് നീങ്ങുന്ന നടപടി കൊണ്ട് വ്യാപാരികൾക്കു പ്രയോജനമുണ്ടാകില്ല. അതിനാൽ ആറ് മാസത്തെ പലിശ ഒഴിവാക്കുന്ന തീരുമാനം എത്രയും വേഗം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനുപുറമെ പഞ്ചായത്ത് മുൻസിപ്പൽ ലൈസൻസുകൾ എടുക്കുന്പോൾ ഈടാക്കുന്ന പലിശയും പിഴപലിശയും…
Read Moreകഞ്ചാവ് വന്ന വഴി; കോട്ടയത്ത് എട്ടുലക്ഷത്തിന്റെ കഞ്ചാവ് പിടികൂടിയ കേസിൽ റൂട്ട്മാപ്പ് തയാറാക്കി പോലീസ്
കോട്ടയം: കഞ്ചാവിന്റെ മൊത്തവിതരണക്കാരെ പിടികൂടാൻ പോലീസിനു കഴിഞ്ഞതു ഒരുമാസമായി നടത്തിയ നിരീക്ഷണം. കഴിഞ്ഞ ഒരുമാസമായി ഇവരുടെ ഫോണ്‍ നന്പരുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വയനാട് സ്വദേശികളായ സംഘം കോട്ടയത്തും സമീപ ജില്ലകളിൽ പതിവായി കിലോ കണക്കിനു കഞ്ചാവ് എത്തിച്ചു നല്കുന്ന സൂചന ലഭിച്ചതോടെ പോലീസ് ഇവരെ നിരീക്ഷിക്കാൻ തുടങ്ങിയത്. പതിവായി ആന്ധ്രാപ്രദേശിലേക്കു സംഘം യാത്ര നടത്തുന്നതായി മനസിലാക്കി. ഓരോ തവണ കഞ്ചാവ് എത്തിച്ചു ചെറുകിടക്കാർക്കു നല്‍കിയശേഷം സിം മാറ്റുകയാണ് സംഘം ചെയ്തിരുന്നത്. ഇതു മനസിലാക്കിയ പോലീസ് ഇവർ ഉപയോഗിക്കുന്ന ഫോണിൽ ഐഎംഐ നന്പർ കണ്ടെത്തിയശേഷമാണ് ഫോണ്‍ നന്പരുകൾ നിരീക്ഷിച്ചു തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്കു ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് ലഭിച്ചിരുന്നു. ആന്ധ്രാപ്രദേശിൽ എത്തുന്ന സംഘം വിശാഖപട്ടണത്തായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്നും ട്രെയിനിൽ പുറപ്പെട്ട സംഘത്തിനൊപ്പം പോലീസുകാർ വേഷം മാറി യാത്ര ചെയ്യാൻ തുടങ്ങിയതു കോയന്പത്തൂരിൽ…
Read Moreകാത്തിരിപ്പു വെറുതേയായില്ല; പോലീസ് വിരിച്ച വലയിൽ കുടുങ്ങി കോട്ടയത്തെ കഞ്ചാവ് മൊത്ത വിതരണക്കാർ; പിടികൂടിയത് എട്ടുലക്ഷത്തിന്റെ കഞ്ചാവ്
കോട്ടയം: പത്ത് കിലോ കഞ്ചാവുമായി കോട്ടയത്ത് പിടികൂടിയ രണ്ടംഗ സംഘം സംസ്ഥാനത്തെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരണെന്ന് പോലീസ്. വയനാട് മാനന്തവാടി ആലയ്ക്കൽ റഫീഖ് (37), മേപ്പാടി ഭാഗം പുതുപ്പറന്പിൽ റഫീദ് (38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പൊതുവിപണിയിൽ ഏതാണ്ട് എട്ടു ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് സംഘം കോട്ടയത്തെ ചെറുകിടക്കാർക്ക് കൈമാറുന്നതായി കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ് ഇവരുടെ ഫോണിൽ നിന്നും വിവിധ ജില്ലകളിൽ പതിവായി കഞ്ചാവ് കൈമാറിയിരുന്നവരുടെ വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതികൾ ആന്ധ്രയിലേയ്ക്കു തിരിച്ചതായി കണ്ടെത്തിയ പോലീസ് അവരെ പിൻതുടരുകയായിരുന്നു. പ്രതികൾ ആന്ധ്രയിൽ നിന്നും ലോക്കൽ കന്പാർട്ട്മെന്റിലാണ് കഞ്ചാവ് കടത്തിയിരുന്നത്. പോലീസുകാരും യാത്രക്കാരെന്ന വ്യാജേനെ ഇവർക്കൊപ്പം ട്രെയിനിൽ കയറി. കഞ്ചാവ് ഒളിപ്പിച്ച ബാഗുകൾ ട്രെയിനിലെ വിവിധ കംന്പാർട്ട്മെന്റിലെ ലഗേജ് കാരിയറിൽ മാറ്റിയിട്ട ശേഷമായിരുന്നു പ്രതികളുടെ യാത്ര. ബാഗുമായി തങ്ങൾക്കു…
Read Moreപാസ്പോർട്ട് ഓഫീസുകളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു വിലക്ക് ഏർപ്പെടുത്തി കൊച്ചി റീജണല്‍ പാസ്പോർട്ട് ഓഫീസ്
കൊച്ചി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജണല്‍ പാസ്പോർട്ട് ഓഫീസുകള്‍, പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളവര്‍ നിരീക്ഷണ കാലയളവില്‍ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
Read Moreകിണറ്റിൽ ചത്ത് പൊങ്ങിയ മീനെ എടുക്കാൻ ഇറങ്ങിയ വീട്ടുടമ കുഴഞ്ഞു വീണു; 50 അടി താഴ്ചയുള്ള കിണറിലേക്ക് രക്ഷിക്കാൻ നാട്ടുകാർ ഇറങ്ങിയെങ്കിലും ശ്വാസം കിട്ടാതെ തിരികെ കയറി; ഒടുവിൽ ഫയർഫേഴ്സ് എത്തിയെങ്കിലും…
കോട്ടയം: ചത്തുകിടന്ന മീനിനെ എടുക്കാൻ കിണറ്റിൽ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. കോട്ടയം പൂവൻതുരുത്ത് മാങ്ങയ്ക്കരിയിൽ നാരായണപിള്ളയുടെ മകൻ വിജയകുമാറാ (50) ണു മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടിനാണു സംഭവം. പുരയിടത്തിലെ 50 അടിയുള്ള കിണറ്റിൽ ചത്തു ദുർഗന്ധം വമിച്ച നിലയിലായ വരാലിനെ എടുക്കുന്നതിനിടയിൽ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സമീപവാസികളായ കിണറുപണിക്കാർ കിണറ്റിലിറങ്ങിയെങ്കിലും വായു കുറവായതിനാൽ തിരിച്ചു കയറി. ഉടൻതന്നെ കോട്ടയം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി വിജയകുമാറിനെ കരയ്ക്കെത്തിച്ചു പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യ: പ്രിയ. മക്കൾ: വിദ്യ, വീണ, വിഷ്ണു.
Read Moreസാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി 10 വർഷത്തിനു ശേഷം പോലീസ് പിടിയിൽ
തൊടുപുഴ: നിരവധി സാന്പത്തിക തട്ടിപ്പു കേസുകൾ നടത്തി പോലീസിന്റെ പിടിയിൽപെടാതെ മുങ്ങി നടന്ന പ്രതിയെ കാളിയാർ പോലീസ് പിടികൂടിയത് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ. അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ പീറ്റർ (47) ആണ് 10 വർഷത്തിനു ശേഷം കാളിയാർ പോലീസിന്റെ പിടിയിലായത്. ഇയാൾ അങ്കമാലിയിലെ വീട്ടിലെത്തുന്ന വിവരമറിഞ്ഞ് പോലീസ് വീടു വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. അങ്കമാലി കേന്ദ്രമാക്കി രാജശ്രീ ചിട്ടിഫണ്ട് എന്ന പേരിൽ പണമിടപാട് സ്ഥാപനം നടത്തി പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. പണം തട്ടിപ്പു കേസിൽ 2010 മുതൽ കാളിയാർ പോലീസ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ 12 കേസുകൾ നിലവിലുണ്ട്. ചാലക്കുടി, അങ്കമാലി, വൈക്കം, തൊടുപുഴ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ 32 കേസുകളുണ്ട്. നേരത്തെ പോലീസ് പിടിയിലായ പ്രതി പിന്നീട് ജാമ്യമെടുത്ത് ഒളിവിൽ പോകുകയായിരുന്നു. മറ്റു…
Read More